മൊട്ടമൂട് ഷാജിയേയും കൂട്ടാളിയേയും റിവർ ഗാർഡനിലെ വീട്ടിൽ വെട്ടിക്കൊന്ന് കരമനയാറ് നീന്തി രക്ഷപ്പെട്ട അച്ഛൻ; വീരകഥകൾ കേട്ട് വളർന്ന മകനെത്തിയതും അതേ വഴിയിൽ; യൂത്ത് കോൺഗ്രസുകാരനെ കൊല്ലാൻ പദ്ധതി തയ്യാറാക്കിയത് കരമനയെ നടുക്കിയ പഴയ കൊലക്കേസിലെ പ്രതിയുടെ മകൻ; കാമുകിക്ക് കൊലപാതക വീഡിയോ അയച്ചും വ്യത്യസ്തനാകാൻ ശ്രമം; അനന്തുവിന്റെ കൊലയാളികളെ കുടുക്കിയത് പഴയ വില്ലൻ കണ്ണനെ കുടുക്കി; ക്രൂര കൊലയ്ക്ക് കാരണം കുഞ്ഞുവാവയെ മർദ്ദിച്ചതിലെ പ്രതികാരം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാലു എന്ന കിരൺ കൃഷ്ണൻ. മൊട്ടമൂട് ഷാജി വധത്തിലെ പ്രധാന പ്രതി കണ്ണന്റെ മകനാണ് ബാലു . കണ്ണൻ പക്ഷെ ഇപ്പോൾ ഗുണ്ടാ പ്രവർത്തനത്തിൽ നിന്നും അകന്നു നിൽക്കുകയാണ്. പ്രതികളുടെ പട്ടിക നോക്കിയപ്പോൾ ഒരാൾ കണ്ണന്റെ മകനാണ് എന്ന് പൊലീസിന് മനസിലായി. കണ്ണനെ പൊലീസ് ഉടൻ തന്നെ പൊക്കുകയായിരുന്നു. കണ്ണനിൽ നിന്നാണ് പ്രതിയായ മകൻ ബാലു എവിടെയുണ്ട് എന്ന് പൊലീസ് മനസിലാക്കുന്നത്. അനന്തുകേസിൽ പ്രതികളെ പൊക്കിയത് മൊട്ടമൂട് ഷാജി കൊലക്കേസിലെ മുഖ്യ പ്രതിയുടെ സഹായത്തോടെയാണ്. പ്രതികളെ കുറിച്ച് കൃഷ്ണകുമാറെന്ന കണ്ണന് അറിവുണ്ടാകമെന്ന പൊലീസിന്റെ കണക്കുകൂട്ടലാണ് കരമനയിലെ കൊലപാതകത്തിൽ നിർണ്ണായകമായത്.
അനന്തു കേസിലെ പ്രതികളെ കുടുക്കിയത് ഈ നീക്കമാണ്. ഒളിവിടത്തിൽ നിന്നും മകനെ പൊക്കാൻ പൊലീസിനെ സഹായിച്ചത് കണ്ണനായിരുന്നു. കണ്ണനെ ഈ കേസിൽ പ്രതിയാക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അനന്തു വധത്തിൽ പൊലീസ് ആദ്യം പോകുന്നത് കണ്ണനെയാണ്. അങ്ങിനെയാണ് കണ്ണന്റെ മകൻ ബാലുവിനെ പൊലീസ് പൊക്കുന്നത്. ഈ കേസിൽ കസ്റ്റഡിയിൽ ഉള്ള എല്ലാവരെയും പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ഇനി കസ്റ്റഡിയിൽ ഉള്ളത് ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തുകൊണ്ടുവന്ന ശരത്തും വിപിനും മാത്രമാണ്. വിപിനാണ് അനന്തുവിനെ ഈ സംഘത്തിന് ചൂണ്ടിക്കാണിക്കുന്നത്. ഇവരെയും കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഒരാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. സുമേഷ് എന്ന് പറയുന്ന ഒരു പ്രതിയെ മാത്രം. ഇയാൾ എവിടെയുണ്ടെന്ന് പൊലീസിന് ഒരു പിടിയുമില്ല. ഇയാളെ കുരുക്കാനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം.
ബാലുവിന്റെ അച്ഛൻ കണ്ണൻ എന്ന കൃഷ്ണകുമാർ മൊട്ടമൂട് ഷാജി വധക്കേസിലെ ഒന്നാം പ്രതിയാണ്. കൊലപാതകശേഷം പ്രതികൾ കാരയ്ക്കാമണ്ഡപത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞു. മുഖ്യപ്രതി ബാലുവിന്റെ അച്ഛൻ പിറ്റേന്ന് രാവിലെ ആഴാങ്കലുള്ള ഹോട്ടലിൽ നിന്ന് ഇവർക്ക് ഭക്ഷണം എത്തിച്ചു. പ്രതികളുമായി ബന്ധമുള്ളവർ സംഭവസ്ഥലത്തെത്തി തെളിവ് നശിപ്പിക്കുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് അനന്തു കേസിന് തുമ്പുണ്ടാകുന്നത്. അനന്തു മരിച്ച വിവരം അച്ഛനെ ബാലു അറിയിച്ചിരുന്നു. അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ബാലു കാമുകിക്ക് അയച്ചതായും സൂചനയുണ്ട്. കാമുകിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പെൺകുട്ടിയുടെയും അക്രമി സംഘത്തിലുള്ളവരുടേയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധനയ്ക്കായി അയച്ചു.
2007 സപ്തംബർ 30ന് രാത്രിയിലാണ് മൊട്ടമൂട് ഷാജി കൊല്ലപ്പെട്ടത്. നീറമൺകര റിവർ ഗാർഡൻസിലെ ആയില്യം വീടിന് മുന്നിലിട്ടാണ് ഷാജിയെ വകവരുത്തിയത്. കൂട്ടാളി വിനോദിനെയും കൊലപ്പെടുത്തി. അന്ന് കരമന റിവർ ഗാർഡൻസിലെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലെ ഗുണ്ടാ സംഘം മൊട്ടമൂട് ഷാജിയെയും വിനോദിനെയും വെട്ടിക്കൊന്നത്. കൃത്യം നിർവഹിച്ച ശേഷം അക്രമികൾ കരമനയാറ് നീന്തി രക്ഷപ്പെട്ടു. എട്ടോളം വരുന്ന ഗുണ്ടാസംഘമാണ് ഷാജിയെയും വിനോദിനെയും കൊലപ്പെടുത്തിയത്. ഭാര്യയെ മലപ്പുറത്ത് പിഎസ് സി പരീക്ഷയെഴുതാൻ കൊണ്ടുവിട്ട ശേഷം മടങ്ങി വരികയായിരുന്നു ഷാജി. ഒട്ടേറെ കൊലപാതകക്കേസുകളിലടക്കം പ്രതികളായിരുന്നു് ഷാജിയും വിനോദും. ഷാജിയുടെ നീക്കങ്ങൾ നിരീക്ഷിച്ചായിരുന്നു കൊലകൾ നടത്തിയത്. ഈ കേസിലും മൊബൈൽ ഫോണാണ് തെളിവായി മാറിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് 2007ലെ കൊലപാതകങ്ങൾക്ക് കാരണം.
അച്ഛന്റെ ഗുണ്ടാ പ്രവർത്തനങ്ങളുടെ വീരക്കഥകളാണ് ബാലുവിന് കുറ്റകൃത്യങ്ങളുടെ ലോകത്ത് പ്രചോദനമായത്. ലഹരിക്ക് അടിമയായതോടെ എന്തും ചെയ്യുന്ന അവസ്ഥയിലെത്തി. അനന്തുവിന്റെ കൊലപാതകം പ്ലാൻ ചെയ്തതും ബാലുവാണെന്നാണ് സൂചന. കരമനയിൽ ബൈക്കിൽ തട്ടിക്കൊണ്ടുപോയി അനന്തുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സഹോദരങ്ങളുൾപ്പെടെ ഏഴ് പേർ കൂടി പൊലീസ് പിടിയിലായിട്ടുണ്ട്. അനന്തുവിനെ മർദ്ദിക്കാൻ നേതൃത്വം നൽകിയത് സഹോദരങ്ങളായ വിഷ്ണുരാജ്(23), വിനീഷ്രാജ്(20), വിജയരാജ് എന്ന കുഞ്ഞുവാവ എന്നിവരാണ്. 18 വയസ്സുള്ള കുഞ്ഞുവാവയാണ് ഇളയ സഹോദരൻ. കൊഞ്ചിറവിള ക്ഷേത്രത്തിൽ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതാണ് അനന്തുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം കയ്യാങ്കളിയായപ്പോൾ അനന്തു കുഞ്ഞുവാവയെ തല്ലിയിരുന്നു. ഈ തർക്കമാണ് സഹോദരങ്ങൾക്ക് അനന്തുവിനോട് കടുത്ത വൈരാഗ്യമുണ്ടാകാൻ കാരണമായത്.
മൂന്ന് സഹോദരങ്ങളും ലഹരിക്കടിമകളായിരുന്നു. മൂത്ത സഹോദരൻ വിഷ്ണുരാജാണ് അനന്തുവിന്റെ കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച്ചത്.പിന്നീട് കരിക്കു കൊണ്ട് അനന്തുവിന്റെ തലയ്ക്കടിക്കുകയും മുഖത്തും ശരീരത്തും മർദ്ദിക്കുകയും ചെയ്തു. അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്ന് സഹോദരങ്ങളും മറ്റ് മൂന്ന് പേരും ചേർന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ ഇവർ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറി. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കുഞ്ഞുവാവയെ തല്ലിയ അനന്തുവിനെ വകവരുത്താൻ ഇവർക്ക് പ്രചോദനം നൽകിയതും പദ്ധതി ഒരുക്കിയതും അനന്തുവായിരുന്നു.
അനന്തുവിനെ കൊലപ്പെടുത്തുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് എട്ടംഗസംഘം ആഘോഷം നടത്തിയ ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായി. കൊഞ്ചിറവിള ക്ഷേത്രോത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്ന് ഇവർ പദ്ധതി തയ്യാറാക്കി. ആഘോഷത്തിനു മദ്യവും മയക്കുമരുന്നുമുണ്ടായിരുന്നു. ആഘോഷം വീഡിയോയിൽ പകർത്തിയിരുന്നു. ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു എല്ലാ ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിനു വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടിനിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തുവിന്റെ ബൈക്കിന്റെ സ്പാർക്ക് പ്ലഗിലേക്കുള്ള വയർ വിച്ഛേദിച്ചു.
അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്നു വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കിക്കൊണ്ടുപോയി. സൗഹൃദം നടിച്ചാണ് അഭിലാഷും റോഷനും അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പൊലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബലപ്രയോഗം നടത്തിയിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍