ഇരട്ടത്താപ്പേ നിന്റെ പേരോ സിപിഐ! നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ പാർട്ടിക്ക് വഴിതെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങൾ; എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ വയനാട്ടിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിനുവേണ്ടി പാർട്ടി ഒരക്ഷരം മണ്ടില്ല; കുപ്പുദേവരാജിനും അജിതക്കും വേണ്ടി കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ഒഴുക്കിയതൊക്കെ മുതലക്കണ്ണീർ; തിരഞ്ഞെടുപ്പ് കാലമായതിനാൽ സാംസ്കാരിക നായകരുടെയും നാവിറങ്ങിപ്പോയോ എന്ന് സോഷ്യൽ മീഡിയയും
ആവണി ഗോപാൽ
തിരുവനന്തപുരം: വയനാട് ലക്കിടിയിൽ പൊലീസുമാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സി പി ജലീൽ എന്ന യുവാവ് വെടിയേറ്റ് മരിച്ചപ്പോൾ, നിലമ്പൂർ ഏറ്റുമുട്ടൽ കൊലയിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മൗനം.
മൂന്നുവർഷം മുമ്പ് നിലമ്പൂർ കരുളായി വനത്തിൽ രണ്ട് മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചപ്പോൾ മുഖ്യമന്ത്രിയെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി അക്രമിച്ച സിപിഐ വയനാട്ടിൽ കൊലപാതകം നടന്നിട്ടും കാര്യമായ പ്രതികരണമെന്നും നടത്തിയില്ല. അതുപോലെ തന്നെ നിലമ്പൂർ കൊലക്കെതിരെ ശക്തമായി നിലപാട് എടുത്ത സാംസ്കാരിക നായകരും ഇപ്പോൾ മിണ്ടുന്നില്ല. തിരഞ്ഞെടുപ്പ് കാലമായതോടെ ഇവരുടെ നാവ് ഇറങ്ങിപ്പോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ് പ്രതിപക്ഷ കക്ഷികൾക്കും, ചില സാമൂഹിക സംഘടനകൾക്കും ഒപ്പം ആഭ്യന്തര വകുപ്പിനെതിരെ കടന്നാക്രമണം നടത്താൻ സർക്കാറിന്റെ തന്നെ ഭാഗമായ സിപിഐയും ഉണ്ടായിരുന്നു.കൊല്ലപ്പെട്ടവരെ അനുകൂലിക്കുന്നവർ ഉന്നയിച്ച വ്യാജ ഏറ്റുമുട്ടൽ എന്ന വാദം ഏറ്റെടുത്തായിരുന്നു പാർട്ടിയുടെ വിമർശനം. മാവോയിസ്റ്റുകളോട് വഴി തെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങൾ എന്ന സമീപനമാണ് എക്കാലത്തും സിപിഐക്കുള്ളതെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. മാവോയിസ്റ്റ് ഭീഷണി തടയേണ്ടത് ആയുധമെടുത്തല്ലെന്നും ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹിക ഇടപെടലാണ് ആവശ്യമെന്നും കാനം രാജേന്ദ്രൻ അന്ന് വ്യക്തമാക്കി.
സർക്കാറിനുള്ളിൽ നിന്ന് സിപിഐ നടത്തിയ വിമർശനങ്ങളെല്ലാം മാധ്യമങ്ങൾ അന്ന് വലിയ വാർത്തയാക്കുകയും ചെയ്തു. ഇത് മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വല്ലാതെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പൊലീസിന്റെ മനോവീര്യം തകർക്കുന്ന തരത്തിലേക്ക് വിമർശനങ്ങൾ എത്തുകയും ചെയ്തു. കോൺഗ്രസും ബിജെപിയും ലീഗുമെല്ലാം സിപിഐയുടെ വിമർശനങ്ങൾ ഏറ്റെടുത്ത് സർക്കാറിനെതിരെ രംഗത്ത് വന്നു.
ക്രിമിനലുകൾ എന്ന നിലയിലാണ് സർക്കാറും കോടതിയും മാവോയിസ്റ്റുകളെ പരിഗണിക്കുന്നതെന്നായിരുന്നു സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ വിമർശനം. ഒരു പ്രയോജനവില്ലാതെ ബോംബ് പൊട്ടിച്ചും വെടിയുതിർത്തും നിരപരാധികളെ കൊല്ലുന്ന ഭീകരരെ പോലെ മാവോയിസ്റ്റുകളെ കൈകാര്യം ചെയ്യാൻ പാടില്ലെന്നും ജനയുഗം അന്ന് മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
മാവോയിസ്റ്റുകളായ കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് സിപിഐ ജില്ലാ സെക്രട്ടറി ടിവി ബാലൻ എത്തി അഭിവാദ്യം അർപ്പിച്ചിരുന്നു. മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാരും തന്നെ അന്ന് ആശുപത്രിയിൽ എത്തിയിരുന്നില്ല. സിപിഐ നേതാവ് ബിനോയ് വിശ്വവും മാവോയിസ്റ്റുകൾക്ക് അനുകൂലമായി സംസാരിക്കുകയും മരിച്ചവരുടെ ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു.
ആരെയെങ്കിലും കൊലപ്പെടുത്തുന്നത് സംഘടനാപരമായും രാഷ്ട്രീയമായും ശരിയായ നടപടിയല്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. മാവോയിസ്റ്റുകളെ ന്യായീകരിച്ച നേതാക്കൾ ആകാശത്ത് ജീവിക്കു സ്വപ്ന ജീവികളാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവനക്കെതിരെ ഇതിന് സ്വപ്നം കാണുന്നത് മോശം കാര്യമല്ലെന്നും സ്വപ്നം കാണുക എത് അശ്ലീലമല്ലെന്നുമായിരുന്നു കാനം പ്രതികരിച്ചത്.
എന്നാൽ നിലമ്പൂരിലെ ഏറ്റുമുട്ടൽ നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം വയനാട്ടിൽ ഏറ്റുമുട്ടലുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിട്ടും സിപിഐ നേതാക്കളാരും പ്രതികരിച്ചിട്ടില്ല. വയനാട്ടിലെ സംഭവത്തിൽ പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്ന് മാവോയിസ്റ്റ് അനുഭാവമുള്ളവർ പറയുന്നു. എന്നാൽ ഇത് ഏറ്റെടുക്കാൻ ഇന്ന് സിപിഐ തയ്യാറല്ല. വയനാട്ടിൽ ഇടതുസ്ഥാനാർത്ഥിയായി സിപിഐ ആണ് മത്സരിക്കുന്നത് എന്നത് തന്നെയാണ് ഇതിന് കാരണം. തെരഞ്ഞെടുപ്പ് ആയതോടെ സിപിഐയുടെ മാവോയിസ്റ്റ് സ്നേഹവും കൊലപാതകത്തിനെതിരെയുള്ള ശബ്ദവുമെല്ലാം നഷ്ടപ്പെട്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
2016 നവംബർ 24നാണ് നിലമ്പൂർ കരുളായ് വനത്തിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജും സംഘത്തിലെ അജിതയും കൊല്ലപ്പെടുന്നത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ടർബോൾട്ട് കരുളായ് വനത്തിലെ മാവോയിസ്റ്റ് ക്യാമ്പ് വളയുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും കുപ്പു ദേവരാജും അജിതയും കൊല്ലപ്പെടുകയും മറ്റുള്ളവർ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നെന്നാണ് തണ്ടർബോൾട്ട് പറഞ്ഞത്. എന്നാൽ ഇത് വ്യാജ ഏറ്റമുട്ടലാണെന്നും കീഴടങ്ങിയ മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും ആരോപിച്ച് വിവിധ കക്ഷികൾ രംഗത്തെത്തുകയായിരുന്നു.
ഇപ്പോൾ ജലീൽ കൊല്ലപ്പെട്ടപ്പോൾ വ്യാജ ഏറ്റുമുട്ടൽ എന്ന ആരോപണം സഹോദരൻ അടക്കമുള്ള ബന്ധുക്കൾ ഉന്നയിക്കുമ്പോൾ സിപിഐ മുൻ നിലപാടുകളെല്ലാം പാടെ മറന്നിരിക്കുകയാണ്. വയനാട് ജില്ലക്ക് പുറമെ പാർലിമെന്റ് മണ്ഡലത്തിൽപ്പെട്ട തിരുവമ്പാടിയിലെയും നിലമ്പൂരിലെയുമെല്ലാം വന മേഖലകളിൽ മാവോയിസ്റ്റ് ഭീഷണി ശക്തമായി നിലനിൽക്കുന്നുണ്ട്. അടുത്തിടെ ഇവിടത്തെ നിരവധി വീടുകളിൽ രാത്രികാലങ്ങളിൽ ആയുധമേന്തിയ മാവോയിസ്റ്റുകളെത്തിയതിൽ ജനം പരിഭ്രാന്തിയിലാണ്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വയനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി മത്സരത്തിന് ഒരുങ്ങിയരിക്കെ നേതാക്കൾ പ്രതികരിക്കാതെ ഒളിക്കുകയാണെന്ന് സാമൂഹ മാധ്യമങ്ങളിലടക്കം വിമർശനങ്ങൾ ശക്തമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍