മൊബൈൽ കൈയിൽ ഇല്ലാതിരുന്നിട്ടും വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പിടികൂടി; വീട്ടുകാരുടെ ക്രൂരമർദ്ദനം കഴിഞ്ഞപ്പോൾ രാത്രി മുഴുവൻ പൊലീസിന്റെ ചൂരൽ പ്രയോഗം; മർമ്മസ്ഥാനങ്ങളിലേറ്റ ക്ഷതം മൂലം ജോലിയും മുടങ്ങി; കള്ളപ്പരാതിയെ തുടർന്നുള്ള കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്തുള്ള ഇരുപത്തൊന്നുകാരന്റെ ആത്മഹത്യയിൽ നടുങ്ങി നെയ്യാറ്റിൻകരക്കാർ; പപ്പട തൊഴിലാളിയായ അജിത്തിനെ ബലിയാടാക്കിയത് അയൽക്കാരുടെ പകപോക്കൽ; നീതി തേടി കുടുംബം സമരത്തിന്
എം മനോജ് കുമാർ
തിരുവനന്തപുരം: നെയ്യാറ്റിൻകര പൊലീസ് പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച വിഷമത്തിൽ ഇരുപത്തൊന്നു വയസുള്ള യുവാവ് ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. കള്ളപ്പരാതിയിൽ കുടുക്കുകയും വീട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും കടുത്ത മർദ്ദനം ഏൽക്കുകയും ചെയ്തതിന്റെ മനോവിഷമത്തിലുള്ള ആത്മഹത്യയായതിനാലാണ് സംഭവം വിവാദമാകുന്നത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് പ്രതിക്കൂട്ടിലാണ്. നെയ്യാറ്റിൻകര പട്ടിയക്കാലയിലെ അജിത് എൽ എന്ന പപ്പട തൊഴിലാളിയാണ് ആണ് പൊലീസ് മർദ്ദനത്തെ തുടർന്നുള്ള മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം 27 നാണ് അജിത്ത് ജോലി ചെയ്യുന്ന പപ്പട കമ്പനിക്ക് അടുത്തുള്ള വീട്ടിൽ നിന്ന് പൊലീസ് പിടികൂടുന്നത്. ആ വീട്ടിലെ വീട്ടമ്മയുടെ ദൃശ്യങ്ങൾ അജിത് പകർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് അജിത്തിനെ വീട്ടുകാർ പിടികൂടിയത്. പിടികൂടിയ അജിത്തിനെ വീട്ടുകാർ മർദ്ദിക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയുമാണുണ്ടായത്.
പിടികൂടിയ സമയത്ത് വീട്ടുകാരുടെ മർദ്ദനവും അന്ന് രാത്രി പൊലീസിന്റെ മർദ്ദനവും അജിത്തിന് ഏൽക്കേണ്ടിവന്നു. ഒപ്പം മാനഹാനിയും. ഇതാണ് അജിത്തിനെ ആത്മഹത്യയിലേക്ക് നയിച്ചത്. കള്ളക്കേസിൽ കുടുക്കപ്പെടുകയും പൊലീസിൽ നിന്ന് ഒരു രാത്രി മുഴുവനും മർദ്ദനമേൽക്കുകയും ചെയ്തതിൽ കടുത്ത വിഷമത്തിലായിരുന്നു അജിത്ത്. പൊലീസിന്റെയും അജിത്തിനെ പിടികൂടിയ വീട്ടുകാരിൽ നിന്നുമുള്ള മർദ്ദനത്തിന്റെ മുഴുവൻ വിവരങ്ങളും വീട്ടുകാരോട് അജിത് തുറന്നു പറഞ്ഞു. മർമ്മ ഭാഗങ്ങളിൽ ഏറ്റ കനത്ത മർദ്ദനത്തെ തുടർന്ന് പിന്നീട് അജിത്തിന് ജോലി്ക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വിശ്രമത്തിന് ശേഷം ജോലിക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും അജിത് പോയില്ല. ഈ കഴിഞ്ഞ 17-നു കുടുംബവീട്ടിൽ അജിത് തൂങ്ങിമരിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം 27 നാണ് അജിത് അറസ്റ്റിലായത്. സംഭവം അറിഞ്ഞതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്റ്റേഷനിൽ എത്തിയിരുന്നു. അജിത്ത് അടുത്ത വീട്ടിലെ സ്ത്രീയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്ന് കേട്ടപ്പോൾ അമ്പരപ്പിലായിരുന്നു വീട്ടുകാർ. അതിനേക്കാളും അവരെ വേദനിപ്പിച്ചത് അജിത്തിന് ഏറ്റ ശാരീരിക മർദ്ദനങ്ങൾ ആയിരുന്നു. പിടികൂടിയ വേളയിലും പൊലീസിൽ നിന്നും ഏറ്റ മർദ്ദനത്തിനേക്കാളും ക്രൂര മർദ്ദനം രാത്രിയിൽ അജിത്തിനെ കാത്തിരിക്കുന്നുണ്ടെന്ന് വീട്ടുകാർ അറിഞ്ഞതുമില്ല. പ്രശ്നം കള്ളക്കേസ് ആണെന്ന് മനസിലാക്കിയ വീട്ടുകാർ നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ സഹായം തേടി. വിട്ടയക്കാൻ ആൻസലനും ആവശ്യപ്പെട്ടു. ജാമ്യത്തിന്റെ ചിട്ടവട്ടങ്ങൾ വീട്ടുകാരും പൂർത്തിയാക്കി. എംഎൽഎയുടെ വാക്കിനു പുല്ലുവില കൽപ്പിച്ച പൊലീസ് അന്ന് രാത്രി അജിത്തിനെ ക്രൂരമർദ്ദനത്തിനു വിധേയമാക്കിയെന്നാണ് വീട്ടുകാർ മറുനാടനോട് പറഞ്ഞത്. പിറ്റേന്ന് രാവിലെയും അജിത്തിനെ വിട്ടില്ല. ഉച്ചയോടെയാണ് വിട്ടയച്ചത്. പക്ഷെ അതിനു ശേഷം അജിത് മാനസികമായി തകർന്ന നിലയിലായിരുന്നു. തുടർന്ന് കഴിഞ്ഞ 17 നു അജിത്ത് കുടുംബവീട്ടിൽ തൂങ്ങുകയും ചെയ്തു.
അജിത്തിന്റെ കുടുംബം പറയുന്നത്
നിർദ്ധന കുടുംബമാണ് ഞങ്ങളുടേത്. അജിത്തിന്റെ 'അമ്മ ഇതേ കമ്പനിയിൽ പപ്പട തൊഴിലാളിയായിരുന്നു. അമ്മയ്ക്ക് കൂട്ടിനു ഒപ്പം പോയ അജിത്ത് പിന്നെ പപ്പട ജോലിയിൽ മുഴുകുകയും ചെയ്തു. 'അമ്മ ഇതേ പപ്പട കമ്പനിയിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. അജിത്തും ജോലി ചെയ്യുന്നു. അജിത്ത് ജോലി ചെയ്യുന്ന പപ്പട കമ്പനിയുടെ ഉടമയുടെ വീട്ടുകാരും അജിത്തിനെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്ത വീട്ടുകാരും തമ്മിൽ രസത്തിലല്ല. അത്യാവശ്യം പൊലീസ് സ്വാധീനം ഈ വീട്ടുകാർക്കുണ്ട്. പപ്പട കമ്പനിയോടുള്ള വിരോധം തീർക്കാൻ അജിത്ത് എന്ന ജീവനക്കാരനെ ഈ വീട്ടുകാർ ബലിയാടാക്കിയതാണ്. രാത്രി പപ്പട കമ്പനിയിൽ വന്നപ്പോൾ അജിത്ത് വീടിനരികത്തുള്ള മതിലരികിൽ മൂത്രം ഒഴിക്കാൻ നിന്നു. ഈ ഘട്ടത്തിലാണ് വീട്ടുകാർ അജിത്തിനെ പിടികൂടുകയും ഒളിഞ്ഞു നോക്കി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപണം ഉയർത്തിയത്.
ഞങ്ങൾ അറിഞ്ഞത് പ്രകാരം അജിത്തിനെ മതിലിനു മുകളിലേക്ക് വലിച്ചെടുത്ത് ആ വീട്ടിന്റെ പരിസരത്ത് എത്തിച്ച ശേഷം ക്രൂരമർദ്ദനം ഏൽപ്പിക്കുകയായിരുന്നു. മൊബൈൽ എന്ന സാധനം കയ്യിലില്ലാത്ത സമയത്താണ് ദൃശ്യങ്ങൾ പകർത്തി എന്ന കള്ളപ്പരാതി ഇവർ ഉയർത്തിയത്. മൊബൈൽ കയ്യിലില്ലാതെ എങ്ങിനെയാണ് ദൃശ്യങ്ങൾ പകർത്തുക. നല്ലവണ്ണം മർദ്ദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്. ജീപ്പിനകത്തിട്ടു പൊലീസുകാരും നല്ലപോലെ പെരുക്കി. രാത്രി അജിത്ത് ലോക്കപ്പിൽ കിടന്നപ്പോൾ അജിത്തിനെ കുടുംബത്തെ പൊലീസ് പറഞ്ഞയച്ചു. ആ സമയത്ത് തന്നെ ഒരു ഫോൺ കോൾ ഈ വിഷയത്തിൽ പൊലീസിന് വരുകയും ചെയ്തു. ഇതോടെ അജിത്തിന്റെ കാര്യത്തിൽ പൊലീസിന്റെ മനോഭാവം മാറുകയും ചെയ്തു. പൊലീസ് പറഞ്ഞു. നിങ്ങൾ നാളെ അജിത്തിനെ ഇറക്കാൻ തക്ക രീതിയിൽ വന്നാൽ മതി. അതിനുശേഷം രാത്രിയിൽ പുറത്ത് നിന്നെത്തിയ പൊലീസ് സംഘമാണ് അജിത്തിനെ ജീവനോടെ തന്നെ കൊന്നത്. അത്രമാത്രം മർദ്ദനമാണ് ആ കിളുന്നു ശരീരത്തിൽ നെയ്യാറ്റിൻകര പൊലീസ് ഏൽപ്പിച്ചത്. രാത്രി പന്ത്രണ്ടിന് ശേഷമാണ് മർദ്ദനം തുടങ്ങിയത്.
വലിയ ചൂരൽ വടിയും കയ്യുപയോഗിച്ചുള്ള മർദ്ദന മുറകളുമാണ് പ്രയോഗിച്ചത്. അജിത്ത് അവശനായിരുന്നു. അജിത്തിനെ പിറ്റേന്ന് ഏറ്റുവാങ്ങിയ വേളയിൽ തന്നെ ഞങ്ങൾക്ക് അത് ബോധ്യമായിരുന്നു. പിറകുവശത്ത് അത്രയും പാടുകൾ മർദ്ദനബാക്കിയായി നിലനിന്നിരുന്നു. ഞങ്ങൾ അജിത്തിനെ മരുന്നുകൾ കൊണ്ട് ശുശ്രൂഷിക്കുകയായിരുന്നു. പക്ഷെ അജിത്ത് ഒന്നിനും കാത്തുനിന്നില്ല. ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു. മരണത്തിന്റെ അന്ന് പറഞ്ഞത് നാളെ മുതൽ പണിക്ക് കയറാം എന്നാണ്. വീട്ടിലുള്ള അവന്റെ ബന്ധുക്കളെ തന്ത്രപൂർവം പുറത്തേക്ക് പറഞ്ഞുവിട്ടിട്ടാണ് അജിത്ത് തൂങ്ങിയത്. ഇപ്പോൾ അജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്-വീട്ടുകാർ മറുനാടനോട് പറഞ്ഞു.
നെയ്യാറ്റിൻകര പൊലീസ് പറയുന്നത്
വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്ന പരാതി കിട്ടിയപ്പോഴാണ് ഞങ്ങൾ പോയത്. ചിലർ അജിത്തിനെ പിടിച്ചു വെച്ച നിലയിലായിരുന്നു. കേസ് അങ്ങിനെയായതിനാൽ ഞങ്ങൾ ജീപ്പിൽ ഇങ്ങോട്ട് കൊണ്ടുവന്നു. പിറ്റേന്നാണ് അജിത്തിനെ വിട്ടയച്ചത്. മർദ്ദനം ഒന്നും ഏല്പിച്ചിട്ടില്ല. മർദ്ദിച്ചു എന്ന ആരോപണം ഞങ്ങൾ നിഷേധിക്കുകയാണ്. പിന്നീടുണ്ടായ മരണത്തെ കുറിച്ചൊന്നും അറിയില്ല -നെയ്യാറ്റിൻകര പൊലീസ് മറുനാടനോട് പറഞ്ഞു.
കള്ളക്കേസിൽ കുടുക്കപ്പെട്ടതും, പൊലീസ് മർദ്ദനമേറ്റതിലുള്ള മനോവിഷമവും മൂലം അജിത് ആത്മഹത്യ ചെയ്യുകയായിരുന്നു. തങ്ങൾക്ക് നീതി വേണം എന്നാണ് അജിത്തിന്റെ കുടുംബം പറയുന്നത്. ജ്യേഷ്ഠനെ പൊലീസ് പിടികൂടി മർദ്ദിച്ചു കൊന്നതിനെ തുടർന്ന് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സത്യഗ്രഹം അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായിരിക്കുന്നു. നെയ്യാറ്റിൻകരയ്ക്ക് തൊട്ടപ്പുറത്തുള്ള പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവ് മരണപ്പെടുന്നത്. സിബിഐ അന്വേഷണം വരെ ഈ കേസിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും നീതി ലഭിക്കാത്തതിന്റെ പേരിൽ ശ്രീജിത്ത് ഇപ്പോഴും സമരം തുടരുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് നെയ്യാറ്റിൻകര പൊലീസിന്റെ മർദ്ദനത്തെ തുടർന്നുള്ള അജിത്തിന്റെ ആത്മഹത്യയും പൊതുധാരയിൽ വരുന്നത്. ശ്രീജിത്തിനെ പോലെ തന്നെ ഇപ്പോൾ അജിത്തിന്റെ കുടുംബവും നീതി തേടി സമരത്തിന് ഇറങ്ങുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്