Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് യുവതി; കെയ്‌റോയിലെ ഫ്‌ളാറ്റിൽ നടന്ന സംഭവത്തിന് പിന്നാലെ മെട്രോ ഡ്രൈവറും രണ്ടു ഭാര്യമാരും പൊലീസ് കസ്റ്റഡിയിൽ; കുഞ്ഞുങ്ങളുടെ അമ്മയെകൊണ്ട് തന്നെ ബലമായി ബക്കറ്റിൽ വെള്ളം നിറച്ച് ഭർത്താവിനൊപ്പം കൊലപാതകം നടത്തിയതിന്റെ കാരണം കേട്ട് അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടി

ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് യുവതി; കെയ്‌റോയിലെ ഫ്‌ളാറ്റിൽ നടന്ന സംഭവത്തിന് പിന്നാലെ മെട്രോ ഡ്രൈവറും രണ്ടു ഭാര്യമാരും പൊലീസ് കസ്റ്റഡിയിൽ; കുഞ്ഞുങ്ങളുടെ അമ്മയെകൊണ്ട് തന്നെ ബലമായി ബക്കറ്റിൽ വെള്ളം നിറച്ച് ഭർത്താവിനൊപ്പം കൊലപാതകം നടത്തിയതിന്റെ കാരണം കേട്ട് അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടി

മറുനാടൻ ഡെസ്‌ക്‌

കെയ്റോ: ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് യുവതി. ഈജിപ്റ്റിലെ കെയ്‌റോയിലെ നടുക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ കേട്ട് അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. രണ്ടാം ഭാര്യയെക്കൊണ്ട് തന്നെ ബക്കറ്റിൽ ബലമായി വെള്ളം നിറച്ച ശേഷം കുഞ്ഞുങ്ങളെ ഇതിലേക്കിട്ട് മുക്കിക്കൊല്ലുകയായിരുന്നു. ദമ്പതികൾ താമസിച്ച അപാർട്ട്മെന്റിന്റെ ഉടമസ്ഥയായ ഹലാ അലി എന്ന യുവതി ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

കൊലപാതകത്തിന്റെ പിന്നാമ്പുറ കഥ പുറത്തായതോടെ മെട്രോ ഡ്രൈവറായ അഹമ്മദിനേയും രണ്ടു ഭാര്യമാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞുങ്ങളെ ബക്കറ്റിൽ മുക്കിക്കൊല്ലുന്ന ദൃശ്യങ്ങൾ അഹമ്മദ് ക്യാമറയിൽ പകർത്തിയിരുന്നു. രണ്ടാം ഭാര്യ സംഭവം പുറത്ത് പറയാതിരിക്കനാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വിവരം. രണ്ടാം ഭാര്യയെ അഹമ്മദ് ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഇതിനിടെ ഇവർക്ക് കാഴ്‌ച്ച നഷ്ടമായെന്നും സൂചനയുണ്ട്. കൃത്യം നടന്നതിന് പിന്നാലെ ഇതിനെ ചൊല്ലി അബമ്മദും രണ്ടാം ഭാര്യയും വഴക്കും പതിവായിരുന്നു.

സംഭവം നടന്ന ഫ്ളാറ്റിൽ 2017 ഒക്ടോബർ മുതലാണ് അഹമ്മദ് രണ്ട് ഭാര്യമാരോടൊപ്പം താമസം ആരംഭിക്കുന്നത്. 2017 ൽ കാണുമ്പോൾ അഹമ്മദിന്റെ രണ്ടാം ഭാര്യ ഗർഭിണിയായിരുന്നുവെന്ന് ഫ്ളാറ്റ് ഉടമ ഹലാ പറയുന്നു. വാടക വാങ്ങാനല്ലാതെ ഹലാ ഫ്ളാറ്റ് സന്ദർശിക്കാറില്ലായിരുന്നു. അപ്പോഴൊന്നും ഫ്ളാറ്റിൽ കുട്ടികൾ ഉള്ളതിന്റെ സൂചനകളൊന്നും ഇല്ലായിരുന്നുവെന്നും ഹലാ പറയുന്നു.

നവംബറിൽ ഫ്ളാറ്റിലേക്ക് വാടക വാങ്ങാനെത്തിയപ്പോൾ യാദൃശ്ചികമായി മുറിക്കത്ത് നിൽക്കുന്ന രണ്ടാം ഭാര്യയെ കണ്ടു. ഇവരുടെ തല മൊട്ടയടിച്ചിരുന്നു. കൈകളിൽ മർദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. കാഴ്‌ച്ച ശക്തിയും നഷ്ടപ്പെട്ടതായി ഹലായ്ക്ക് മനസിലായി. ഫെബ്രുവരിയിൽ രണ്ടാം ഭാര്യ തനിയെ കോണിപ്പടികളിൽ ഇരിക്കുന്നത് കണ്ടാണ് ഹലാ അവിടെ എത്തിയത്. ഈ സമയം അഹമ്മദും ആദ്യ ഭാര്യയും ഫ്ളാറ്റിൽ നിന്നും താമസം മാറിയിരുന്നു.

ഹലാ കുട്ടികളെ പറ്റി ചോദിച്ചപ്പോൾ രണ്ടാം ഭാര്യ കുട്ടികൾ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി.ആദ്യ ഭാര്യയ്ക്ക് കുട്ടികളില്ലായിരുന്നു. ഇക്കാരണത്താൽ തന്നെ ഇവർക്ക് രണ്ടാം ഭാര്യയോട് കടുത്ത അസൂയ ആയിരുന്നു. ഒരു മിനിബസും ഫ്ളാറ്റും വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തും ബാങ്ക് അക്കൗണ്ടിലേക്ക് വലിയൊരു തുക നൽകാമെന്നും പറഞ്ഞാണ് ഇവർ അഹമ്മദിനെ കൊണ്ട് കുട്ടികളെ കൊല്ലിക്കുന്നത്. സമ്പന്നയായ തന്റെ കാലശേഷം സ്വത്തുക്കൾ രണ്ടാം ഭാര്യയിലേക്കും മക്കളിലേക്കും പോകരുതെന്നും ഇവർ വാശിപിടിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP