പത്തു വർഷം മുമ്പ് യുകെയിൽ എത്തിയത് നഴ്സായ ഭാര്യയ്ക്കു ജോലി ലഭിക്കുമെന്ന് കരുതി; വിസാ പ്രശ്നങ്ങളിൽ കുരുങ്ങി താൽക്കാലിക ജോലികൾ ചെയ്തു ജീവിക്കുന്നതിനിടയിൽ മോട്ടോർ ന്യൂറോ ഡിസീസ് ബാധിച്ചു ഭർത്താവ്; വർഷങ്ങൾ നീണ്ട യാതനകൾക്കൊടുവിൽ അന്ത്യശ്വാസം വലിക്കും മുമ്പ് ചാക്കോച്ചൻ പറഞ്ഞു- എന്റെ മൃതദേഹം നാട്ടിൽ സംസ്കരിക്കണം; സഹായം തേടി എത്തിയ യുവതിക്ക് മറുനാടൻ കുടുംബം നൽകിയത് 18.5 ലക്ഷം രൂപ: മറുനാടന്റെ സഹോദര സ്ഥാപനം മറ്റൊരു കുടുംബത്തിനു കൂടി വിളക്കായപ്പോൾ
മറുനാടൻ ഡെസ്ക്
മാധ്യമ പ്രവർത്തനം എന്നാൽ കേവലം പേന ഉന്തൽ മാത്രമല്ലെന്നു കരുതുന്ന മറുനാടൻ മലയാളി ടീം വർഷങ്ങളായി നടത്തുന്ന സാമൂഹ്യ ഇടപെടലിനു മറ്റൊരു ഉദാഹരണം കൂടി. നല്ല ജീവിതം സ്വപ്നം കണ്ടു ബ്രിട്ടനിൽ ജോലി തേടി എത്തിയെങ്കിലും വിസാ കുരുക്കിൽ പെട്ടു പോയ കുടുംബത്തിലെ നാഥൻ അകാലത്തിൽ മരിച്ചപ്പോൾ മൃതദേഹം നാട്ടിൽ എത്തിക്കാനും മക്കളുടെ പഠനത്തിനുമായി മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ശേഖരിച്ചു നൽകിയത് 18.5 ലക്ഷം രൂപയാണ്. തൃശ്ശൂരിലെ ചാലക്കുടിക്കടുത്ത് മേലൂർ വടക്കൻ വീട്ടിൽ ചാക്കോച്ചന്റെ വിധവയ്ക്കും രണ്ടു കുട്ടികൾക്കുമാണ് ഈ കാശു നൽകിയത്.
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് ബ്രിട്ടനിലെ വായനക്കാരിൽ നിന്നും കാശു ശേഖരിച്ചു നൽകിയത്. വായനക്കാർ 16936.5 പൗണ്ട് നൽകിയപ്പോൾ ബ്രിട്ടീഷ് സർക്കാർ നൽകുന്ന നികുതി ഇളവായ 3538 പൗണ്ടു കൂടി ചേർത്ത് മുഴുവൻ തുകയും ഈ കുടുംബത്തിനു കൈമാറുക ആയിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും മറ്റുമുള്ള ചെലവുകൾ കിഴിച്ചുള്ള തുക മക്കളുടെ പേരിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുമെന്നാണ് കുടുംബം ബ്രിട്ടീഷ് മലയാളിയെ അറിയിച്ചത്.
ചാക്കോച്ചന്റെ ദുരന്തം ആരെയും വേദനിപ്പിക്കുന്നത്
10 കൊല്ലം മുമ്പാണ് തൃശൂർ സ്വദേശിയായ ചാക്കോച്ചനും ഭാര്യ ദീപയും ബ്രിട്ടനിലേക്ക് എത്തിയത്. നഴ്സിങ് പഠനം പൂർത്തിയാക്കിയിരുന്ന ദീപയ്ക്ക് ഒരു മികച്ച ജോലി കണ്ടെത്തി ജീവിതം കരകയറ്റാം എന്നാഗ്രഹിച്ചായിരുന്നു വിമാനം കയറിയത്. എന്നാൽ ബ്രിട്ടനിൽ എത്തിയപ്പോൾ കാര്യങ്ങളൊന്നും വിചാരിച്ചതു പോലെ ആയിരുന്നില്ല. വിസാ പ്രശ്നങ്ങൾ കാരണം പി ആർ ലഭിക്കുകയോ കൃത്യമായ ഒരു ജോലി ലഭിക്കുകയോ ചെയ്തില്ല.
ഒരു നഴ്സിങ് ഹോമിൽ താൽക്കാലിക ജോലി ചെയ്തിരുന്നുവെങ്കിലും വിസാ കാലാവധി തീർന്നപ്പോൾ അവിടെ തുടരുവാൻ സാധിച്ചില്ല. ചാക്കോച്ചന്റെയും ദീപയുടെയും ഈ കഷ്ടകാലം ചൂഷണം ചെയ്യുവാൻ റിക്രൂട്ട് ഏജന്റുമാരും എത്തിയതോടെ അവരുടെ ചതിയിൽ പെട്ട് വലിയൊരു തുകയും ചെലവാക്കേണ്ടതായും വന്നു. ഇതിനിടയിലൊക്കെ, താൽക്കാലികമായി നഴ്സിങ് ഹോമുകളിൽ ചെയ്തു വന്നിരുന്ന ദീപയുടെ ജോലിയും ചാക്കോച്ചന്റെ ചെറിയൊരു ജോലിയും ആയിരുന്നു രണ്ടു പെൺ മക്കൾ കൂടി അടങ്ങുന്ന ഈ കുടുംബത്തെ മുന്നോട്ടു നയിച്ചത്.
എന്നാൽ, മൂന്നു വർഷം മുൻപാണ് ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന മോർട്ടൺ ന്യൂറോ ഡിസീസ് എന്ന അസുഖം ബാധിച്ചു ചാക്കോച്ചൻ കിടപ്പിലായത്. ഞരമ്പുകളെ ബാധിക്കുന്ന അസുഖമാണ് മോർട്ടൺ ന്യൂറോ. കൈയ്ക്ക് ആണ് ആദ്യം ബലക്ഷയം വന്നത്. പിന്നീടത് ശരീരമാകെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി മുഴുവനായും കിടപ്പിലായിരുന്നു ചാക്കോച്ചൻ. ട്യൂബു വഴിയും പരസഹായത്തോടെയും ആയിരുന്നു കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടിരുന്നത്. ചാക്കോച്ചന്റെ കാര്യങ്ങൾ ശ്രദ്ധിക്കുവാനും മക്കളെ നോക്കുവാനും എപ്പോഴും ഒരാൾ വീട്ടിലുണ്ടാകണമെന്ന സ്ഥിതി ആയതോടെ ദീപയ്ക്ക് ഉള്ള ജോലി കൂടി ഉപേക്ഷിക്കേണ്ടതായി വന്നു.
വീട്ടിൽ ഒരുക്കിയ പ്രത്യേക ആം ചെയറിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വർഷത്തോളമായി മുൻപോട്ട് പോയികൊണ്ടിരുന്നത്. കിടന്നാൽ ശ്വസിക്കാൻ തടസം ഉണ്ടായിരുന്നു. ചാക്കോച്ചന്റെ അസുഖവും കുടുംബത്തിന്റെ ദയനീയാവസ്ഥയും പരിഗണിച്ച് ഹോം ഓഫീസ് ഇക്കഴിഞ്ഞയിടെ ഇവരുടെ വിസ ഡിസംബർ 2020 വരെ പുതുക്കി നൽകുകയും ചെയ്തിരുന്നു. ചാക്കോച്ചന്റെ അസുഖവും വിസാ- ജോലിപ്രശ്നങ്ങൾ കൊണ്ടും കഴിഞ്ഞ കുറെ വർഷങ്ങളായി ഈ കുടുംബം വളരെ വിഷമഘട്ടങ്ങളിൽ കൂടി കടന്നു പോകുകയായിരുന്നു.
ഒടുവിൽ അസുഖം മൂർച്ഛിച്ച് ചാക്കോച്ചനെ തേടി മരണം എത്തിയപ്പോൾ ചാക്കോച്ചന്റെ ആഗ്രഹങ്ങൾ സാധിക്കുന്നതിനുള്ള നെട്ടോട്ടത്തിലായി ദീപ. മരിക്കും മുൻപ് അച്ഛനെയും അമ്മയെയും കാണണം എന്ന് പറഞ്ഞപ്പോൾ ഇല്ലാത്ത കടം വാങ്ങി അവരെ ബ്രിട്ടനിൽ എത്തിച്ചു. അവരുടെ കൺമുൻപിൽ വച്ചു മരണത്തിനു ചാക്കോച്ചനെ വിട്ടു നൽകിയാണ് ആദ്യപ്രതിജ്ഞ ദീപ നിറവേറ്റിയത്. തന്റെ മൃതദേഹം നാട്ടിൽ അടക്കണം എന്നതായിരുന്നു ചാക്കോച്ചന്റെ രണ്ടാമത്തെ ആഗ്രഹം.
ചുറ്റിനും കടത്തിന്റെ കാണാക്കയങ്ങൾ മാത്രം പല്ലിളിച്ച് നിൽക്കുമ്പോൾ മൃതദേഹം നാട്ടിൽ എത്തിക്കാനും ദീപയ്ക്കും രണ്ടു പെൺമക്കൾക്കും മാതാപിതാക്കൾക്കും ടിക്കറ്റ് എടുക്കുന്നതിനുമായി വൻ തുകയും ആവശ്യമായി വന്നു. ജോലിയില്ലാതെ കഴിച്ചുകൂട്ടിയ നാളുകളും കൂട്ടുകാരും നാട്ടുകാരും നൽകിയ സഹായവും മാത്രമായിരുന്നു ദീപയുടെ സമ്പാദ്യം. ആ സാഹചര്യത്തിലാണ് ബ്രിട്ടീഷ് മലയാളി വായനക്കാരോട് ദീപ സഹായം ചോദിച്ച് ധനസമാഹരണം നടത്തിയത്. ഇങ്ങനെ സമാഹരിച്ച 18.5 ലക്ഷം രൂപയുടെ ചെക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി ജോർജ്ജ് എടത്വാ ദീപയ്ക്ക് കൈമാറി. ചാക്കോച്ചന്റെ മൃതദേഹം നാട്ടിലെത്തിക്കുകയും സംസ്കരിക്കുകയും ചെയ്തു. ബാക്കി തുക രണ്ടു പെൺമക്കളുടെയും ഭാവി പഠനത്തിനായി ഉപയോഗിക്കുമെന്ന് ദീപ അറിയിച്ചു.
ബ്രിട്ടീഷ് മലയാളി ഇതുവരെ നൽകിയത് ആറു കോടിയിലേറെ തുക
മറുനാടന്റെയും ബ്രിട്ടീഷ് മലയാളിയുടെയും സ്ഥാപക എഡിറ്ററായ ഷാജൻ സ്കറിയ ചെയർമാനായി 2012ൽ തുടങ്ങിയതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ആറു വർഷം മുൻപ് തുടങ്ങിയ ചാരിറ്റി ഫൗണ്ടേൻ ഇതുവരെ ആറു കോടിയിൽ അധികം രൂപയാണ് പാവപ്പെട്ട രോഗികൾക്കും വിദ്യാഭ്യാസ ധനസഹായം ആവശ്യമുള്ളവർക്കും പ്രകൃതി ദുരന്തം സംഭവിച്ചപ്പോഴുള്ള ധനസഹായമായും വിതരണം ചെയ്തത്. കേരളം നേരിട്ട വെള്ളപ്പൊക്ക ദുരന്തത്തെ തുടർന്ന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയിലേക്ക് സംഭാവന ചെയ്തത്.
നാട്ടിലുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായം നൽകുകയാണ് പ്രധാന പദ്ധതി. സഹായം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അവ കൃത്യമായി പരിശോധിച്ച് സഹായം ആവശ്യമുള്ളവരാണെന്ന് പൂർണമായും ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് ഫണ്ട് ശേഖരണം നടക്കുന്നത്. യുകെയിലെ മലയാളികൾ മരിച്ചാൽ, ഒരു അപേക്ഷ നൽകിയാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇചതു കൂടാതെ, കോട്ടയത്തെ കുട്ടികളുടെ ആശുപത്രി, പത്തനാപുരം ഗാന്ധിഭവൻ തുടങ്ങിയ സ്ഥാപനങ്ങളും സഹായം കൈപ്പറ്റിയിട്ടുള്ളവയിൽ പെടും.
വിർജിൻ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും ആണ് ധനസമാഹരണം നടത്തുന്നത്. ഇതുവഴി ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റിന്റെ പ്രവർത്തനം നടക്കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്.
ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 12 അംഗ ടീമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ ഏതെങ്കിലും രണ്ട് അപ്പീലുകളിൽ ഫണ്ട് നൽകിയിട്ടുള്ള ആർക്കും ഇതിൽ അംഗങ്ങളാകാം. രണ്ട് തവണ എങ്കിലും ഫണ്ട് നൽകുന്നവർ അപേക്ഷാഫോം പൂരിപ്പിച്ച് നൽകിയാൽ സ്വാഭാവികമായും ചാരിറ്റി ഫൗണ്ടേഷൻ അംഗങ്ങളാവുകയാണ്. അവർക്ക് വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാവുന്നതും താൽപര്യമുണ്ടെങ്കിൽ ട്രസ്റ്റിമാരാകാവുന്നതുമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പൊലീസിൽ പരാതികളുമെത്തി; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്