എല്ലാം രാജിയാകും; മുതിർന്ന നേതാവിനെ വിട്ടൊരു കളിക്ക് സിപിഎമ്മില്ല; സെക്രട്ടറിയേറ്റ് പ്രമേയം പിബി പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന നേതൃത്വം; സമ്മതം വാങ്ങിയാണ് വി എസ് സമ്മേളനത്തിൽ നിന്ന് പോയതെന്ന് കോടിയേരി; കേന്ദ്ര നേതാക്കളുടെ ഇടപെടൽ ഫലം കണ്ടു
ആലപ്പുഴ: സിപിഐ.എമ്മിനെ പോലൊരു പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ സംസ്ഥാന സമ്മേളനത്തിൽ നിന്ന് അൽപനേരം വിട്ടു നിന്നത് അച്ചടക്ക ലംഘനമായി കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഎസിനെ പുറത്താക്കില്ലെന്ന സൂചന നൽകിയാണ് കോടിയേരി വാർത്താ സമ്മേളനം നടത്തിയത്. വിഎസിനെതിരായ സെക്രട്ടറിയേറ്റ് പ്രമേയത്തിൽ അപാകതയുണ്ടെങ്കിൽ അത് പിബിക്ക് പരിശോധിക്കാം. തെറ്റ് ചൂണ്ടിക്കാണിക്കൂകയും ചെയ്യാം. വി എസ് തലമുതിർന്ന നേതാവാണ്. നാളെ സെക്രട്ടറിയേറ്റ് യോഗമുണ്ട്. പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു. അതായത് വി എസ് ഉന്നയിച്ച പ്രശ്നങ്ങൾ പിബി പരിശോധിക്കുന്നതിൽ തെറ്റില്ലെന്ന് സംസ്ഥാന നേതൃത്വവും സമ്മതിക്കുന്നു. ഈ ഉറപ്പ് വിഎസിന് നൽകി പ്രശ്നം പരിഹരിക്കുമെന്ന സൂചനയാണ് കോടിയേരി നൽകുന്നത്. സമ്മേളനത്തിനിടെ വി എസ് ഒരു അച്ചടക്ക ലംഘനവും നൽകിയില്ലെന്നും കോടിയേരി വിശദീകരിക്കുമ്പോൾ കാര്യങ്ങൾ തെളിയുകയാണ്.
കേരളത്തിൽ പാർട്ടി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സമാരാധ്യനായ നേതാവാണു വി എസ്. എന്നും കോടിയേരി കൂട്ടിച്ചേർത്തു. തുടർന്നു വി എസ്. പാർട്ടിയിലുണ്ടാവുമോ എന്ന ചോദ്യത്തെ അസംബന്ധം എന്നാണ് കോടിയേരി വിശേഷിപ്പിച്ചത്. വി എസ്. അനുകൂല പ്രകടനങ്ങൾ നടന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു. നാളെ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യം വി.എസിനോടു തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു. ശനിയാഴ്ച നടന്ന സമ്മേളന നടപടികളെക്കുറിച്ചു വിശദീകരിക്കവെയാണ് കോടിയേരി ഇക്കാര്യങ്ങൾ പറഞ്ഞത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വി എസ് രാവിലെ യോഗത്തിൽ പങ്കെടുത്തിരുന്നു. 11.15ഓടെ പോയി. പുറത്ത് പോയിട്ട് വരാം എന്ന് പാർട്ടിയെ അറിയിച്ചിട്ടാണ് പോയത്. തനിക്കെതിരായ വിമർശനത്തിൽ പ്രതിഷേധിച്ചാണ് പോയതെന്ന് വി എസ് പറഞ്ഞിട്ടില്ല. സമ്മേളനത്തിൽ നിന്ന് അൽപസമയം മാറി നിന്നത് അച്ചടക്ക ലംഘനമായി കാണാനാവില്ല. എന്നാൽ പാർട്ടി അംഗങ്ങൾ എല്ലാവരും അച്ചടക്കം പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. മാർക്സിസ്റ്റ്ലെനിനിസ്റ്റ് തത്വം പിന്തുടരേണ്ടത് അച്ചടക്കമുള്ള പാർട്ടിയുടെ ചുമതലയാണെന്നും കോടിയേരി പറഞ്ഞു. വിഎസിന്റെ പുറത്തുപോക്കലിൽ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ സമ്മേളനത്തിന് ശേഷം പാർട്ടി പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ജയിലിൽ കിടത്തുന്നത് പോലെ അല്ല സമ്മേളനം നടത്തുന്നത്. ഒരു പുതിയ പ്രശ്നവും വി എസ് ഉന്നയിച്ചിട്ടില്ല. വിവാദങ്ങളെല്ലാം മാദ്ധ്യമ സൃഷ്ടിയാണ്. നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഒന്നും നടക്കില്ല. എല്ലാ പ്രശ്നവും രണ്ട് ദിവസത്തിനുള്ളിൽ തീരും. ആരേയും പാർട്ടി വിട്ട് പോകാൻ അനുവദിക്കില്ല. ഏതെങ്കിലും മെമ്പർ വിട്ടുപോകുന്നത് ഒന്നും ചെയ്യില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ് സമ്മേളനം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സംഘടനാ റിപ്പോർട്ട് ഒരു വ്യക്തിയെ കുറിച്ച് മാത്രമല്ല. എല്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പ്രവർത്തനവും വിലയിരുത്തുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണെന്നും കോടിയേരി പറഞ്ഞു.
ഇതോടെ വിഎസുമായി ഒത്തു തീർപ്പിന് സംസ്ഥാന നേതൃത്വം സാധ്യത തേടുന്നുവെന്നും വ്യക്തമായി. പ്രതിപക്ഷ നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടരുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സംസ്ഥാന നേതൃത്വമാണ് അനുനയ ശ്രമം തുടങ്ങിയത്. വി എസ്സിനോട് അടുപ്പമുള്ള നേതാക്കളായ എസ് ശർമ, കെ ചന്ദ്രൻപിള്ള എന്നീ നേതാക്കളുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. ശർമയും ചന്ദ്രൻപിള്ളയും വി എസ്സിനെ ഇന്ന് രാത്രിയോടെ സന്ദർശിക്കും.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും എസ് രാമചന്ദ്രൻ പിള്ളയും വി എസ്സിനെ കണ്ട് ചർച്ച നടത്തുമെന്നും സൂചനയുണ്ട്. വി എസ് വിട്ടുനിൽക്കുന്നത് സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്തുമെന്ന് കേന്ദ്ര നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതോടെയാണ് സംസ്ഥാന നേതൃത്വംതന്നെ അനുനയ ശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയതെന്നാണ് സൂചന. പൊതു ചർച്ചയിൽ രൂക്ഷ വിമർശം ഉയർന്നതിനെത്തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് വി എസ് സമ്മേളന വേദിവിട്ട് ഇറങ്ങിപ്പോയത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയും ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ നേതാവുമായ പി മോഹനന്റെ നേതൃത്വത്തിൽ ആയിരുന്നു വി എസ്സിനെതിരായ വിമർശം. കാസർകോഡ് നിന്നുള്ള എം വി ബാലകൃഷ്ണനും തൃശ്ശൂരിൽ നിന്നുള്ള ബാബു എം പാലിശ്ശേരിയും വി എസ്സിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചു. പ്രകോപിതനായ വി എസ് പാർട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പ്രതിഷേധം അറിയിച്ചശേഷമാണ് സമ്മേളന വേദിവിട്ടത്.
ഇതിനിടെ വി എസ് വാർത്താ സമ്മേളനം നടത്തുമെന്നും സൂചന ലഭിച്ചു. ഇതിനിടെ സീതാറാം യെച്ചൂരി ഇടപെട്ടു. വാർത്താ സമ്മേളനം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. എല്ലാം പ്രശ്നവും പരിഹരിച്ചാൽ നാളെ സമ്മേളനത്തിന് എത്തുമെന്ന് വി എസ് വ്യക്തമാക്കിയതായാണ് സൂചന. അതിനിടെ വി എസ് പാർട്ടി വിടില്ലെന്ന് ബെർലിൻ കുഞ്ഞനന്തൻ നായർ വ്യക്തമാക്കി. വിഎസിനെ ഒപ്പം നിർത്തി സിപിഐ(എം) മുന്നോട്ട് പോകുമെന്ന് ബെർലിൻ വ്യക്തമാക്കി. വിഎസുമായി ഫോണിൽ സംസാരിച്ചെന്നും പറഞ്ഞു. അതിനിടെ വി എസ് ഇറങ്ങിപ്പോയ ശേഷവും പൊതു ചർച്ചയിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനങ്ങൾ ഉയർന്നു. ഇതൊന്നും കോടിയേരിയും നിഷേധിച്ചില്ല.
ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന വികാരവും പൊതു ചർച്ചയിൽ ഉയർന്നു. ഇടത് മുന്നണിക്ക് അന്പത് ശതമാനം ജനപിന്തുണ നേടാൻ കഴിയുന്നില്ല. അതിനാലാണ് അഞ്ചു വർഷം ഭരണത്തിലിരുന്ന ശേഷം പിന്നെ പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത്. അന്പത് ശതമാനം പിന്തുണ ആർജ്ജിക്കണമെങ്കിൽ മുഖ്യപാർട്ടിയായ സിപിഐ(എം) ശക്തിയും സ്വാധീനവും വർദ്ധിക്കേണ്ടത് ആവശ്യമാണ്. ദേശീയ തലത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായി. പശ്ചിമ ബംഗാളിലുണ്ടായ തിരിച്ചടി ഇതാണ് കാണിക്കുന്നതെന്ന് സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കേരളത്തിലെ യു.ഡി.എഫ് സർക്കാരിനെതിരായ സമരരീതികളിൽ മാറ്റം വരണം. യു.ഡി.എഫ് സർക്കാരിന്റെ ഭരണം അവസാനിപ്പിച്ചാൽ മാത്രമെ കേരളത്തിന്റെ സ്തംഭിച്ചു കിടക്കുന്ന വികസനം സാദ്ധ്യമാവൂ. കേരള രാഷ്ട്രീയത്തിൽ ജാതിമത സംഘടനകളുടെ ഇടപെടൽ കൂടി വരികയാണ്. അത് അപകടകരമാണെന്നും കോടിയേരി പറഞ്ഞു. ഇടത് ആശയങ്ങൾക്ക് എതിരായ ശക്തമായ പ്രചരണം നടക്കുന്നു. അതിനാൽ തന്നെ ഈ മേഖലയിൽ കൂടുതൽ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു. കേരളത്തിന്റെ വികസന കാര്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാവണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു.
സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിന് നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് അന്താരാഷ്ട്ര പഠനകോൺഗ്രസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കണം. പ്രാദേശികമായ വികസന നിർദ്ദേശങ്ങളും സിപിഐ എമ്മിന്റെ മുൻകൈയോടെ ഉയരണം. പഞ്ചായത്ത്, മുനിസിപ്പൽ, നിയോജകമണ്ഡലം, ജില്ലാ അടിസ്ഥാനത്തിൽ വികസനപദ്ധതികൾ സിപിഐ എം മുൻകൈയെടുത്ത് നടപ്പാക്കണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു. പ്രവാസികൾ അനുഭവിക്കുന്ന ബഹുമുഖമായ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ പാർട്ടിക്കാവണം. ഈ മേഖലയിൽ പാർട്ടിക്കുള്ള സ്വാധീനക്കുറവ് പരിഹരിക്കണമെന്നും നിർദ്ദേശമുയർന്നു.
ജാതി മത സംഘടനകൾ കേരളീയ സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ആശയരംഗത്ത് ശക്തമായ കടന്നാക്രമണങ്ങളാണ് നടക്കുന്നത്. ഇത് നേരിടണം. ആശയപ്രചാരണ സംവിധാനങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു. 26 പേരാണ് പൊതുചർച്ചയിൽ പങ്കെടുത്തത്. പ്രവർത്തനറിപ്പോർട്ടിനോട് 14 ജില്ലാ ഘടകങ്ങളിലെ പ്രതിനിധികളും യോജിച്ചുവെന്നും കോടിയേരി പറഞ്ഞു. അധികാരവികേന്ദ്രീകരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക, കേരളത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താൻ യുഡിഎഫ് ഭരണം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- സഖാവിനെ ഓർമ്മിക്കാൻ പിണറായി തലശ്ശേരിയിൽ എത്തും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്