Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലച്ചുവട് സ്വദേശിയെ ബന്ധമുണ്ടെന്ന് സംശയിച്ച് വിളിച്ചുവരുത്തി തല്ലിക്കൊന്ന സംഭവത്തിൽ ആറുപേർ കൂടെ അറസ്റ്റിൽ; പിടിയിലായവരിൽ മുഖ്യ ആസൂത്രകരായ അസീസും മകൻ അനീസും; യുവതിയുടെ വീട്ടിലെത്താൻ ജിബിന് സന്ദേശം അയച്ച പ്രതികളുടെ ഫോണും കണ്ടെത്തി; ജിബിന്റെ ജീവനെടുത്തത് ഓലക്കുഴിയിലെ യുവതിയുമായി പത്താംക്‌ളാസിൽ തുടങ്ങിയ പ്രണയം

പാലച്ചുവട് സ്വദേശിയെ ബന്ധമുണ്ടെന്ന് സംശയിച്ച് വിളിച്ചുവരുത്തി തല്ലിക്കൊന്ന സംഭവത്തിൽ ആറുപേർ കൂടെ അറസ്റ്റിൽ; പിടിയിലായവരിൽ മുഖ്യ ആസൂത്രകരായ അസീസും മകൻ അനീസും; യുവതിയുടെ വീട്ടിലെത്താൻ ജിബിന് സന്ദേശം അയച്ച പ്രതികളുടെ ഫോണും കണ്ടെത്തി; ജിബിന്റെ ജീവനെടുത്തത് ഓലക്കുഴിയിലെ യുവതിയുമായി പത്താംക്‌ളാസിൽ തുടങ്ങിയ പ്രണയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ യുവതിയുമായി ബന്ധമുണ്ടെന്നതിന്റെ പ്രതികാരമായി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയൊഴികെ എല്ലാവരും അറസ്റ്റിലായി. ആറുപേരുടെ അറസ്റ്റുകൂടെ ഇന്ന് രേഖപ്പെടുത്തി. മുഖ്യ ആസൂത്രകരായ അസീസ്, മകൻ അനീസ് എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് പാലച്ചുവട് സ്വദേശിയായ ജീവനെയാണ് കൊലപ്പെടുത്തിയത്.

കൊച്ചിയിലെ ആൾക്കൂട്ട കൊലപാതകത്തിൽ പിടിയിലായ ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യ ആസൂത്രകരായ അസീസ്, മകൻ അനീസ് എന്നിവരടക്കമുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ഇതോടെ 14 പ്രതികളുള്ള കേസിൽ ഇതോടെ 13 പേർ പിടിയിലായി.

ചക്കരപ്പറമ്പ് തേക്കേപ്പാടത്ത് പുല്ലുവീട്ടിൽ ജിബിൻ വർഗീസിന്റെ (32) കൊലപാതകത്തിന് പിന്നിൽ പത്താംക്ലാസിൽ തുടങ്ങിയ പ്രണയം ആയിരുന്നെന്നും പൊലീസിന് പ്രതികളെ ചോദ്യം ചെയ്തതിലൂടെ മനസ്സിലായിരുന്നു. ഓലിക്കുഴിയിലെ യുവതിയും ജിബിനും പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രണയത്തിലായിരുന്നു. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവരായതിനാൽ കുടുംബങ്ങൾ കല്യാണത്തിന് സമ്മതിച്ചില്ല.

പിന്നീട് മാറമ്പള്ളിയിലെ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി. വിവാഹശേഷവും യുവതി ജിബിനുമായി ബന്ധം തുടർന്നിരുന്നു. ഒന്നിലേറെത്തവണ ജിബിനും യുവതിയുടെ ഭർത്താവുവായി വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. അപ്പോഴും ജിബിൻ കാമുകിയെ നിരന്തരം കണ്ടു. ഇതാണ് കൊലപാതകത്തിന് ആധാരമായ പ്രതികാരമെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജിബിനും യുവതിയുമായുള്ള ബന്ധം തുടർന്നപ്പോൾ മലയാളിയായ ഭർത്താവ് യുവതിയെ കാക്കനാട് ഒളിക്കുഴിയിലെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ പിതാവും ബന്ധുക്കളും ചേർന്ന് പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചിരുന്നു.ഇതോടെ ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിൽ എത്തി. എന്നാൽ അപ്പോഴും ഭാര്യയുടെ കാമുകനോടുള്ള പ്രതികാരം മനസ്സിൽ തുടർന്നു.

ഇതിനിടെയാണ് വീണ്ടും ബന്ധം തുടരുന്നുവെന്ന് മനസ്സിലാക്കിയത്. ഇതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിബിനെ സഹോദരങ്ങൾ പിടികൂടി താക്കീതു നൽകി വിട്ടിരുന്നു. പിന്നീട് പുലർച്ചെ ഒരു മണിയോടെ വീണ്ടും ജിബിൻ യുവതിയുടെ വീട്ടിലെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ചതിയിലൂടെ ജിബിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തമായത്. യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചന ലഭിച്ചത്. യുവതിയും എല്ലാം പൊലീസിനോട് തുറന്നു പറഞ്ഞു. ഇതോടെയാണ് ഭർത്താവും അച്ഛനും സഹോദരനുമെല്ലാം കുടുങ്ങിയത്. ജിബിൻ ബന്ധം യുവതിയുമായി തുടരുന്നത് അവസാനിപ്പിക്കാൻ തന്ത്രപൂർവം വിളിച്ചുവരുത്തി മർദിക്കാൻ പ്രതികൾ പദ്ധതി തയാറാക്കുകയായിരുന്നു. ഇതിനായി യുവതിയുടെ ഫോണിൽനിന്ന് വാട്‌സ് ആപ്പ് വഴി സന്ദേശമയച്ചു വരുത്തിയാണ് കൊല നടപ്പാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP