വിശപ്പടക്കാൻ മോഷ്ടിച്ചതിന് ജനക്കൂട്ടം തച്ചുകൊന്ന ആദിവാസിയുവാവ് മധുവിന്റെ പേരിൽ പണപ്പിരിവ്; അട്ടപ്പാടിയിൽ ആദിവാസി ഭൂമിയിൽ അനധികൃത വീടുനിർമ്മാണവും പാട്ടത്തിനെടുത്ത് സംയുക്തകൃഷിയും; എച്ച്ആർഡിഎസ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത് മുൻ കേന്ദ്ര മന്ത്രി എസ്.കൃഷ്ണകുമാറും ഭാര്യ ഉഷ കൃഷ്ണകുമാറും; വിവാദ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത് സിപിഎം സഹയാത്രികനായ അജി കൃഷ്ണനും; അനുമതിയില്ലാതെയുള്ള ട്രസ്റ്റിന്റെ നിർമ്മാണപ്രവർത്തനം സമഗ്രമായി അന്വേഷിക്കാൻ പട്ടികവർഗ വികസനവകുപ്പ്
എം മനോജ് കുമാർ
തൊടുപുഴ: ആദിവാസി ഭൂമിയിൽ അനുമതിയില്ലാതെ ഭവനനിർമ്മാണം നടത്തിയ എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പട്ടികവർഗവികസനവകുപ്പ് രംഗത്ത് വന്നതോടെ എച്ച്ആർഡിഎസ് സംശയനിഴലിലാകുന്നു. ആദിവാസി ഭൂമി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാണ് പട്ടികവർഗ വികസനവകുപ്പ് ഡയക്ടർക്കും . കളക്ടർക്കും അട്ടപ്പാടി നോഡൽ ഓഫീസർക്കും ഐടിഡിപി റിപ്പോർട്ട് നൽകിയത്. ദുരൂഹതയുടെ നിഴലിലുള്ള . എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ദുരൂഹമാക്കുന്നതാണ് ഐടിഡിപിയുടെ റിപ്പോർട്ട്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണം ഉയർത്തിക്കാട്ടി ഈ ട്രസ്റ്റ് പണം സ്വരൂപിക്കുന്നുണ്ടെന്നു ചില കേന്ദ്രങ്ങളിൽ നിന്ന് ആരോപണം ഉയർന്നിരിക്കെ തന്നെയാണ് അട്ടപ്പാടിയിലെ ദുരൂഹ പ്രവർത്തനങ്ങളുടെ പേരിൽ എച്ച്ആർഡിഎസിനെതിരെ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്.
മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ സുനിൽ സ്വാമി, സിംഗപ്പൂരിലുള്ള രാമാനന്ദ മൂർത്തി സ്വാമികൾ എന്നീ വ്യക്തികൾ കൂടി ഉൾപ്പെട്ട ആദിവാസികൾക്കുള്ള വീട് വയ്ക്കൽ പരിപാടിയാണ് ഇപ്പോൾ അട്ടപ്പാടിയിൽ വിവാദത്തിൽ അകപ്പെട്ടിട്ടുള്ളതും. വീട് വയ്ക്കലിന്റെ മറവിൽ വൻ ധനസമാഹരണം എച്ച്ആർഡിഎഎസ് നടത്തി എന്നുള്ള ആരോപണവും സജീവമാണ്. ആദിവാസി ഭൂമിയിൽ ഈ ട്രസ്റ്റ് എങ്ങിനെ വീട് വെച്ചു. ഇതിനുള്ള അധികാരം ആരാണ് ഇവർക്ക് നൽകിയത് എന്നാണ് ചോദ്യം ഉയരുന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് അട്ടപ്പാടിയിൽ ഈ ട്രസ്റ്റ് നടത്തിയ രണ്ടു പ്രവർത്തനങ്ങളും. ഇത് സംബന്ധിച്ച് ഐടിഡിപി നൽകിയ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇപ്പോൾ പദ്ധതി വിവാദത്തിന്റെ നിഴലിൽ ആയിരിക്കെ സർക്കാർ നടപടി വരുമ്പോൾ പിരിച്ച കോടികളുമായി ട്രസ്റ്റ് പ്രവർത്തനം സുഗമമാക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നാണ് എച്ച്ആർഡിഎസിനെതിരെ ഉയരുന്ന പ്രധാന ആരോപണം.
രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങളാണ് എച്ച്ആർഡിഎസ് അട്ടപ്പാടിയിൽ നടത്തിവന്നത്. ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുക, അട്ടപ്പാടി ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകുക. രണ്ടും വിവാദത്തിന്റെ നിഴലിലാണ്. 33 വർഷത്തേയ്ക്ക് ഭൂമി പാട്ടത്തിനു എടുത്തിട്ടു കൃഷി നടത്തുന്ന പദ്ധതിയാണ് ആദ്യത്തേത്. ഇങ്ങിനെ ഭൂമി പാട്ടത്തിനു എടുത്ത് കൃഷി നടത്തുമ്പോൾ കാലക്രമേണ ആദിവാസി ഭൂമി ആദിവാസികളുടെ കയ്യിൽ നിന്ന് അന്യാധീനപ്പെടുന്ന അവസ്ഥവരും. പാട്ടത്തിനു കൃഷി നടത്തുമ്പോൾ ആദ്യ വർഷത്തിൽ ഏക്കറിന് ആയിരം രൂപയും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം കർഷക സമിതിക്കും നാല്പത് ശതമാനം എച്ച്ആർഡിഎസിനും നൽകുന്ന വിധമാണ് പദ്ധതി തീരുമാനിക്കപ്പെട്ടത്.
ആദിവാസി ഭൂമി പാട്ടകൃഷിക്ക് നൽകുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ നിയമപരമായ പ്രവർത്തനങ്ങൾ അല്ല എച്ച്ആർഡിഎസ് നടത്തുന്നത് എന്ന് വ്യക്തമാണ്. അതുമല്ല ഏതെങ്കിലും രീതിയിൽ കർഷകർ കരാറിൽ നിന്ന് പിന്മാറിയാൽ പദ്ധതിക്ക് സംഭവിച്ച നഷ്ടം കർഷകർ എച്ച്ആർഡിഎസിനു തിരികെ നൽകണം എന്നും നിബന്ധനയുണ്ട്. ഇത് തീർത്തും ദുരുദ്ദേശ്യ പരമാണ് എന്ന ആരോപണം ഉയർന്നിട്ടുമുണ്ട്. എച്ച്ആർഡിഎസിന്റെ സദ്ഗൃഹ പദ്ധതി പ്രകാരം 19 എംഎം സിമന്റ് ഫൈബർ ബോർഡ് ഭിത്തികൾ ഉപയോഗിച്ചുള്ള 1500 ഓളം വീടുകളുടെ നിർമ്മാണം എച്ച്ആർഡിഎസ് പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷെ അനുമതിയില്ലാതെയാണ് വീട് നിർമ്മാണം തുടങ്ങിയതും പൂർത്തിയാക്കിയതും. ഇത് സംബന്ധിച്ച് ഐടിഡിപി പട്ടിക വർഗ വികസന വകുപ്പിന് നൽകിയ റിപ്പോർട്ട് മറുനാടന് ലഭിച്ചിട്ടുണ്ട്. , വീടിന്റെ സുരക്ഷ സർക്കാർ പരിശോധിച്ചിട്ടില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീടുകളുടെ സുരക്ഷ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വാസയോഗ്യമല്ലെന്നു കണ്ടാൽ വീടുകളുടെ പദ്ധതി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഒപ്പം പദ്ധതിയുടെ വിശദറിപ്പോർട്ടു നൽകാനും ഇടുക്കി ജില്ലാ കളക്ടർ എച്ച്ആർഡിഎസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. എച്ച്ആർഡിഎഎസ് ട്രസ്റ്റ് പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും പ്രവർത്തനത്തിലെ ദുരൂഹതകളും പൊതുസമക്ഷത്തിലേക്ക് വരുന്നത്. കോൺഗ്രസിൽ നിന്നും ഇപ്പോൾ ബിജെപിയിലെത്തിയ മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറാണ് ഇപ്പോൾ എച്ച്ആർഡിഎസിന്റെ തലപ്പത്തുള്ളത്.
എച്ച്ആർഡിഎസ് പ്രസിഡന്റ് പോസ്റ്റിലാണ് എസ് .കൃഷ്ണകുമാർ ഉള്ളത്. ഇടത് സഹയാത്രികനായിരുന്ന അജി കൃഷ്ണനാണ് സെക്രട്ടറി. വൈസ് പ്രസിഡന്റ് ആയി കൃഷ്ണകുമാറിന്റെ ഭാര്യ ഉഷാ കൃഷ്ണകുമാറും ഒപ്പമുണ്ട്. എം. മഹാദേവയ്യ, ഡോക്ടർ ബാബു രഘുനാഥ്, സി.വി.വിവേകാനന്ദൻ, അനു ശിവറാം എന്നിവർ വിവിധ പോസ്റ്റുകളിലായി ട്രസ്റ്റ് ഗവേണിങ് ബോഡിയിലുണ്ട്.
എച്ച്ആർഡിഎസ് എന്ത്? പ്രവർത്തനം എങ്ങനെ?
1996-ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ട്രസ്റ്റാണിത്. അന്ന് ട്രസ്റ്റിൽ മുഴുവൻ സിപിഎം നേതാക്കൾ ആയിരുന്നു. ഇപ്പോൾ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആയിട്ടുള്ള എൻ.ശിവരാജന്റേത് ആയിരുന്നു ട്രസ്റ്റ്. അന്നത്തെ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി സിറിയക് കൂടി ട്രസ്റ്റിൽ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഒരു പാട് ആരോപണങ്ങൾ ഉയർന്നിരുന്ന ട്രസ്റ്റ് ആയിരുന്നു ഇത്. അന്നും ഇപ്പോഴത്തെ ട്രസ്റ്റ് സെക്രട്ടറി അജി കൃഷ്ണൻ സജീവമായിരുന്നു, ഒട്ടനവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് തുടർന്ന് ഇടുക്കിയിൽ ഈ ട്രസ്റ്റിന് നിലനിൽപ്പ് ഇല്ലാതായി. അഡ്വ.കെ.ജെ.സിറിയക്ക്, അഡ്വ.മേരി സിറിയക്ക്, എൻ.ശിവരാജൻ, പ്രവദ ശിവരാജൻ,അജി കൃഷ്ണൻ എന്നിവരാണ് ട്രസ്റ്റിൽ ഉണ്ടായിരുന്നത്. വ്യാപക അഴിമതി ആരോപണങ്ങളാണ് ഈ ട്രസ്റ്റിന്റെ പേരിൽ വന്നത്. ട്രസ്റ്റ് നടത്തിയ പട്ടുനൂൽ കൃഷിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങളിൽ കുടുങ്ങി ഉള്ള ഭൂമിയെല്ലാം വിറ്റു സിപിഎംനേതാവായ മേരി സിറിയക്കിനു ഒളിച്ചോടേണ്ടി വന്നു. അവർ ഇപ്പോൾ എവിടെയുണ്ടെന്നു അറിയില്ലെന്നാണ് ലഭിക്കുന്ന വിവരം. 2000- ൽ ചാലക്കുടിയിലുള്ള എണ്ണപ്പന കൃഷി ചെയ്യുന്ന എസ്റ്റേറ്റുമായി ബന്ധപ്പെട്ടും ട്രസ്റ്റിനെതിരെ വിവാദം വന്നു. .
ഫോറസ്റ്റിൽ നിന്നും ലീസിനെടുത്താണ് ഈ എസ്റ്റേറ്റ് പ്ലാന്റേഷൻ കോർപറേഷൻ നടത്തിയത്. പ്ലാന്റേഷൻ കോർപറേഷനിൽ നിന്നും ട്രസ്റ്റ് ലീസിനെടുത്തപ്പോൾ ഫോറസ്റ്റ് വകുപ്പ് കേസിനു പോയി. ഇടപാട് നിയമവിധേയമായിരുന്നില്ല. ട്രസ്റ്റ് അന്ന് വനനശീകരണം തന്നെ നടത്തി. വനത്തിനു തീയിട്ടു എന്നാണ് ആരോപണം വന്നത്. ഫോറസ്റ്റ് റെയിഡ് നടത്തിയപ്പോൾ ഒരു പാട് മൃഗങ്ങളും പാമ്പുകളുമെല്ലാം കത്തി എരിഞ്ഞ കാഴ്ചയും കണ്ടു. അതിന്റെ പേരിൽ ട്രസ്റ്റിനെതിരെ കേസുമുണ്ടായിരുന്നു. സിപിഎം നേതാക്കൾ എല്ലാം ട്രസ്റ്റ് വിട്ടെങ്കിലും ഇടത് സഹയാത്രികൻ ആയ അജി കൃഷ്ണൻ തുടർന്നു. അജി കൃഷ്ണൻ ആണ് എച്ച്ആർഡിഎസിന്റെ പ്രസിഡന്റ് ആയി ബിജെപി നേതാവ് കൃഷ്ണകുമാറിനെ കൊണ്ടുവരുന്നത്. ഭരണത്തിന്റെ തണലിൽ വലിയ പദ്ധതികൾ തന്നെ കൃഷ്ണകുമാർ ട്രസ്റ്റിന്റെ പേരിൽ കൊണ്ടുവന്നു. തൊടുപുഴയിലെ സ്കിൽ ഡെവലപ്പ്മെന്റ് കോളേജ് ഈ രീതിയിൽ കൃഷ്ണകുമാർ വഴി ട്രസ്റ്റിന് ലഭിച്ചതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
ട്രസ്റ്റ് തുടങ്ങിയ പദ്ധതികൾ പലതും മുൻപ് വിവാദത്തിൽ കലാശിക്കുകയും ചെയ്തു. ഒരു കാൻസർ ആശുപത്രി തുടങ്ങി. ഒരു രോഗി മരിച്ചതോടെ സംഭവം വിവാദവുമായി. ഇടുക്കിയിൽ പട്ടുനൂൽപ്പുഴു പദ്ധതി തുടങ്ങി. ഒട്ടനവധി പേരിൽ നിന്ന് പണം പിരിച്ചു. ഇതിന്റെ പേരിലാണ് ഇടുക്കി ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ആയിരുന്ന മേരി സിറിയക്കിനു സ്ഥലം വിട്ടു ഓടേണ്ടി വന്നത്. സ്വത്തുക്കൾ മുഴുവൻ അവർക്ക് വിൽക്കേണ്ടിയും വന്നിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കൂടിയായിരുന്നു ഈ മേരി സിറിയക്ക്. ഈ സംഭവങ്ങൾക്ക് ശേഷം ട്രസ്റ്റ് പ്രവർത്തനങ്ങളുമായി അജി കൃഷ്ണൻ കന്യാകുമാരി പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.
അതിനുശേഷമാണ് കൃഷ്ണകുമാറിനെ പ്രസിഡന്റ് ആക്കി വീണ്ടും അജി കൃഷ്ണൻ ട്രസ്റ്റ് സജീവമാക്കുന്നത്. ട്രസ്റ്റിന്റെ പേരിൽ കൃഷ്ണകുമാറും ഉഷ കൃഷ്ണകുമാറും തമ്മിൽ ഇടയുന്ന അവസ്ഥയും ഉണ്ടെന്നും ട്രസ്റ്റുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് ലഭിക്കുന്നുമുണ്ട്. കൃഷ്ണകുമാറിന്റെ ചില രീതികളെ ഉഷ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ട്രസ്റ്റിൽ ഇങ്ങിനെ ഒട്ടുവളരെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ട്രസ്റ്റ് പ്രവർത്തനങ്ങൾ ദുരൂഹമായി തുടരുകയാണ്. സർക്കാർ തലത്തിൽ വിശദമായ അന്വേഷണം വന്നാൽ മാത്രമേ ട്രസ്റ്റിനെ സംബന്ധിച്ചുള്ള ദുരൂഹതകളുടെ ചുരുളഴിക്കാൻ കഴിയൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്