Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടകരയിൽ നഗരസഭാ കൗൺസിലർ വിദ്യാ ബാലകൃഷ്ണനെ നിർത്തുമ്പോൾ ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും; വയനാട് സിദ്ദിഖിന് കൊടുക്കാൻ ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദം തുടരുന്നതിനാൽ കാസർകോട്ടെയും വയനാട്ടേയും സ്ഥാനാർത്ഥി നിർണയം വൈകുന്നു; രണ്ടിടങ്ങളിൽ ഒരിടത്ത് സീറ്റുറപ്പിച്ച് സിദ്ദിഖ്; ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് ശ്രീകണ്ഠനും ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ ടിഎൻ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും; ആന്റോ ആന്റണിക്കും കെവി തോമസിനും മാറ്റമില്ല

വടകരയിൽ നഗരസഭാ കൗൺസിലർ വിദ്യാ ബാലകൃഷ്ണനെ നിർത്തുമ്പോൾ ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും; വയനാട് സിദ്ദിഖിന് കൊടുക്കാൻ ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദം തുടരുന്നതിനാൽ കാസർകോട്ടെയും വയനാട്ടേയും സ്ഥാനാർത്ഥി നിർണയം വൈകുന്നു; രണ്ടിടങ്ങളിൽ ഒരിടത്ത് സീറ്റുറപ്പിച്ച് സിദ്ദിഖ്; ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് ശ്രീകണ്ഠനും ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ ടിഎൻ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും; ആന്റോ ആന്റണിക്കും കെവി തോമസിനും മാറ്റമില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അവസാന മണിക്കൂറിലെ പിരിമുറക്കം തുടരവെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റംവരാതെ നോക്കാൻ അവസാന നിമിഷവും കടുത്ത ചർച്ചകളിൽ കുടുങ്ങി കോൺഗ്രസ് സീറ്റ് വിഭജനം. ടി സിദ്ദിഖിന് വയനാട് കിട്ടുന്നില്ലെങ്കിൽ കാസർകോട് കൊടുത്ത് സമവായം ഉണ്ടാക്കാനുള്ള നീക്കം ശക്തമാക്കിയതോടെ ഈ രണ്ട് സീറ്റുകൾ ഒഴികെ മറ്റു സീറ്റുകളിൽ ഏതാണ്ട് ധാരണയായി എന്നാണ് രാത്രി ഏഴുമണിയോടെ ഡൽഹിയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.

പി ജയരാജൻ സിപിഎമ്മിന്റെ അഭിമാന സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വടകരയിൽ പക്ഷേ, നഗരസഭാ കൗൺസിലർ വിദ്യാ ബാലകൃഷ്ണനെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കുന്നത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് വരുന്നുവെന്ന പ്രതേ്്യകതയുമുണ്ട്. ഇവിടെ ജോസഫ് വാഴയ്ക്കനെ സ്ഥാനാർത്ഥിയാക്കുമെന്ന നിലയിൽ കാര്യങ്ങൾ പുരോഗമിച്ചെങ്കിലും അവസാന വട്ട ചർച്ചയിൽ ഡീനിന് സീറ്റുറപ്പായി.

വയനാട് പരിഗണിച്ചിരുന്ന ഷാനിമോൾ ഉസ്മാനെ ആലപ്പുഴയിലേക്ക് മാറ്റി. പകരം വയനാട്ടിൽ മലപ്പുറം ഡിസിസിയിലെ നേതാവ് അബ്ദുൾ മജീദിനാണ് നറുക്കുവീണത്. ലീഗിന്റെ ആവശ്യംകൂടിയായിരുന്നു അബ്ദുൾ മജീദിനെ സ്ഥാനാർത്ഥിയാക്കുക എന്നത്. ലീഗുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന നേതാവ് എന്ന നിലയിൽ ലീഗിന്റെ മൂന്നാം സീറ്റെന്ന നിലയിലാണ് ലീഗ് നിർദ്ദേശിച്ച കോൺഗ്രസ് നേതാവിനെ തന്നെ പരിഗണിക്കുന്നതെന്നാണ് വിവരം. ഇത്തരത്തിൽ വയനാട് സിദ്ദിഖിന് ലഭിക്കാതിരുന്നതോടെയാണ് പകരം കാസർകോട് പരിഗണിക്കുന്നത്. ഇതിലുടക്കിയാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്.

വയനാട് സിദ്ദിഖിന് തന്നെ കൊടുക്കണമെന്ന് ഉമ്മൻ ചാണ്ടി കടുംപിടിത്തം പിടിച്ചുവെന്നാണ് അറിയുന്നത്. എന്നാൽ മുമ്പ് എംഐ ഷാനവാസ് മത്സരിച്ച സീറ്റായതിനാൽ ഐ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷേ, വയനാട് സിദ്ദിഖിന് നൽകിയാൽ പകരം ഇടുക്കി ജോസഫ് വാഴയ്ക്കന് നൽകണമെന്നായിരുന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇതിനൊരു സമവായമുണ്ടാക്കാനാണ് ഇപ്പോൾ ശ്രമം തുടരുന്നത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനെ നിശ്ചയിച്ചതോടെ സിദ്ദിഖിനെ കാസർകോട്ടേക്ക് മാറ്റാനും പകരം ലീഗിനു കൂടെ താൽപര്യമുള്ള അബ്ദുൾ മജീദിനെ വയനാട് നിർത്താനുമാണ് ഏതാണ്ട് ധാരണയായിട്ടുള്ളത്.

ഇന്ന് രാത്രിതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ആലത്തൂരിൽ രമ്യാ ഹരിദാസും പാലക്കാട് വി കെ ശ്രീകണ്ഠനും തന്നെയാണ് സ്ഥാനാർത്ഥികൾ. തൃശൂരിൽ ടിഎൻ പ്രതാപൻ, ചാലക്കുടിയിൽ ബെന്നി ബെഹനാൻ, എറണാകുളത്ത് കെവി തോമസ്, എന്നിവർ തന്നെയാകും സ്ഥാനാർത്ഥികൾ. തിരുവനന്തപുരത്ത് തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴയിൽ ഷാനിമോൾ എന്നിവരും കോൺഗ്രസിനുവേണ്ടി ഇറങ്ങും.

ഇടുക്കിയിൽ ഡീനും പത്തനംതിട്ടയിൽ ആന്റോ ആന്റണിയും അവസാനഘട്ടത്തിൽ സീറ്റുറപ്പിച്ചു. ഏതായാലും മൂന്ന് വനിതകൾ പട്ടികയിൽ ഉൾപ്പെടുകയും സിദ്ദിഖും ഡീനും ഉൾപ്പെടെ യുവ പ്രാതിനിധ്യം ഉറപ്പിക്കുയം ചെയ്തതോടെ ജനങ്ങൾക്ക് മുന്നിൽ അതും മേന്മയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് കഴിയും. അന്തിമ പട്ടിക ഇന്ന് രാത്രിതന്നെ വരുമെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് എംകെ രാഘവനും കണ്ണൂരിൽ കെ സുധാകരനും നേരത്തേ തന്നെ സീറ്റുറപ്പിച്ചിരുന്നു. ഇതിൽ മാറ്റമൊന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP