റോഷൻ പറയുന്നത് ആൽവിൻ ജോൺ അറിയുന്നതും ആൽവിൻ പറയുന്നത് റോഷനും അറിയുന്നത് എങ്ങനെ? ചെറിയ പ്രശ്നങ്ങൾ ഊതിവീർപ്പിച്ചതോ? ഒന്നുമനസ്സിരുത്തിയാൽ വീട് കയറിയുള്ള അക്രമത്തോളം എത്തുമായിരുന്നില്ലെന്ന് മോളിവുഡ് വൃത്തങ്ങൾ മറുനാടനോട്; ആരോപണമുന നീളുന്നത് റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകയുടെ നേർക്ക്; റോഷന്റേയും ആൽവിന്റെയും പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കൊച്ചി പൊലീസും
എം മനോജ് കുമാർ
കൊച്ചി: സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയുമായുള്ള പ്രശ്നത്തിൽ സിനിമാ വൃത്തങ്ങൾ കുറ്റപ്പെടുത്തുന്നത് റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകയായ പെൺകുട്ടിയെ. സഹസംവിധായകയായ ഈ പെൺകുട്ടി വിചാരിച്ചിരുന്നെങ്കിൽ പ്രശനങ്ങൾ ഇത്ര വഷളാകുമായിരുന്നില്ല. സിനിമ എന്നത് പരസ്പര ധാരണകൾ അനുസരിച്ച് മുന്നോട്ടു പോകേണ്ടുന്ന മേഖലയാണ്. ഈ മേഖലയെക്കുറിച്ച് ധാരണ ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. റോഷനെയും ആൽവിന്റെ മകനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അതിൽ ഈ പെൺകുട്ടിക്ക് എത്രമാത്രം റോൾ ഉണ്ടാകുമെന്നു ഞങ്ങൾക്ക് അറിയില്ല. പക്ഷെ ഈ പ്രശ്നങ്ങൾക്ക് നടുവിൽ ഉള്ളത് ഈ പെൺകുട്ടി മാത്രമാണ്. അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് ഞങ്ങൾ പറയുന്നത്-ഉന്നത സിനിമാവൃത്തങ്ങൾ വിരൽ ചൂണ്ടുന്നത്.
ദിലീപിന്റെ കേസ് അടക്കമുള്ള നിരവധി പ്രശ്നങ്ങളിൽ കുരുങ്ങി മുന്നോട്ടു പോകുന്ന മലയാള സിനിമയ്ക്ക് വൻ തിരിച്ചടിയാണ് റോഷൻ ആൻഡ്രൂസും ആൽവിൻ ആന്റണിയും തമ്മിൽ ഉടലെടുത്ത കേസ് എന്നും സിനിമാ വൃത്തങ്ങൾ വിലയിരുത്തുന്നു. ഇത്രമാത്രം വാർത്താ തലക്കെട്ടുകൾ പിടിച്ചടക്കാൻ മാത്രം ഉള്ള സംഭവങ്ങൾ ഇവർക്കിടയിൽ നടന്നിട്ടില്ലെന്നും ഉന്നത സിനിമാവൃത്തങ്ങൾ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. പക്ഷെ രണ്ടു പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അവസ്ഥയിൽ തങ്ങൾക്ക് ഇടപെടുന്നതിലും അപ്പുറം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ് എന്നാണ് ഇവരുടെ വിലയിരുത്തലും.
റോഷൻ ആൻഡ്രുസിനും ആൽവിൻ ജോൺ ആന്റണിക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഈ പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണം ഈ സഹസംവിധായകയാണ്. ഇവർ മനസിരുത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇത്ര വഷളാകുമായിരുന്നില്ല എന്നാണ് സിനിമാ വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. റോഷൻ പറയുന്ന കാര്യങ്ങൾ ആൽവിൻ ജോൺ അറിയുന്നതും ആൽവിൻ ജോൺ പറയുന്ന കാര്യങ്ങൾ റോഷനും അറിയുന്നത് എങ്ങിനെയാണ്. ഇവർക്കിടയിൽ ആകെയുണ്ടായിരുന്നത് ഈ സഹസംവിധായകയാണ്. ഇവർ ശ്രദ്ധിച്ചിരുന്നങ്കിൽ വീട് കയറിയുള്ള ഈ പ്രശ്നങ്ങൾ ഒന്നും നടക്കുമായിരുന്നില്ല.
റോഷന് അടുപ്പമുണ്ടായിരുന്ന സഹസംവിധായകയാണ് ഈ പെൺകുട്ടി. ഈ പെൺകുട്ടിയെ കേന്ദ്രമാക്കി ഒരു ആൽബം ആൽവിൻ ജോൺ ചെയ്തത് റോഷന് ഇഷ്ടമായിരുന്നില്ല. ഈ പ്രശ്നത്തിൽ റോഷൻ ഉടക്കിയിരുന്നു. ഈ പ്രശ്നം മനസിലാക്കി ആൽവിൻ ആന്റണി മകൻ ജോണിനെക്കൊണ്ട് റോഷനോട് ക്ഷമ പറയിപ്പിച്ചു. ഒപ്പം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മകനെ ആൽവിൻ വീട്ടിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് തിരുവനന്തപുരത്തുള്ള ഒരു ഡോക്ടർ, ജോണിന്റെ സുഹൃത്തായ ഡോക്ടർ ആൽവിന്റെ വീട്ടിൽ എത്തുന്നത്. ഈ ഡോക്ടർ എത്തിയപ്പോൾ ആരോ റോഷൻ വിളിച്ചു പറഞ്ഞു. ജോണിന്റെ കൂട്ടുകാരൻ ഡോക്ടർ ഇവിടെ എത്തിയിട്ടുണ്ട്. അവനൊപ്പം മകനും കാണുമെന്ന്. പക്ഷെ മകൻ ഉണ്ടായിരുന്നില്ല. ഇത് റോഷൻ അറിഞ്ഞതുമില്ല.
റോഷന് ആൽവിന്റെ മകനെ കാണണമെന്ന വാശി ഉണ്ടായിരുന്നു. മകൻ പക്ഷെ റോഷൻ വന്ന ആ ദിവസം വീട്ടിൽ ഉണ്ടായിരുന്നില്ല.റോഷന് ഒപ്പം വന്നവർ വീട്ടിൽ അക്രമം കാട്ടുകയും പ്രശ്നങ്ങൾ വഷളാക്കുകയും ചെയ്തു-സിനിമാ വൃത്തങ്ങൾ .പറയുന്നു. പക്ഷെ തികച്ചും വ്യത്യസ്തമായ ഭാഷ്യമാണ് ഉന്നത സിനിമാ കേന്ദ്രങ്ങൾക്ക് റോഷൻ നൽകുന്ന വിശദീകരണം. ആൽവിന്റെ മകൻ ഡ്രഗ്സ് ആണ് എന്ന കാര്യത്തിൽ റോഷൻ ഉറച്ചു നിൽക്കുന്നു. ആൽവിന്റെ മകൻ ആ പെൺകുട്ടിയെ ശല്യപ്പെടുത്തി. ഈ കാര്യം ചോദിക്കാനാണ് ആൽവിന്റെ വീട്ടിൽ ചെന്നത്. അല്ലാതെ വഴക്കുണ്ടാക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല-റോഷൻ ആൻഡ്രുസ് വിശദമാക്കുന്നു. പക്ഷെ റോഷന്റെ വാക്കുകളിൽ നിന്നാണ് ഇവർ പെൺകുട്ടിയുടെ കുഴപ്പം ഈ പ്രശ്നങ്ങൾക്ക് നടുവിൽ ഉണ്ടായിരുന്നു എന്നും തിരിച്ചറിയുന്നത്. ഈ പെൺകുട്ടി വിചാരിച്ചാൽ പ്രശ്നങ്ങൾ ഈ വിധം കലാശിക്കുമായിരുന്നില്ല-ഉന്നത സിനിമാ വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചു.
പക്ഷെ പ്രശ്നങ്ങൾ സമവായം കൊണ്ടൊന്നും കൊണ്ടൊന്നും അവസാനിക്കാത്ത സ്ഥിതിയിലാണ്. വീട് കയറി തല്ലിയെന്ന നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഒപ്പം റോഷൻ ആൻഡ്രുസ് നൽകിയ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. ആൽവിൻ ആന്റണിയും സംഘവും ചേർന്ന് തന്നെ മർദ്ദിച്ചു എന്നാണ് റോഷൻ നൽകിയ പരാതിയിൽ പറയുന്നത്. എന്തായാലും കേസ് വിശദമായി പഠിക്കുമെന്നും അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും കൊച്ചി ടൗൺ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ടു പരാതിക്ക് മാത്രമായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചതായും കൊച്ചി പൊലീസ് അറിയിച്ചിട്ടുണ്ട്. എന്തായാലും പ്രശ്നങ്ങളിൽ മലയാള സിനിമാ ലോകം അസ്വസ്ഥമാണ്.
കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി ആക്രമിച്ചതായി പരാതി വന്നത്. തന്നെയും കുടുംബത്തെയും ആക്രമിക്കാൻ രാത്രിയിൽ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ 40 ഗുണ്ടകളുമായി റോഷൻ എത്തിയെന്നാണ് ആൽവിന്ന്റെ പരാതി. എന്നാൽ തന്നെയും സുഹൃത്ത് നവാസിനെയും ആൽവിനും സംഘവും മർദ്ദിച്ചുവെന്നാണ് റോഷന്റെ വാദം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍