Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...

പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; അവൾക്ക് മാടപ്രാവിന്റെ മനസ്സാണ്. 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവൾ എന്റെ മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്. അവളിപ്പോൾ അത്യാസന്ന നിലയിലാണ് .സാഹായിക്കാനാണെങ്കിൽ ആരുമില്ല..ത്രാണിയില്ലാത്തതിനാൽ ഞാൻ അവളെ കാണാനും പോയില്ല ... വിതുമ്പിക്കരഞ്ഞുകൊണ്ട് വിജയകുമാർ പറഞ്ഞു. ഇന്നലെ രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ പ്രണയം നിഷേധിച്ചതിന്റെ പേരിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ 19 കാരിയുടെ പിതാവിന്റെതാണ് വാക്കുകൾ. മറുനാടനോട് വിജയകുമാർ പറഞ്ഞ വാക്കുകളാണ് ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്നത്.

മകൾക്കുണ്ടായ ക്രൂരതയെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അച്ഛൻ ഓർത്തെടുക്കുന്നത്. കുറച്ചുദിവസമായി അവൾ ഫോൺ ഓഫ് ചെയ്താണ് നടന്നിരുന്നത്. അവന്റെ ശല്യം സഹിക്കാൻ പറ്റാത്തതിനാലാവാം അങ്ങിനെ ചെയ്തത്. 11 ഉം12 ഉം ക്ലാസ്സിൽ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. ഇത്രയും അറിയാമെന്നല്ലാതെ കൂടുതലൊന്നും അറിയില്ല. 24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാവു എന്നാണ് സീനിയർ ഡോക്ടർ പറഞ്ഞിട്ടുള്ളത്. എന്റെ മകളെ ജിവനോടെ കിട്ടിയാൽ മതിയായിരുന്നു-തേങ്ങലിനിടെ വിജയകുമാർ വ്യക്തമാക്കി. കഷ്ടപ്പാടുകൾക്കിടയിലും മകൾക്ക് വേണ്ടി എല്ലുമുറിയെ പണിയെടുത്ത അച്ഛന്റെ പ്രതീക്ഷകൾക്ക് നേരെ കൂടിയായിരുന്നു ഈ ആക്രമണം.

തിങ്കാളാഴ്ച അമ്മയുടെ വീട്ടിലായതിനാൽ പെൺകുട്ടി പഠിച്ചിരുന്ന തിരുവല്ല ചിലങ്ക ജംഗഷ്‌നിലെ സ്ഥാപനത്തിൽ എത്തിയിരുന്നില്ല. ലാബ് ടെക്‌നീഷ്യൻ കോഴ്‌സിലാണ് പെൺകുട്ടി ചേർന്നിരുന്നത്. മൂത്ത രണ്ട് മക്കളെയും നേഴ്‌സിംഗിന് വിട്ടതിനാലാണ് ഇളയ പെൺകുട്ടിയെ എം എൽ റ്റിക്ക് വിടാൻ തീരുമാനിച്ചെതെന്നും ഇവർക്ക് പഠിക്കുന്നതിനും രണ്ടാമത്തെ മകൾക്ക് ജോലിക്കും പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചുമത്രയിൽ വാടക വീടെടുത്ത് താമസമാക്കിയതെന്നും വിജയകുമാർ അറിയിച്ചു.

രാവിലെ പണിക്കുപോയാൽ രാത്രി 8 മണിയൊക്കെയാവും വീട്ടിലെത്താൻ. കൂലിപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കഴിഞ്ഞികൂടിയിരുന്നത്. തലയും മുഖവുമെല്ലാം പൊള്ളി നാശമായി എന്നാണ് കണ്ടിട്ട് വന്നിട്ട് അവളുടെ അമ്മ പറഞ്ഞത്. ഈ അവസ്ഥയിൽ അവളെ കാണാൻ വലിയപ്രയാസമാണ്. അതുകൊണ്ട് ഞാൻ അവൾ കിടക്കുന്നിടത്തേയ്ക്ക് പോയില്ല. കുറിച്ചു തരുന്ന മരുന്നുകൾ ആരൊക്കെയോ വാങ്ങിനൽകുന്നു. എത്ര തുക ചെലവായൊന്നും എനിക്കറിയില്ല. ചികത്സയ്ക്കായി ഒത്തിരി പണച്ചെലവ് വരുമെന്നാണ് എല്ലാവരും പറയുന്നത്. ഒരിടത്തു നിന്നും ഒരു സാഹയവും ലഭിക്കുന്നില്ല. എന്തുചെയ്യണമെന്നും അറിയില്ല-വിജയകുമാർ വീണ്ടും വിതുമ്പി.

60 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ പാലരിവട്ടം മെഡിക്കൽ സെന്റിറിലെ അത്യാഹിത വിഭാഗത്തിൽ വെന്റിലേറ്ററിലാണ് കഴിയുന്നത്.ഇന്നലെ വൈകിട്ടുമുതൽ പെൺകുട്ടി മരണപ്പെട്ടതായി കാണിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണ മുണ്ടായിരുന്നു.


ഈ പെൺകുട്ടിക്ക് അടിയന്തരമായ സാമ്പത്തിക സഹായം ആവശ്യമായതിനാൽ മറുനാടന്റെ ചാരിറ്റി സംഘടനയായ ആവാസ് അടിയന്തരമായി അപ്പീൽ നടത്തുകയാണ്. ആവാസ് നടത്തുന്ന ആദ്യത്തെ അപ്പീൽ ആണിത്. കിട്ടുന്ന മുഴുവൻ തുകയും അതേ പടി കൈമാറുകയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടങ്ങിയ വിവരങ്ങൾ മറുനാടനിലൂടെ പ്രസിദ്ധികരിക്കുകയും ചെയ്യും. നിങ്ങൾ കഴിയുന്ന എല്ലാ സഹായവും ചെയ്യാൻ മറക്കരുത്.

ആവാസ് അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ

Account Name: AWAS 
A/c No: 13740100078902 
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD  

Branch: THIRUVANANTHAPURAM-PATTOM  

പെൺകുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. എന്നാൽ, തല മുതൽ താഴോട്ട് പകുതിഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവൻ കരിഞ്ഞ് പോയി. പേശികൾക്ക് കാര്യമായി പൊള്ളലേറ്റതിനാൽ വൃക്കകൾക്കു തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്. ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടിയുടെ അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്. തിരുവല്ലയിലെ ചിലങ്ക ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

റോഡിൽ നിന്നു സംസാരിക്കുന്നതിനിടെയാണ് യുവാവ് യുവതിയെ ആക്രമിച്ചത്. വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്ന ഇരുവരും. പെൺകുട്ടിയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് പ്രതി അജിൻ റെജി മാത്യു വന്നതെന്നുമാണ് പൊലീസ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP