സ്വന്തമായി ബോംബുകളുണ്ട് 'ആയുധപ്പുരകളുണ്ട്; സ്കെച്ചിടാനും വെട്ടിക്കൊല്ലാനുമൊക്കെ പ്രത്യേക സംഘങ്ങളുണ്ട്; ജാമ്യമെടുക്കാനും ഡമ്മി പ്രത്രികളെ ഹാജരാക്കാനും സംവിധാനമുണ്ട്; ഇപ്പോൾ എന്തിനും പോന്ന കില്ലർ സക്വാഡുകളും ക്വട്ടേഷൻ സംഘങ്ങളും; നിസ്സാര പ്രശ്നങ്ങൾക്കു പോലും തലച്ചോർ തകർത്ത് വെട്ടാൻ കഴിയുന്ന രീതിയിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ മാറിയത് എങ്ങനെ: മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ'
രഞ്ജിത്ത് ബാബു
കണ്ണൂർ: പണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടിയും ജന്മിത്വത്തിനെതിരേയും പോരാടി ജീവൻ ഹോമിക്കപ്പെട്ട നിരവധിപേരുടെ ധീരമായ അനുഭവങ്ങളായിരുന്നു കണ്ണൂരിന് പറയാനുണ്ടായിരുന്നത്. പക്ഷേ പിന്നീടത് രാഷ്ട്രീയ വൈരാഗ്യങ്ങളിലേക്ക് മാറി. പക്ഷേ ഇന്നോ നിസ്സാര പ്രശ്നങ്ങള്ൾ പോലും കൊലകളിൽ കലാശിക്കുന്ന പൈശാചിക ഭൂമികയായി ഈ നാട് മാറിക്കഴിഞ്ഞു. ഇന്ന് എന്തിന് വേണ്ടി കൊല്ലുന്നുവെന്നതും കൊല്ലപ്പെടുന്നുവെന്നതും ആരും അറിയുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ അരങ്ങേറുന്നത് തെരുവുകളിലും കവലകളിലും ഇടവഴികളിലും മാത്രമല്ല.
വീടുകളിൽ കിടന്നുറങ്ങുമ്പോഴും ഉമ്മറത്ത് കുടുംബ സമേതം ഇരിക്കുമ്പോഴെല്ലാം നിങ്ങളെ മരണം വന്ന് വിളിക്കാം. വന്നുവന്ന് പ്രൊഫഷണൽ സംഘങ്ങൾ കൊലകൾ നിയന്ത്രിക്കുന്നത് എന്ന അവസ്ഥ വന്നിരിക്കുന്നു. സ്വന്തമായി ബോംബ് നിർമ്മാണവും, ഒറ്റവെട്ടിന് തലച്ചോർ പിളർക്കാൻ കഴിയുന്ന മാരകായുധ സംഭരണങ്ങളുമുള്ള പ്രദേശങ്ങളായി മാറിയിരിക്കുന്ന കണ്ണൂരിന്റെ ഉൾഗ്രാമങ്ങൾ.
കൊലക്കത്തികൾ വാഴുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ മറുനാടൻ ലേഖകൻ രഞ്ജിത്ത് ബാബു നടത്തിയ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' ഇന്നു മുതൽ.
പലരീതിയിലുമുള്ള കൊലകൾ ഉണ്ടായിരുന്നെങ്കിലും, മാതാപിതാക്കളുടേയും മക്കളുടേയും മുന്നിൽ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന രീതിക്ക് കണ്ണൂരിൽ തുടക്കമിട്ടത് 1994ൽ ആണ്.. എസ്.എഫ്.ഐ. നേതാവായിരുന്ന കെ.വി. സുധീഷിനെ ഉറങ്ങിക്കിടക്കുമ്പോഴാണ് രാത്രിയിൽ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. മകന്റെ ജീവനെങ്കിലും ബാക്കി വെക്കണമെന്ന മാതാപിതാക്കളുടെ യാചനക്കു പോലും പ്രതിയോഗികളുടെ മനസ്സിളക്കാൻ കഴിഞ്ഞില്ല. സംഘടനാ യോഗം കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങവേയാണ് പ്രതിയോഗികൾ വാതിൽ മുട്ടി തുറന്ന് സുധീഷിനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞൊടുക്കിയത്. ഈ കൃത്യത്തിലെ പ്രതിസ്ഥാനത്ത് ബിജെപി. ക്കാരായിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു വേണ്ടി അതി ക്രൂരമായ കൊലകൾ അരങ്ങേറുന്നത് വിവിധ തലത്തിലാണ്. കാൽവെട്ടു സംഘം എന്ന പേരിൽ എതിരാളികളെ അക്രമിച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്താനുള്ള രീതിക്കും തുടക്കമിട്ടത് കണ്ണൂരിൽ.
2001 ൽ തോട്ടടയിൽ ഡി.സി.സി. മെമ്പറായിരുന്ന പറക്കാട്ട് ശ്രീനിവാസൻഎന്ന മധ്യവയസ്ക്കനാണ് കാൽവെട്ട് സംഘത്തിന്റെ ആദ്യത്തെ ഇര ഇരുകാലുകളുടേയും മുട്ടിന് താഴെ വെച്ച് എല്ലുകൾ പൊട്ടിക്കുകയായിരുന്നു പതിവ്. തോട്ടടയിൽ വെച്ച് പട്ടാപ്പകൽ ഒരു സംഘം എതിരാളികൾ ജോലസിസ്ഥലത്തേക്ക് പോവുകയായിരുന്ന ശ്രീനിവാസനെ ബലമായി കീഴടക്കി കാലുകൾ പൊട്ടിക്കുകയായിരുന്നു. മജ്ജയും മാംസവും പുറത്തേക്ക് ചാടിയ മുറിവുകളിൽ മണൽ വാരിയിട്ടാണ് അക്രമി സംഘം സ്ഥലം വിട്ടത്. ഇങ്ങിനെ ചെയ്താൽ അക്രമിക്കപ്പെട്ടയാൾ ഇഞ്ചിഞ്ചായി മരിക്കുകയാണ് പതിവ്. എല്ലുകളിലൂടേയും മാസത്തിലൂടേയും അലിഞ്ഞിറങ്ങുന്ന മണൽ നീക്കം ചെയ്യാനാവാതെ പഴുത്തും പൊട്ടിയൊലിച്ചും അക്രമിക്കപ്പെട്ടയാൾ ദീർഘനാൾ കിടന്ന് മരിക്കും. ഒന്നര വർഷക്കാലത്തെ ചികിത്സയിൽ ദുരിതം പേറി ശ്രീനിവാസൻ മരണമടയുകയായിരുന്നു.
കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന സലീഷ് എന്ന യുവാവിനെ സിപിഎം. കാർ അക്രമിച്ച സംഭവത്തിൽ കേസിന്റെ മേൽനോട്ടം നടത്തിയത് ശ്രീനിവാസനായിരുന്നു. ഈ വൈരാഗ്യത്താലാണ് ശ്രീനിവാസൻ അക്രമിക്കപ്പെട്ടത്. സിപിഎമ്മുകാർ പ്രതികളായ ഈ കേസിൽ തെളിവിന്റെ അഭാവത്തിൽ പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു. 2016 ജൂലായ് 16 ന് ബി.എം. എസ്. പ്രവർത്തകനായ പയ്യന്നൂരിലെ രാമചന്ദ്രൻ കൊലചെയ്യപ്പെട്ടത് ഭാര്യക്കും മക്കൾക്കുമൊപ്പം വീട്ടിലിരിക്കവേയാണ്. ഓട്ടോ റിക്ഷ തൊഴിലാളിയായ രാമചന്ദ്രൻ ഓട്ടം മതിയാക്കി ഉറങ്ങാൻ നേരമാണ് അക്രമികൾ വീട്ടിലേക്ക് ഇരച്ചു കയറിയത്. വാതിൽ തള്ളി തുറക്കാൻ ശ്രമിക്കവേ രക്ഷപ്പെടാനുള്ള അവസാന ശ്രമവും രാമചന്ദ്രൻ നടത്തിയിരുന്നു. എങ്കിലും ഭാര്യയുടേയും മക്കളുടേയും മുന്നിൽ വെച്ചു തന്നെ രാമചന്ദ്രനെ കൊലപ്പെടുത്തുകയായിരുന്നു. സിപിഎം. പ്രവർത്തകനായ ധൻരാജിനെ ബിജെപി ക്കാർ കൊലപ്പെടുത്തി ഒന്നര മണിക്കൂറിനുള്ളലാണ് രാമചന്ദ്രന് നേരെ അക്രമുണ്ടായത്. കണ്ണൂരിന്റെ കൊലപാതക ചാർട്ടിൽ ഇത്തരം കഥകൾ ഏറെയുണ്ട്.
കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ കണക്കു പുസ്തകം എടുത്ത് പരിശോധിച്ചാൽ കണ്ണൂരിലെ രാഷ്ട്രീയ കൊലകളുടെ എണ്ണം 110 ഓളമാണ്. ഇത്രയും രാഷ്ട്രീയ രക്തസാക്ഷികൾ ഉണ്ടാക്കപ്പെട്ട ഒരു ജില്ലയും കേരളത്തിലില്ല. പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ മാത്രം ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊല്ലപ്പെട്ടവരുടെ കണക്കാണിത്. നാല്പതിലേറെ പേർ സിപിഎമ്മിന്റ രക്തസാക്ഷികളുണ്ടായപ്പോൾ അത്രയും തന്നെ നേടി ബിജെപി.യും ഒപ്പം നിൽക്കുന്നു. കോൺഗ്രസ്സിനുമുണ്ട് 16 പേർ. നാല് പേർ മുസ്ലിം ലീഗും രണ്ടു പേർ എൻ.ഡി.എഫിനുമുണ്ട്. ഓരോ പാർട്ടിയുടേയും പ്രകടനങ്ങളിൽ അണികൾ ആവേശപൂർവ്വം വിളിക്കാറുണ്ട് ഈ രക്തസാക്ഷികളുടെ പേരുകൾ. എന്നാൽ അതുകൊണ്ടൊന്നും കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ മനസ്സിലെ കനൽ അണയുകയില്ല.
ഒരു കാലത്ത് സ്വാതന്ത്രത്തിന് വേണ്ടിയും ജന്മിത്വത്തിനെതിരേയും പോരാടിയാണ് ജീവൻ ഹോമിക്കപ്പെട്ടതെങ്കിൽ ഇന്നതെല്ലാം നിസ്സാര പ്രശ്നങ്ങളിൽ നിന്നും തുടങ്ങുന്നതാണ്. മുൻകാലത്തെ ഓരോ മരണവും ചരിത്രമായി മാറാറുണ്ട്. ഇന്ന് എന്തിന് വേണ്ടി കൊല്ലുന്നുവെന്നതും കൊല്ലപ്പെടുന്നുവെന്നതും ആരും അറിയുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ അരങ്ങേറുന്നത് തെരുവുകളിലും കവലകളിലും ഇടവഴികളിലും മാത്രമല്ല. വീടുകളിൽ കിടന്നുറങ്ങുമ്പോഴും ഉമ്മറത്ത് കുടുംബ സമേതം ഇരിക്കുമ്പോഴെല്ലാം ഒരു രാഷ്ട്രീയ പ്രവർത്തകനെ സംബന്ധിച്ച് മരണം വന്ന് വിളിക്കാം. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ 300 ഓളം രക്തസാക്ഷികൾ ഇതുവരെ ഉണ്ടായിട്ടുണ്ടെന്നാണ് പഴയകാല കണക്കുകൾ സൂചിപ്പിക്കുന്നത്. അതിലേറെയാണ് ജീവിക്കുന്ന രക്തസാക്ഷികൾ. പകയുടെ കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും ഭയപ്പെടുത്തുന്ന ക്വട്ടേഷൻ രാഷ്ട്രീയത്തിലേക്ക് വഴിമാറിയത് ഒഞ്ചിയത്തെ ആർ.എം. പി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണെന്നുമാണ് വിവരം.
ജയിലിൽ നിന്നും പരോളിലിറങ്ങിയ ഈ കേസിലെ കൊടി സുനി അതിനിടയിലും ക്വട്ടേഷൻ ഏറ്റെടുത്തുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിനു ഉപയോഗിച്ചതുമായുമായി ബന്ധപ്പെട്ട കേസിലാണിത്. ടി.പി. കേസിൽ തൃശ്ശൂർ ജയിലിൽ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്താണ് ക്വട്ടേഷൻ ഏറ്റെടുത്തത്. രാഷ്ട്രീയത്തിലെ ക്വട്ടേഷൻ സംഘങ്ങൾ എതിരാളികളെ വേട്ടയാടുന്ന രീതി കൂടി വന്നതോടെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കണ്ണൂർ രാഷ്ട്രീയം മാറുകയാണ്. കാസർഗോട്ട് പെരിയയിലെ ഇരട്ട കൊലപാതകത്തിലും കണ്ണൂർ കേന്ദ്രീകരിച്ച ക്വട്ടേഷൻ സംഘത്തിന്റെ പങ്കുണ്ടെന്ന സംശയവും ഉയർന്നു വരുന്നുണ്ട്.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍