ഒരേ സമുദായമായതിനാൽ ഒരുമിക്കുമ്പോൾ തടസം വരില്ല എന്ന് കരുതി; വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളിൽ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറിൽ കൊണ്ടു പോയ ഉപ്പ; കാർ ചേസിംഗിൽ മണവാളനെ ചതിയിൽ വീഴ്ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തിൽ; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിൽ പ്രണയിനിയെ നഷ്ടമായ വൃഥയിൽ യുവാവ്; ഷെഹലയും സർജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോൾ
എം മനോജ് കുമാർ
കോഴിക്കോട്: അരയിടത്തുപാലം ബൈപാസിൽ തന്റെ കൺ മുന്നിൽ നിന്ന് തട്ടിയെടുക്കപ്പെട്ട മണവാട്ടി ഷെഹലയെ ഓർത്ത് കോഴിക്കോട് കുറ്റിച്ചിറയിലുള്ള സർജാസിന്റെ ഉള്ള് നീറുകയാണ്. കുറ്റിച്ചിറയിൽ തന്നെയുള്ള ഭാര്യാപിതാവും ബന്ധുക്കളും തട്ടിക്കൊണ്ടു പോയ ഷെഹ്ല എവിടെയുണ്ടെന്ന് ഇതുവരെ സർജാസിന് അറിയുകയുമില്ല. തന്റെ കൺമുന്നിൽ നിന്ന് മണവാട്ടി നഷ്ടമായതിന്റെ വ്യഥയിലുള്ള സർജാസ് ഭാര്യയെ തേടി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകാനുള്ള ഒരുക്കത്തിലാണ്.
മൂന്നു ദിവസം മുൻപ് ബൈപ്പാസ് റോഡിൽ സർജാസിന്റെ മുന്നിൽ നിന്നാണ് രാഷ്ട്രീയ സ്വാധീനമുള്ള ഷെഹലാസിന്റെ ഉപ്പ യാക്കൂബും വീട്ടുകാരും മണവാട്ടിയെ തട്ടിയെടുത്തത്. മൂന്നു ദിവസം കഴിഞ്ഞിട്ടും തന്റെ പ്രണയിനി എവിടെയുണ്ടെന്ന് സർജാസിന് അറിയുകയുമില്ല. ഷെഹ്ലയുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോകും മുൻപ് ഷെഹല ഫോണിൽ കൂടി സർജാസിനെ വിളിച്ചു കരഞ്ഞു നിങ്ങൾ എവിടെയാണ് എന്ന് ചോദിക്കുന്ന ശബ്ദമാണ് ഇപ്പോഴും സർജാസിനെ അലട്ടുന്നത്.
സിനിമയെ അനുസ്മരിപ്പിക്കുന്ന ചേസിങ് രംഗങ്ങളാണ് മണവാട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഭാഗമായി യാക്കൂബും വീട്ടുകാരും നടത്തിയത്. നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഭാര്യയെ കുന്ദമംഗലം മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരമാണ് ഭാര്യ വീട്ടുകാർക്കൊപ്പം സർജാസ് അയച്ചത്. നിയമപ്രകാരം തന്നെ വിവാഹം തങ്ങൾ നടത്തിത്തരാം എന്നുറപ്പ് നൽകിയാണ് ഉപ്പ യാക്കൂബിന്റെ കൂടെ ഷെഹലയെ സർജാസ് അയച്ചത്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് കയ്യിലുള്ള ബലത്തിലാണ് ഷഹലയോട് ഉപ്പയ്ക്കൊപ്പം പോകാൻ സർജാസ് നിയോഗിച്ചത്. പക്ഷെ ഷഹലയെ അമ്പരിപ്പിച്ച നിമിഷങ്ങളാണ് പിന്നീടുണ്ടായത്. നിന്റെ കാറിനൊപ്പം തൊട്ടുപുറകെയുള്ള കാറിൽ ഞാൻ ഉണ്ടാകും എന്ന ഉറപ്പിലാണ് സർജാസിനെ വിട്ടു ഷെഹ്ല യാത്രയായത്.
കുന്നമംഗലത്ത് നിന്ന് കോഴിക്കോട് കുറ്റിച്ചിറയിലുള്ള ഈ കാർ യാത്രയാണ് സർജാസിന്റെയും ഷെഹ്ലയുടെയും ജീവിതം മാറ്റിമറിച്ചത്. യാത്ര തുടങ്ങി മൂന്നു കിലോമീറ്റർ ആയതോടെ ദൃശ്യങ്ങൾ മാറി. ഷെഹ്ല സഞ്ചരിച്ച കാറിനു വേഗം കൂടുകയും സർജാസിന്റെ കാറിന്റെ മുന്നിലേക്ക് ഒരു ബുള്ളറ്റ് ബൈക്ക് ഇരമ്പി എത്തുകയും ചെയ്തു. ഒരിഞ്ചു പോലും മുന്നോട്ടു പോകാനാകാത്ത വിധത്തിൽ ബുള്ളറ്റ് സർജാസിന്റെ കാറിനെ വട്ടമിട്ടു പിടിച്ചു. ഇടയ്ക്ക് കാറുമായി ഉരസുകയും ചെയ്തു. പിന്നീട് സർജാസ് കാണുന്നത് ഭാര്യ സഞ്ചരിച്ച കാർ ശരവേഗത്തിൽ കുതിക്കുന്നതാണ്. നിനച്ചിരിക്കാതെ വന്ന ചതിയിൽ സർജാസിനെ ഷെഹലയെ നഷ്ടമാവുക തന്നെ ചെയ്തു. ഇപ്പോൾ ഹേബിയസ് കോർപസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് സർജാസ്.
കുറ്റിച്ചിറക്കാരാണ് ഷെഹലാസും സർജാസും. ആദ്യം കണ്ടപ്പോൾ തന്നെ പ്രണയക്കുരുക്കിൽ വീണു. മൊബൈൽ ഷോപ്പിന്റെ ബിസിനസ് ആണ് സർജാസിന്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെന്റൽ അസിസ്റ്റന്റ് കോഴ്സിന് പഠിക്കുകയാണ് ഷെഹ്ല . പ്രണയം പുരോഗമിച്ചപ്പോൾ ആരും അറിയാതെ ഒന്നിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഒരേ സമുദായം തന്നെയായതിനാൽ ഒന്നിക്കാൻ കഴിയുമെന്നും ഇവർ കിനാക്കണ്ടു. ഈ പ്രണയമാണ് രജിസ്റ്റർ വിവാഹത്തിലേക്ക് നീങ്ങിയത്. ഒന്നരവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നിക്കാൻ തീരുമാനിച്ചത്. ഒടുവിൽ രജിസ്റ്റർ വിവാഹത്തിലേക്ക് ഈ പ്രണയം നീങ്ങുകയായിരുന്നു.
നിയമപരമായി മുപ്പത് ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സർജാസ് ഷെഹ്ലയെ വിവാഹം ചെയ്തത്. ഈ രജിസ്റ്റർ മാര്യേജിന്റെ കാര്യം ഷെഹ്ലയുടെ വീട്ടുകാർക്ക് അറിയാമായിരുന്നില്ല. മുപ്പത് ദിവസം ഈ ശനിയാഴ്ച അവസാനിക്കുകയായിരുന്നു. രജിസ്റ്റർ വിവാഹത്തിനായി സർജാസും ഷെഹലയും കാറിൽ രജിസ്റ്റർ ഓഫീസിലെത്തി. രജിസ്റ്റർ ചെയ്യണമെങ്കിൽ ആ ദിവസം 12 മണി കഴിയണമെന്ന് കോഴിക്കോട് മാനാഞ്ചിറയിലുള്ള രജിസ്റ്റർ ഓഫീസിൽ നിന്നും സർജാസിനെ അറിയിച്ചു. ഇതോടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കാതെ സർജാസും ഷെഹലയും സ്ഥലം വിട്ടു. അപ്പോഴാണ് കാര്യം വീട്ടുകാർ അറിയുന്നത്. തിങ്കളാഴ്ച ഹർത്താൽ ആയതിനാൽ ചൊവാഴ്ച ഇവർ രജിസ്റ്റർ ഓഫീസിലെത്തി രജിസ്റ്റർ ചെയ്തു. അപ്പോഴും ആ വിവരം ഷെഹലയുടെ വീട്ടുകാർ അറിഞ്ഞില്ല.
മകളെ കാണാതായ വിവരം വീട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ രജിസ്റ്റർ ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തി വിവാഹം രജിസ്റ്റർ ചെയ്ത കാര്യം അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കേസ് എത്തിയപ്പോൾ യാക്കൂബ് തന്റെ സ്വാധീനം പുറത്തെടുത്തു. പൊലീസ് സ്റ്റേഷനിൽ സർജാസിന് പ്രാധാന്യം കുറഞ്ഞു. ഷെഹ്ലയുടെ കുടുംബക്കാർ നിരനിരയായി സ്റ്റേഷനിലെത്തി. അടച്ചിട്ട റൂമിൽ ഷെഹ്ലയെ മനഃപരിവർത്തിനു ശ്രമിച്ചു. പക്ഷെ ഷെഹല കുലുങ്ങിയില്ല. സർജാസിനൊപ്പം തന്നെ പോകും എന്ന് തന്നെ ശഠിച്ചു. അതോടെ ഷെഹലയെ കോടതിയിൽ ഹാജരാക്കാം എന്ന് തീരുമാനിച്ചു. പക്ഷെ കോടതിയിൽ ഹാജരാക്കാം എന്ന് പറഞ്ഞതല്ലാതെ കോടതിയിൽ ഹാജരാക്കിയില്ല. പകരം മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഒടുവിൽ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി.
രണ്ടു ദിവസം കൊണ്ട് നിക്കാഹ് എന്ന് പറഞ്ഞിട്ടാണ് കോടതിയിൽ നിന്ന് ഇറങ്ങിയത്, തന്റെ കാറിന്റെ പിന്നിൽ കൂടി വരാനാണ് ഷെഹ്ല സർജാസിനോട് ആവശ്യപ്പെട്ടത്. പക്ഷെ കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഷെഹല സ്വന്തം വീട്ടുകാരോടൊപ്പം പോകാൻ തയ്യാറായില്ല. ഷെഹലയ്ക്ക് ചതി മണത്തിരുന്നു.പക്ഷെ എന്തായാലും നിക്കാഹ് എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ സർജാസും ഷെഹ്ലയോട് സ്വന്തം വീട്ടുകാരോടൊപ്പം പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഈ യാത്രയാണ് ഇവരുടെ ജീവിതം കീഴ്മേൽ മറിച്ചത്. ഈ യാത്രയിലാണ് ഭാര്യ വീട്ടുകാർ ഷെഹലയെ സ്വന്തം കസ്റ്റഡിയിലാക്കി എങ്ങോട്ടോ കടത്തിക്കൊണ്ടു പോയത്.
ഷെഹ്ലയുടെ ഒടുവിലുള്ള തിരിഞ്ഞു തിരിഞ്ഞുള്ള നോട്ടവും ഭാവവും മാത്രമാണ് സർജാസിന്റെ മനസിലുള്ളത്. അതിനുശേഷമുള്ള ഒടുവിൽ എന്നെ രക്ഷിക്കൂ എന്ന് അലറി വിളിച്ചുള്ള ഷെഹലയുടെ മൊബൈൽ ഫോണിൽ നിന്നുള്ള ആർത്തനാദവും. എവിടെയാണ് ഉള്ളത് എന്ന് ചോദിച്ചപ്പോൾ മേലേരിപ്പാടം എന്ന് മാത്രം പറഞ്ഞു. ഒടുവിൽ ഫോൺ കട്ടാകുകയായിരുന്നു. ഇതോടെ ഷെഹലയുമായുള്ള സംസാരവും മുറിഞ്ഞു. പക്ഷെ പിന്നീട് ഷെഹലയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ';എന്റെ കയ്യിൽ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുണ്ട്.. അവളുടെ സംഭാഷണമുണ്ട്. പൊലീസിനോടും മജിസ്ട്രേറ്റിനോടും എന്റെ കൂടെ മാത്രമേ ജീവിക്കൂ എന്ന് ഷെഹല പറഞ്ഞ കാര്യവുമുണ്ട്.
ഫോട്ടോകൾ ഉണ്ട്. അവൾക്കായി വാങ്ങിയ വസ്ത്രങ്ങളുടെ ബിൽ ഉണ്ട്. ഹേബിയസ് കോർപസ് അല്ലാതെ വേറെ ഒരു വഴിയും എന്റെ മുന്നിലില്ല-സർജാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ ഇവരുടെ പ്രണയം അറിഞ്ഞവർ സർജാസിന് പിന്തുണയുമായി എത്തുകയാണ്. ഇപ്പോൾ കോഴിക്കോട്ടുകാർക്ക് അറിയാനുള്ളത് സർജാസും ഷെഹലയും ഒന്നിക്കുമോ എന്നാണ്!
Stories you may Like
- അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് 254 റൺസ് വിജയലക്ഷ്യം
- പെട്രോൾ പമ്പ് ജീവനക്കാരിയുടെ മാല കവർന്ന പ്രതി പിടിയിൽ
- മാഹിയിൽ നിന്നും കടത്തി കൊണ്ടുവന്ന 72 ലിറ്റർ വിദേശമദ്യം പിടികൂടി
- കഴുത്തിൽ കയർ കുരുക്കിയുള്ള പ്രാങ്ക് നടത്തി; 13 വയസുകാരന് ഒടുവിൽ ദാരുണാന്ത്യം
- ഇന്ത്യയെ കീഴടക്കി, അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയക്ക് നാലാം കിരീടം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്