കഴിഞ്ഞ തവണ തോറ്റ കോഴിക്കോടും വടകരയും ആലപ്പുഴയും കൊല്ലവും എന്ത് വില കൊടുത്തും ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങി സിപിഎം; സിറ്റിങ് സീറ്റുകളായ ചാലക്കുടിയും കണ്ണൂരും ഇടുക്കിയും നഷ്ടമായേക്കുമെങ്കിലും നാല് സീറ്റുകൾ പിടിച്ചെടുത്ത് പണി കൊടുക്കാൻ പദ്ധതി തയ്യാർ; ഭാഗ്യം ഉണ്ടെങ്കിൽ എറണാകുളത്തും മാവേലിക്കരയിലും പത്തനംതിട്ടയിലും അട്ടിമറി വിജയം നേടാമെന്നും കണക്ക് കൂട്ടൽ; സിപിഎം ഇക്കുറി ലക്ഷ്യം ഇടന്നത് 12 സീറ്റെങ്കിലും ഉറപ്പിക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിപിഎമ്മിന് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. കുറഞ്ഞത് 12 സീറ്റുകൾ ഇടതുപക്ഷം നേടണമെന്നാണ് സിപിമ്മിന്റെ ആഗ്രഹം. തൃശൂരിലേത് സിപിഐയുടെ സിറ്റിങ് സീറ്റാണ്. ഇവിടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ലോക്സഭാ സീറ്റിലെ എട്ട് ജയമെന്നത് 12ആക്കി ഉയർത്താൻ കരുതലോടെയാണ് സിപിഎം നീങ്ങുന്നത്. മുസ്ലിം ലീഗ് കോട്ടയായ മലപ്പുറത്തും പൊന്നാനിയിലും വിജയിക്കുകയ അസാധ്യമാണ്. എന്നാൽ കോൺഗ്രസിന്റെ കൈയിൽ നിന്ന് വടകരയും കോഴിക്കോടും ആലപ്പുഴയും കൊല്ലവും പിടിക്കാനാണ് നീക്കം. സിപിഎമ്മിന് വ്യക്തമായ മേൽകൈയുള്ള നാല് മണ്ഡലങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ ഇവിടെ സംഘടനാ കരുത്തിൽ ജയിക്കുകയാണ് ലക്ഷ്യം.
കോഴിക്കോട് എംവി പ്രദീപ് കുമാറാണ് സ്ഥാനാർത്ഥി. എംഎൽഎയായ പ്രദീപിന്റെ ക്ലീൻ ഇമേജിൽ ജയിക്കുകായണ് ലക്ഷ്യം. വടകരയിൽ സാക്ഷാൽ പി ജയരാജൻ. എണ്ണയിട്ട് പ്രവർത്തിക്കുന്ന യന്ത്രം പോലെ ജയരാജന് വേണ്ടി സിപിഎം രംഗത്തുണ്ട്. ഇതിനൊപ്പം ആലപ്പുഴയിൽ എഎം ആരിഫ്. മുസ്ലീവോട്ടുകളുടെ ഏകീകരണത്തിലൂടെ ആലപ്പുഴ പിടിച്ചെടുക്കുകയാണ് തന്ത്രം. കൊല്ലത്ത് കെ എൻ ബാലഗോപാൽ. എൻ എസ് എസ് വോട്ടുകൾ കൊല്ലത്ത് മാത്രമം സിപിഎമ്മിന് അനുകൂലമാകുമെന്നാണ് അവരുടെ വിലയിരുത്തൽ. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അതിവിശ്വസ്തനായ കലഞ്ഞൂർ മധുവിന്റെ സഹോദരനാണ് ബാലാഗോപാൽ. ഈ ബന്ധം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. അങ്ങനെ നാല് മണ്ഡലങ്ങൾ കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുകയാണ് ലക്ഷ്യം.
എറണാകുളത്തും പത്തനംതിട്ടയിലും വിജയ പ്രതീക്ഷയുണ്ട്. എറണാകുളത്ത് പി രാജീവിന് നേരിയ ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ടയിൽ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിലൂടെ വീണാ ജോർജ് ജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. മാവേലിക്കരയിൽ സിപിഐയുടെ ചിറ്റയം ഗോപകുമാറും അട്ടിമറിക്ക് കരുത്തുള്ള വ്യക്തിയാണ്. കഴിഞ്ഞ തവണ സിപിഎം ജയിച്ച കണ്ണൂരും ഇടുക്കിയും ചാലക്കുടിയും അതിശക്തമായ മത്സരമാണ് നടക്കുന്നത്. മൂന്നിടത്തും സിപിഎമ്മിന് സാധ്യത കുറവാണ്. ചാലക്കുടിയിൽ ഇന്നസെന്റും കണ്ണൂരിൽ പികെ ശ്രീമതിയും ഇടുക്കിയിൽ ജോയ്സ് ജോർജും ജീവന്മരണ പോരാട്ടത്തിലാണ്. അതുകൊണ്ട് കൂടിയാണ് കോൺഗ്രസിന്റെ കുത്തക സീറ്റുകളിൽ മത സമൂദായ സമാവാക്യമെല്ലാം ഒരുമിക്കുന്ന സ്ഥാനാർത്ഥികളെ സിപിഎം നിർത്തുന്നത്.
കഴിഞ്ഞതവണ പരാജയപ്പെട്ട 12 ലോക്സഭാ സീറ്റുകളിൽ 4 എണ്ണത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ സിപിഎം തീരുമാനിച്ചത് വ്യക്തമായ പദ്ധതികളുമായാണ്. ഈ സീറ്റുകൾ തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെടരുതെന്ന മുന്നറിയിപ്പ് ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങൾക്കു സംസ്ഥാന സെക്രട്ടേറിയറ്റ് നൽകി. കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം എന്നിവയാണ് ഈ സീറ്റുകൾ. ഈ നാലും 2014 ൽ ജയിക്കുന്ന സീറ്റുകളുടെ പട്ടികയിൽ സംസ്ഥാന കമ്മിറ്റി ഉൾപ്പെടുത്തിയിരുന്നു. അന്നു കണക്കുകൂട്ടൽ പിഴച്ചെങ്കിൽ ഇക്കുറി അത് ആവർത്തിക്കരുതെന്ന തീരുമാനത്തിലാണു പാർട്ടി. എംപി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ വിഭാഗത്തെ എൽഡിഎഫിലേക്കു തിരികെ കൊണ്ടുവന്നതു വടകര വിജയം ലക്ഷ്യമിട്ടാണ്. മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനവും ആശ്വാസത്തോടെ കാണുന്നു. മുല്ലപ്പള്ളിക്കു പകരം ആര് എന്നതാണ് ഉയരുന്ന ചോദ്യം. കെ.കെ. രമ വന്നാൽ മത്സരം കടുക്കും.
കോൺഗ്രസിന്റെ എം.കെ. രാഘവനിൽ നിന്നു സീറ്റു പിടിക്കാൻ കോഴിക്കോട് നോർത്ത് എംഎൽഎ എ. പ്രദീപ്കുമാറിന് കഴിയുമെന്നാണ് വിലയിരുത്തൽ്. കൊല്ലത്ത് ഇടതുപക്ഷത്തിനുള്ള ആധിപത്യം പാർലമെന്റ് സീറ്റിൽ കൂടി പ്രതിഫലിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയെന്ന നിലയിലാണു മുൻ ജില്ലാ സെക്രട്ടറികൂടിയായ കെ.എൻ. ബാലഗോപാലിന്റെ വരവ്. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കാനിടയില്ലെന്നത് എ.എം. ആരിഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുന്നു. ഇടതുമുന്നണിയുടെ ബൂത്തുതലം വരെയുള്ള കൺവൻഷനുകൾ 20 നകം തീരും. സ്ഥാനാർത്ഥികൾ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചുവരുന്നു. പാർട്ടിയുടെയും മുന്നണിയുടെയും നോട്ടീസുകളുമായി പ്രവർത്തകരെ വീടുകളിലേക്കു നിയോഗിച്ചിട്ടുണ്ട്. മാർച്ച് മൂന്നുമുതൽ രണ്ടു റൗണ്ടു സ്ഥാനാർത്ഥി പര്യടനമാണ് ഉദ്ദേശിക്കുന്നത്.
ഇടതുമുന്നണി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ മികവും പരാജയഭീതിയും കാരണമാണ് കോൺഗ്രസ് നേതാക്കൾ മത്സരിക്കാൻ ഭയക്കുന്നതെന്ന് ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ പറയുന്നതും തന്ത്രപരമായ നീക്കമാണ്. തെരഞ്ഞെടുപ്പിൽ സംഘപരിവാറുമായി കൈ കോർത്ത് പിടിക്കുന്നതിന്റെ റിഹേഴ്സലാണ് ശബരിമലയുടെ മറവിൽ കോൺഗ്രസ് നടത്തിയത്. പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വീണാ ജോർജ് അടക്കം വിജയിക്കുമെന്ന ആത്മവിശ്വാസമാണ് സിപിഎം അണികളിലേക്ക് പകരുന്നത്. ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം കോൺഗ്രസ് നേതാക്കൾ മത്സര രംഗത്തു നിന്നും പിന്മാറുന്നത് ഇതിന് തെളിവാണെന്ന് സിപിഎം പറയുന്നു.
പിന്മാറ്റത്തിൽ ഏറ്റവും പ്രധാന കാരണം ഇടതു സ്ഥാനാർത്ഥികളുടെ മികവും അവരോട് എതിർത്ത് മത്സരിച്ചാൽ പരാജയപ്പെടുമെന്ന ഭീതിയുമാണ്. ശബരിമല വിഷയത്തിൽ ബിജെപിക്ക് സഹായകരമായ നിലപാടാണ് കേരളത്തിലെ യുഡിഎഫ് സ്വീകരിച്ചത്. നരേന്ദ്ര മോദിക്കെതിരായല്ല അവരുടെ മത്സരം. മറിച്ച് കോൺഗ്രസിന്റെ ഒന്നാമത്തെ ശത്രു പിണറായി വിജയനാണെന്നും സിപിഎം പറയുന്നു. ഇതിലൂടെ മോദി വിരുദ്ധ വോട്ടുകളെല്ലാം ആകർഷിക്കാനാണ് നീക്കം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍