ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ തട്ടകമായ കേരളത്തിൽ പോലും മതപരമായ തീരുമാനങ്ങൾക്ക് വേണ്ടി നേതാവും അനുയായികളും അവലംബിക്കുന്നത് മറ്റൊരു 'മുഫ്തിയെ' ആണ്; തിരുകേശത്തെക്കാൾ മഹത്തരം ഗ്രാൻഡ് മുഫ്തി പദവിയാണോ? പാണക്കാട് തങ്ങളുടെ തീരുമാനത്തെ കാത്തിരിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും, അനുയായികളും; ജിഷാൻ മാഹി എഴുതുന്നു
ജിഷാൻ മാഹി
കഴിഞ്ഞ വാരം കാന്തപുരം വിഭാഗം ദിനപത്രം അടക്കം മാധ്യമങ്ങളിൽ കണ്ട ഒരു വാർത്ത ഇങ്ങനെയാണ്.'കാന്തപുരത്തെ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുത്തിരിക്കുന്നു'. തലക്കെട്ട് കാണുമ്പോൾ പലരും ഇന്ത്യാ ഗവൺമെന്റ് ഇന്ത്യയിലുള്ള മുസ്ലിങ്ങളുടെ വിഷയത്തിൽ ഒരു തീരുമാനത്തിനു വേണ്ടി തെരഞ്ഞെടുത്തതാണ് എന്ന് തോന്നിപ്പോകും! എന്നാൽ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. ഉത്തരേന്ത്യൻ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം സംഘടനാശക്തിയും വിദ്യാഭ്യാസ പുരോഗതികളും കേരളത്തെ തട്ടിച്ചു നോക്കുമ്പോൾ വളരെ പുറകിലാണ്. അതുകൊണ്ടുതന്നെ കേരളത്തിനു പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന കാന്തപുരത്തിന്റെ പ്രവർത്തനങ്ങളിൽ താൽപര്യം തോന്നിയതുകൊണ്ടോ, മറ്റോ ബറേൽവി സുന്നികളിൽ പെട്ട ഒരു വിഭാഗം അവരുടെ നേതാവായി കൊണ്ട് കാന്തപുരത്തെ തെരഞ്ഞെടുത്തു. അതിനുശേഷം സിറാജ് പത്രത്തിൽ അടക്കം ഇതിന്റെ വിശേഷണങ്ങളും, സ്തുതികളും തുടർ വാർത്തകളായി വന്നുകൊണ്ടിരിക്കുകയണ്
ഏറ്റവും രസാവഹമായ കാര്യം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന് വിശേഷിപ്പിക്കുന്ന കാന്തപുരത്തിന്റെ സ്വന്തം മണ്ണായ കേരളത്തിൽ പറയത്തക്ക തീരുമാനങ്ങളെടുക്കാനുള്ള സ്വാധീനമില്ല എന്നുള്ളതാണ്. ഇവിടെ ഇപ്പോഴും നോമ്പും പെരുന്നാളും ഉറപ്പിക്കാൻ കാന്തപുരം അടക്കം ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും കാത്തിരിക്കുന്നത് പാണക്കാട് തങ്ങളും കോഴിക്കോട് വലിയ ഖാസി മാരെയും ഒക്കെ ആണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു മാസപ്പിറവിയുമായി ബന്ധപ്പെട്ട് ചന്ദ്രപ്പിറവി കണ്ട് ബോധ്യപ്പെട്ട് ഒരു വ്യക്തി കാന്തപുരത്തിന്റെ അടുത്തേക്ക് സാക്ഷി പറയാൻ വേണ്ടി ഒരുങ്ങിയപ്പോൾ അദ്ദേഹംതന്നെ 'നിങ്ങളാദ്യം പാണക്കാട് തങ്ങളെ അറിയിക്കൂ' എന്നാണ് പറഞ്ഞിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ തട്ടകമായ കേരളത്തിൽപോലും മതപരമായ തീരുമാനങ്ങൾക്ക് വേണ്ടി നേതാവും അനുയായികളും അവലംബിക്കുന്നത് മറ്റൊരു 'മുഫ്തിയെ' ആണ് എന്നതാണ് രസം.
ഇവരുടെ മുഖപത്രമായ സിറാജിൽ തന്നെ ഇന്നലെ മറ്റൊരു വാർത്തകൂടി പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽ പെട്ടു. അതിങ്ങനെയാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ അധികാരപരിധി ബ്രിട്ടനിലും കാനഡയിലും അമേരിക്കയിലും അടക്കം പല സ്ഥലങ്ങളിൽ കൂടി ഉൾപ്പെട്ടതാണ് എന്ന്. എന്തൊക്കെയായാലും ഔദ്യോഗിക സർക്കാർ പരിവേഷമില്ലാത്ത ഒരു പദവി രാജ്യത്തിന്റെ പേരിനോട് ചേർത്തപെട്ട് ലഭിച്ചതുകൊണ്ടു തന്നെ കാന്തപുരവും അനുയായികളും അത് ആഘോഷിച്ചു തിമിർക്കുകയാണ്. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യം. അതിലേക്ക് കൈ കടത്തുന്നില്ല. പ്രവാചകരുടെ പേരിൽ കേശം കൊണ്ടു വന്ന് സമൂഹത്തിന് മുമ്പിൽ അപഹാസ്യരായ ഈ വിഭാഗം ആളുകൾ സമൂഹത്തിനിടയിൽ വീണ്ടും വേരുറപ്പിക്കുന്നതിനുവേണ്ടി മറ്റൊരു അഭ്യാസവും ആയി രംഗത്ത് വന്നിരിക്കുന്നത് ആണ് കാണുന്നത്. കൊണ്ടു വന്ന മുടികളെ പറ്റിയോ 40 കോടിയുടെ പ്രഖ്യാപിച്ച പള്ളിയെ പറ്റിയോ വർഷം എട്ടു കഴിഞ്ഞിട്ടും സമൂഹമധ്യേ മറുപടി പറയാൻ കഴിയാതെ തപ്പിത്തടയുന്ന കാന്തപുരത്തിനും, മറ്റ് നേതാക്കൾക്കും ഒരു വീണു കിട്ടിയ അസുലഭ മുഹൂർത്തമാണ് ഗ്രാൻഡ് മുഫ്തി എന്ന പുതിയ തസ്തിക.
യഥാർഥത്തിൽ അവർ കരുതുന്നത് ഈ വിഷയങ്ങൾ പഴയ പല ഊരാക്കുടുക്കുകളുടെയും കെട്ടഴിച്ച് കളയും എന്നതാണ്. അത് കേവലം ഒരു മിഥ്യാധാരണ മാത്രം. കാരണം ചിന്തിക്കുന്ന സമൂഹത്തിന് ഇവർ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഈ ആഘോഷ സന്തോഷ പരിപാടികൾ കാണുമ്പോൾ മുമ്പ് നാം ഉയർത്തിയ പല ചോദ്യങ്ങളും കൂടുതൽ ഇവിടെയാണ് പ്രസക്തമാകുന്നത്. 2018 അവസാനം കുണ്ടൂർ ഉറൂസിൽ വച്ച് സാക്ഷാൽ കാന്തപുരം വീണ്ടും എനിക്ക് മദീനയിൽ നിന്നു കൊണ്ട് ഒരു തിരുകേശം ലഭിച്ചിട്ടുണ്ട് എന്ന് ഒരു പ്രഖ്യാപനം നടത്തി. ആ പ്രഖ്യാപനം അണികൾ ഏറ്റെടുക്കാനോ മറ്റ് നേതാക്കൾ ഏറ്റെടുക്കുകയോ സംഘടന മുഖപത്രമായ സിറാജ് ഏറ്റെടുക്കുകയോ ചെയ്തില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഒരു പെട്ടിക്കോളം വാർത്ത കൊടുക്കാൻ പോലും അന്ന് കാന്തപുരത്തിന്റെ സ്വന്തം പത്രം തയ്യാറായില്ല അതുകൊണ്ടുതന്നെ ബുദ്ധിയുള്ള സമൂഹത്തിനു മുമ്പിൽ ഈ ചോദ്യം പ്രസക്തമായി കിടക്കും. പ്രവാചകരുടെ തിരു കേശത്തെകാൾ മഹത്തരം ആണോ കാന്തപുരത്തിനും അനുയായികൾക്കും അദ്ദേഹത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്ന ഗ്രാൻഡ് മുഫ്തി എന്ന പദവി'?
യഥാർത്ഥത്തിൽ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷിക്കാനും ആഘോഷിക്കാനും ഉള്ള ഒരു കാര്യമാണ് ബൗദ്ധികതലത്തിൽ പ്രവാചകനുമായി ബന്ധപ്പെട്ട എന്തെങ്കിലും ലഭിക്കുക എന്നത്. എന്നാൽ അങ്ങനെയൊന്ന് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന സാക്ഷാൽ കാന്തപുരം വിഭാഗം ആ കിട്ടിയതിനെ സംബന്ധിച്ച് ഒരു പെട്ടിക്കോളം വാർത്ത കൊടുക്കാൻ പോലും സ്വന്തം പത്രം ഉപയോഗപ്പെടുത്തിയില്ല എന്നുള്ളതാണ് ഇവരുടെ ഇരട്ടത്താപ്പ് എളുപ്പം മനസ്സിലാക്കാൻ കഴിയുന്നത്. അതിനർത്ഥം അദ്ദേഹത്തിന് ഇത്തരത്തിൽ കിട്ടി എന്നുള്ള കാര്യങ്ങൾ മുഴുവനും വ്യാജമാണെന്ന് വ്യക്തമായ ബോധ്യം അദ്ദേഹത്തിനും, മറ്റ് നേതാക്കൾക്കും മുമ്പു തന്നെ ഉണ്ടെന്നതാണ് .അത് സമൂഹ മധ്യേ വാർത്തയിലൂടെ പുറത്തുവന്നാൽ കേരളീയ സാക്ഷര സമൂഹത്തിനു മുമ്പിൽ ഇളിഭ്യരാവും എന്ന വ്യക്തമായ തിരിച്ചറിവു കൊണ്ടാണ് അന്ന് അത് കേവലം എന്തും കണ്ണടച്ചു വിശ്വസിക്കുന്ന അണികൾക്ക് മുമ്പിൽ പറഞ്ഞുകൊണ്ട് മറ്റുള്ള പൊതു സമൂഹത്തെ മൂടിവയ്ക്കാൻ ശ്രമിച്ചത്.
അതു കൊണ്ടു തന്നെ മാസങ്ങൾക്കു മുമ്പ് ആ വ്യക്തമായ തട്ടിപ്പിനെ സംബന്ധിച്ച് 'മറുനാടൻ മലയാളിയിലൂടെ' സുദീർഘമായ ഒരു പരമ്പര തന്നെ എഴുതി കാര്യങ്ങൾ പൊതുജനത്തെ ബോധ്യപെടുത്തിയിരുന്നു. ആ ജനങ്ങളുടെ മുമ്പിലേക്ക് തന്നെ ഈ ചോദ്യവും തുറന്നുവെക്കുന്നു ഉത്തരേന്ത്യയിൽ നിന്ന് ലഭിച്ച ഗ്രാൻഡ് മുഫ്തി എന്ന് കേവലം എടുക്കാച്ചരക്കായ ഒരു പദവി കാന്തപുരത്തിനും കൂട്ടർക്കും പ്രവാചക തിരുകേശത്തെ കാൾ മഹത്തരം ആണോ? ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന പുതിയ തസ്തികയുടെ ഉള്ളുകള്ളികൾ ഏറെ താമസിയാതെ തന്നെ മറ്റ് പല കള്ളത്തരങ്ങളും പുറത്തു വന്നതു പോലെ എന്തായിരിക്കും എന്ന് കാത്തിരുന്നു കാണാം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍