എന്റെ മകനെ അന്നേരം കിട്ടിയിരുന്നെങ്കിൽ കൊന്നുകളഞ്ഞേനേ..; റോഷനും ഗുണ്ടകളും ചേർന്ന് മകന്റെ സുഹൃത്തായ ഡോക്ടറെ തല്ലിച്ചതച്ചത് നിർമ്മാതാവ് ആൽവിന്റെ ഏഴുവയസ്സുകാരിയായ മകളുടെ മുന്നിൽവച്ച്; ആക്രമണം കണ്ട ഷോക്കിൽ പരീക്ഷപോലും എഴുതാൻ കഴിയാതെ ആൽവിന്റെ കുഞ്ഞുമകൾ; കാമിനിയുമായി ബന്ധം ആരോപിച്ച് റോഷൻ നടത്തിയ ആക്രമണം കൃത്യമായി വിവരിച്ച് ആൽവിൻ ആന്റണിയുടെ കുടുംബം
ആർ പീയൂഷ്
കൊച്ചി: തന്റെ കൂടെ പ്രവർത്തിക്കുന്ന സഹ സംവിധായികയുമായി മകന് ബന്ധമുണ്ടെന്നാരോപിച്ച് സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് കാണിച്ചത് കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയെന്ന് ആൽവിന്റെ പത്നി. വീട്ടിൽ കയറിവന്ന് റോഷൻ ആൻഡ്രൂസും ഗുണ്ടകളും ചേർന്ന് ഭർത്താവിനെയും മകന്റെ സുഹൃത്തിനേയും തല്ലിച്ചതയ്ക്കുകയായിരുന്നു എന്നാണ് മറുനാടനോട് ആൽവിൻ ആന്റണിയുടെ പത്നി ഏൻജലീന പറയുന്നത്. ഏഴുവയസ്സുകാരിയായ മകളുടെ മുന്നിലിട്ടാണ് ആൽവിനെയും മകന്റെ സുഹൃത്തായ ഡോക്ടറേയും തല്ലിച്ചതച്ചത്. ഇതോടെ ഈ ആക്രമണം കാണേണ്ടിവന്ന കുഞ്ഞുമോൾ പരീക്ഷയെഴുതാൻ പോലും പറ്റാത്തതത്ര തകർന്നുപോയന്നും ആ അമ്മ പറയുന്നു.
ഏൻജലീന മറുനാടനോട് പ്രതികരിച്ചതിന്റെ ചുരുക്കം ഇങ്ങനെ:
അവർ വന്നത് പ്രശ്നം രമ്യതയിൽ പരിഹരിക്കാനാണ് എന്നു പറഞ്ഞാണ്. കഴിഞ്ഞ രാത്രിയിൽ പ്രശ്നം പറഞ്ഞു തീർക്കാനാണ് എന്നു പറഞ്ഞ് റോഷൻ ആൽവിൻ ആന്റണിയുടെ വീട്ടിലേക്ക് എത്തിയത്. ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയുടെ സുഹൃത്തായ ഡോക്ടറെക്കൂടി റോഷൻ ഇവിടേക്ക് വരാൻ ഫോണിൽ വിളിച്ചു നിർദ്ദേശിച്ചിരുന്നു. മുമ്പ് ഒരു തവണ ഇത്തരത്തിൽ ഒരു ചർച്ചയും നടന്നു. അ്ന്ന് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതുകൊണ്ടാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് രണ്ടാമതും അവസരം ഒരുക്കിയത്.
ഇതിൻ പ്രകാരം ഡോക്ടർ കൂടി ആൽവിൻ ആന്റണിയുടെ വീട്ടിലെത്തി. 12.05 ആയപ്പോൾ വീടിന്റെ മുകൾ നിലയിൽ ഇവർ താമസിക്കുന്ന മുറിയിലേക്ക് റോഷനും സുഹൃത്തുക്കളായ സുശീൽ, നവാസ് എന്നിവരും വന്നു. സൗമ്യമായിട്ടാണ് റോഷൻ ആദ്യം പെരുമാറിയത്. ഈ സമയം വീട്ടിൽ ആൽവിൻ ആന്റണിയും ഭാര്യ എഞ്ചലീന ആന്റണിയും ഏഴാംക്ലാസ്സുകാരിയായ മകളും മകന്റെ സുഹൃത്തായ ഡോക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
റോഷന്റെ ഭീഷണി ഉണ്ടായിരുന്നതിനാൽ മകൻ ആൽവിൻ ജോൺ ആന്റണിയെ നേരത്തെ തന്നെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. സംസാരത്തിനിടയിൽ മകനെ കാണണമെന്ന് റോഷൻ ആൻഡ്രൂസ് ആവശ്യപ്പെട്ടു. മകനിവിടെ ഇല്ലെന്നും എവിടെ പോയിരിക്കുവാണെന്ന് അറിയില്ലെന്നും ആൽവിൻ ആന്റണി പറഞ്ഞു.
ഇതോടെ, മകന്റെ സുഹൃത്തായ ഡോക്ടറുടെ നേരെ തിരിഞ്ഞ് അവൻ എവിടെയാണ് എന്ന് ചോദിച്ചു. ഡോക്ടർ അപ്പോൾ തനിക്കറിയില്ല എന്നു പറഞ്ഞു. ഇതോടെ അതുവരെ സൗമ്യമായി സംസാരിച്ചിരുന്ന റോഷൻ ആൻഡ്രൂസിന്റെ മുഖഭാവവും ശബ്ദവും മാറി. ഡോക്ടർക്ക് അറിയാം അവൻ എവിടെയുണ്ടെന്ന് എന്നായി സംസാരം. ഡോക്ടറെ അങ്ങ് പൊക്കുവാ. ഡോക്ടറെ പൊക്കിയാൽ അവൻ എവിടെയുണ്ടെങ്കിലും പറന്നുവരും എന്നു പറഞ്ഞ് കൊണ്ട് താഴേക്ക് പോയി ഒപ്പം വന്ന ഗുണ്ടകളെ വീട്ടിലേക്ക് വിളിച്ചു കയറ്റി.
ഇതോടെ, ഇരുപത്തഞ്ചോളം ഗുണ്ടകൾ വീട്ടിനകത്തേക്ക് ഇരച്ചു കയറുകയും ഡോക്ടറെ പിടിച്ചു കൊണ്ടു പോകാൻ ശ്രമം നടത്തുകയും ചെയ്തു. എതിർത്ത ഡോക്ടറെ റോഷൻ ആദ്യം ഇടതു ചെകിട്ടത്ത് അടിച്ചു. പിന്നെ തലങ്ങും വിലങ്ങും അടിച്ചു താഴെയിട്ടു. ഇതോടെ പേടിച്ചരണ്ട ഏഞ്ചലീനയും ആൽവിൻ ആന്റണിയും മകളും ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ ഏഞ്ചലീനയ്ക്കും മകൾക്ക് നേരെയും റോഷൻ ആൻഡ്രൂസ് അതിക്രമം കാട്ടി. അവരെ പിടിച്ചു തള്ളി. ഈ സമയം ഡോക്ടറെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ക്രൂര മർദ്ദനം തുടർന്നു ഗുണ്ടകൾ.
പ്രശ്നം വഷളാകുമെന്ന് കണ്ടതോടെ ഏഞ്ചലീന മകളെ ഒരു റൂമിലേക്ക് പിടിച്ചു കയറ്റി. പിന്നീട് ഡോക്ടറുടെ കൈയിൽ പിടിച്ചു അകത്തേക്ക് വലിച്ചു. എന്നാൽ ഗുണ്ടകൾ ഡോക്ടറുടെ കാലിൽ പിടിച്ചു വലിച്ച് പുറത്തേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാൽ വേഗം തന്നെ ഡോക്ടറെ അവർ റൂമിലേക്ക് വലിച്ചു കയറ്റി വാതിൽ അകത്ത് നിന്നും പൂട്ടി. ഇതോടെ ഗുണ്ടകൾ വാതിൽ തകർക്കാൻ ശ്രമിച്ചപ്പോൾ ആൽവിൻ ആന്റണി പൊലീസിനെ വിളിച്ചു വരുത്തുമെന്നും കേസുകൊടുക്കുമെന്നും പറഞ്ഞതോടെയാണ് റോഷൻ ആൻഡ്രൂസും ഗുണ്ടകളും പിൻവാങ്ങിയത്. തിരിച്ചു പോകുന്നതിനിടയിൽ മകനെതിരെ സഹസംവിധായികയായ തന്റെ സുഹഡത്തിനെ കൊണ്ട് പീഡന പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം, അക്രമം നടന്ന വിവരം ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തുകയും മർദ്ദനമേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് ഇന്ന് രാവിലെ സൗത്ത് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി മൊഴി എടുത്തു. അക്രമത്തിൽ വീടിനുള്ളിലെ ഗ്ലാസ്സുകൾ പൊട്ടിയെതൊഴിച്ചാൽ മറ്റ് നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
മർദ്ദനം നടക്കുന്നതിനിടെ ഡോക്ടർ തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങളെല്ലാം അക്രമം നടത്തിയവർ അറിയാതെ പകർത്തിയിരുന്നു. ഇന്ന് ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി പരാതി നൽകിയിരിക്കുന്നതിനാൽ റോഷൻ ആൻഡ്രൂസ് കൂടുതൽ കുരുക്കിലായിരിക്കുകയാണ്. ഇപ്പോൾ സിനിമാ മേഖലയിലെ പ്രമുഖരെ കൊണ്ട് പ്രശ്നം ഒത്തു തീർപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഒരു വിധത്തിലുള്ള ഒത്തു തീർപ്പിനും തയ്യാറല്ല എന്നാണ് കുടുംബം പറയുന്നത്.
ആക്രമണത്തെ പറ്റി ആൽവിന്റെ കുടുംബം പറയുന്നത്
സിനിമയിൽ മാത്രമേ താൻ ഇത്തരം ഗുണ്ടാ അക്രമണങ്ങൾ കണ്ടിട്ടുള്ളൂ എന്നാണ് ഏൻജലീന പറയുന്നത്. തടിമാടന്മാരായ, ആറടിയിൽ കൂടുതൽ പൊക്കമുള്ളവരായിരുന്നു വീട്ടിൽ എത്തിയത്. റോഷൻ ഒന്നും അറിയാത്ത ഡോക്ടറെ മർദ്ദിക്കുന്നത് കണ്ടപ്പോൾ അവർ തേടി വന്ന എന്റ മകനെ കൈയിൽ കിട്ടിയരുന്നുവെങ്കിൽ കൊന്നു കളയുമായിരുന്നു. അത്രക്ക് ദേഷ്യത്തോടെയാണ് അയാൾ പെരുമാറിയത്. കേട്ടാൽ അറക്കുന്ന അസഭ്യവാക്കുകൾ പറഞ്ഞായിരുന്നു ഞങ്ങളുടെ മേലുള്ള അതിക്രമം.
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകളുടെ മുന്നിൽ വച്ചായിരുന്നു ഈ ക്രൂരത. അവൾ ആകെ പേടിച്ചിരിപ്പാണ്. പരീക്ഷക്ക് പോകാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലാണ്. ആൽവിൻ ആന്റണിയുടെ ഭാര്യ ഏഞ്ചലീന ആന്റണി പറയുന്നു.അർദ്ധ രാത്രിയിൽ നടന്ന ഗുണ്ടാ അക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ആൽവിൻ ആന്റണിയും കുടുംബവും ഇതുവരെ മുക്തരായിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍