മലയാളം അറിയാത്ത വടക്കൻ സ്ഥാനാർത്ഥിയായാൽ അപമാനമെന്ന് അഴിക്കോട് പറഞ്ഞത് കളങ്കമായി; ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും സീറ്റ് കൊടുക്കരുതെന്ന് സേനാപതി വേണുവിന്റെ കളിയാക്കലും മത്സര മോഹത്തെ തകർത്തു; ചെന്നിത്തലയുടെ കത്ത് ചോർത്തി ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കലും നടന്നില്ല; കെസിയും ഒസിയും ഡൽഹിയിലെത്തിയപ്പോൾ സോണിയയുടെ വീട്ടിലും ഇടംപോയി; രാമന് പോലും മോദിയിൽ വിശ്വാസമില്ലെന്ന് കളിയാക്കിയ നേതാവ് ഒടുവിൽ ബിജെപിക്കാരനുമായി; ബിഷപ്പ് ഫ്രാങ്കോ വളർത്തിയ ടോമിന്റെ 'വീരകഥ' ഇങ്ങനെ
മറുനാടൻ ഡെസ്ക്
തൃശൂർ: മലയാളം അറിയാത്ത ടോം വടക്കൻ തൃശൂരിൽ സ്ഥാനാർത്ഥിയായാൽ അത് സാംസ്കാരിക തലസ്ഥാനത്തിന് അപമാനകരമാണെന്ന് സുകുമാർ അഴീക്കോട് പറഞ്ഞത് കേരളം ഏറെ ചർച്ചയാക്കിയിരുന്നു. 2004ലും 2009ലും തൃശൂർ ലോക്സഭാ സീറ്റിന് വേണ്ടി കരുക്കൾ നീക്കിയ ടോം വടക്കന്‍ വിനയായത് സുകുമാർ അഴിക്കോടിന്റെ ഈ പരാമർശമായിരുന്നു. വരത്തനും വയസനും വേണ്ടെന്ന മുദ്രാവാക്യവുമായി തൃശൂരിലെ കോൺഗ്രസുകാർ ടോം വടക്കനെതിരെ പ്രതിരോധം തീർത്തതും വിനയായി. അപ്പോഴും ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കൻ. എന്നാൽ കോൺഗ്രസിലെ അധികാരം പുതു തലമുറയിലേക്ക് എത്തുമ്പോൾ ജനകീയ അടിത്തറയില്ലാത്ത നേതാവിന് പ്രതാപകാലം നഷ്ടമായി. കെ സി വേണുഗോപാലും ഉമ്മൻ ചാണ്ടിയും കോൺഗ്രസിന്റെ ദേശിയ നേതൃനിരയിലെത്തിയപ്പോൾ പാർട്ടിക്കുള്ളിലെ കറിവേപ്പിലയായി ടോം വടക്കൻ മാറി. ഈ സാഹചര്യത്തിലാണ് ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചുവടു മാറ്റം.
അഴിക്കോടിന്റെ മലയാളം അറിയാത്തവൻ എന്ന പ്രസംഗത്തിന് ശേഷം വടക്കനെ തകർത്തത് ഉടുമ്പൻചോലയിൽനിന്നുള്ള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സേനാപതി വേണുവായിരുന്നു. എഐസിസി ഓഫിസിൽ ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കരുതെന്ന ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതൃസംഗമത്തിൽ സേനാപതി വേണു ആഞ്ഞടിച്ചു. ഇത് വടക്കന്‍ കൊള്ളുകയും ചെയ്തു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇരുന്ന വേദിയിൽ ഇത്തരത്തിലൊരു പരാമർശം നടത്തിയത് കോൺഗ്രസ് സംസ്ക്കാരത്തിന് ചേർന്നതല്ലെന്ന് ടോം വടക്കൻ അന്ന് തന്നെ പ്രതികരിച്ചു. മത്സരിക്കാൻ ഉന്നത കുടുംബത്തിൽ ജനിക്കണമെന്നില്ല. നിലം തുടയ്ക്കുന്നവർക്കും പാത്രം കഴുകുന്നവർക്കും മത്സരിക്കാൻ അവകാശമുണ്ട്. അഞ്ച് വർഷം മുന്‍പ് കോൺഗ്രസിലെത്തിയ സേനാപതിക്ക് പാർട്ടിയെ കുറിച്ച് വേണ്ടത്ര ധാരണയില്ലെന്നായിരുന്നു ടോം വടക്കന്റെ അന്നത്തെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സേനാപതി വേണു. എന്നാൽ വർഷങ്ങൾ ശ്രമിച്ചിട്ടും ടോം വടക്കന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനായില്ല. ഈ നിരാശയമാണ് കോൺഗ്രസിൽ നിന്ന് കൂടുമാറാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലെന്ന പേര് മലയാളികൾക്കിടയിൽ പ്രശസ്തമായത് കന്യാസ്ത്രീ നൽകിയ പരാതിയോടെയാണ്. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും സംസ്ഥാന കേന്ദ്ര രാഷ്ട്രീയ പാർട്ടികളെയും വിറപ്പിച്ചു നിർത്തുന്ന ഫ്രാങ്കോയുടെ ബന്ധങ്ങൾ ഏറെ ചർച്ചയായി. ഫ്രാങ്കോയുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു ടോം വടക്കൻ. അതുകൊണ്ട് തന്നെ ബിജെപിയിലേക്ക് വടക്കനെ അടുപ്പിച്ചതിന് പിന്നിൽ ജലന്തർ രൂപതയുടെ പങ്കും ചർച്ചകളിൽ സജീവമാണ്. എന്നും ബിജെപിയെ വിമർശിച്ച നേതാവാണ് ടോം വടക്കൻ. ബിജെപി 1996 നു ശേഷം പുറത്തിറിക്കിയ എല്ലാ പ്രകടനപത്രികകളിലും രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറയുന്നുണ്ടെന്നും 21 വർഷമായി അവർ രാമനെ വനവാസത്തിന് അയച്ചിരിക്കയാണെന്ന് കളിയാക്കിയ നേതാവാണ് ടോം വടക്കൻ. രാമനു തന്നെയും ഇപ്പോൾ ബിജെപിയിൽ വിശ്വാസം നഷ്ടപ്പെട്ടുകാണുമെന്ന് പറഞ്ഞ ടോം വടക്കനാണ് ഇപ്പോൾ ബിജെപിയിൽ എത്തുന്നത്. മോദിയേയും അമിത് ഷായേയും പുകഴ്ത്തിയാണ് വരവെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നിൽ ബിഷപ്പിന്റെ ഇടപെടുലകൾ ഉണ്ടെന്നാണ് സൂചന. ഒരാഴ്ച മുമ്പും ടോം വടക്കൻ തൃശൂരിലെത്തിയിരുന്നു. ലോക്സഭാ സീറ്റ് സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിലെ ഗ്രൂപ്പുകൾ തന്നെ ഒരിക്കലും വാഴിക്കില്ലെന്ന് മനസ്സിലാക്കിയപ്പോൾ ടോം വടക്കൻ ഒരാഴ്ച കൊണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി. പെട്ടെന്ന് പുൽവാമയിലെ വികാരം ആളിക്കത്തി. കോൺഗ്രസിനെ തള്ളി പറഞ്ഞ് ബിജെപിയിലും എത്തി.
ദേശീയ രാഷ്ട്രീയത്തിൽ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാൽ ഉയർന്നപ്പോൾ സ്ഥാനം തെറിച്ച് രണ്ടു മലയാളികളാണ് വിൻസന്റ് ജോർജും ടോം വടക്കനും. രാജീവ് ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശബ്ദമായിരുന്നു വിൻസന്റ് ജോർജ്. സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയിൽ കരുത്തേറി. രാഹുൽഗാന്ധി ദേശീയ അധ്യക്ഷനായതോടെ വിൻസന്റ് ജോർജും നിശബ്ദനായി. വിൻസന്റ് ജോർജിലൂടെ സോണിയാ ഗാന്ധിയുടെ ലിസ്റ്റിൽ കയറിപ്പറ്റിയ മറ്റൊരു പ്രമഖുനായിരുന്നു ടോം വടക്കൻ. മീഡിയയുടെ ചുമതലയിലാണ് ടോം വടക്കൻ താരമായത്്. തൃശൂർ ആർച്ച് ബിഷപ്പിന്റെ ചരടുവലികളിലൂടെ തൃശൂർ സീറ്റിന് ശ്രമിച്ച് മുമ്പ് പരാജയം ഏറ്റുവാങ്ങിയ ടോം വടക്കൻ എഐസിസി സെക്രട്ടറിയുമായി. എന്നാൽ ഡൽഹിയിൽ കെസി വേണുഗോപാൽ ചുവടുറപ്പിച്ചപ്പോൾ ടോം വടക്കനും അപ്രസക്തനായി. ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് ടോം വടക്കൻ മനസ്സിലാക്കി. അങ്ങനെയാണ് ബിജെപിയിലേക്ക് മാറുന്നത്. കേരളത്തിലെ കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകളുടേയും കണ്ണിലെ കരടായിരുന്നു ടോം വടക്കൻ
മുമ്പ് സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റം അട്ടിമറിക്കാൻ ഡൽഹി കേന്ദ്രമായി പ്രവർത്തിച്ച മൂവർ സംഘമാണ് അന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേരിൽ പുറത്തുവന്ന കത്തിനു പിന്നിലെന്നു വിവാദം കോൺഗ്രസിൽ സജീവമായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ സോണിയാ ഗാന്ധിയെ രമേശ് ചെന്നിത്തല ധരിപ്പിക്കുകയും ചെയ്തു. എ.ഐ.സി.സി വക്താവ് ടോം വടക്കൻ, പാവം പയ്യൻ എന്നറിയപ്പെടുന്ന തോമസ് കുരുവിള, സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ മകൻ എന്നിവരടങ്ങിയ സംഘം ആപ്കോ എന്ന പി.ആർ ഏജൻസി വഴിയാണു കത്ത് തയാറാക്കി പുറത്തുവിട്ടതെന്നു ഐ ഗ്രൂപ്പ് ആരോപിക്കച്ചിരുന്നു. കത്തിന്റെ ആദ്യ പേജ് പുറത്തുവന്നിട്ടില്ല. കത്തിൽ ചെന്നിത്തലയുടെ ഒപ്പ് സ്കാൻ ചെയ്തുവച്ച രീതിയിലാണ്. സോണിയാഗാന്ധിക്കു സ്വന്തം കൈപ്പടയിൽ മാത്രമേ ചെന്നിത്തല കത്തെഴുതാറുള്ളൂ. അതുകൊണ്ടാണു കത്ത് പുറത്തുവന്ന ഉടന്‍ ആഭ്യന്തരവകുപ്പ് ഇതിന്റെ ഉറവിടത്തെപ്പറ്റി രഹസ്യമായി അന്വേഷിച്ചത്. കത്ത് ടോം വടക്കൻ വഴിയാണു മാധ്യമപ്രവർത്തകർക്കു ലഭിച്ചതെന്നും ഇന്റലിജൻസ് കണ്ടെത്തി. ഇത് ഏറെ വിവാദങ്ങളുണ്ടാക്കി.
അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മൻ ചാണ്ടിയുടേതെന്നും സംസ്ഥാനത്തു സ്വാധീനം വർധിച്ചു വരുന്ന ബിജെപിയെ പ്രതിരോധിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയമാണെന്നും നായർ സമുദായം കോൺഗ്രസിനെ കൈവിട്ടു തുടങ്ങിയതായും അഴിമതി ആരോപണങ്ങളെ നേരിടാൻ ഉമ്മൻ ചാണ്ടിക്കു കഴിയുന്നില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിനെ ഉമ്മൻ ചാണ്ടി നയിച്ചാൽ കോൺഗ്രസ് തന്നെ കേരളത്തിൽ ഇല്ലാതാകുമെന്നും അതിനാൽ തനിക്ക് ഒരു അവസരം തരണമെന്നും തുടർഭരണം ഉറപ്പാക്കാമെന്നും രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവത്രെ. തുടർന്നു ഹൈക്കമാൻഡ് കേരളത്തിൽ നേതൃമാറ്റ സാധ്യത ചർച്ച ചെയ്തതിനു പിന്നാലെയാണു ഈ വിവാദ കത്ത് പുറത്തുവന്നത്. ഈ വിവാദം ടോം വടക്കന്‍ ദോഷം ചെയ്തു. അപ്പോഴും ദേശീയ ചാനലുകളിൽ കോൺഗ്രസിന്റെ മുഖമായി ചർച്ചകളിൽ എത്തി. നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. അങ്ങനെ ദേശീയതലത്തിൽ താരമായി നിൽക്കുമ്പോഴാണ് കെസി വേണുഗോപാൽ രാഹുലിന്റെ അതിവിശ്വസ്തനായത്. പിന്നീട് സംഘടനാ ജനറൽ സെക്രട്ടറിയുമായി. ഇതോടെ ഇനി ഡൽഹിയിൽ നിന്നിട്ട് കാര്യമില്ലെന്ന് വടക്കൻ തിരിച്ചറിഞ്ഞു.
പുൽവാമ ആക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് ടോം വടക്കൻ ബിജെപിയിൽ ചേരുന്നത്. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടും ആകർഷിച്ചുവെന്നും ടോം വടക്കൻ വ്യക്തമാക്കി. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം, ടോം വടക്കൻ കേരളത്തിൽ മൽസരിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനൊപ്പമെത്തിയാണ് ടോം നാടകീയമായി ബിജെപിയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ബംഗാളിലും കഴിഞ്ഞ മൂന്നുദിവസമായി മറ്റു പാർട്ടികളിൽ നിന്ന് നിരവധി നേതാക്കന്മാരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ബംഗാളിൽ സിപിഎം, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് പാർട്ടികളിൽ നിന്നാണ് എംപിയും എംഎൽഎമാരും ബിജെപിയിൽ ചേർന്നത്.
രണ്ടാഴ്ച മുമ്പ് നാഗാലാണ്ടിൽ വേണമെങ്കിലും കോൺഗ്രസ് പറഞ്ഞാൽ മത്സരിക്കുമെന്ന് പറഞ്ഞ നേതാവാണ് ടോം വടക്കൻ. കഴിഞ്ഞ തവണ തൃശൂരിൽ ധനപാലന് തോറ്റതിന് പിന്നിൽ ടോം വടക്കന്‍ പങ്കുണ്ടെന്ന ആരോപണം സജീവമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍