ഏഷ്യാനെറ്റ് ന്യൂസിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും! 'ഞാൻ പൊട്ടി വീഴ്ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ.'... എന്ന ഏഷ്യാനെറ്റ് ലേഖകൻ അരുണിന്റെ ഭീഷണി യാഥാർഥ്യമായി; ചിറയിൻകീഴ് എസ്ഐ നിയാസിന് സസ്പെൻഷൻ; ക്ഷേത്രാവശ്യത്തിനായി മണൽ എടുത്ത ലോറി തിരികെ നൽകാൻ 25000 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; സസ്പെൻഷൻ ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവർ ക്ഷേത്രം സെക്രട്ടറി നൽകിയ പരാതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ലേഖകനുമായി ഇടഞ്ഞ ചിറയിൻകീഴ് എസ്ഐക്ക് സസ്പെൻഷൻ. രണ്ടു ദിവസത്തിനുള്ളിൽ ചിറയിൻകീഴ് എസ്ഐയ്ക്ക് പണി നൽകും എന്ന ഭീഷണി യാഥാർഥ്യമാക്കിയാണ് ഏഷ്യാനെറ്റ് ലേഖകൻ അരുൺ വാക്കു പാലിച്ചത്. വാർത്തയുടെ പേരിൽ അരുണുമായി ഉടക്കിയ ചിറയിൻകീഴ് എസ്ഐയ്ക്ക് സസ്പെൻഷൻ കിട്ടി. ക്ഷേത്രത്തിലെ ഉത്സവ ആവശ്യത്തിന് മണ്ണ് കൊണ്ടു പോകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു എന്ന പേരിൽ ക്ഷേത്രം സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവർ ക്ഷേത്രം സെക്രട്ടറി ഈ കാര്യം ഉന്നയിച്ച് വിജിലൻസ് എഡിജിപിക്ക് പരാതി നൽകിയിരുന്നു. ഫെബ്രുവരി 26 നു അഴൂർ കടവിൽ നിന്നും മണൽ എടുത്തതിന്റെ പേരിൽ എസ്ഐ നിയാസ് മണലും ലോറിയും കസ്റ്റഡിയിൽ എടുക്കുകയും 25000 രൂപ നൽകിയില്ലെങ്കിൽ അനന്തര നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞത്. ഈ പ്രശ്നത്തിൽ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് അൻസാർ എസ്ഐയെ വിളിച്ച് വിവരം തിരക്കിയിരുന്നു. ഇതിൽ കുപിതനായ എസ്ഐ ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായും കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത്തായി ഈ പരാതിയിൽ പറയുന്നു. തുടർന്ന് ക്ഷേത്രം സെക്രട്ടറി 25000 രൂപ നൽകിയാണ് ലോറി തിരികെ എത്തിച്ചത്.
ഈ സംഭവത്തിലെ പരാതിയാണ് എസ്ഐ നിയാസിന് വിനയായത്. ഈ പരാതിയിൽ എസ്ഐ നിയാസിനെ സസ്പെൻഡ് ചെയ്തതായി റൂറൽ എസ്പി അശോക് കുമാർ മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. ഈ പരാതി നിലനിൽക്കുമ്പോഴാണ് എസ്ഐ നിയാസ് ഏഷ്യാനെറ്റ് ലേഖകനുമായി ഉടക്കുന്നത്. ചിറയിൻകീഴ് പെരുങ്ങുഴിയിൽ അക്രമികളുടെ മർദ്ദനത്തിൽ റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയുണ്ടായിരുന്ന പ്രതികളുടെ വിവരം കൈമാറാത്തതിനെ ചൊല്ലിയാണ് ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ എസ്ഐ നിയാസിൻ ഭീഷണിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഈ സംഭാഷണത്തിന്റെ ചുരുക്കം ഇങ്ങിനെ:
എസ് ഐ നിയാസ്: നമസ്ക്കാരം.
അരുൺ ഏഷ്യാനെറ്റ്: എന്റെ പേര് അരുൺ എന്നാ.............ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറാ.......
>എസ് ഐ നിയാസ്:ങ്ഹാ....പറയണം.
അരുൺ ഏഷ്യാനെറ്റ്: മൂന്ന് പേര് കസ്റ്റഡിയിൽ ഇല്ല അല്ലേ...........
എസ് ഐ നിയാസ്: അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ എസ് പിയാ.........അദ്ദേഹത്തിനെ കാര്യങ്ങൾ അറിയൂ
അരുൺ ഏഷ്യാനെറ്റ്: അതല്ല....ഞാൻ ചോദിച്ചത് ഇയാളോടു മൂന്ന് പേർ കസ്റ്റഡിയിൽ ഉണ്ടോ എന്നാണ്.............(ദേഷ്യത്തിൽ)
എസ് ഐ നിയാസ്: അതേ. അരുൺ ഏഷ്യാനെറ്റ്: മനസിലായില്ലേ.....................അപ്പോ എന്തു പറഞ്ഞു എനിക്കറിഞ്ഞൂടാ........ വലിയ സംഭവമാ എന്നൊക്കയല്ലേ...........എസ് ഐ നിയാസ്: അതേ
അരുൺ ഏഷ്യാനെറ്റ്: അപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത് പൊട്ടി വീണതാണോ
എസ് ഐ നിയാസ്: ഏതാ....
അരുൺ ഏഷ്യാനെറ്റ്: അറസ്റ്റ് രേഖപ്പെടുത്തിയത് മൂന്ന് പേർ പൊട്ടിവീണതാണോ ?
എസ് ഐ നിയാസ്:ചിലപ്പോൾ പൊട്ടി വീണതായിരിക്കാം.
അരുൺ ഏഷ്യാനെറ്റ്: ശരി കേട്ടാ... ഞാൻ പൊട്ടി വീഴ്ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ....
എസ് ഐ നിയാസ്: ആയ്ക്കോട്ടെ സഹോദരാ......
അരുൺ ഏഷ്യാനെറ്റ്.ഞാനും കാണുന്നുണ്ട് മോനെ..........
എ സ്ഐ നിയാസ്: നമുക്ക് കാണാം.
അവസാന രണ്ടുവരിയിൽ ഏഷ്യാനെറ്റ് ലേഖകൻ മുഴക്കിയ ഭീഷണിയാണ് ക്ഷേത്രത്തിലെ സെക്രട്ടറി എസ്ഐക്കെതിരെ നൽകിയ പരാതിയിൽ യാഥാർഥ്യമാകുന്നത്. ലേഖകന്റെ ഭീഷണി യാഥാർഥ്യമാക്കാൻ എസ്ഐക്ക് എതിരായ ഉയർന്ന പരാതി ആയുധമാക്കിയാണ് ലഭിക്കുന്ന സൂചന. ഇവിടെഎസ്ഐ മുഴക്കിയ ഭീഷണി ഫലമില്ലാതെ വരുകയും മാധ്യമ പ്രവർത്തകന്റെ ഭീഷണി യാഥാർത്യമാവുകയും ചെയ്തു. എസ്ഐ നിയാസിന് സസ്പെൻഷൻ ലഭിച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയുടെ പേരിൽ ഏഷ്യാനെറ്റിന് മുഖം രക്ഷിക്കാൻ കഴിഞ്ഞു. ഇന്നാണ് എസ്ഐയ്ക്ക് സസ്പെൻഷൻ ലഭിച്ചത്. അതെ സമയം എന്ന് തന്നെ പുതിയ എസ്ഐ ചിറയിൻകീഴ് സ്റ്റേഷനിൽ ചാർജ് എടുക്കുകയും ചെയ്തു. പഴയ എസ്ഐ നിയാസിന്റെ നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കുന്നത് പുതിയ എസ്ഐയാണ്. സസ്പെൻഷൻ ലഭിച്ചോ എന്നൊന്നും എനിക്ക് അറിയില്ലാ എന്നാണ് നിലവിലെ എസ്ഐയുടെ പ്രതികരണം. അതേസമയം ചിറയിൻകീഴ് പെരുങ്ങുഴിയിൽ അക്രമികളുടെ മർദ്ദനത്തിൽ റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയുണ്ടായിരുന്ന പ്രതികളുടെ വിവരം കൈമാറാത്തതിനാൽ ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ കെ അരുൺകുമാർ ഒദ്യോഗിക ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതായി കാട്ടി എസ്ഐ നിയാസ് റൂറൽ എസ് പി ക്ക് പരാതി നല്‍കിയിരുന്നു. ഭീക്ഷണിപ്പെടുത്തിയ വോയ്സ് റെക്കാർഡ് അടക്കമാണ് ശനിയാഴ്ച റൂറൽ എസ് പിയെ നേരിൽ കണ്ട് എസ് ഐ പരാതി നല്‍കിയത്. ഇതിന് പിന്നാലെ എസ് ഐയുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റിനും പരാതി നൽകി.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റർ എന്നു പരിചയപ്പെടുത്തി അരുൺ എന്ന സ്റ്റാഫ് തന്റെ ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭർത്താവിനും പെൺമക്കൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അരുൺ ആയരിക്കുമെന്നും ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവൻ, ഡയറക്ടർ ഫ്രാങ്കളിൻ, ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്കുമാർ, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവർക്കാണ് എസ്ഐയുടെ ഭാര്യ പരാതി നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍