പാർട്ടി ഗ്രാമങ്ങൾ മാത്രമുള്ള തലശ്ശേരിയിൽ വരത്തനായി എത്തി കോടിയേരി ബാലകൃഷ്ണനെ കിടുകിട വിറപ്പിച്ചത് ഗുണം ചെയ്തു; പെരിയയിലെ രണ്ട് ചെറുപ്പക്കാരുടെ രക്തസാക്ഷിത്വത്തിന്റെ പേരിൽ സിപിഎമ്മിനെ മുൾമുനയിൽ നിർത്താൻ മറ്റൊരാളില്ലെന്ന് തിരിച്ചറിഞ്ഞ് സീറ്റുറപ്പിച്ചത് മുല്ലപ്പള്ളി നേരിട്ട്; വടകരയിൽ ചാവേറാകാൻ തന്നെ പരിഗണിക്കുമെന്ന് മാത്രം സൂചനയുണ്ടായിരുന്ന ഉണ്ണിത്താൻ പോലും പ്രഖ്യാപനം അറിഞ്ഞു ഞെട്ടി; രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തിൽ ആവേശഭരിതമായി കോൺഗ്രസിലെ ചെറുപ്പക്കാർ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ആയിരം നാവുള്ള അനന്തനാണ് കേരള രാഷ്ട്രീയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ. തർക്കിച്ച് തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ഉയർത്തുന്ന വിമർശനങ്ങൾ ആരുടേയും കുറിക്ക് കൊള്ളുന്നതാണ്. പോരാട്ട വീര്യമാണ് ഉണ്ണിത്താന്റെ കരുത്ത്. തലശ്ശേരിയിൽ ഇതിന്റെ ചൂട് സിപിഎം അനുഭവിച്ചതാണ്. ഉറച്ച കോട്ടയിൽ കോടിയേരി ബാലകൃഷ്ണനെ വിറപ്പിച്ചാണ് 2006ൽ രാജ്മോഹൻ ചർച്ചയായത്. രാജ്മോഹന്റെ ആദ്യ തെരഞ്ഞെടുപ്പ് അങ്കവുമായിരുന്നു അത്. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ രണ്ട് തവണ മാത്രമേ മത്സരിക്കാനും അവസരം ഉണ്ണിത്താന് ലഭിച്ചുള്ളൂവെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഉണ്ണിത്താന്റെ വാക്കുകളിലെ കരുത്ത് തിരിച്ചറിഞ്ഞാണ് ഇത്തവണ കാസർഗോഡ് പിടിക്കാൻ രാഹുൽ ഈ നേതാവിനെ നിയോഗിക്കുന്നത്. കേരളത്തിൽ ഉടനീളം സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ക്രൂരതകൾ നിറയ്ക്കാനാണ് ഇത്.
സിപിഎമ്മിന്റെ കോട്ടയാണ് കാസർഗോഡ്. എന്നാൽ നായനാരെ അട്ടിറിച്ച കോൺഗ്രസ് ചരിത്രം കടന്നപ്പള്ളി രാമചന്ദ്രന് പറയാനുണ്ട്. രാമയ്യറേയും വിജയിച്ചു. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖിന്റെ വെല്ലുവിളികളെ പി കരുണാകരനെന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം മറികടന്നത്. ഇത്തവണ സതീഷ് ചന്ദ്രനാണ് സ്ഥാനാർത്ഥി. പെരിയയിലെ ഇരട്ടക്കൊല സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ഇത് മുതലെടുക്കാനാണ് രാജ്മോഹൻ ഉണ്ണിത്താന്റെ വരവ്. വടകരയിൽ പി ജയരാജനെ നേരിടാൻ ഉണ്ണിത്താനെ പരിഗണിച്ചിരുന്നു. അക്രമ രാഷ്ട്രീയത്തെ ചർച്ചയാക്കാനായിരുന്നു ഇത്. വടകരയിലെ ചാവേറാകാൻ ഉണ്ണിത്താനും അങ്കത്തിന് തയ്യാറെടുത്തു. അതിനിടെയാണ് കൂടുതൽ സാധ്യതയുള്ള കാസർഗോട്ടെക്കുള്ള പ്രഖ്യാപനമെത്തുന്നു. ഇത് ഉണ്ണിത്താനും അപ്രതീക്ഷിതമായി. ഏൽപ്പിച്ച ദൗത്യം രണ്ടു കൈയും നീട്ടി ഏറ്റെടുക്കുകയാണ് ഈ പോരാളി.
ഐ ഗ്രൂപ്പിന്റെ വാക്കും പോരാട്ട വീര്യവുമായിരുന്നു ഉണ്ണിത്താൻ. സോളാറിൽ ഉമ്മൻ ചാണ്ടിയേയും പ്രതിരോധിച്ചു. പക്ഷേ ഗ്രൂപ്പുകൾക്ക് ഈ നേതാവിനോട് ഇന്ന് താൽപ്പര്യമില്ല. എന്നാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തമായ നിലപാടാണ് ഉണ്ണിത്താന് വേണ്ടി എടുത്തത്. കോൺഗ്രസിന്റെ ഗർജ്ജിക്കുന്ന നാവായ ഉണ്ണിത്താനെ ഉയർത്താൻ മുല്ലപ്പള്ളി തീരുമാനിച്ചു. കൊല്ലത്തു നിന്നുള്ള ഉണ്ണിത്താൻ തെക്കൻ കേരളത്തിൽ സീറ്റ് നൽകാനാകില്ല. തലശ്ശേരിയിലെ പഴയ പോരാളിയെ വടകരയ്ക്ക് അയക്കാനായിരുന്നു മുല്ലപ്പള്ളിയുടെ തീരുമാനം. എന്നാൽ ചർച്ചകളിൽ ഉണ്ണിത്താന് നല്ലത് കാസർഗോഡാണെന്ന വാദം ശക്തമായി. പെരിയയിലെ രക്തസാക്ഷിത്വം കോൺഗ്രസിന് അനുകൂലമാക്കാനുള്ള നീക്കം. തലശ്ശേരിയിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും കടന്നു ചെന്ന് കോടിയേരിയെ കടന്നാക്രമിച്ച കോൺഗ്രസിലെ പുലിക്ക് കാസർഗോട്ടും മുന്നോട്ട് കുതിക്കാനാകുമെന്നാണ് പ്രതീക്ഷ.
കെ മുരളീധരന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് കെ കരുണാകരൻ ഉപയോഗിച്ച വ്യക്തിത്വമാണ് ഉണ്ണിത്താൻ. കോഴിക്കോട് മുരളി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ തന്ത്രങ്ങൾ ഒരുക്കിയത് ഉണ്ണിത്താനായിരുന്നു. കെ കരുണാകരന് വേണ്ടി ഒന്നും ആഗ്രഹിക്കാതെ വാക്കുകൊണ്ട് എതിരാളികളെ അരിഞ്ഞു വീഴ്ത്തിയ നേതാവ്. പക്ഷേ കരുണാകരൻ രാജ്മോഹൻ ഉണ്ണിത്താനെ ഒന്നും ആക്കിയില്ല. നാൽപ്പത്തിയെട്ട് കൊല്ലത്തെ രാഷ്ട്രീയ ജീവതിത്തിനിടയിൽ എംഎൽഎയോ എംപിയോ ആകാൻ ഉണ്ണിത്താനായില്ല. 2006ൽ തലശ്ശേരിയിൽ കോടിയേരിക്കെതിരെ മത്സരിച്ചു തോറ്റു. ഇടത് കോട്ടയിൽ വീറോടെ പോരാട്ടം നടത്തിയെന്നത് മാത്രമാണ് നേട്ടം. കെപിസിസി ജനറൽ സെക്രട്ടറിയും പാർട്ടി വക്താവുമെല്ലാമായി തിളങ്ങിയ ഉണ്ണിത്താൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ സ്ഥാനാർത്ഥിയായി. സ്വന്തം ജില്ലയിൽ വിജയിക്കുമെന്ന അമിത ആത്മവിശ്വാസം ഉണ്ണിത്താനുണ്ടായിരുന്നു. എന്നാൽ കൊല്ലത്തെ ഇടത് തരംഗം ഉണ്ണിത്താന്റെ പ്രതീക്ഷകൾ തെറ്റിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷനായത് മാത്രമാണ് രാഷ്ട്രീയത്തിലൂടെ ഉണ്ണിത്താന് ലഭിച്ച ഏക പദവി. അതും ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന നാളുകളിൽ മാത്രമാണ് കിട്ടിയത്. കെ എസ് യുവിൽ ഉണ്ണിത്താൻ ശ്രദ്ധേയനാകുന്നത് എം എ ബേബിയെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറിച്ചാണ്. കൊല്ലം എസ് എൻ കോളേജിൽ കരുണാകരന്റെ കടുത്ത ആരാധകനായിരുന്ന ചെറുപ്പക്കാരൻ ഹീറോയായിരുന്നു. എസ് എഫ് ഐയുടെ ഉരുക്ക് കോട്ടയിൽ ബേബി തോൽപ്പിച്ച് ചെയർമാനായ ഉണ്ണിത്താനെ ലീഡർ പ്രത്യേകം ശ്രദ്ധിച്ചു. അന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉദ്ഘാടകനായി കരുണാകരനെ കൊണ്ടു വന്നു. ഇതോടെ കെഎസ് യുവിലെ ഔദ്യോഗിക പക്ഷത്തിന്റെ കണ്ണില കരടായി. കൊല്ലം സെക്രട്ടറിയായിരുന്ന ഉണ്ണിത്താൻ കെ എസ് യുവിൽ നിന്ന് പുറത്തായി. അങ്ങനെ കരുണാകരനൊപ്പം കൂടിയതിൽ നഷ്ടങ്ങളുടെ കഥമാത്രം പറയാനുള്ള ഏക നേതാവാണ് ഉണ്ണിത്താൻ.
2006ൽ തലശ്ശേരിയിൽ മത്സരിച്ച് കോടിയേരിയോട് വീറോടെ പോരാടി തോറ്റ് ഉണ്ണിത്താനെ 2011ൽ കോൺഗ്രസ് സ്ഥാനാർത്ഥി പോലുമാക്കിയില്ല. ഗ്രൂപ്പ് മാനേജർമാർക്ക് പിടിക്കാത്തതായിരുന്നു ഇതിന് കാരണം. വിവാദങ്ങൾക്കൊടുവിൽ സിപിഎമ്മിന്റെ ഉറച്ച സീറ്റായ കുണ്ടറ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകി.
Stories you may Like
- ഞാൻ വിശ്വാസി, പത്രികാ സമർപ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചിരുന്നു
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- 'മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി'
- 'വരവേൽപ്പ്' മോഡൽ തർക്കം ഒത്തുതീർന്നത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍