150 കോടി ബോണ്ട് ആയി ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ദേവസ്വത്തിന് അധികം ലഭിക്കുന്നത് പ്രതിവർഷം ഏഴുകോടി രൂപ; തുക ബോണ്ട് ആയി നിക്ഷേപിച്ചത് റിസർവ് ബാങ്ക് അനുമതിയോടെയും; ഗ്യാരണ്ടിയായി നിന്നതും റിസർവ് ബാങ്ക്; ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി എന്ന വാർത്തകൾ അടിസ്ഥാനരഹിതം; ദേവസ്വം ബോർഡിനെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മറുനാടനോട് പ്രതികരിച്ച് എ പത്മകുമാർ
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വ്യാജ പ്രചാരണങ്ങളും ആരോപണങ്ങളും ഉയർത്തുന്നതിൽ സംഘടിത നീക്കമുണ്ടെന്നു ദേവസ്വം ബോർഡ് വിലയിരുത്തൽ. സമീപകാലത്ത് വന്ന വാർത്തകൾ പലരും ദുരുപദിഷ്ടമാണെന്നും ബോർഡ് വിലയിരുത്തുന്നു. ഇന്നു ദേവസ്വം ബോർഡിനെതിരെ വന്ന വാർത്തയ്ക്ക് പിന്നിലും ഇത്തരം സംഘടിത ശ്രമമുണ്ടെന്ന വിലയിരുത്തലിൽ തന്നെയാണ് ബോർഡ് മുന്നോട്ട് നീങ്ങുന്നതും. ദേവസ്വം ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുകയായ 150 കോടി വിനിയോഗിച്ച് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വാങ്ങി എന്ന മാധ്യമ വാർത്ത ഉദാഹരിച്ച് തന്നെയാണ് ബോർഡ് ഈ തീരുമാനത്തിൽ എത്തുന്നതും. ദേവസ്വം ബോർഡ് പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്- ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
150 കോടി മുടക്കി ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി എന്ന വാർത്ത ദുരുപദിഷ്ടമാണ്. ധനലക്ഷ്മി ബാങ്കിന് ബോണ്ട് ആയി 150 കോടി രൂപ നിക്ഷേപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. 6.35 ശതമാനം പലിശയാണ് നിക്ഷേപങ്ങൾക്ക് ധനലക്ഷ്മി ബാങ്കിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോർഡിന്റെ എല്ലാ അകൗണ്ടുകളും ധനലക്ഷ്മി ബാങ്ക് കേന്ദ്രീകരിച്ചുമാണ് നിലകൊള്ളുന്നത്. 150 കോടി രൂപ ദേവസ്വം ബോർഡ് നിക്ഷേപങ്ങളിൽ നിന്നും ബോണ്ട് ആയി മാറ്റാം. 11 ശതമാനം പലിശ നൽകാം എന്ന് ധനലക്ഷ്മി ബാങ്ക് സമ്മതിച്ചു. ബാങ്ക് നൽകുന്ന പലിശയിനത്തിൽ ഒരു വർഷം നാലുകോടി രൂപയുടെ വർദ്ധനവ് ലഭിക്കും. അതായത് ഈ ബോണ്ട് വഴി നാല് കോടി രൂപ പലിശയാണ് ധനലക്ഷ്മി ബാങ്ക് ദേവസ്വത്തിന് നൽകും. ഏഴു കോടിയോളം രൂപയാണ് പലിശയിനത്തിൽ അധികം ലഭിക്കുന്നത്. ആ പണം ധനലക്ഷ്മി ബാങ്ക് നൽകുകയും തുക ഫിക്സഡ് ആയി വകയിരുത്തുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ഏഴു കോടി രൂപ അധികമായി വേറെ ഏത് രീതിയിലാണ് ബോർഡിന് ലഭിക്കുന്നത്. അത് ആലോചിക്കേണ്ട കാര്യമല്ലേ അത്. ബോർഡിന്റെ അഭ്യുന്നതിക്ക് വേണ്ടി ചെയ്ത കാര്യമാണിത്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ ഈ ബോണ്ട് ആ നിമിഷം പിൻവലിക്കാം. ബോർഡിന് വെറുതെ വരുന്ന കോടികൾ പാഴാകും എന്ന് മാത്രമേയുള്ളൂ. വെറുതെയുള്ള പ്രചാരണവും വാർത്തകളും ആണ് ഈ ബോണ്ടിന്റെ പേരിൽ പ്രചരിക്കുന്നത്. ബോണ്ട് എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യാൻ ദേവസ്വം ബോർഡ് തയ്യാറാണ്. ഏഴുവർഷം കൊണ്ട് ഈ രീതിയിൽ ബോർഡിന് അധികം ലഭിക്കുന്നത് 49 കോടിയോളം രൂപയാണ്. ബോണ്ട് ആയി നൽകിയപ്പോൾ വൻ അഴിമതി നടത്തി എന്ന പ്രചാരണമാണ് മുഴങ്ങുന്നത്. റിസർവ് അനുമതിയോടെ ആ ഗ്യാരണ്ടിയിൽ നൽകുന്ന ലോൺ ആണിത്. അതിന്റെ ഉത്തരവാദിത്തം ബോർഡിന് അല്ല റിസർവ് ബാങ്കിന് ആണ്. ഗ്യാരണ്ടി റിസർവ് ബാങ്ക് ആണ്. ഇത് കൂടി കണക്കിൽ എടുക്കേണ്ടതുണ്ട്. അല്ലാതെ ഷെയർ വാങ്ങി എന്ന് പറയുന്നത് ദുരുപദിഷ്ടമായ പ്രചാരണമാണ്.
ദേവസ്വം അകൗണ്ട് മുഴുവൻ ധനലക്ഷ്മി ബാങ്കിലാണ്. ദേവസ്വം തുക മുടക്കി ഷെയർ വാങ്ങിയാൽ എന്താണ് കുഴപ്പം. അത് വേറെ ചോദ്യമായി ഞാൻ ചോദിക്കുകയാണ്. ബാങ്കിന്റെ നടത്തിപ്പിൽ ദേവസ്വത്തിന് കൂടി റോൾ ആയില്ലേ. പക്ഷെ അതിനൊന്നും ദേവസ്വം മിനക്കെട്ടിട്ടില്ല. ഇത് ഫിക്സഡ് ഡെപ്പോസിറ്റ് ആണ്. അല്ലാതെ ഷെയർ അല്ല. ദേവസ്വം എന്ന് പറഞ്ഞാൽ അപ്പോൾ വാർത്ത കൊടുക്കാൻ ചിലർ തയ്യറായിരിക്കുകയാണ്. ദേവസ്വത്തിൽ വിവരം തിരക്കാൻ ഇവർ തയ്യാറല്ല. മാധ്യമങ്ങൾക്ക് നോട്ടീസ് നൽകണമെന്നാണ് ദേവസ്വം ബോർഡ് അംഗങ്ങൾ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്-പത്മകുമാർ പറയുന്നു.
ഇന്നാണ് ദേവസ്വം ബോർഡ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മാധ്യമങ്ങളിൽ വാർത്ത വന്നത്. ദേവസ്വം ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ഉപയോഗിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വാങ്ങി. ഏകദേശം 150 കോടി രൂപയാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വാങ്ങാനായി ബോർഡ് ചെലവാക്കിയത്. ഇതിലൂടെ വൻ നഷ്ടം ബോർഡിന് നേരിടേണ്ടി വന്നേക്കുമെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. ഇതായിരുന്നു വാർത്തയുടെ രത്നചുരുക്കം. ഏത് നിമിഷവും പണം നഷ്ടമായേക്കാവുന്ന ഓഹരിയാണ് ബോർഡ് വാങ്ങിയതെന്നാണ് ഓഡിറ്റ് റിപ്പോട്ടിൽ വകുപ്പ് ഉയർത്തുന്ന വിമർശനം. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച് റിപ്പോർട്ടിലാണ് ബോർഡിന്റെ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടുന്നത്.
4,000 ജീവനക്കാരുടെ പിഎഫ് തുകയാണ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരിയിൽ നിക്ഷേപിച്ചത്. ശബരിമല അടക്കം വിവിധ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പിഎഫ് തുകയാണിത്. ഈ സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ ധനലക്ഷ്മി ബാങ്ക് നഷ്ടത്തിലായിരുന്നു. 150 കോടി രൂപ ബാങ്കിന്റെ ഓഹരി വാങ്ങുന്നതിനായി ബോർഡ് ഉപയോഗിച്ചു എന്നാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുരക്ഷിതമല്ലാത്ത രീതിയിൽ ബോർഡ് നടത്തിയ ഈ നിക്ഷേപ നടപടിയിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വാർത്തയ്ക്കെതിരെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് മറുനാടൻ മലയാളിയോട് വികാരാധീനനായി പ്രതികരിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍