'സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനം'
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഈശോ സ്നാനം സ്വീകരിക്കുന്നതിന്റെ പരിണതഫലമായി തെളിഞ്ഞു വരുന്നത് അവന്റെ 'ദൈവപുത്രത്വമാണ്.' കാരണം സ്നാനം കഴിഞ്ഞ് വെള്ളത്തിൽ നിന്നു കയറുന്നവൻ കേൾക്കുന്ന സ്വർഗ്ഗീയ സ്വരം "ഇവൻ എന്റെ പ്രിയ പുത്രനെന്നാണ്" (മത്താ 3:17). സ്നാനം ഒരു പ്രതീകമാണ്. സ്നാനമെന്ന കഴുകലിലൂടെ തെളിഞ്ഞു വരുന്നത് ഈശോയുടെ ദൈവപുത്രത്വമാണ്. അതായത് ശരീരത്തിനും മനസ്സിനും പിറകിലുള്ള അവന്റെ ജീവൻ, ദൈവമാകുന്ന ജീവന്റെ അംശമാണെന്ന് തിരിച്ചറിവ്. എന്നുവച്ചാൽ, ദൈവം സ്വന്തം അപ്പനാണെന്ന അവബോധം.
സമാനമായൊരു വെളിപ്പെടുത്തലാണ് പിന്നാലെ വരുന്ന പരീക്ഷണങ്ങളിലും സംഭവിക്കുന്നത്. ഒന്നാമത്തെ പരീക്ഷണത്തിൽ പ്രലോഭകൻ ആവശ്യപ്പെടുന്നത് 'നീ ദൈവപുത്രനാണെങ്കിൽ കല്ലുകളെ അപ്പമാക്കാനാണ്' (മത്താ 4:3). അതായത് ഈശോയുടെ ദൈവപുത്രത്വം വെളിപ്പെടുത്താൻ ഈശോയെ അവൻ വെല്ലുവിളിക്കുന്നു. രണ്ടാമത്തെ പ്രലോഭനത്തിലും ഇത് തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്, 'നീ ദൈവപുത്രനാണെങ്കിൽ താഴേയ്ക്കു ചാടുക' (മത്താ: 4:6). എല്ലാ പരീക്ഷണങ്ങളും അവസാനിച്ച് കഴിയുമ്പോൾ സംഭവിക്കുന്നതും ശ്രദ്ധിക്കണം: "അപ്പോൾ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാർ അടുത്തു വന്ന് അവനെ ശുശ്രൂഷിച്ചു" (മത്താ 4:11). ദൈവത്തിന്റെ ദൂതന്മാരാണ് ദൈവദൂതർ. അവർ, ശുശ്രൂഷിക്കേണ്ടത് ദൈവത്തെയാണ്. എന്നാൽ ഇവിടെ അവർ ഈശോയെ ശുശ്രൂഷിക്കുന്നു. കാരണം, ഈശോ ദൈവത്തിന്റെ പുത്രനാണ്. ചുരുക്കത്തിൽ സ്നാനത്തിലൂടെ വെളിവാകുന്ന ഈശോയുടെ ദൈവപുത്രത്വം തന്നെയാണ്, അവന്റെ പ്രലോഭനങ്ങളിലൂടെയും വെളിപ്പെട്ടു വരുന്നത്.
അനുയായികൾക്കെല്ലാം ഈശോ എന്നും മാതൃകയാണ്. കാരണം, ശിഷ്യരെ വിളിക്കുമ്പോൾ അവൻ പറയുന്നത് 'തന്നെ അനുഗമിക്കാനാണ്' (മത്താ 4:19; 9:9). എക്കാലത്തെയും ക്രിസ്തുശിഷ്യരുടെ ദൗത്യമാണ് ഈശോയെ അനുഗമിക്കുകയെന്നത്. ഫലസ്തീനയിലൂടെ ഈശോയെ അനുയാത്ര ചെയ്യുക എന്നല്ല ഇതിനർത്ഥം. അതിലുപരി, സ്നാനത്തിലൂടെ തെളിഞ്ഞു വരുന്ന ഈശോയുടെ ദൈവപുത്രത്വത്തിന്റെ വഴിയിൽ അവനെ അനുഗമിക്കുക എന്നാണ് ഇതിനർത്ഥം. അതായത് ഓരോ ശിഷ്യനിലും ക്രിസ്തു മറഞ്ഞിരിക്കുന്നുണ്ട്. ദൈവത്തിന്റെ മകനാണന്ന തിരിച്ചറിവിലേക്ക് ഉണർന്നുവരാനുള്ള സാധ്യത ഓരോ ശിഷ്യനുമുണ്ട്. അതിനാൽ ഇന്ന് ഈശോ നമ്മളോട് ആവശ്യപ്പെടുന്നത് ഇതാണ് - നിന്നിലെ ദൈവപുത്രത്വം നീ തിരിച്ചറിയുക. ദൈവത്തിന്റെ മകനാണെന്നുള്ള അവബോധത്തിലേക്ക് നീ വളർന്നു വരുക.
ഈശോയിലെ ദൈവപുത്രത്വം തെളിമയിലേക്ക് വരുന്നത് പ്രലോഭനങ്ങളിലൂടെയാണ് വിശദീകരിക്കപ്പെടുന്നത്. ഒന്നാമത്തെ പ്രലോഭനത്തിന് ഈശോ പറയുന്ന മറുപടി 'മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്' എന്നാണ് (മത്താ 4:4). അതായത് അപ്പം കഴിക്കുന്നത്കൊണ്ട് വളരുന്നത് നമ്മുടെ ശരീരമാണ്. ജനിക്കുമ്പോൾ ഒരു കുട്ടി രണ്ടേ മുക്കാൽ കിലോ തൂക്കമേ കാണുകയുള്ളൂ. എന്നാൽ വളർന്നു വലുതാകുമ്പോഴുള്ള 60, 70 കിലോ എങ്ങനെയുണ്ടായി? അത് അവൻ കഴിച്ചു കൂട്ടിയ ഭക്ഷമാണ്. അപ്പോൾ, ഭക്ഷണം കൊണ്ട് വളരുന്നത് ശരീമാണെന്ന് വരുന്നു.
എന്നാൽ ഈശോ പറയുന്നത് 'അപ്പം കൊണ്ടല്ലാതെ വളരുന്ന ജീവനുണ്ടെന്നാണ്.' അത് എന്താണ്? അത് ഒരുവന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന അവനിലെ ജീവശക്തിയാണ്. ശരീരത്തെയും മനസ്സിനെയും സജീവമാകുന്നത് ഈ ജീവപ്രമാണമാണ്. അത് അവനിലെ ദൈവാംശമാണ്. ചുരുക്കത്തിൽ ഈശോ ആവശ്യപ്പെടുന്നത് നിന്നിലെ ദൈംവാംശത്തെ തിരിച്ചറിയാനാണ്.
രണ്ടാമത്തെ പ്രലോഭനത്തിൽ പ്രലോഭകൻ ആവശ്യപ്പെടുന്നത് 'ദേവാലയത്തിന്റെ അഗ്രത്തിൽ നിന്നു ചാടനാണ്' (മത്താ 4:5). മുകളിൽ നിന്ന് ചാടിയാൽ എന്ത് സംഭവിക്കും? കൈയും കാലും ഒടിഞെന്നിരിക്കും. ദേവാലയം ജറുസലേമിലെ ഏറ്റവും ഉയർന്ന സ്ഥലമായതിനാൽ, അവിടെ നിന്ന് ചാടിയാൽ മിച്ചം കണ്ടെന്നു വരില്ല. 'നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതെന്ന്' ഈശോ പറയുന്ന മറുപടിയിലൂടെ, പ്രകൃതിയിൽ നിലവിലിരിക്കുന്ന ദൈവികനിയമത്തെ ആദരിക്കാനാണ് ഒരർത്ഥത്തിൽ ഈശോ ആവശ്യപ്പെടുന്നത്. അതായത് പ്രകൃതിയിലെ ദൈവാംശത്തെ തിരിച്ചറിയുകയും ആദരിക്കുകയും വേണമെന്ന് സാരം.
ചുരുക്കത്തിൽ ഈശോ ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, നിന്നലെ ദൈവാംശത്തെ തിരിച്ചറിയുക. രണ്ട് നിന്റെ ചുറ്റിലുമുള്ള പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്ന ദൈവസാന്നിധ്യത്തെ തിരിച്ചറിയുക.
നിന്നിലും നിന്റെ ചുറ്റിലും നിറയുന്ന ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് അനുഭവിച്ചില്ലെങ്കിൽ എന്തു സംഭവിക്കും? അതു വെളിവാക്കുന്ന ഒരു കഥയാണ് കള്ളുകുടിയൻ മത്തായി ചേട്ടൻ കഥ (വീഡിയോ കാണുക/ കേൾക്കുക).
നിന്നിലും നിന്റെ ചുറ്റിലുമുള്ള ദൈവാംശത്തെ തിരിച്ചറിയാതിരുന്നാൽ സംഭവിക്കുന്നതാണ് മൂന്നാമത്തെ പ്രലോഭനം പറയുന്നത്- 'ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും' നേടണമെന്ന ആഗ്രഹം (മത്താ 4:8-9). സമ്പാദിക്കാനും കീഴ്പ്പെടുത്താനുള്ള അഭിവാഞ്ചയാണിത്. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനമാണിത്. തന്നിലും തന്റെ ചുറ്റിലുമുള്ള ദൈവാംശം തിരിച്ചറിയാത്തവൻ, സമ്പത്തിന്റെയും അധികാരത്തിന്റെയും പുറകെ പോകും. അവ രണ്ടും അവനെ കീഴ്പ്പെടുത്തിക്കളയും.
മൂന്നാമത്തെ പ്രലോഭനത്തിന് മറുപടിയായിട്ട് ഈശോ പറയുന്നത്, 'നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ' (മത്താ 4:10) എന്നാണ്. അതായത് സകലത്തിന്റെയും ജീവശ്രോതസ്സായ ദൈവത്തെ ആരാധിക്കണമെന്ന്; സമ്പത്തിനും അധികാരത്തിനും അടിമപ്പെട്ടു പോകുന്നതിനു പകരം, നീ ദൈവാംശത്തിന് സ്വയം വിധേയമാകണമെന്ന്. അതിലൂടെ എന്താണ് സംഭവിക്കുന്നത്? നീ നിന്റെ ദൈവപുത്രത്വത്തിൽ വളർന്നു വരും. തൽഫലമായി, നീ ദൈവത്തിന്റെ പുത്രനായി പരിണമിക്കും.
ചുരുക്കത്തിൽ ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത്, ഈശോയെ അനുകരിച്ച് നമ്മളോരോരുത്തരും ദൈവപുത്രത്വത്തിൽ വളർന്നു വരണമെനനാണ്. അതിന്, ആദ്യം നമ്മിലെ ദൈവാംശത്തെ തിരിച്ചറിയണം. അതോടൊപ്പം, പ്രപഞ്ചത്തിലാകമാനമുള്ള ദൈവസാന്നിധ്യത്തെയും തിരിച്ചറിഞ്ഞ് അംഗീകരിക്കണം. പോരാ, സമ്പത്തിനും അധികാരഭ്രമത്തിനും അടിമപ്പെട്ടു പോകാനുള്ള പ്രലോഭനത്തെ ഒഴിവാക്കി ദൈവാംശത്തിനു മാത്രം വിധേയമായിരിന്നാൽ, നിന്നിലെ ദൈവപുത്രത്വം തെളിഞ്ഞു വരും; വളർന്നു വരും. നീ അതിലൂടെ ദൈവപുത്രനായി രൂപാന്തരപ്പെടും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍