കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഐസ്ക്രീം ബോംബ് വെച്ച് മുസ്ലിം സ്ത്രീകളുടെ പൊതുസ്ഥലത്തെ നോമ്പുതുറയെ ഭയപ്പെടുത്തിയത് ആര്? കണ്ണൂരിൽ നിന്ന് കാശ്മീരിലെ കുപ്പ്വാര ജില്ല വരെ പോകാൻ തീവ്രവാദികൾക്ക് കരുത്ത് ലഭിച്ചത് എങ്ങനെ? നാറാത്ത് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആയുധ പരിശീലനവും സംഭരണവും നടത്തിയത് ആരുടെ തണലിൽ? രാഷ്ട്രീയ ഗുണ്ടകളിൽനിന്ന് ക്വട്ടേഷൻ സംഘങ്ങൾ വഴിമാറിയ അക്രമരാഷ്ട്രീയം വളമിടുന്നത് തീവ്രവാദ പ്രവർത്തനത്തിന്; 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' പരമ്പര അവസാനിക്കുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: മുന്നൂറിലേറെ രക്തസാക്ഷികളും ബലിദാനികളും കണ്ണൂരിലെ അക്രമ രാഷ്ട്രീയം സംഭാവന ചെയ്തിട്ടുണ്ട്. കുടിപ്പകയുടെ നിണമണിഞ്ഞ കണ്ണൂർ രാഷ്ട്രീയം ഭയപ്പെടുത്തുന്ന ക്വട്ടേഷൻ കൊലപാതകത്തിലേക്ക് വഴിമാറിയിരിയത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഒഞ്ചിയത്തെ ആർ. എം. പി നേതാവായ ടി.പി. ചന്ദ്രശേഖരൻ മുതൽ കാസർഗോട്ടെ യൂത്ത് കോൺഗ്രസ്സ്കാരുടെ ഇരട്ട കൊലപാതകം വരെ ക്വട്ടേഷൻ സംഘമാണെന്ന വിവരമാണ് പുറത്ത് വരുന്നത്. രാഷ്ട്രീയം അടിമുടി മാറി. പരസ്പരം കയ്യാങ്കളിയിലോ ചില്ലറ തെറിവിളിയിലോ ഒതുങ്ങുന്ന ഭിന്നത പഴയ കാലത്ത് പ്രാദേശികമായി പറഞ്ഞ് തീർക്കുന്ന പതിവുണ്ടായിരുന്നു. അതെല്ലാം മാറി. ആയുധങ്ങൾ കൊണ്ട് കഴുത്തറുക്കുകയും തിരിച്ച് പകരം വീട്ടുകയും ചെയ്യുന്ന അവസ്ഥയും മറി കടന്ന് എതിരാളിയുടെ കുടുംബത്തേയോ കൂട്ടുകാരേയോ ഒറ്റയടിക്ക് കൊന്നൊടുക്കാൻ പാകത്തിലുള്ള ക്വട്ടേഷൻ സംഘങ്ങൾ വളർന്നു കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ ഉയിർകൊണ്ട രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ അടുത്ത ജില്ലകളിലെ പ്രവർത്തന മണ്ഡലങ്ങളിൽ വരെ വികസിച്ചു കഴിഞ്ഞു.
ക്വട്ടേഷൻ സംഘങ്ങൾ വഴിമാറി വിധ്വംസക പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേരുമോ എന്ന ഭയവും ഉന്നത പൊലീസ് അധികൃതർക്കുണ്ട്. കാരണം എല്ലാം പണം വെച്ചുള്ള കളിയായി മാറി. ആയുധങ്ങൾ എളുപ്പം കിട്ടുന്ന അവസ്ഥയായി. അതിനായി സംഭരണകേന്ദ്രങ്ങളൊക്കെ വന്നതോടെ തീവ്രാവാദ പ്രവർത്തനത്തിന് ഏർപ്പെടുന്നവർക്കും ഇത് സൗകര്യമായി. അഥവാ പിടിക്കപ്പെട്ടാൽ അത് രാഷ്ട്രീയ പാർട്ടികഴുടെ പിരടിക്കിട്ട് രക്ഷപ്പെടുകയും ചെയ്യാം. എതിരാളിയുടെ ജീവൻ ഹനിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ആയുധങ്ങൾ സംഭരിച്ചു വെക്കുമ്പോൾ അത് മറയാക്കി തീവ്രവാദികളും അവരുടെ കേന്ദ്രങ്ങളിലെ ആയുധ പുരകൾ നിറച്ചു. അതിനവർക്ക് ധൈര്യം നൽകിയത് രാഷ്ട്രീയക്കാരുടെ പ്രവൃത്തി തന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ അക്രമരാഷ്ട്രീയത്തിന്റെ മറവിൽ തീവ്രവാദസംഘടനകൾ തങ്ങൾക്ക് നിന്നുപോകാൻ വളക്കൂറുള്ള മണ്ണായാണ് കണ്ണൂരിനെ വിലയിരുത്തുന്നത്.
നാറാത്ത് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആയുധ പരിശീലനവും സംഭരണവും നടത്തിയത് രാഷ്ട്രീയക്കാർ പകർന്ന് നൽകിയ ധൈര്യം കൊണ്ടാണ്. തീവ്രവാദികൾക്ക് അവരുടെ പ്രവർത്തന തട്ടകം കണ്ണൂരാക്കി മാറ്റാനും കഴിഞ്ഞു. കണ്ണൂരിൽ നിന്നും കാശ്മീരിലെ കുപ്പ്വാര ജില്ല വരെ പോകാൻ തീവ്രവാദികൾക്ക് കരുത്ത് ലഭിച്ചതും അക്രമ രാഷ്ട്രീയത്തിന്റെ സംഭാവനയാണ്. ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വിന്റൽ കണക്കിന് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചു വെക്കാൻ പാകത്തിലുള്ള ധൈര്യം തീവ്രവാദികൾക്ക് കഴിഞ്ഞു. രാഷ്ട്രീയ ആയുധങ്ങൾ ജില്ലക്കകത്ത് കുന്നുകൂടിയപ്പോൾ തീവ്രവാദികൾ അവരുടെ പങ്കും കൃത്യമായി നിർവ്വഹിച്ചു. തടിയന്റവിട നീസിന്റെ അറസ്റ്റും ആടുമേക്കൽ സംഘങ്ങളിലേക്കുള്ള യാത്രകളും ഉയർത്തിയ വിവാദങ്ങൾ വേറെയുമുണ്ട്.
ഒരു പെരുന്നാൾ കാലം കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഐസ്ക്രീം ബോംബ് വെച്ച് മുസ്ലിം സ്ത്രീകളെ ഭയപ്പെടുത്താനും ധൈര്യം കാട്ടി. മുസ്ലിം സ്ത്രീകൾ പരസ്യമായ സ്ഥലത്ത് നോമ്പുതുറ അനുഷ്ഠിക്കുന്നതിനെതിരായിരുന്നു ഈ ബോംബ് ഭീഷണി. അക്രമ രാഷ്ട്രീയം അരങ്ങ് തകർത്തപ്പോഴും കഴിഞ്ഞ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പൊലീസിന്റെ ശ്രദ്ധ മുഴുവനും. തീവ്രവാദ കേന്ദ്രങ്ങൾ സമീപകാലത്ത് ഒരു പൊലീസ് പരിശോധനയും നടത്തിയിട്ടില്ല.
നേരത്തെ മാസത്തിൽ ഒരു തവണ ബോംബ് സ്ക്വാഡിന്റെ പരിശോധന ഏതാണ്ട് കൃത്യമായി നടത്താറുണ്ടായിരുന്നു. പൊലീസിന്റെ ശ്രദ്ധ മാറിയതോടെ ജില്ലയിലെ പരിശോധന താളം തെറ്റിയിരിക്കയാണ്. തെരഞ്ഞെടുപ്പ് ആസന്നമായതോടെ നിലവിലുള്ള എസ്ഐ. മുതൽ മുകളിലുള്ള ഉദ്യോഗസ്ഥരെ അടക്കം മാറ്റിയിരിക്കയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംഘർഷ മേഖലയിൽ പോലും പരിശോധന കാര്യക്ഷമമല്ല. ലക്ഷങ്ങൾ കണ്ടാൽ എന്ത് കൃത്യത്തിനും മുതിരുന്ന ക്വട്ടേഷൻ സംഘങ്ങളെ തീവ്രവാദികൾക്കു പോലും ഉപയോഗപ്പെടുത്താൻ കഴിയും. വിധ്വംസക പ്രവർത്തകർ ജില്ലയുടെ പല ഭാഗത്തും ചുവടുറപ്പിച്ചിട്ടുമുണ്ട്. അവർക്ക് എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ പാകത്തിൽ ക്വട്ടേഷൻ സംഘങ്ങൾ വളർന്നു കഴിഞ്ഞു. അവർ കാട്ടിക്കൊടുക്കുന്ന ഏത് നേതാവിനേയും അപകടപ്പെടുത്താൻ പാകത്തിൽ ക്വട്ടേഷൻ സംഘങ്ങൾ വളർന്നിട്ടുണ്ട്. അപകടകരമായ ഇത്തരമൊരു സാഹചര്യത്തിലാണ് കണ്ണൂർ ഇപ്പോൾ എത്തി നിൽക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ സംഭാവനയായി ക്വട്ടേഷൻകാർ തഴച്ച് വളർന്ന് കഴിഞ്ഞിരിക്കയാണ്. അതിനെ നേരിടാനുള്ള തന്റേടം ഭരണാധികാരികൾ കാട്ടേണ്ടതുണ്ട്. പൊലീസിന് സ്വതന്ത്രമായ പ്രവർത്തന സാഹചര്യവും ഒരുക്കണം.
അതോടൊപ്പം ഈ തീക്കളി നിർത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളും വിശേഷിച്ച് കണ്ണൂരിലെ ഏറ്റവും വലിയ പാർട്ടിയായ സിപിഎമ്മും മുൻ കൈയെടുക്കണം. സംസ്ഥാന ഭരണവും അവർക്കൊപ്പമായതുകൊണ്ടുകൂടിയാണ് സിപിഎമ്മിന്റെ പേര് എടുത്തു പറയുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലൊക്കെ പലപ്പോഴും നടക്കുന്ന സമാധാന യോഗങ്ങൾ പ്രഹസനമാവുകയാണ് പതിവ്. ഇനിയും യുവാക്കളുടെ ചുടുചോര കണ്ണൂരിൽ ചിന്തരുതെന്ന് തീർത്തുപറയാൻ നമുക്ക് ആവണം. മനുഷ്യൻ മനുഷ്യനെ വെട്ടിയും കുത്തയും കൊല്ലുന്ന പ്രാകൃതാവസ്ഥക്ക് ഒരിക്കലും വളം വെച്ചുകൂടാ.മാത്രമല്ല ഈ അരക്ഷിതാവസ്ഥ തീവ്രവാദ സംഘങ്ങൾ കൃത്യമായി മുതലെടുക്കുമെന്നതും കാണാതിരുന്നുകൂടാ.
(അവസാനിച്ചു)
Stories you may Like
- തെരുവ് നായ്ക്കളെ വിഷം വച്ച് കൊല്ലണമെന്ന ആഹ്വാനം വിവാദമായി
- ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരനെന്ന് ഇന്റലിജൻസ് രേഖകൾ
- ഐഎസ് തീവ്രവാദികൾ കേരളത്തിൽ ലക്ഷ്യമിട്ടത് ലങ്കൻ മോഡൽ ഭീകരാക്രമണ പദ്ധതി
- കണ്ണൂരിൽ ടെംപോ ട്രാവലർ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍