തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സജീവമാക്കാൻ ആർഎസ്എസ് നിർദ്ദേശം; തീരുമാനം ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയിൽ; വിഷയത്തിൽ ഉണ്ടായത് ഹിന്ദുവികാരങ്ങളും വിശ്വാസങ്ങളും അപമാനിക്കാനും മുറിപ്പെടുത്താനുമുള്ള ആസൂത്രിത നീക്കം; ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവുട്ടി മെതിച്ചെന്നും പ്രതിനിധി സഭ
കെ എം സന്തോഷ്
കോഴിക്കോട്; ലോക് സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സമരം വീണ്ടും ശക്തമാക്കാൻ ആർഎസ്എസ് നിർദ്ദേശം. ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയാണ് തീരുമാനം കൈക്കൊണ്ടത്. റിട്ട് ഹർജിയിന്മേൽ സുപ്രീം കോടതിയുടെ അന്തിമവിധി എന്തായിരിക്കും എന്നു കണ്ട ശേഷമായിരിക്കും തുടർ നടപടി. ശബരിമല വിഷയത്തിൽ ഉണ്ടായത് ഹിന്ദുവികാരങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കുവാനും മുറിപ്പെടുത്തുവാനുമുള്ള ആസൂത്രിതവും ദേശവിരുദ്ധവുമായ നീക്കങ്ങളാണ്.
സ്ത്രീകൾക്ക് പ്രായഭേദമെന്യേ ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധിയുടെ മറവിൽ, ആ വിധി നടപ്പാക്കാനെന്ന പേരിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവുട്ടി മെതിക്കുകയാണ്. ഇതിലൂടെ അങ്ങേയറ്റം നിർഭാഗ്യകരമായ അവസ്ഥയാണ് ഹിന്ദു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു.
എത്രയോ വർഷങ്ങളായി ഹിന്ദു സമൂഹം ഭക്തിയോടെ പിന്തുടരുന്ന ഈ ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളും, സങ്കൽപ്പങ്ങളും ഒന്നും തന്നെ ഈ വിധിയിലേക്കെത്തും മുമ്പ് ബഹുമാനപ്പെട്ട സുപ്രീം കോടതി പരിഗണിച്ചില്ല എന്നത് അത്യന്തം നിർഭാഗ്യകരമാണ്. ആചാര്യ ശ്രേഷ്ഠരുടേയോ, ഭക്തരായ സ്ത്രീകളുടേയോ നിലപാടുകളും കണക്കിലെടുത്തില്ല. നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആചാര്യ വൈവിധ്യങ്ങൾക്കെല്ലാം മുറിവേൽക്കുന്ന നടപടിയായിരുന്നു ഈ സുപ്രധാനമായ കാര്യങ്ങൾ കണക്കിലെടുക്കാതിരുന്നതിലൂടെ സംഭവിച്ചത്.
ശബരിമല വിഷയത്തിൽ ഹിന്ദുക്കൾക്കെതിരെ, വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി യുദ്ധപ്രഖ്യാപനം തന്നെയാണ് സിപിഎം നടത്തിയത്. രാജ്യത്തെ മുഴുവൻ ജനങ്ങളും ശബരിമലയെ രക്ഷിക്കാനുള്ള മുന്നേറ്റത്തിന് പിന്തുണ നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
ശബരിമല വിഷയം തന്നെ ലോക്സഭാ തെരഞ്ഞടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കണമെന്നും ആർഎസ്എസ് നേതൃത്വം സംസ്ഥാന ഘടകത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം മീണയുടെ നിലപാടിനെ ബിജെപി നേതാക്കൾ ശക്തിയുക്തം എതിർത്തതും തട്ടിക്കയറിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
പ്രമേയത്തിന്റെ പൂർണരൂപം
ഹിന്ദു വികാരങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കുവാനും മുറിപ്പെടുത്തുവാനുമുള്ള ആസൂത്രിതവും ദേശവിരുദ്ധവുമായ നീക്കങ്ങളിലാണ് തത്പര കക്ഷികളെന്ന് അഖില ഭാരത പ്രതിനിധിസഭ അഭിപ്രായപ്പെടുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ശബരിമല ക്ഷേത്രം. ഹിന്ദുത്വം എന്നത് ഏകശിലാ രൂപത്തിലുള്ളതോ നിഷേധാത്മകമോ ആയ സങ്കൽപ്പമല്ല.
പകരം എല്ലാ പ്രാദേശികമായ ആചാര വൈവിധ്യങ്ങളെയും ആരാധനാ രീതികളെയും, സാംസ്കാരിക ചിഹ്നങ്ങളെയും അതിന്റേതായ ആത്മാവോടെ ഉൾക്കൊണ്ട് നിലകൊള്ളുന്ന സാംസ്കാരിക തനിമയാണ് അതുകൊണ്ടു തന്നെ ഈ വൈവിധ്യ സൗന്ദര്യത്തിന്റെ മുകളിലേക്ക് എകശിലാ രീതികൾ അടിച്ചേൽപ്പിക്കുന്നത് തികച്ചും അനുചിതമാണ്.
ആചാരാനുഷ്ഠാനങ്ങളിൽ കാലികമായി നടപ്പാക്കപ്പെട്ട പരിഷ്കാരങ്ങൾ എന്നും ഹിന്ദു സമൂഹം സ്വാഗതം ചെയ്തിട്ടേയുള്ളൂ. പക്ഷേ അത് സാമൂഹ്യ - രാഷ്ട്രീയ ആചാര്യന്മാരും ബന്ധപ്പെട്ട എല്ലാ ആചാര്യന്മാരും ബന്ധപ്പെട്ട് എല്ലാ ആളുകളും ചേർന്ന് അഭിപ്രായ സമന്വയത്തോടെ എടുക്കുന്ന തീരുമാനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അഭിപ്രായ സമന്വയം തന്നെയാണ് പരമപ്രധാനം. സമാജത്തിന്റെ പ്രതികരണങ്ങളെ സ്വാധീനിക്കുന്നത് കേവലമായ നിയമ പ്രക്രിയയല്ല.
പകരം പ്രാദേശികമായ പ്രാതിനിധ്യങ്ങളും അതിനു സമൂഹത്തിലുള്ള സ്വീകാര്യതയുമാണ്. സ്ത്രീകൾക്ക് പ്രായഭേദമെന്യേ ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധിയുടെ മറവിൽ, ആ വിധി നടപ്പാക്കാനെന്ന പേരിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവിട്ടി മെതിക്കുകയാണ്. ഇതിലൂടെ അങ്ങേയറ്റം നിർഭാഗ്യകരമായ അവസ്ഥയാണ് ഹിന്ദു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്.
ദേവനും ഭക്തനും തമ്മിലുള്ള സമാനതകളില്ലാത്ത ഒരു ബന്ധമാണ് ശബരിമലക്കുള്ളത്. പക്ഷേ എത്രയോ വർഷങ്ങളായി ഹിന്ദു സമൂഹം ഭക്തിയോടെ പിന്തുടരുന്ന ഈ ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളും, സങ്കൽപ്പങ്ങളും ഒന്നും തന്നെ ഈ വിധിയിലേക്കെത്തും മുമ്പ് ബഹുമാനപ്പെട്ട സുപ്രീം കോടതി പരിഗണിച്ചില്ല എന്നത് അത്യന്തം നിർഭാഗ്യകരമാണ്. ആചാര്യ ശ്രേഷ്ഠരുടേയോ, ഭക്തരായ സ്ത്രീകളുടേയോ നിലപാടുകളും കണക്കിലെടുത്തില്ല. നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ആചാര്യ വൈവിധ്യങ്ങൾക്കെല്ലാം മുറിവേൽക്കുന്ന നടപടിയായിരുന്നു ഈ സുപ്രധാനമായ കാര്യങ്ങൾ കണക്കിലെടുക്കാതിരുന്നതിലൂടെ സംഭവിച്ചത്.
സിപിഎം നയിക്കുന്ന കേരള സർക്കാരിന്റെ നടപടികൾ വൻതോതിലുള്ള വൈകാരിക സംഘർഷം തന്നെയാണ് അയ്യപ്പ ഭക്തരിൽ ഉണ്ടാക്കിയിരിക്കുന്നത്. യുക്തിവാദികളും തീവ്ര ഇടതുപക്ഷ നിലപാടുകാരുമായ യുവതികളെ ഇരുട്ടിന്റെ മറവിൽ പിൻവാതിലിലൂടെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ച സംസ്ഥാന സർക്കാരിന്റെ നടപടികൾ അയ്യപ്പ ഭക്തരുടെ വികാരങ്ങൾക്കുണ്ടാക്കിയ മുറിവുകൾ വളരെ വലുതാണ്. ഹിന്ദുക്കൾക്കെതിരെ, വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി സിപിഎം നടത്തിയ യുദ്ധപ്രഖ്യാപനം തന്നെയാണിത്. അതുകൊണ്ടാണ് സ്ത്രീകളടക്കമുള്ള ഭക്തജന സമൂഹം ചരിത്രം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വൻ തോതിൽ സമരമുഖത്തേക്ക് ഇറങ്ങിയത്.
പാരമ്പര്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ഹിന്ദു സമൂഹത്തിന്റെ ഈ ചെറുത്തു നിൽപ്പിനെ അങ്ങേയറ്റം ബഹുമാനത്തോടെയും ഗൗരവത്തോടെയും അഖിലഭാരതീയ പ്രതിനിധി സഭ പിന്തുണക്കുന്നു. ഭക്തരുടെ വികാരങ്ങളെയും അവരുടെ ജനാധിപത്യ വിശ്വാസങ്ങളെയും മാനിക്കണമെന്നും സ്വന്തം ജനങ്ങൾക്കിടയിൽ അക്രമത്തിനു കാരണമാകുന്ന നടപടികൾ സ്വീകരിക്കരുതെന്നും പ്രതിനിധി സഭ കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു. മേൽപ്പറഞ്ഞ പ്രധാനപ്പെട്ട ഘടകങ്ങളെല്ലാം പുനഃപരിശോധനാ വേളയിൽ ബഹുമാനപ്പെട്ട കോടതി സമഗ്രമായിത്തന്നെ കണക്കിലെടുക്കുമെന്നും ഈ പ്രതിനിധി സഭ പ്രതീക്ഷിക്കുന്നു രാജ്യത്തെ മുഴുവൻ ജനങ്ങളും ശബരിമലയെ രക്ഷിക്കാനുള്ള ഈ മുന്നേറ്റത്തിനും പിന്തുണ നൽകണമെന്നും അഖിലഭാരതീയ പ്രതിനിധി സഭ അഭ്യർത്ഥിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍