സിന്ധുമോളെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ ചരട് വലിക്കുന്നത് മോൻസ് ജോസഫ് എംഎൽഎ; വിഎൻ വാസവനെ ആക്കാൻ ശ്രമിക്കുന്നത് ജോസ് കെ മാണിയും; കേരളാ കോൺഗ്രസിൽ സീറ്റ് തർക്കം തുടരുമ്പോഴും ഇപ്പോഴത്തെ ശ്രദ്ധ ഇടത് മുന്നണി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ; വാസവൻ സ്ഥാനാർത്ഥിയായാൽ ആരെ നിർത്തിയാലും വിജയം ഉറപ്പെന്ന് മാണിയും സിന്ധുമോളെ നിർത്തിയാൽ മാണിക്ക് ഭീഷണിയാകുമെന്ന് ജോസഫും കണക്ക് കൂട്ടുമ്പോൾ കോട്ടയത്ത് സംഭവിക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത് ക്രിസ്റ്റി ഫെർണാണ്ടസായിരുന്നു. കോൺഗ്രസിനായി ജയിച്ചു കയറിയ പ്രൊഫ കെവി തോമസിന്റെ അടുത്ത സുഹൃത്തായിരുന്നു ക്രിസ്റ്റി. അതുകൊണ്ട് തന്നെ എറണാകുളത്തെ എതിരാളിയെ നിശ്ചയിച്ചതും തോമസ് മാഷായിരുന്നുവെന്ന ആരോപണവും വിമർശനവും സിപിഎമ്മിനെ പിടിച്ചുലച്ചിരുന്നു. അത്തരത്തിലൊരു ചർച്ച ഇപ്പോൾ ഉയരുന്നത് കോട്ടയത്ത് നിന്നാണ്. കോട്ടയത്ത് സിപിഎം സ്ഥാനാർത്ഥി പട്ടികയിലുള്ളത് വിഎൻ വാസവനും സിന്ധുമോൾ ജേക്കബുമാണ്. ഇവരെ സ്ഥാനാർത്ഥിയാക്കാൻ ചരട് വലികൾ നടത്തുന്നത് കേരളാ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങളാണെന്നതാണ് വസ്തുത. കേരളാ കോൺഗ്രസിലെ മാണിജോസഫ് വിഭാഗങ്ങൾ ഇടത് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ തന്ത്രങ്ങളും മറു തന്ത്രങ്ങളും ഒരുക്കുകയാണ്. അതിന് ശേഷം മാത്രമേ സ്വന്തം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പോലും തുടങ്ങൂ.
ഉഴവൂരിലെ പഞ്ചായത്ത് അംഗമാണ് സിന്ദുമോൾ ജേക്കബ്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ഭാഗം. ഈ മേഖലയിലെ അറിയപ്പെടുന്ന ക്രൈസ്തവ കുടുംബാഗമാണ് സിന്ധുമോൾ. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇതെല്ലാം സിന്ധുമോൾക്ക് കോട്ടയത്ത് മികച്ച സാധ്യത നൽകുന്നു. ഇത് മനസിലാക്കി കടുത്തുരുത്തിയിലെ എംഎൽഎ കൂടിയായ കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫാണ് ഇടതുപക്ഷത്തിന് സിന്ധുമോൾ ജേക്കബിനെ ചൂണ്ടിക്കാട്ടി കൊടുത്തത്. പിജെ ജോസഫിന് കേരളാ കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോൻസ് സിന്ധുമോളുമായി രംഗത്ത് വന്നത്. പിജെ ജോസഫിന് സീറ്റ് കൊടുക്കാത്തതിന് പ്രതികാരമായി കേരളാ കോൺഗ്രസിനായി കെ എം മാണി നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള തന്ത്രപരമായ നീക്കം. ഇത് മനസ്സിലായതോടെ ജോസ് കെ മാണിയും ഉയർന്നു. വിഎൻ വാസവന്റെ പേര് ചർച്ചയാക്കിയത് ജോസ് കെ മാണിയായിരുന്നു.
സിപിഎം അണികൾക്ക് പ്രിയപ്പെട്ട നേതാവാണ് വാസവൻ. എന്നാൽ വാസവന് പാർട്ടി വോട്ടുകൾക്ക് അപ്പുറം നേടാനാകില്ല. ജാതി സമവാക്യങ്ങൾ പാർട്ടിക്ക് ഒപ്പമാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ വാസവൻ സിപിഎമ്മിന് മികച്ച രാഷ്ട്രീയ സ്ഥാനാർത്ഥിയാണെങ്കിലും കേരളാ കോൺഗ്രസിന് പ്രശ്നമേ അല്ല. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് വാസവനെ ഇറക്കി സിന്ധുമോൾ ജേക്കബിനെ വെട്ടാൻ ജോസ് കെ മാണിയും കരുക്കൾ നീക്കുന്നത്. എങ്ങനേയും വാസവനെ മത്സരിപ്പിക്കാനാണ് നീക്കം. വാസവൻ നിന്നാൽ കേരളാ കോൺഗ്രസ് ആരെ നിർത്തിയാലും ജയിക്കും. ശബരിമല വിഷയത്തിലും സിപിഎമ്മിനെതിരെ വികാരം ആളിക്കത്തിക്കാമെന്നും ജോസ് കെ മാണി കണക്കു കൂട്ടുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തെ കൊണ്ട് വാസവന് അനുകൂലമായ തീരുമാനം എടുപ്പിക്കാനുള്ള രഹസ്യ ചരട് വലികൾ ജോസ് കെ മാണി നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ മോൻസ് ജോസഫും ആകുന്നതെല്ലാം ചെയ്യുന്നുണ്ട. കേരളാ കോൺഗ്രസിലെ ഭിന്നതയാണ് ഇത്തരത്തിലെ നീക്കങ്ങൾക്ക് പോലും കാരണമാകുന്നത്.
കേരളാ കോൺഗ്രസിന് രണ്ട് സീറ്റുകൾ വേണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. അതിൽ ഒന്നിൽ താൻ മത്സരിക്കുമെന്ന് ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കേരളാ കോൺഗ്രസിന് കോൺഗ്രസ് അധിക സീറ്റ് നൽകിയില്ല. ഇതോടെ കോട്ടയത്ത് താൻ മത്സരിക്കാമെന്ന് ജോസഫ് പ്രഖ്യാപിച്ചു. പക്ഷേ മാണി സമ്മതിച്ചില്ല. കേരളാ കോൺഗ്രസിൽ മാണി വിഭാഗത്തിന് അർഹതപ്പെട്ടതാണ് സീറ്റെന്നും അതിൽ സ്ഥാനാർത്ഥിയെ താൻ നിശ്ചയിക്കുമെന്നും നിലപാട് എടുത്തു. ജോസ് കെ മാണി രാജ്യസഭാ അംഗമായതും കേരളാ കോൺഗ്രസ് മാണിയുടെ സീറ്റിലാണ്. അതുകൊണ്ട് തന്നെ ജോസഫിന് സീറ്റില്ലെന്ന് പ്രഖ്യാപിച്ചു. ജോസഫിനെ ലോക്സഭയിലേക്ക് അയക്കാനും ജോസഫിന്റെ മകനെ തൊടുപുഴയിൽ നിർത്തി ജയിപ്പിക്കാനും ചരട വലികൾ നടത്തിയത് മോൻസ് ജോസഫായിരുന്നു. ജോസഫിനെ ഡൽഹിയിൽ അയച്ച് കേരളത്തിൽ മന്ത്രിയാവുകയായിരുന്നു മോൻസിന്റെ ലക്ഷ്യം. ഇതാണ് മാണിയുടെ കടുംപിടിത്തത്തിലൂടെ പൊളിഞ്ഞത്. ഇതോടെയാണ് സിന്ധുമോൾ ജേക്കബിനെ ഇടത് സ്ഥാനാർത്ഥിയാക്കി മാണിക്ക് പരാജയമൊരുക്കാൻ മോൻസ് കരുക്കൾ നീക്കിയത്.
ഇത് വേഗത്തിൽ ജോസ് കെ മാണി തിരിച്ചറിഞ്ഞു. ഇതോടെയാണ് രാഷ്ട്രീയ സ്ഥാനാർത്ഥിയാണ് സിപിഎമ്മിന നല്ലതെന്ന ചർച്ച ഇടതുപക്ഷത്ത് ഉയർന്നത്. കോട്ടയം മണ്ഡലം കമ്മറ്റിയിൽ നിന്ന് വാസവന്റെ പേരും ഉയർന്നു. മത്സരിക്കാൻ സമ്മതം ഇല്ലാതിരുന്ന വാസവൻ പാതി സമ്മതവും മൂളി. ഇനി ആരാണ് സ്ഥാനാർത്ഥിയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും. സിന്ധുമോൾ ജേക്കബിന്റെ ജനകീയ പശ്ചാത്തലം സിപിഎം തിരിച്ചറിയുന്നുണ്ട്. കോടിയേരി ബാലകൃഷ്ണനും വൈക്കം വിശ്വനും സിന്ധുമോൾക്ക് അനുകൂലവുമാണ്. ഭാഗ്യം കൊണ്ട് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റായ സിന്ധുമോൾ ജേക്കബ് ഇന്ന് നാട്ടുകാരുടെ പ്രിയങ്കരിയാണ്. ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം. ഡോക്ടറുടെ ജാഡകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. ഈ ഇമേജ് കോട്ടയത്ത് വിജയമുറക്കുമെന്ന് സിപിഎം വിലയിരുത്തുന്നു.
ഉഴവൂർ നഗരഹൃദയത്തോടുചേർന്ന് പൊന്നുംവിലയുള്ള 40 സെന്റുസ്ഥലം 16 ഭൂരഹിതർക്ക് വീടൊരുക്കാനായി തികച്ചും സൗജന്യമായി അരീക്കരയിലെ കപ്പടക്കുന്നേൽ കുടുംബം നൽകുമ്പോൾ ചർച്ചയായത് പഞ്ചായത്തംഗം ഡോ. സിന്ധുമോൾ ജേക്കബ് നടത്തിയ ജനകീയ ഇടപെടലുകളാണ്. ഇത് മൂലം നിർധനരായ 16 കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഒരിടം എന്ന സ്വപ്നം യാഥാർഥ്യമായി. ഉഴവൂരിലെ ആദ്യകാല പഞ്ചായത്തംഗമായിരുന്ന കെ കെ മാത്യുവിന്റെ സ്മരണാർഥമാണ് മൂന്ന് മക്കൾ ചേർന്ന് 12 കുടുംബങ്ങൾക്ക് സ്ഥലം സൗജന്യമായി നൽകിയത്. ഉഴവൂർ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ കരുനെച്ചിയിലാണ് വഴിയും വെള്ളവുമെല്ലാം സമൃദ്ധമായുള്ള സ്ഥലം. ഭൂരഹിതർക്ക് സ്ഥലം നൽകുന്നതിന് മുന്നോടിയായി ഇവരുടെ പുരയിടത്തിലെ വലിയ കുളം പഞ്ചായത്തിന് കൈമാറിയിരുന്നു. തുടർന്ന് എല്ലാവീടുകൾക്കും വഴി സൗകര്യം ഉറപ്പാക്കി 40 സെന്റ് സ്ഥലവും. അങ്ങനെ ആരും പ്രതീക്ഷിക്കാത്തതൊക്കെ സ്വന്തം നാട്ടിൽ ചെയ്ത മിടുമിടുക്കിയാണ് സിന്ധുമോൾ ജേക്കബ്.
രണ്ടു ക്രൈസ്തവ സഭകളുടെ പശ്ചാത്തലങ്ങളും സിന്ധുമോൾക്ക് രാഷ്ട്രീയ കരുത്ത് നൽകുന്ന ഘടകമാണ്. ഇത് മനസ്സിലാക്കിയാണ് കോട്ടയം ലോക്സഭയിലേക്ക് സിന്ധുമോളെ സിപിഎം പരിഗണിക്കുന്നത്. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ഉഴവൂർ പഞ്ചായത്തിലെ നാലാം വാർഡായ അരീക്കരയിലെ മെമ്പർ കൂടിയായ സിന്ധു ഹോമിയോ ഡോക്ടറാണ്. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി. 2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്.
ജനകീയ പങ്കാളിത്തതോടെ അരീക്കരയിൽ നിരവധി പ്രവർത്തനങ്ങൾ സിന്ധു ചെയ്തു. അഞ്ച് വർഷം കൊണ്ട് 15 കിലോ മീറ്റർ പുതിയ റോഡ് തന്റെ വാർഡിൽ മാത്രമം ഉണ്ടാക്കി. സ്ഥലം വാങ്ങി വഴി തുറന്നാൽ കോടികൾ ചെലാകുന്നിടത്താണ് ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയത്. പയസ്മൗണ്ട് പള്ളി, കുരിശു പള്ളി, വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പവഴിയുണ്ടാക്കാനുള്ള കർമ്മ പദ്ധതിയും സിന്ധു നടപ്പാക്കിയിരുന്നു. പണം നൽകാതെ ഭൂവുടമകളിൽ നിന്ന് സൗജന്യമായി സ്ഥലം ഏറ്റെടുക്കുന്ന സിന്ധുവിന്റെ വികസന മാത-ക കോട്ടയത്തുടനീളം ചർച്ചയായിരുന്നു. ടൂറിസം സാധ്യതകൾ മനസ്സിലാക്കി അരീക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയും ഉണ്ടാക്കി. രണ്ട് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനാണ് ഇത് അവസാനമുണ്ടാക്കിയത്. കടുത്തുരുത്തി എംഎൽഎയുമായി ഏറെ അടുത്തും സിന്ധുമോൾ പ്രവർത്തിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്