അമിത് ഷായല്ല... മോദി പറഞ്ഞാലും സ്ഥാനാർത്ഥിയാകരുത്...; മത്സരിച്ചാൽ സ്ഥാനം വീട്ടിന്റെ പടിക്ക് പുറത്ത്; മുഖ്യമന്ത്രിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടേ മതിയാകൂവെന്നും മുന്നറിയിപ്പ്; എസ് എൻ ഡി പി യോഗത്തിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണി; അനുസരിച്ചാൽ നിയമസഭയിലേക്ക് ജയിക്കുന്ന സീറ്റ് ഉറപ്പെന്നും വാഗ്ദാനം; തുഷാർ വെള്ളാപ്പള്ളിക്ക് അന്ത്യശാസനവുമായി വെള്ളാപ്പള്ളി നടേശൻ; അച്ഛൻ പറയുന്നത് മകൻ കേൾക്കുമോ? കണിച്ചുകുളങ്ങര വീട്ടിലെ പിണറായിയുടെ വരവ് കുടുംബ കലഹമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന് ബിഡിജെഎസ് സ്ഥാനാർത്ഥിയായി മൽസര രംഗത്ത് ഇറങ്ങരുതെന്ന് തുഷാർ വെള്ളാപ്പള്ളിയോട് , പിതാവും എസ്എൻഡിപിയോഗം ജനറൽസെക്രട്ടറിയുമായി വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിൽ തുഷാർ മൽസരിച്ചേ മതിയാകൂ എന്ന തീരുമാനമാണ് ഉണ്ടായത്. ആലപ്പുഴ,കൊല്ലം അല്ലെങ്കിൽ തൃശ്ശൂർ ഇവയിലെവിടെയെങ്കിവലുമായിരിക്കും തുഷാറിന്റെ തട്ടകം.
മൽസരിക്കണമെന്ന കൗൺസിൽ യോഗത്തിന്റെ തീരുമാനം തുഷാർ ശിരസാ വഹിക്കുമെന്നത് മുന്നിൽ കണ്ടാണ് എസ്എൻഡിപിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വജ്രായുധം പ്രയോഗിക്കാൻ ഒരുങ്ങുന്നത്. ഇതിനുമുന്നോടിയായുള്ള അന്ത്യശാസനം തുഷാർ വെള്ളാപ്പള്ളിക്ക് ജനറൽ സെക്രട്ടറി നൽകിയതായാണ് അറിയുന്നത്. താൻ ഇടതു പക്ഷവുമായി ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന ധാരണ മറികടന്ന് തെരഞ്ഞെടുപ്പ് ഗോധയിൽ ഇറങ്ങിയാൽ എസ്എൻഡിപി യോഗത്തിലും ട്രസ്റ്റിലുമായി തുഷാർ വെള്ളാപ്പള്ളി വഹിക്കുന്ന സ്ഥാനങ്ങൾ പോകുമെന്നുമാത്രമല്ല തുഷാർ വീട്ടിലെ പടിക്ക് പുറത്താകുമെന്ന ഭീക്ഷണിയും വെള്ളാപ്പള്ള്ളി ഉയർത്തിയതായും സൂചനയുണ്ട്.
തെരഞ്ഞെടുപ്പിൽ മൽസരിക്കുകയാണെങ്കിൽ സമുദായ പദവികൾ രാജിവെയ്ക്കണമെന്നത് വെള്ളാപ്പള്ളി നടേശൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച കണിച്ചുകുളങ്ങരയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനുമായി രഹസ്യ ചർച്ച നടത്തിയിരുന്നു.ഈ ചർച്ചയിൽ തുഷാറിനെ മൽസര രംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. ഈ ലോക്സഭ തെരഞ്ഞെടപ്പിൽ ബിജെപി പാളയത്തിൽ നിന്ന് വിട്ടുനിന്നാൽ ബിഡിജെഎസിനെ എൽഡിഎഫ് സഹായിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും പറയപ്പെടുന്നു.
മൽസര രംഗത്ത് നിന്ന് ഒഴിവായാൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ഇടതുപാളയത്തിൽ പ്രവേശനം, കൂടാതെ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ബിഡിജെഎസ്സിന് സീറ്റുകളും എന്നതുമാണ് വെള്ളാപ്പള്ളിക്ക് കൊടുത്തിരിക്കുന്ന ഉറപ്പ്. അതുകൊണ്ട് തന്നെ എന്ത് തന്ത്രത്തിലൂടെയും മകനെ തെരഞ്ഞെടുപ്പിൽ നിന്ന് പിൻതിരിപ്പിച്ച് ബിഡിജെഎസ് ആവശ്യപ്പെട്ടതൊന്നും നൽകാത്ത ബിജെപിക്ക് തിരിച്ചടി നൽകാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. കെ.കരുണാകരന്റെയും മുരളീധരന്റെയും കോൺഗ്രസ് കഥകളൊക്കെ ഇടക്ക് മകന് പറഞ്ഞുകൊടുക്കാനും വെള്ളാപ്പള്ളി ശ്രമിക്കുന്നുണ്ട്.
വസ്തുകൾ ഇങ്ങനെയായിരിക്കെ തുഷാർ ഇതുവരെയ്ക്കും മൽസര രംഗത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.കൂടാതെ ബിജെപിയും കാത്തിരിക്കുന്നത് ബിഡിജെഎസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി ഗോദയിൽ ഇറങ്ങുമോ എന്നതുതന്നെയാണ്.തുഷാർ ഈ തെരഞ്ഞെടുപ്പിൽ മൽസരിക്കാതെ മാറിനിന്നാൽ ബിജെപിയിൽ നിന്ന് ബിഡിജെഎസ് പുറത്താകുമെന്നതിൽ തർക്കമില്ല. അച്ഛന്റെ ബുദ്ധിക്കും അടവു രാഷ്ട്രീയ നയങ്ങൾക്കും നിലപാടുകൾക്കും നാടകങ്ങൾക്കും മുന്നിൽ തുഷാർ വെള്ളാപ്പള്ളി സാഷ്ടാംഗം പ്രണമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ ബിജെപിയും കണിച്ചുകുളങ്ങര വീട്ടിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണ്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി തുഷാർ വെള്ളാപ്പള്ളി രണ്ട് ദിവസമുമ്പ് രംഗത്ത് എത്തിയിരുന്നു. തുഷാർ മത്സരിക്കണമെന്ന് ബിഡിജെഎസ് നേതൃയോഗത്തിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കേണ്ടെന്നത് വെള്ളാപ്പള്ളി നടേശന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി അഞ്ചംഗ സമിതിയെയും നേതൃയോഗം നിയോഗിച്ചു. ഒരാഴ്ച്ചയ്ക്കകം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവും.
പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും പുതിയ പാർട്ടി രൂപീകരിച്ചവരെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് നേരത്തെ പുറത്താക്കിയതാണെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നിലപാട് കടുപ്പിച്ചത്.
തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ലെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ബിജെപി അധ്യക്ഷൻ അമിത് ഷാ തുഷാറിന്റെ തീരുമാനത്തിൽ ക്ഷുഭിതനായിരുന്നു. എൻഡിഎയിലെ പ്രധാന ഘടകക്ഷിയെന്ന് പറഞ്ഞിട്ട് തെരഞ്ഞെടുപ്പിൽ പ്രധാന നേതാവിന് മത്സരിക്കാൻ മടി എന്ന് പറഞ്ഞാൽ പിന്നെ എന്തിനീ സഖ്യം എന്ന് അമിത് ഷാ ചോദിച്ചതാണ് തുഷാറിന് മനം മാറ്റം ഉണ്ടാകാൻ കാരണം എന്നാണ് സൂചന.ബി.ഡി.ജെ.എസിനു നാലു സീറ്റ് നൽകാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. ഒരു സീറ്റ് കൂടി കിട്ടണമെന്നതാണ് ബി.ഡി.ജെ.എസിന്റെ ആഗ്രഹം. അഞ്ചിൽക്കൂടുതൽ സീറ്റെന്ന ആവശ്യത്തിൽ പാർട്ടിക്ക് കടുംപിടിത്തമുണ്ടാകില്ല. ഇക്കാര്യം അമിത്ഷായെ തുഷാർ അറിയിച്ചതായാണ് വിവരം.
ബിജെപി.യുടെ മുൻനിര നേതാക്കൾ മത്സരരംഗത്തുണ്ടാകുമ്പോൾ രണ്ടാമത്തെ ഘടകകക്ഷിയുടെ നേതാവായ തുഷാർ മാറിനിൽക്കുന്നതിലെ പോരായ്മയാണ് അമിത് ഷാ എടുത്തുപറഞ്ഞത്. ബി.ഡി.ജെ.എസിന്റെ മറ്റു സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനാൽ മത്സരം തടസ്സമാകുമെന്ന് തുഷാർ ചൂണ്ടിക്കാട്ടി. എസ്.എൻ.ഡി.പി. യോഗത്തിന്റെ വൈസ് പ്രസിഡന്റായ താൻ മത്സരിക്കുന്നതിൽ അനൗചിത്യമുണ്ടെന്നും തുഷാർ പറഞ്ഞിരുന്നെങ്കിലും ഇതൊന്നും അംഗീകരിക്കാൻ അമിത് ഷാ തയ്യാറായില്ല.ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തുഷാർ അറിയിച്ചാൽ ആറ്റിങ്ങൽ, ആലപ്പുഴ എന്നീ മണ്ഡലങ്ങൾക്ക് പുറമേ തൃശ്ശൂരും കൊല്ലവും പരിഗണനയിലുണ്ട്.
ബി.ഡി.ജെ.എസിന്റെ തീരുമാനം വരാത്തതിനാൽ ബിജെപി.യുടെ സീറ്റ് ചർച്ചയും വൈകുകയാണ്. തുഷാർ മത്സരത്തിനുണ്ടാകില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തേ പ്രഖ്യാപിച്ചതിൽ ബിജെപി. ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍