ഇ-മെയിൽ ചോർത്തൽ കേസ്: വ്യാജനിർമ്മാണം നടത്തിയെന്നു പറയുന്ന കത്തിന്റെ എഫ്എസ്എൽ റിപ്പോർട്ട് എവിടെയെന്ന് സർക്കാരിനോട് കോടതി; ക്ലാർക്കിനെ തുറന്ന കോടതിയിൽ വിളിച്ചു വരുത്തി തൊണ്ടി പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു
പി നാഗരാജ്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഈമെയിൽ ചോർത്തൽ കേസിലുൾപ്പെട്ട പ്രധാന രേഖയായ വ്യാജ നിർമ്മാണം നടത്തിയെന്നാരോപിക്കുന്ന കത്തിന്റെ എഫ് .എസ്.എൽ റിപ്പോർട്ട് എവിടെയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എ .എസ്.മല്ലികയിൽ നിന്നാണ് ഈ ചോദ്യമുയർന്നത്. ചോദ്യത്തിന് മറുപടി നൽകാനാവാതെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് ഉത്തരം മുട്ടി. പ്രതികളുടെ മൊബൈൽ ഫോൺ , മെമ്മറി കാർഡ് , സിം കാർഡ് , ലാപ്ടോപ് , ഹാർഡ് ഡിസ്ക് എന്നിവയുടെ ഫോറൻസിക് റിപ്പോർട്ട് മാത്രമേ കോടതിയിൽ കേസ് രേഖകളോടൊപ്പം കാണുന്നുള്ളുവെന്ന് കോടതി തുറന്ന കോടതിയിൽ പറഞ്ഞു. പ്രതികളുടെ കുറ്റകൃത്യത്തിലേക്ക് ബന്ധിപ്പിക്കുന്ന നിർണ്ണായക തെളിവായ കത്ത്, അതിന്റെ ഫോറൻസിക് റിപ്പോർട്ടുകളും കാണാതായതിൽ കോടതി ഉൽക്കണ്ഠ പ്രകടിപ്പിച്ചു.
തുടർന്ന് തൊണ്ടി ക്ലാർക്കിനെ തുറന്ന കോടതിയിൽ വിളിച്ചു വരുത്തി വൈകിട്ട് അഞ്ചു മണിക്കകം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ കോടതി ആവശ്യപ്പെട്ടു. മുഴുവൻ രേഖകളും പരിശോധിക്കാതെ കേസ് പിൻവലിക്കണോ പ്രതികൾ വിചാരണ നേരിടണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെ പ്രതിക്കൂട്ടിൽ നിന്ന ഒരു പ്രതി തനിക്ക് കുറ്റവിമുക്തനാകുന്നതിന് വേണ്ടി വാദമുഖങ്ങൾ നിരത്താനുണ്ടെന്നും തന്നെ സി ജെ എമ്മിന്റെ സമീപത്ത് വരാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ പിൻവലിക്കൽ ഹർജി പരിഗണിച്ച ശേഷം മാത്രമേ കുറ്റവിമുക്തൽ ഹർജി പരിഗണിക്കാനാവൂയെന്ന് സിജെഎം വ്യക്തമാക്കി.
കേസിലെ പല രേഖാമൂലമുള്ള തെളിവുകളും കേസ് ഫയലിൽ കാണാനില്ലെന്ന് തുറന്ന കോടതിയിൽ മജിസ്ട്രേട്ട് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം കേസ് പിൻവലിക്കണമെന്നും പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയയക്കണമെന്ന വാദം വീണ്ടും സർക്കാർ അഭിഭാഷക ബീന കോടതിയിൽ ആവർത്തിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരം സമർപ്പിച്ച സർക്കാരിന്റെ കേസ്പിൻവലിക്കൽ അപേക്ഷ പരിഗണിക്കവേയാണ് കോടതിയിൽ നിന്ന് സർക്കാരിനോട് കോടതിയിൽ നിന്നും നിർണ്ണായക ചോദ്യങ്ങളുയർന്നത്.പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഹൈടെക് ക്രൈം എൻക്വയറി സെല്ലിൽ നിന്നും രേഖകൾ ചോർത്തി മതസ്പർദ്ധയുണ്ടാക്കി വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ക്രൈം ബ്രാഞ്ച് ആണ് കുറ്റപത്രം സമർപ്പിച്ചത്.
പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിലെ റിസർവ്വ് സബ്ബ് ഇൻസ്പെകർ ബിജു സലിം, നേമം പഴയ കാരക്കാ മണ്ഡപം പത്തുമുറി ലെയിനിൽ ഡോ: ദസ്തക്കീർ , ചാല അട്ടക്കുളങ്ങര പത്തരത്ത് കോമ്പൗണ്ടിൽ ഷാനവാസ് , ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വൈജയന്ത് വീട്ടിൽ വിജു. വി.നായർ, മുക്കം വില്ലേജിൽ ചേന്നമംഗലം കുന്നുമാന്തൊടി വീട്ടിൽ അബ്ദു റഹ് മാൻ , കോഴിക്കോട് കൊളത്തറ മാർസ് ഹൗസിൽ പി.കെ. പാറക്കടവ് എന്ന മുഹമ്മദ് എന്നിവരാണ് വർഗ്ഗീയ വിദ്വേഷ കേസിലെ 6 പ്രതികൾ. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിന് കൂടിയാണ് ഡോക്ടറെ പ്രതിചേർത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 409 ( പൊതുസേവകർ കുറ്റകരമായ വിശ്വാസ ലംഘനം നടത്തൽ ) , 381 ( യജമാനന്റെ കൈവശത്തിലുള്ള വസ്തു ഭൃത്യൻ മോഷണം ചെയ്യൽ ) , 465 ( വ്യാജ നിർമ്മാണം ) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 471 (വ്യാജ നിർമ്മിത ഇലക്ട്രോണിക് റെക്കോർഡ് അസ്സൽ പോലെ ഉപയോഗിക്കൽ ) , 477 എ ( കണക്കുകളുടെ വ്യാജീകരണം ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ ) , 212 ( ശിക്ഷയിൽ നിന്ന് രക്ഷിക്കാനായി കുറ്റക്കാർക്ക് അഭയം നൽകലും ഒളിവിൽ പാർപ്പിക്കലും ) , 218 ( ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു സേവകൻ തെറ്റായ റെക്കോർഡ് രൂപപ്പെടുത്തൽ) , 153- എ (വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ ഉള്ള മതസൗഹാർദ്ദം തകർത്ത് വർഗ്ഗീയ കലാപത്തിനുള്ള കൃത്യങ്ങൾ ചെയ്യൽ ) , 120 ബി ( ക്രിമിനൽ ഗൂഢാലോചന ) , 1966 ലെ പൊലീസ് സേന (അവകാശങ്ങളുടെ നിയന്ത്രണം ) നിയമത്തിലെ വകുപ്പ് 4 , 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമത്തിലെ വകുപ്പുകളായ 10 ( നിയമവിരുദ്ധ കൃത്യങ്ങൾ ചെയ്യുന്ന സംഘത്തിൽ അംഗമാകൽ ) , 41 ( നിരോധിത സംഘടനയിൽ അംഗമായി തുടരൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
2015 ഒക്ടോബർ 12 നാണ് കുറ്റപത്രം സമർപ്പിച്ചത്.ഇവയിൽ മതസ്പർദ്ധ , നിരോധിത സംഘടനയിൽ അംഗമാകൽ എന്നീ കുറ്റങ്ങൾക്കാണ് കുറ്റപത്രം സമർപ്പിക്കും മുമ്പ് ജില്ലാ കളക്ടറുടെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി , ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 196 പ്രകാരം , ക്രൈംബ്രാഞ്ച് വാങ്ങേണ്ടിയിരുന്നത്. മുൻകൂർ പ്രോസിക്യൂഷൻ അനുമതി കൂടാതെ ഈ രണ്ടു വകുപ്പുകൾക്ക് പ്രതികളെ വിചാരണ ചെയ്യാൻ കോടതിക്കാവില്ല. ഈ നിയമ തടസ്സം മറി കടക്കാൻ പ്രോസിക്യൂഷൻ അനുമതി കൂടിയേ സാധ്യമാവുകയുള്ളു. 2012 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് മുസ്ലിം മത വിഭാഗക്കാരായ രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവർത്തകരുടെയും മറ്റു മുസ്ലിം സമുദായക്കാരുടെയും ഈ മെയിൽ ചോർത്തുന്നുവെന്ന് കളവായി സ്ഥാപിച്ചെടുക്കാൻ വ്യാജ രേഖകൾ തയ്യാറാക്കി മാധ്യമം വാരികക്ക് നൽകുകയും വാരികയിൽ അത് പ്രസിദ്ധീകരിച്ച് സംസ്ഥാനത്തെ മതസൗഹാർദ്ദം തകർത്ത് മുസ്ലിം മതവികാരം ആളിക്കത്തിച്ച് വർഗ്ഗീയ കലാപത്തിന് ശ്രമിച്ചുവെന്നാണ് കേസ്. അതിലേക്കായി ഇന്റ്റലിജന്റ്റ്സ് അഡീ.ഡി.ജി.പിയുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ചതായും ക്രൈംബ്രാഞ്ച് സി ജെ എം കോടതിയിൽ 2015 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ആഭ്യന്തര സുരക്ഷാ വിഭാഗം എസ്പിയുടെ മേലൊപ്പ് വ്യാജമായി നിർമ്മിച്ചതായും കുറ്റപത്രത്തിലുണ്ട്.
പൊലീസ് ആസ്ഥാനത്തെ അടിയന്തിര ഇടപെടൽ കൊണ്ടു മാത്രമാണ് വർഗ്ഗീയ ലഹളയുണ്ടാകാത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. 2012 ജനുവരി 24 ന് ഹൈടെക് ക്രൈം എൻക്വയറി സെൽ അസിസ്റ്റന്റ്റ് കമാൻഡന്റ്റ് ആണ് സംഭവം കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. അന്ന് തന്നെ ബിജു സലിമിനെ സർവ്വീസിൽ നിന്നും സസ്പെന്റ്റ് ചെയ്തു. അന്ന് തന്നെ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. രണ്ടു പ്രതികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കോടതി റിമാന്റ്റ് ചെയ്യുകയും 5 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടു നൽകുകയും ചെയ്തിരുന്നു.കസ്റ്റഡിയിൽ വച്ചുള്ള തെളിവെടുപ്പിൽ പ്രതികളുടെ കെട്ടിടത്തിൽ നിന്നും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ലഘുലേഖകളും മാസികയും മറ്റും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. നിരോധിത തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നു.എന്നാൽ പ്രതികളുടെ ഉന്നത സ്വാധീനത്താൽ അന്വേഷണം അട്ടിമറിക്കപ്പെട്ടു.
ക്രിമിനൽ കേസിനൊപ്പം പൊലീസ് ഡിപ്പാർട്ട്മെന്റൽ എൻക്വയറി ആൻഡ് പണിഷ്മെന്റ്റ് നിയമ പ്രകാരം ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു.എൻ.ആർ.ഐ സെൽ എസ്പി ജെ.ക്രിസ്റ്റഫർ ചാൾസ് രാജ് ആണ് വാച്യാന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിഞ്ഞെന്ന് കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥൻ പി.ആർ മിനിറ്റ് സ് 2012ഒക്ടോബർ 16 ന് സമർപ്പിച്ചു.തുടർന്ന് വകുപ്പുതല നടപടിക്രമങ്ങൾ പൂർത്തിയായതോടെ 2015 ജനുവരി 7 ന് അന്നത്തെ ഡി ഐ ജിയുടെ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് എബ്രഹാം ഇയാളെ സർവ്വീസിൽ നിന്നും മുൻകാല പ്രാബല്യത്തോടെ (സസ്പെൻഷൻ തീയതിയായ 2012 ജനുവരി 24 മുതൽ) സർവ്വീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കി.
പ്രതികൾക്ക് ആഭ്യന്തര വകുപ്പിലുള്ള സ്വാധീനമാണ് രാജ്യ സുരക്ഷയെ ബാധിക്കുന്ന കറ്റകൃത്യം ആരോപിക്കുന്ന കേസ് വിചാരണ കൂടാതെ പിൻവലിക്കാൻ ഉള്ള സർക്കാർ ഉത്തരവിന് പിന്നിലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. 2015 ഒക്ടോബർ 12നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് കേസ് വിചാരണയിൽ രക്ഷപ്പെടാനുള്ള പഴുതുകളിട്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. 2017ൽ എൽ ഡി എഫ് സർക്കാരാണ് കേസ് പിൻവലിക്കാൻ ഉത്തരവിറക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്