ഇന്ത്യൻ അതിർത്തി ലംഘിച്ച് പറന്നെത്തി മൂന്ന് പാക് പോർവിമാനങ്ങൾ; അതിർത്തിക്ക് സമീപം ബോംബുകൾ വർഷിച്ചു; ഇന്ത്യൻ വിമാനങ്ങളും പറന്നുയർന്നതോടെ തിരിച്ചുപറന്ന് പാക് വ്യോമസേന; ജമ്മുവിൽ ഇന്ത്യൻ സൈനികവിമാനം തകർന്നുവീണു; രണ്ട് രാജ്യങ്ങളുടെയും വ്യോമനീക്കം യുദ്ധസമാന അന്തരീക്ഷത്തിനിടെ; ഡൽഹിയിൽ അടിയന്തിര യോഗം ചേർന്ന് ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും; വിമാനത്താവളങ്ങളിൽ സർവീസ് നിർത്തി; ഇന്ത്യയും പാക്കിസ്ഥാനും നേരിട്ടുള്ള യുദ്ധത്തിലേക്ക്
മറുനാടൻ ഡെസ്ക്
ശ്രീനഗർ: അതിർത്തി ലംഘിച്ച് ഇന്ത്യൻ മേഖലയിൽ കടക്കാനൊരുങ്ങി പാക് യുദ്ധവിമാനങ്ങൾ. ഇന്ത്യ തിരിച്ചടിച്ചതോടെ മൂന്ന് വിമാനങ്ങൾ അതിർത്തിക്ക് സമീപം ബോംബുകൾ വർഷിച്ച് തിരിച്ചുപറന്നുവെന്ന് റിപ്പോർട്ടുകൾ. അതിർത്തി ലംഘിക്കാൻ ശ്രമം ഉണ്ടായതോടെ ഇന്ത്യൻ വിമാനങ്ങളും പറന്നുയർന്നു. ഇന്ത്യൻ വ്യോമസേന ചെറുത്തതോടെ പാക് വിമാനങ്ങൾ തിരിച്ച് പാക് അതിർത്തിയിലേക്ക് തന്നെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ഇതിനിടെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം കാശ്മീരിൽ തകർന്നുവീണുവെന്ന റിപ്പോർട്ടുകളും വന്നു. സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യൻ ആഭ്യന്തര പ്രതിരോധ മന്ത്രിമാർ ഉദ്യോഗസ്ഥരുമായി പ്രത്യേകം യോഗം വിളിച്ചു. ഏതായാലും അടിയന്തിര സാഹചര്യം പരിഗണിച്ച് ശ്രീനഗർ, ലേ, ജമ്മു എന്നീ വിമാനത്താവളങ്ങളിൽ ഇന്ത്യ വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണ്.
വ്യോമസേനയുടെ ജെറ്റ് വിമാനമാണ് ജമ്മുവിൽ തകർന്നുവീണത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ റിപ്പോർട്ടുകൾ വരുന്നതേയുള്ളൂ. വിമാനം രണ്ടായി പിളർന്ന് തകർന്നുവീഴുകയായിരുന്നു. പാക് ആക്രമണത്തിലാണോ വിമാനം തകർന്നതെന്ന് വ്യക്തമല്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. രണ്ടു പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബുദ്ഗാം മേഖലയിൽ രാവിലെ 10.05നാണ് ഇന്ത്യൻ സൈനിക ജെറ്റ് വിമാനം തകർന്നുവീണത്. ഗാരെന്റ് കലാൻ ഗ്രാമത്തെ ഒരു കൃഷിസ്ഥലത്താണ് വിമാനം വീണ് കത്തിയമർന്നത്. രണ്ടായി പിളർന്ന് വീഴുകയായിരുന്നു വിമാനമെന്നും ഉടനെ തീ പിടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇത് പൈലറ്റുമാരുടേതാണെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഏതാണ്ട് സമാനമായ സമയത്താണ് പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിക്കാനും ശ്രമിച്ചത്. രണ്ടു സംഭവങ്ങളുമായും പരസ്പരം ബന്ധമുണ്ടോ എന്നും ഇരു രാജ്യങ്ങളുടേയും പോർവിമാനങ്ങൾ തമ്മിൽ ആക്രമണം നടന്നോ എന്നും വ്യക്തമല്ല. പാക് അതിർത്തിയിൽ പാക് വ്യോമസേന ബോംബുകൾ വർഷിച്ചുവെന്ന വിവരം വന്നതോടെ തന്നെ ഇരു രാജ്യങ്ങളും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. ഏതായാലും സ്ഥിതി വിലയിരുത്താൻ ഡൽഹിയിൽ പ്രതിരോധ മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയാണ്. മൂന്ന് സേനകളുടേയും മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നു.
ഏതായാലും പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ചെന്നും ഇതിനെ ഇന്ത്യ ചെറുത്തുവെന്നും ആണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതിനിടെയാണ് ഇന്ത്യൻ വിമാനം തകർന്നുവെന്ന വിവരവും വന്നത്. അതിർത്തിയിൽ കഴിഞ്ഞ കുറച്ചുദിവസമായി പാക് കരസേന നടത്തിവന്ന മോർട്ടാർ-ഷെൽ ആക്രമണവും വെടിവയ്പ്പും ഇന്നലെയും ഇന്നും കനത്ത തോതിൽ തുടരുകയാണ്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഇന്ന് വ്യോമാതിർത്തി ലംഘിക്കാൻ പാക് വിമാനങ്ങൾ ശ്രമിച്ചത്.
ജമ്മുകാശ്മീരിലെ ബുദ്ഗാം മേഖലയിൽ ആണ് ഇന്ത്യൻ സൈനിക വിമാനം തകർന്നുവീണതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഏത് മേഖലയിലാണ് പാക് വ്യോമസേന ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ചതെന്ന കാര്യങ്ങളും സൂചനകളായാണ് പുറത്തുവരുന്നത്. പാക് വിമാനങ്ങളെ തുരത്തി ഇന്ത്യൻ വ്യോമസേന രംഗത്തെത്തിയതോടെ പാക് വിമാനങ്ങൾ പിൻവാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് മൂന്ന് പാക് വിമാനങ്ങളും അതിർത്തിയിൽ ബോംബു വർഷിച്ചത്. എത്രമാത്രം നാശനഷ്ടം ആക്രമണം മൂലം ഉണ്ടായതെന്ന് വ്യക്തമല്ല.
അതിർത്തിയിൽ വൻ വെടിവയ്പ്
അതിനിടെ അതിർത്തിയിൽ വലിയ വെടിവയ്പാണ് പാക്കിസ്ഥാൻ നടത്തുന്നത്. ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെയാണ് കശ്മീർ അതിർത്തിയിൽ വെടിവയ്പ്പ് ശക്തമായത്. ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാൻ മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു. 51 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ ആക്രമണം. ഇതേസമയം ഷോപിയാനിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തി. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ യുദ്ധ സമാനമാണ്. എന്തിനും തയ്യാറായി കരസേനയും നാവിക സേനയും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ സംഘർഷം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി ലോകരാജ്യങ്ങളും രംഗത്ത് വന്നു. വ്യോമസേനയുടെ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും ഇനി കാര്യങ്ങൾ കൈവിട്ടു പോകാതെ നോക്കണമെന്നാണ് ലോകരാജ്യങ്ങളുടെ അഭ്യർത്ഥന. കാശ്മീർ അതിർത്തിയിലെ കാര്യങ്ങൾ പ്രവചനാതീതമാണ്. ഏത് നിമിഷവും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമെന്ന് ലോകരാജ്യങ്ങൾ വിലയിരുത്തുന്നു. അമേരിക്കയും ഐക്യരാഷ്ട്ര സഭയും കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ഇതിനിടെയിലും പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ബാലാകോട്ടിലെ ആക്രമണം പാക്കിസ്ഥാനെതിരെ അല്ലെന്നും ഭീകരർക്കെതിരെയാണെന്നും ഇന്ത്യ നിലപാട് എടുത്തിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെയാണ് അതിർത്തിയിൽ പാക് ഭീകരത തുടരുന്നത്.
ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ സൈനികർക്കെതിരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ കരുതലോടെയാണ് തിരിച്ചടിക്കുന്നത്. സാധാരണക്കാർക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയെന്ന് വരുത്താനാണ് ഇത്. ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഇന്ത്യ നേരത്തെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ഗ്രാമിണരെ സംഘർഷം രൂക്ഷമായിട്ടും സ്ഥലം വിട്ടു പോകാൻ പാക്കിസ്ഥാൻ അനുവദിച്ചിരുന്നില്ല.
ജമ്മുകശ്മീരിലെ അമ്പതിലേറെ സ്ഥലങ്ങളിൽ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കി. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 52 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ആക്രണം. ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാന് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. അഞ്ച് സൈനിക പോസ്റ്റുകൾ തകർന്നു. കൂടുതൽ തീവ്രവാദികൾക്ക് നുഴഞ്ഞു കയറാൻ അവസരം ഒരുക്കാനാണ് വെടിവയ്പ്പെന്നാണ് സൂചന. ഇന്ത്യൻ സൈനികരുടെ ശ്രദ്ധ ആക്രണത്തിലേക്ക് മാറ്റി ഭീകരരെ അതിർത്തി കടത്തുന്ന പാക് സൈന്യത്തിന്റെ സ്ഥിരം രീതിയാണ്. അതുകൊണ്ട് തന്നെ നുഴഞ്ഞു കയറ്റത്തിനെതിരയുള്ള നിരീക്ഷണവും ഇന്ത്യ ശക്തമാക്കുന്നു. ഭീകര താവളങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെയാണ് വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ വെടിവയ്പ്പ് തുടങ്ങിയത്.
ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതൽ പാക് സേന മോർട്ടാർ ആക്രമണം നടത്തുന്നതെന്ന് സേനാ ഓഫീസർ പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായി മൂന്നാംദിവസമാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനിക പോസ്റ്റുകൾ തകർന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ 11 പാക് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണരേഖയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. കാശ്മീരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പൂഞ്ഛ്, മെൻധാർ, നൗഷേര മേഖലകളിൽ ചൊവ്വാഴ്ച രാവിലെയും പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയിരുന്നു. സൈന്യം പ്രത്യാക്രമണവും നടത്തി. ഏഴുദിവസമായി രജൗറിയിലും പൂഞ്ഛിലും നിയന്ത്രണരേഖയോടു ചേർന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ സേന വെടിവെപ്പും മോർട്ടാർ ആക്രമണവും നടത്തുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യ അവധി നൽകിയിട്ടുണ്ട്. സംഘർഷ മേഖലയിൽ നിന്ന് ഗ്രാമീണരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്