ക്രിസ്ത്യാനികളെ കൂട്ടകൊലചെയ്യട്ടെ!! നമുക്കെന്ത്?
ഈജിപ്തിൽ നിന്നും തട്ടിക്കൊണ്ടുപോയി 21 ക്രിസ്ത്യാനികളെ കഴുത്തറത്തു കൊന്നത് സാധാരണ സംഭവം പോലെ നമ്മൾ വായിച്ചുതള്ളി. ലോകത്തെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ശബ്ദിക്കാൻ കാത്തിരിക്കുന്ന നമ്മുടെ നാട്ടിലെ മിടുക്കുള്ളവരുടെ നാവ് വായ്ക്കുള്ളിൽ ചുരുട്ടിയിട്ടു. യുദ്ധത്തിനും നിരപരാധികളെ കൊല്ലുന്നതിനുമെതിരെ തലങ്ങും വിലങ്ങും എഴുതുന്നവരുടെ പേനയിൽ ഇതെഴുതാൻ മഷി വറ്റിവരണ്ടുപോയി. യുദ്ധക്കൊതിയന്മാർ യഹൂദർ വെറിപൂണ്ട് ഗസ്സയിൽ നടത്തിയ അതിക്രമത്തെ നമ്മൾ ഇന്ത്യയിൽ റോഡിലിറങ്ങിയും പ്രകടനം നടത്തിയും, ധനപിരിവ് നടത്തിയും സോഷ്യൽ മീഡിയയിൽ വിപ്ലവമുണ്ടാക്കിയും പ്രതിഷേധിച്ചിരുന്നു. എന്നാൽ എത്രയോ ആയിരക്കണക്കിനു ജനങ്ങളേയും, കുരുന്നുകളേയും കുഴിക്ക് മുന്നിൽ നിർത്തി വെടിവയ്ച്ചിടുമ്പോൾ എന്തുകൊണ്ടാണ് നമുക്ക് മനുഷ്യത്വം തോന്നാതെ പോകുന്നത്? ക്രിസ്ത്യാനികളെ കൂട്ടകൊലചെയ്യുന്നതിൽ നമ്മുടെ എഴുത്തുകാരും മനുഷ്യാവകാശക്കാരും, ഇടതുപക്ഷവും എന്തുകൊണ്ട് പ്രതികരിക്കാൻ തയ്യാറാവുന്നില്ല?
ലോകത്തെ ക്രിസ്ത്യാനികളെ മുഴുവൻ അമേരിക്കയുടെ തൊഴുത്തിൽ കെട്ടി നോക്കിനില്ക്കുന്ന ഈ ശൈലി മറ്റൊരു ഭീകരതയാണ്. മതത്തിന്റെ പേരിലും ദൈവത്തിന്റെ പേരിലും ഈ നടക്കുന്ന കൂട്ടകൊലപാതകങ്ങൾ യുദ്ധത്തേക്കാൾ ഭീകരവും അപകടകരവുമായി കാണണം. ഇതിന്റെ കനലുകൾ നമ്മുടെ രാജ്യത്തും ഇടയ്ക്ക് ആളുമ്പോൾ മാത്രമാണ് അതിന്റെ ഭീകരതയും വേദനയും നമ്മളും മനസിലാക്കുന്നത്. യുദ്ധത്തടവുകാരല്ലാത്ത ഒരു വാക്കുകൊണ്ടുപോലും വേട്ടക്കാരനെ നോവിക്കാത്ത നിരപരാധികളെ ക്രിസ്തു വിശ്വാസിയെന്ന ഒരുകാരണത്താൽ യുദ്ധത്തടവുകാരേക്കാൾ നീചമായി കൊല്ലുമ്പോൾ എന്തേ നമുക്ക് വേദനിക്കാത്തത്? ഇവിടെ ദൈവം ക്രിസ്തു ആയിപോയത് ഒരു നിമിത്തമാണ്. ഇന്നലെ മറ്റ് ദൈവമായിരുന്നു, നാളെ മറ്റ് മതവും ദൈവവും ഒക്കെയാകാം ഇങ്ങനെ കഴുത്തറുക്കപ്പെടുന്നത്. ഒരു ദൈവ വിശ്വാസിക്കും ഈ ദുർഗതി വരാതിരിക്കട്ടെ...വേട്ടക്കാരനു ഇരകളെ മിണ്ടാപ്രാണികളെ പോലെ നിർത്തി കൊല്ലാൻ സാധിക്കുന്നു. ആരും പ്രതിരോധത്തിനും, എതിർപ്പിനുമില്ല. കൂട്ടമായി പിടിക്കുക, ഉന്മൂലനം ചെയ്യുക...
സദ്ദാംഹുസൈന്റെ അവസാന കാലത്ത് ഇറാക്ക് ജനസംഖ്യയിൽ 14 ലക്ഷത്തോളമുണ്ടായിരുന്ന ഈ മതവിഭാഗം അവിടെ പൂജ്യത്തിലെത്തി നില്ക്കുന്നു. ലിബിയയിലും ക്രിസ്ത്യാനികളുടെ കൂട്ടകൊലകൾ പതിവാകുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അക്രമണം തുടങ്ങിയതോടെയാണ് ഇറാഖിലും ലിബിയയിലും ക്രിസ്ത്യാനികളെ വംശഹത്യ നടത്തുന്നത്.
ഒരു മതത്തിൽ വിശ്വസിക്കുന്നതിന്റെ പേരിൽ മാത്രം നിരപരാധികളായ ആളുകളെ തട്ടിക്കൊണ്ടുപോയും, തടങ്കലിൽ പാർപ്പിച്ചും കെട്ടിയിട്ട് കഴുത്തറത്തും വെടിവയ്ച്ചും കൊല്ലുക. എന്നിട്ട് പരസ്യമായി അതിന്റെ ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിക്കുക. ഇരകളെ കൊല്ലാൻ നിരയായി കൈകൾ കെട്ടികൊണ്ടുപോവുക, മരണത്തിന്റെ റിഹേഴ്സൽ നേരത്തേ ഇരകൾക്ക് കൊടുത്തശേഷം എല്ലാവരെയും ഒന്നിച്ചു മുട്ടുകുത്തിക്കുക, പിറകിൽനിന്നും കഴുത്തറക്കുക, തലവെട്ടുക. ചിലപ്പോൾ ഇരകളെ അവരുടെ ശരീരം മറവുചെയ്യാനുള്ള വൻ കിടങ്ങിന്റെ കരയിൽ നിരയായി നിർത്തി വെടിവയ്ച്ചിടുക. ഇത്തരം നിർദ്ദേശങ്ങൾ അനുസരിക്കാൻ അറിയില്ലാത്ത പിഞ്ചുകുട്ടികളെ കൂട്ടമായി നിലത്തുകിടത്തി വെടിവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉണ്ട്. എന്നിട്ട് കുട്ടികളുടെ ശവശരീരം കൊന്ന വേട്ടമൃഗത്തേ എന്നപോലെ അട്ടഹാസത്തോടെ ഇരകൾ എടുത്തുകൊണ്ട് വരുന്ന രംഗങ്ങൾ കാണാം. ഈ കുട്ടികളെ എന്തുകൊണ്ടാണ് ഗസ്സയിൽ മരിച്ച മനുഷ്യമക്കളോട് ചേർത്തുവയ്ച്ചുകാണാൻ സോഷ്യൽ മീഡിയയിലെ പണിപ്പുരക്കാർക്കും, പ്രതികരണക്കാർക്കും കഴിയാതെ പോകുന്നത്? മരണവും, കുട്ടികളും നിരപരാധിത്വവുമല്ല നമ്മുടെ പ്രതികരണത്തിന്റേയും, വീമ്പിളക്കുന്ന മനുഷ്യസ്നേഹത്തിന്റേയും അവകാശത്തിന്റേയും കാതൽ. മരിച്ച കുട്ടികളുടേയും, നിരപരാധികളുടേയും ഒക്കെ മതവും, ദൈവവും, പ്രതികരിച്ചാൽ കിട്ടുന്ന വോട്ടും പണവുമൊക്കെയാണ് നമ്മുടെ പ്രതികരണം തീരുമാനിക്കപ്പെടുന്നത്.
ലാദന്റെ ശരീരമൊഴുക്കിയ കടലിൽ ക്രിസ്ത്യാനികളുടെ രക്തമൊഴുക്കും ഐഎസ്
ക്രിസ്തുമതത്തിൽ വിശ്വസിച്ചതിന്റെ പേരിൽ മാത്രമാണ് 21 സാധാരണക്കാരായ മനുഷ്യരെ ലിബിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കഴുത്തറുത്തുകൊന്നത്. ഫെബ്രുവരി 15നാണ് 21പേരെയും തലയറുത്തുകൊന്നതായുള്ള ഐഎസിന്റെ വീഡിയോ പുറത്തുവന്നത്. മെഡിറ്ററേനിയൻ കടൽ കരയിലാണ് കൂട്ടകൊല അരങ്ങേറിയത്. '' തുടർന്ന് കടലിലേക്ക് കത്തിചൂണ്ടി റോമാ സാമ്രാജ്യം ഞങ്ങൾ പിടിച്ചെടുക്കുമെന്ന് മാർപ്പാപ്പയോടായി ഒരു മുഖം മൂടിധാരി പറയുന്ന വീഡിയോയും ഉണ്ട്. ക്രിസ്ത്യൻ രാജ്യങ്ങൾക്ക് രക്തംകൊണ്ടുള്ള സന്ദേശം' എന്ന തലക്കെട്ടിലാണ് കൂട്ടക്കൊലയുടെ ക്രൂരദൃശ്യങ്ങൾ ഐ.എസ്. പുറത്തുവിട്ടത്. ഉസാമ ബിൻലാദന്റെ മൃതദേഹമൊഴുക്കിയ കടലിൽ ക്രിസ്ത്യാനികളുടെ രക്തമൊഴുക്കുമെന്ന് വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു. ഇറ്റലിയുടെ കിഴക്ക് ഭാഗത്തുവരെ തങ്ങൾക്ക് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ റോമും പിടിച്ചെടുക്കുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. തുടർന്ന് കൊലപ്പെടുത്തിയവരുടെ രക്തം കടലിൽ ഒഴുക്കുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്.
ക്രിസ്ത്യാനികളെ കുരിശുയുദ്ധക്കാരാണെന്നാണ് അഞ്ച് മിനിറ്റ് നീളുന്ന വീഡിയോയിൽ വിശേഷിപ്പിക്കുന്നത്.'' സത്യത്തിൽ അമേരിക്കയോടുള്ള വിരോധം ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളോട് പുലർത്തുന്ന രീതി ഒട്ടും ശരിയല്ല. അമേരിക്കയുടെ നയത്തിലും തീരുമാനത്തിലും ലോകത്തെ 120കോടിയിലധികം വരുന്ന കത്തോലിക്കർ എന്തുപിഴച്ചു?. ചുരുങ്ങിയ പക്ഷം അമേരിക്കയിലെ ജനങ്ങളിലെങ്കിലും ഈ പക ഒതുക്കേണ്ടതാണ്. അമേരിക്ക നടത്തുന്ന കൃത്യങ്ങളിൽ ലോകത്തെ കത്തോലിക്കരായ ആളുകളെ ഉന്നംവയ്ക്കുന്നതിലും അവരെ അമേരിക്ക അനുഭാവികളായി കാണുന്നതിലും യാതൊരടിസ്ഥാനവുമില്ല. ഇസ്ലാമിക് തീവ്രവാദികൾ ക്രിസ്ത്യാനികളോട് പുലർത്തുന്ന ഇതേ നയം തന്നെയാണ് ഇപ്പോൾ നമ്മുടെയിടയിലും പലരും വയ്ച്ചുപുലർത്തുന്നത്. അതുകൊണ്ടു കൂടിയാണ് എല്ലാത്തിലും മൈക്കുകെട്ടി പ്രതിഷേധിക്കുന്ന മാന്യന്മാർ പലരും ഈ വിഷയത്തിൽ തുണിയും തലയിലിട്ട് ഒളിച്ചുകളിക്കുന്നത്. ബുദ്ധിജീവികളും, എഴുത്തുകാരും, മനുഷ്യാവകാശക്കാരുമെല്ലാം സിനിമയിലെ ത്രില്ല് പോലെ ഈ കൂട്ടകൊലകൾ കണ്ട് വിശ്രമിക്കുന്നു. ഇവരെല്ലാം ചെയ്യുന്നത് ചതിയാണ്.
ലോകത്തെ നടുക്കിയ ഈ കൂട്ടകൊല ഒരു യുദ്ധത്തിലൂടെയോ അക്രമത്തിലൂടെയോ ശത്രുപാളയത്തെ ലക്ഷ്യം വച്ച് നടത്തിയ ബോംബിങ്ങിലോ അല്ല. ഈ നിരപരാധികളായ മനുഷ്യരെ ഈജിപ്തിൽനിന്നും തട്ടിക്കൊണ്ട് വന്ന് ലിബിയയിൽ തടങ്കലിൽ പാർപ്പിച്ച് കൊല്ലുകയായിരുന്നു. ഐഎസ് തീവ്രവാദികൾ ക്രിസ്തുമത്തിൽ പെട്ട ആളുകളെ കൊലപ്പെടുത്തണം എന്ന കരുതികൂട്ടിയുള്ള ലക്ഷ്യം നിറവേറ്റാനായിരുന്നു 21പേരേ തട്ടിക്കൊണ്ടുപോയത്. ലിബിയയിൽ കൊലപ്പെടുത്തിയ 21 ആളുകളും ഈജിപ്തിലെ മത്സ്യതൊഴിലാളികളും, മറ്റ് തൊഴിലാളികളുമായിരുന്നു. തട്ടിക്കൊണ്ട് പോകാൻ എളുപ്പം ഉള്ളതിനാലാണ് ഈ പാവപ്പെട്ടവരിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കണ്ണെത്തിയത്. മതത്തിന്റേയും ദൈവ വിശ്വാസത്തിന്റെയും പേരിൽ മാത്രം കരുതികൂട്ടി ഒരു രാജ്യത്തുനിന്നും അവിടുത്തെ സാധാരണക്കാരും നിരപരാധികളുമായ ജനങ്ങളെ തട്ടിക്കൊണ്ടുപോവുകയും അറവുമാടുകളെ അറക്കുന്നതുപോലെ കെട്ടിയിട്ട് കഴുത്തറുക്കുകയും ചെയ്യുക.
മതത്തിന്റേയും ദൈവത്തിന്റേയും നാമത്തിൽ ലോകത്ത് അരങ്ങേറുന്ന അതിക്രൂരതകളിലെ ഒടുവിലത്തെ സംഭവമാണിത്. ഏതു മതത്തിലേ ഏതു ദൈവമാണ് ഈ അരും ക്രൂരതകൾക്ക് കൂട്ടുകൂടുക. യുദ്ധങ്ങൾ രാജ്യത്തിന്റേയും അധികാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ അരങ്ങേറുന്നതാണ്. എന്നാൽ ഈ കൂട്ടകൊലകൾ ദൈവനാമത്തിലാണ്. ദൈവത്തിന്റെ വിശുദ്ധ ലിഖിതങ്ങൾപോലും ഉദ്ധരിച്ചാണ് ഇരകളെ വേട്ടക്കാർ കൊല്ലുന്നത്. ഒരു ദൈവത്തിന്റെ പേരിലുള്ള ജനങ്ങൾ മറ്റൊരു ദൈവത്തിന്റെ പേരിലുള്ള ജനങ്ങളെ ഉന്മൂലനം ചെയ്യുകയാണ്. ഈജിപ്തിലെ ഒൻപതുകോടിയോളം വരുന്ന ജനസംഖ്യയിൽ ഒരു കോടിയോളം ക്രിസ്ത്യാനികൾ വരും. 85 ശതമാനത്തിലധികം മുസ്ലിം മതവിഭാഗക്കാരായിട്ടും തങ്ങളുടെ 21പൗരന്മാരെ കഴുത്തറത്തുകൊന്നതിനെ ഈജിപ്ത് മതത്തിന്റെ അടിസ്ഥാനത്തിൽ കണ്ടില്ല. ലിബിയയിലെ ഐ.എസ് ഭീകരടുടെ താവളങ്ങൾ ലക്ഷ്യമാക്കി ഈജിപ്ത് സ്വന്തം പൗരന്മാരെ കൊലപ്പെടുത്തിയതിനെതിരെ വ്യോമാക്രമണം നടത്തുകയാണ്. ഇറാക്കിൽനിന്നും ലിബിയ വരെയെത്തി നില്ക്കുന്ന ഇസ്ലാമിക് ഭീകരരുടെ അടുത്ത ഉന്നം ഈജിപ്തായിരിക്കുമെന്ന തിരിച്ചറിവും ഇപ്പോഴത്തെ വ്യോമാക്രമണത്തിനു പിന്നിലുണ്ട്.
കൂട്ടകൊലയ്ക്ക് പിന്നിലെ കാരണം; ഇന്ത്യക്കും മുന്നറിയിപ്പ്: കരുതലോടെയിരിക്കുക
ലോകത്തെ നടുക്കിയ 21 ഈജിപ്ത്യൻ ക്രിസ്ത്യാനികളുടെ കൂട്ടകൊലയ്ക്ക് പിന്നിലെ ഇസ്ലാമിക് തീവ്രവാദികൾ പറയുന്ന കാരണം ഇതാണ്. ഈജിപ്തിലെ കോപ്ടിക് ഓർത്തഡോക്സ് സഭയിൽനിന്നും മുസ്ലിം മതത്തിലേക്ക് ഒരു സ്ത്രീ മതമാറ്റം നടത്തിയിരുന്നു. (റോമിലെ പോപ്പിനു കീഴിലല്ല ഈജിപ്തിലെ 90% ക്രിസ്ത്യാനികളും. എ.ഡി. 50ൽ സഭ സ്ഥാപിച്ചു. ഈജിപ്തുകാരൻ എന്ന് അർഥം വരുന്ന കോപ്ട് എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് സഭ ഈ പേര് സ്വീകരിച്ചത്. സ്വന്തമായി മാർപാപ്പയുണ്ട്. കയ്റോയാണ് ആസ്ഥാനം. തവാദ്രാസ് രണ്ടാമൻ ആണ് ഇപ്പോഴത്തെ മാർപാപ്പ). കോപ്റ്റിക് സഭയിലെ ആളുകൾചേർന്ന് ഈ സ്ത്രീയെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് ഐ.എസ് ആരോപിക്കുന്നത്. അതിന്റെ പ്രതികാരം തീർക്കാനാണ് 21 ഈജിപ്ത്യൻ ക്രിസ്ത്യാനികളെ ലിബിയയിലേക്ക് തട്ടിക്കൊണ്ടുപോയതും കൊന്നതും.
ഈജിപ്തിൽ ഇടയ്ക്കിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും സംഘർഷം ഉണ്ടാകാറുണ്ട്. ഈ ആഭ്യന്തര സംഘർഷത്തിൽ ഇടപെട്ട് ഈജിപ്തിലെ മുസ്ലിം മതവിഭാഗക്കാർക്കിടയിൽ വേരുറപ്പിക്കാനാണിപ്പോഴത്തെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നീക്കം. ഒരു രാജ്യത്തിന്റെ ഉള്ളിൽ നടന്നതായി പറയപ്പെടുന്ന ഇത്തരം വിഷയത്തിലെ തീവ്രവാദ ഇടപെടലുകൾ ഇന്ത്യ പോലെയൊരു രാജ്യം അതി ഗൗരവത്തിൽ കാണണം. മതവൈര്യവും, അസഹിഷ്ണുതയും പ്രസംഗിക്കുന്ന നേതാക്കൾ തീവ്രവാദത്തിനു ഇവിടെയും വളക്കൂറ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മതവൈര്യവും തീവ്രമായ മത നിലപാടുകളും മുതലാക്കാൻ കണ്ണും കാതും കൂർപ്പിച്ച് പുറത്തും അയല്പക്കത്തും ശത്രുക്കൾ താവളം അടിച്ചിട്ടുണ്ടെന്ന വസ്തുത രാജ്യം ഭരിക്കുന്നവർ മറക്കരുത്. ഐ.സ് ഭീകരതയും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും എത്തുവാൻ ഇനി അധികകാലം വേണ്ടിവരില്ല.
ഇമെയിൽ - [email protected]
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്