ഇന്ത്യയുടെ വീരയോദ്ധാവ് അഭിനന്ദൻ വർത്തമാനെ നാളെത്തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് പാക്കിസ്ഥാൻ; വിലപേശൽ തന്ത്രം പാളിയതോടെ ഇന്ത്യൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇമ്രാൻഖാൻ; രാജ്യാന്തര സമ്മർദ്ദവും ഏറിയതോടെ പാക് നീക്കമെന്ന് വിലയിരുത്തൽ; ഇന്ത്യൻ പൈലറ്റിനെ വച്ച് മോദിയെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ച പാക് തന്ത്രം പാളി; അറസ്റ്റ് ചെയ്ത ഇന്ത്യൻ സൈനികനെ നാളെ ഇന്ത്യക്ക് കൈമാറുമെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി; മോദിയോട് നേരിട്ട് സംസാരിച്ച് ഇക്കാര്യം അറിയിക്കുമെന്നും പ്രഖ്യാപനം
മറുനാടൻ ഡെസ്ക്
ഇസ്ളാമാബാദ്; പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ നാളെ തന്നെ ഇന്ത്യയെ തിരികെ ഏൽപിക്കുമെന്ന് പാക്കിസ്ഥാൻ. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെയാണ് സ്ഥിരീകരിക്കുന്നത്. ഇന്ത്യൻ പൈലറ്റിനെ വച്ച് വിലപേശാൻ പാക്കിസ്ഥാൻ അവസാന ശ്രമവും നടത്തി നോക്കിയെങ്കിലും അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് പാക് പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് തിരിച്ചേൽപിക്കുമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കുന്നത്.
മോദി ഇമ്രാനുമായി സംസാരിച്ച ശേഷം ഇക്കാര്യം ആലോചിക്കാം എന്ന നിലപാടാണ് പാക്കിസ്ഥാൻ നേരത്തേ സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് പൊടുന്നനെ പാക് പ്രധാനമന്ത്രി ഇമ്രാൻ തന്നെ അഭിനന്ദനെ നാളെത്തന്നെ ഇന്ത്യക്ക് കൈമാറുമെന്ന നിലപാട് പ്രഖ്യാപിക്കുന്നത്. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇക്കാര്യം പ്രഖ്യാപിച്ചതായാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയുന്നത്. പാക് മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രശ്നം വഷളാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാൻ മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്നും അദ്ദേഹത്തെ ലഭ്യമായില്ലെന്നും ഇമ്രാൻ വെളിപ്പെടുത്തി. സമാധാന ശ്രമത്തിന്റെ ഭാഗമായി ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നു എന്നാണ് പാക് പാർലമെന്റിൽ ഇമ്രാൻ വ്യക്തമാക്കിയിട്ടുള്ളത്.
കാണ്ഡഹാർ മോഡലിൽ പാക് വിലപേശൽ നടത്തുന്നുവെന്ന ആക്ഷേപമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോടെ ഉയർന്നത്. എന്നാൽ ഇത് ചർച്ചയാതത് ഭീകരവാദികളെ സഹായിച്ചതിന്റെ പേരിൽതന്നെ ഒറ്റപ്പെട്ട പാക്കിസ്ഥാന് തിരിച്ചടിയാകുമെന്ന നിലവന്നു. അതോടെ മോദി വിളിച്ചില്ലെങ്കിലും വർത്തമാനെ നാളെ തന്നെ കൈമാറുമെന്നും താൻ തന്നെ മോദിയുമായി നേരിട്ട് സംസാരിച്ച് ഇക്കാര്യം അറിയിക്കുമെന്നും ഇമ്രാൻ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്നലെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ പിടിയിലായ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടുനൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇമ്രാൻഖാനുമായി ചർച്ച നടത്തണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു പാക്കിസ്ഥാൻ. ഇതോടെ പാക്കിസ്ഥാൻ വീണ്ടുമൊരു ഗൂഢതന്ത്രം മെനയുകയാണെന്ന സൂചനകളും വിലയിരുത്തലുകളും വന്നു.
'പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പൈലറ്റിനെ വിട്ടുനൽകും.. അതിന് മുമ്പ് ചർച്ചവേണം' എന്ന ഉപാധിയാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചത്. ഇതോടെ പാക്കിസ്ഥാൻ മണ്ണിൽ ഇജക്ട് ചെയ്ത് ഇറങ്ങിയ ഇന്ത്യൻ ഭടനെ വച്ച് വിലപേശാനുള്ള അതിനീചമായ തന്ത്രമാണ് പാക്കിസ്ഥാൻ പയറ്റാൻ പോകുന്നതെന്ന ചർച്ചകൾ സജീവമായി.
ഇന്ത്യ ഇനി പാക് മണ്ണിൽ ആക്രമണം നടത്തില്ലെന്നതുൾപ്പെടെ ഉപാധികൾ വച്ചുകൊണ്ട് ഇന്ത്യൻ സൈനികനെ വച്ച് വിലപേശാനാണ് പാക് നീക്കമെന്ന ആക്ഷേപവും ഉയർന്നു. പാക് വിദേശകാര്യമന്ത്രിയുടെ വാക്കുകൾ പുറത്തുവന്നതോടെ ഇന്ത്യ ഇക്കാര്യം ഗൗരവത്തോടെ സമീപിച്ചത്. വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്കു തിരിച്ചു നൽകാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞുവെങ്കിലും പക്ഷേ അതിന് ഉപാധി വയ്ക്കുകയായിരുന്നു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഷാ മഹമ്മൂദിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
'പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണർക്ക് ഇന്ത്യ ഒരു കത്ത് കൈമാറിയിട്ടുണ്ട്. ഞങ്ങൾ അത് പരിശോധിക്കും. തുറന്ന മനസോടെ ഇന്ത്യയുടെ ആവശ്യം പരിശോധിക്കും. അതിൽ ചർച്ചയുമായി മുന്നോട്ടു പോകണമോയെന്ന് തീരുമാനിക്കം. പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പിടികൂടിയ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാൻ ഞങ്ങൾ തയ്യാറാണ്.' - ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയം ടെലിഫോണിൽ സംസാരിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തയ്യാറാണെന്ന് പറഞ്ഞാണ് മഹമ്മൂദ് ഖുറേഷി പ്രതികരിച്ചത്.
ഇന്നലെ രാവിലെയാണ് ഇന്ത്യൻ മണ്ണിലേക്ക് ബോംബുകൾ വർഷിക്കാനെത്തിയ പാക് എഫ്-16 യുദ്ധവിമാനങ്ങളെ തുരത്തുന്നതിന് ഇന്ത്യൻ മിഗ് വിമാനങ്ങൾ പറന്നുയരുന്നതും ലക്ഷ്യം നിറവേറ്റുന്നതിനിടെ അഭിനന്ദൻ വർത്തമാൻ പറത്തിയ ഫ്ളൈറ്റ് പാക് മണ്ണിൽ തകർന്നുവീഴുന്നതും. ഇതിന് പിന്നാലെ വർത്തമാനെ നാട്ടുകാർ ആക്രമിക്കുന്നതും പിന്നീട് പാക് സൈനികരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പാക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ലോക മാധ്യമങ്ങളിൽപോലും വ്ന്നിട്ടും ഇന്ത്യൻ സൈനികൻ പിടിയിലായി എന്ന വിവരം പാക്കിസ്ഥാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിക്കാൻ തയ്യാറായില്ല.
യുദ്ധത്തിന് പാക്കിസ്ഥാൻ ഇല്ലെന്നും ഇന്ത്യൻ ആക്രമണം പാക് മണ്ണിൽ നടന്നതിന് പിന്നാലെ ഇന്നലെ വെറുമൊരു 'ഡെമോൺസ്ട്രേഷൻ' ആണ് ഉദ്ദേശിച്ചതെന്നും ആയിരുന്നു ഇമ്രാന്റെ പ്രതികരണം. എന്നാൽ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സൈനിക ക്യാമ്പുകൾ ആക്രമിക്കാനും ബോംബിട്ട് തകർക്കാനും ഇന്ത്യൻ മണ്ണിലെ സൈനിക പോസ്റ്റുകളിൽ നാശം വിതയ്ക്കാനുമാണ് പാക്കിസ്ഥാൻ ഉദ്ദേശിച്ചത്. എന്നാൽ പാക് വിമാന സാന്നിധ്യം റഡാറിൽ ദ്ൃശ്യമായപ്പോഴേ തയ്യാറായി നിന്ന ഇന്ത്യൻ സൈന്യം അഭിനന്ദന്റെ നേതൃത്വത്തിൽ പറന്നുയർന്നു.
ഇന്ത്യൻ വിമാനങ്ങളുടെ വെടിവയ്പ് തുടങ്ങിയതോടെ തന്നെ പാക് വിമാനങ്ങൾ തിരിച്ച് പറന്നു. ഇതിനിടെ കൊണ്ടുവന്ന ബോംബുകൾ അതിർത്തിക്ക് സമീപം നിക്ഷേപിച്ച് കടന്നു. പക്ഷേ, ഒരു എഫ് -16 വിമാനം വെടിയേറ്റ് നിലംപതിച്ചു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചില്ലെങ്കിലും ദൃ്ശ്യമുൾപ്പെടെ ഇന്ത്യ പുറത്തുവിട്ടു. ഈ ആക്രമണത്തിന് ഇടെയാണ് പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദൻ പറത്തിയ ഇന്ത്യൻ മിഗ് അതിർത്തിയിൽ വെടിയേൽക്കുന്നതും അതിർത്തി കടന്ന് നിലംപതിക്കുന്നതും.
ഇജക്ട് ചെയ്ത അഭിനന്ദ് പാക് സിവിലിയന്മാരുടെ പിടിയിലകപ്പെട്ടത് ഏറെനേരത്തെ ചെറുത്തുനിൽപിന് ശേഷമാണ്. പിന്നീട് ക്രൂര മർദ്ദനം അരങ്ങേറി. പാക് സൈനികരുടെ കസ്റ്റഡിയിലും പീഡനമുണ്ടായെന്നാണ് സൂചനകൾ. മുഖത്ത് രക്തംവാർന്ന നിലയിലും കൈകാലുകൾ കെട്ടിയ നിലയിലുമാണ് ആദ്യ വീഡിയോയും ദൃശ്യങ്ങളും പുറത്തുവന്നത്. കണ്ണുകൾ മൂടിക്കെട്ടിയ നിലയിലാണ് ചോദ്യം ചെയ്തത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനെതിരെ ഉയർന്നത്. ഇത് ലോക മാധ്യമങ്ങളിലും ചർച്ചയായി.
ഇത്തരത്തിൽ ലോകത്ത് ഒറ്റപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് പുതിയ നീക്കവുമായി ഇമ്രാൻ എത്തുന്നത്. ഇന്ന് രാത്രിതന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും വർത്തമാനിനെ കൈമാറുന്നകാര്യം അറിയിക്കുമെന്നുമാണ് ഇമ്രാൻ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്