ക്രൈസ്റ്റ് ചർച്ചിലെ കൂട്ടക്കൊലകളിൽ നിർഭാഗ്യവശാൽ രണ്ടുതരം പ്രചാരണങ്ങളാണ് കൊഴുക്കുന്നത്; ലോകത്തിനാകെ ഇസ്ലാമോഫോബിയ പിടിപെട്ടേ എന്നു വിളിച്ചുകൂവി സ്വയംമഹത്വപ്പെടുത്തുന്ന ഇരവാദമാണ് ഒരുവശത്ത്; വേട്ടക്കാർ വേട്ടയാടപ്പെടുന്നതിലെ ഗൂഢാഹ്‌ളാദമാണ് മറുവശത്ത്; രണ്ടും ഒരുപോലെ അപലപനീയം; ഈ ആക്രമണം മനുഷ്യരാശിക്കെതിരെയാണ്: സി രവിചന്ദ്രൻ എഴുതുന്നു
സി രവിചന്ദ്രൻ
ഇന്നലെ വന്നവരും നാളെ വരുന്നവരും
(1) ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ആരാണ് കണ്ടുപിടിച്ചത്? ഏതുത്തരം പറഞ്ഞാലും അത് തെറ്റായിരിക്കും. ഈ പ്രദേശങ്ങൾ കണ്ടുപിടിച്ച ആദ്യത്തെയാൾ ആരെന്ന് നമുക്കറിയില്ല. ഒരുപക്ഷെ അവിടെ എത്തിച്ചേർന്ന ആദ്യ മനുഷ്യൻ അതറിഞ്ഞിട്ടുണ്ടാവില്ല; അയാളെ പുറംലോകവും. ഏറ്റവും അവസാനത്തെ ഹിമയുഗത്തിന്റെ പ്രഹരത്തിൽനിന്നും ബ്രീട്ടീഷ് ദ്വീപുകൾ പുറത്തുവരുന്നത് കഷ്ടിച്ച് പതിനായിരം വർഷങ്ങൾക്ക് മുമ്പാണ്. 45000-50000 വർഷങ്ങൾക്ക് മുമ്പ് ഹോമോസാപിയൻസ് എത്തിച്ചേർന്ന ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ബ്രിട്ടീഷുകാരുടേതാണെന്ന് പലരും വിശ്വസിക്കുന്നു!
(2) ഹോമോ സാപിയൻസ് ഓസ്‌ട്രേലിയൻ ദ്വീപുകളിലേക്ക് ആദ്യമെത്തുന്നത് ഇന്തോനേഷ്യ, പാപ്പു-ന്യൂഗിനി പ്രദേശങ്ങളിൽ നിന്നാവാം. ശേഷം നാൽപ്പതിനായിരം വർഷങ്ങളോളം പുറംനാഗരികതയ്ക്ക് അവർ അപരിചിതരായിരുന്നു. ഏകദേശം 4500 വർഷങ്ങൾക്ക് മുമ്പ്(ബി.സി.ഇ 2600-1900) തമിഴ് സമുദ്ര സഞ്ചാരികൾ ഈ പ്രദേശത്ത് എത്തിയിട്ടുണ്ടാവാം എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയിലും മറ്റും കാണപ്പെടുന്ന ഇന്ത്യൻ ജനിതകചരിത്രമുള്ള ഡിംഗോ എന്ന പരുക്കൻ നായകൾ ഈ സംശയം ബലപ്പെടുത്തുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ(1421) ഷെംഗ് ഹെ ഓസ്‌ട്രേലിയ കണ്ടുപിടിച്ചിരുന്നു എന്നൊരു അവകാശവാദം ഉണ്ട്. വലിയൊരു സൈനികസംഘത്തേയും ചൈനക്കാർ അങ്ങോട്ട് അയച്ചിരുന്നുവത്രെ. ഇന്നും ഈ രാജ്യങ്ങളിലെ ജനസംഖ്യയിൽ നല്ലൊരു ശതമാനം ചൈനീസ് വംശജരാണെന്നോർക്കുക. 1605 ൽ പോർട്ടുഗീസ് സമുദ്രസഞ്ചാരിയായ പെഡ്രോ ഫെർണാണ്ടസ് ഡി ക്വിറോസ് ഓസ്‌ട്രേലിയിൽ എത്തിയെന്നും പറയപ്പെടുന്നു. പക്ഷെ ഈ ദൗത്യങ്ങൾക്കൊന്നും കൃത്യമായ ചരിത്ര തെളിവുകളില്ല.
(3) 1606 ൽ വിലം ജാൻസൂൻ എന്ന ഡച്ചുകാരൻ ഈ മേഖലയിൽ എത്തിച്ചേരുകയും ഈ പ്രദേശത്തെ പൊതുവിൽ ന്യൂസിലാൻഡ്(neu zealand) എന്ന വിളിക്കുകയും ചെയ്തു. പിന്നെയും ഡച്ച് സംഘങ്ങൾ എത്തിയെങ്കിലും അവിടെ കോളനികളൊന്നും സ്ഥാപിച്ചില്ല. ഓസ്‌ട്രേലിയയും ന്യൂസിലൻഡും ആത്യന്തികമായി കോളനികളാക്കിയ ബ്രിട്ടീഷ് സാമ്ര്യാജ്യത്വത്തിന്റെ പ്രതിനിധി എന്നു പറയാവുന്ന വില്യം ഡാമ്പിയർ 1699 ൽ ആദ്യമായി അവിടെയെത്തുമ്പോൾ ആ പ്രദേശം അറിയപ്പെട്ടിരുന്നത് ന്യൂ ഹോളണ്ട് (New Holland) എന്ന പേരിലായിരുന്നു. ലോകംചുറ്റിയുള്ള സഞ്ചാരത്തിനിടെയാണ് ഡാമ്പിയർ അവിടെ ചെല്ലുന്നത്. തുടർന്ന് ക്യാപ്റ്റൻ ജയിംസ് കുക്കിന്റെ (1728/779) നേതൃത്വത്തിലുള്ള ആദ്യത്തെ ബ്രിട്ടീഷ് നാവികസംഘം ബോട്ടണി ബേ(Botany Bay) എന്നറിയപ്പെടുന്ന സ്ഥലത്ത് എത്തിച്ചേർന്നത് 1770 ലാണ്. 1787 ൽ ബ്രിട്ടീഷുകാർ ഓസ്‌ട്രേലിയിൽ കോളനിവൽക്കരണം ആരംഭിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന് അമേരിക്ക നഷ്ടപെട്ട കാലമായിരുന്നു അത്. 1788 ൽ സിഡ്‌നി എന്ന പട്ടണം സ്ഥാപിക്കപ്പെട്ടു.
(4) അതേസമയം 700 വർഷങ്ങൾക്ക് മുമ്പ് തന്നെ മലയ-പോളിനേഷ്യൻ വംശജർ ന്യൂസിലൻഡിൽ എത്തിയിരുന്നു. മയോറികൾ എന്നറിയപ്പെടുന്ന അവരുടെ സംസ്‌കാരം ഇന്നും ന്യൂസിലൻഡിൽ നിലനിൽക്കുന്നു. 1642 ഡിസമ്പറിൽ എത്തിയ ഡച്ച് സഞ്ചാരി ഏബൽ ടാസ്മൻ ആണ് ന്യൂസിലൻഡിലെത്തിയ ആദ്യത്തെ യൂറോപ്യൻ. 1769 ൽ എത്തിച്ചേർന്ന ക്യാപ്റ്റൻ ജയിംസ് കുക്ക് ന്യൂസിലാൻഡിന്റെ തീരപ്രേദേശങ്ങൾ പഠിച്ച് ആ ഭൂവിഭാഗത്തിന്റെ മാപ്പ് ഉണ്ടാക്കി. അവിടെ നിന്നാണ് ജയിംസ് കുക്ക് 1770 ൽ ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസ് തീരത്ത് എത്തുന്നത്. ചുരുക്കത്തിൽ, ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും യൂറോപ്യന്മാർ വരുത്തരാണ്. ഡച്ചുകാർ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇംഗ്ലിഷുകാർ കൊടി ഉയർത്തി.
(5) കലർന്നും പടർന്നുമാണ് മനുഷ്യർ ലോകമെങ്ങും വ്യാപിച്ചത്. തൊലിയുടെ നിറവ്യത്യാസവും ആകാരപ്രകൃതികളിലെ ഭിന്നതകളുമെല്ലാം ആദിമജനതകൾ കൂടുതൽകാലം ജീവിച്ചിരുന്ന പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന ഭൗതിക അവസ്ഥകളുടെയും ജനിതകസാഹചര്യങ്ങളുടെയും ബാക്കിപത്രം മാത്രം. മനഷ്യന് ഭൂമിയിൽ എവിടെയും ജീവിക്കാൻ അവകാശമുണ്ട് എന്ന അവസ്ഥയിൽനിന്നും ചില മനുഷ്യർക്ക് മാത്രമേ ചില സ്ഥലങ്ങളിൽ വസിക്കാൻ അവകാശമുള്ളൂ എന്ന അതിർത്തിവാദവും ദേശീയബോധവും ഉടലെടുക്കുന്നത് പിന്നീടാണ്. പാസ്‌പോർട്ടും വിസയും ചോദിച്ച് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.
(6) റഷ്യക്കാർ സൈബീരിയയിലേക്ക് കുറ്റവാളികളെ നാടുകടത്തിയിരുന്നതുപോലെ ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ കുറ്റവാളികളെ നാടുകടത്തിയിരുന്ന സ്ഥലമാണ് ഓസ്‌ട്രേലിയ. 1849 ആകുമ്പോഴേക്കും ഓസ്‌ട്രേലിയ ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ പീനൽ കോളനി (penal colony) ആയി മാറിക്കഴിഞ്ഞിരുന്നു. 1850-68 കാലഘട്ടത്തിൽമാത്രം 9721 കുറ്റവാളികളാണ് 43 കപ്പലുകളിലായി ദക്ഷിണ ഓസ്‌ട്രേലിയയിൽ എത്തുന്നത്. കുറ്റവാളികളുടെ കയറ്റുമതി അവസാനിക്കുന്നത് 1868 ലാണ്. ചുരുക്കത്തിൽ, ഓസ്‌ട്രേലിയയിൽ ആദിമവാസികൾ ഉൾപ്പടെ എല്ലാവരും കുടിയേറിയവരാണ്.
(7) ആരാദ്യം വന്നു എന്നതാണ് വർത്തമാനകാല പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരിഗണിക്കുന്ന മാനദണ്ഡം. ഇന്നലെ വന്നവർ ഇന്നു വരുന്നവരെ തടയുന്നു, ഇരുവരുംകൂടി വരാനിരിക്കുന്നവരെ പ്രതിരോധിക്കുന്നു, 'മണ്ണിന്റെ മക്കൾ 'വാദം ഉയർത്തുന്നു. കുടിയേറ്റക്കാരുടെ ഭൂഖണ്ഡത്തിൽ കുടിയേറ്റക്കാർക്കെതിരെയുള്ള വികാരം പുകയുന്നു. അരക്ഷിതാവസ്ഥയും പട്ടിണിയും നടമാടുന്ന രാജ്യങ്ങൾ വിട്ട് സമ്പന്നരാജ്യങ്ങളിലേക്ക് കുടിയേറുന്നവരെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടാകുന്നു. ഓസ്‌ട്രേലിയയിലും അമേരിക്കയിലും ന്യൂസിലാൻഡിലുമൊക്കെ പുറത്തുനിന്നും ജനങ്ങൾ കുടിയേറുന്നതിനെ സംശയത്തോടെയും അസഹിഷ്ണുതയോടെയും വീക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. പണ്ട് ഈ അവസ്ഥ നിലവിലുണ്ടായിരുന്നെങ്കിൽ തങ്ങളുടെ മുൻഗാമികൾ അവിടങ്ങളിൽ എത്തില്ലായിരുന്നു എന്നവർ ചിന്തിക്കാറില്ല.
(8) കുടിയേറ്റക്കാർ കുടിയേറ്റത്തെ പ്രതിരോധിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മോസ്‌കുകളിലേക്ക് അഞ്ചോളം തോക്കുകളുമായി ഇരച്ചുകയറി അമ്പതുപേരെ കൊലപ്പെടുത്തിയ ബ്രന്റൺ ഹാരിസൺ ടാറന്റ് എന്ന ഓസ്‌ട്രേലിയക്കാരൻ നടത്തിയ കൂട്ടക്കൊല. വെള്ളക്കാരനും നിയോ നാസി വംശീയവാദിയുമാണ് ഈ ഭീകരകൃത്യം നടത്തിയതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി പറയുന്നു. 2011 ജൂലെ 22 ന് ആൻഡേഴ്‌സ് ബെറിങ് ബ്രെവിക് ഓസ്ലോയിലെ യൂത്ത് സമ്മർക്യാമ്പിൽ കടന്നുകയറി 77 പേരെ വെടിവെച്ച് കൊന്ന് സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആളാണ് കൊലയാളി. ന്യൂസിലാൻഡ് സമൂഹം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയെന്ന് അവരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. തോക്കു ലൈസൻസ് നയം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പ്രസിദ്ധമായ ക്രൈസ്‌ററ് ചർച്ച് ക്രൂസേഡേഴ്‌സ് എന്ന റഗ്‌ബി ടീമിന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നു.
(9) ന്യൂസിലാൻഡിലും ഭരണകൂടം വളരെ ശുഷ്‌കാന്തിയോടും ആത്മാർത്ഥതയോടുംകൂടിയാണ് ഈ ദുരന്തത്തെ നേരിടുന്നത്. ഓസ്‌ട്രേലിയ ഇന്ത്യയുടെ രണ്ടര ഇരട്ടിയിലധികം വലുപ്പമുള്ള രാജ്യമാണ്. കഷ്ടിച്ച് കേരളത്തിന്റെ ജനസംഖ്യ മാത്രം. ന്യൂസിലൻഡും ജനസാന്ദ്രത്ര കുറഞ്ഞ രാജ്യമാണ്. പൊതുവെ സ്‌കാൻഡിനേവിയൻ രാജ്യങ്ങൾപോലെ ശാന്തവും സമൃദ്ധവുമാണ് ഈ സമൂഹങ്ങൾ. വ്യവസ്ഥകൾക്ക് വിധേയമായി അവർ കുടിയേറ്റക്കാർക്ക് പൗരത്വവും സംരക്ഷണവും നൽകാറുണ്ട്. വംശീയവെറി, കുടിയേറ്റക്കാർക്കെതിരെയുള്ള പൊതുവികാരം, മുസ്ലിം കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധം ഇവയൊക്കെ സമാസമം ചേർത്ത അസഹിഷ്ണുത ഇന്ന് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിൽ പുകയുന്നുണ്ട്. അപരനെ സഹിക്കാനുള്ള സഹിഷ്ണുതാബോധം ആഗോളമനുഷ്യൻ ഇനിയും നേടിയെടുത്തിട്ടില്ല. റോഹിഞ്ച്യർമുതൽ കേരളത്തിലെ ഇതരസംസ്ഥാന കുടിയേറ്റക്കാർ വരെ ഉദാഹരണമായി മുന്നിലുണ്ട്.
(10) പൗരത്വപ്രശ്‌നങ്ങളും തിരിച്ചറിയൽ പട്ടികകളും ഇന്ത്യയിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കുന്നു. തങ്ങൾക്ക് ചെയ്യാൻ താല്പര്യമില്ലാത്ത തൊഴിലുകളും ദൗത്യങ്ങളും നിർവഹിക്കാൻ ശേഷിയുള്ള അന്യരെ മാത്രമാണ് എല്ലാവർക്കും ആവശ്യം. അമേരിക്കയിലെ ആഫ്രിക്കൻ അടിമകൾ മുതൽ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ വരെ വരച്ചിടുന്ന ചിത്രമതാണ്. മിക്ക ഗൾഫ് രാജ്യങ്ങളും പുറത്തുനിന്നുള്ളവർക്ക് പൗരത്വം നൽകില്ല. മനുഷ്യവാസമില്ലാത്ത തങ്ങളുടെ പ്രദേശങ്ങൾ മുന്നിൽ കണ്ട് കുടിയേറ്റക്കാരോട് ഉദാരനയം സ്വീകരിക്കുന്ന രാജ്യങ്ങളുണ്ട്. അതേസമയം, കുടിയേറ്റക്കാരെ കഴിയുന്നത്ര ഉൾകൊള്ളാൻ ആധുനിക നാഗരികതകൾ ശ്രമിക്കാറുണ്ട്. സിറിയൻ അഭയാർത്ഥികൾ പ്രാണനുംകൊണ്ട് പലായനംചെയ്തപ്പോൾ അവരിൽ നല്ലൊരു പങ്കിനേയും സ്വീകരിക്കാൻ യൂറോപ്യൻരാജ്യങ്ങൾ തയ്യാറായത് അതിന്റെ അടയാളമാണ്. അപ്പോഴും തങ്ങൾ പടുത്തുയർത്തിയ നാഗരികജീവിതത്തിന്റെ ഫലങ്ങൾ ഭുജിക്കാൻ അന്യരെത്തുന്നത് ലോകമെങ്ങും പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നില്ല.
(11) ഇപ്പറഞ്ഞതിന്റെ എതിർവാദവും പരിശോധിക്കേണ്ടതുണ്ട്. അതിർത്തികളും നിയമങ്ങളുമില്ലാതെ, നാമും മറ്റുള്ളവരും എന്ന ബോധമില്ലാതെ ഏത് സമൂഹത്തിനാണ് മുന്നോട്ടുപോകാനാവുക? ദേശരാഷ്ട്രീയത്തിന്റെയും നിയമങ്ങളുടെയും സമ്പൂർണ്ണ നിരാകരണം മനുഷ്യനാഗരികതയെ തന്നെ അട്ടിമറിക്കും. ഏതൊരു മനുഷ്യനും പരിധിയില്ലാതെ ലോകത്തെവിടെയും സഞ്ചരിക്കാനും താമസിക്കാനും കഴിയും എന്ന അവസ്ഥ വന്നാൽ പഴയതുപോലെ അധിനിവേശങ്ങളും കീഴടക്കലുകളും തുടർക്കഥയാവും. ശക്തന്റെ ആധിപത്യം വരും. സ്വാഭാവികമായും നിയമങ്ങളും നിയന്ത്രണങ്ങളും തിരികെയെത്തും. ഓരോ രാജ്യത്തും അവിടെ ഇപ്പോഴുള്ള ജനതയ്ക്കാണ് പരമാധികാരവും സ്വയംഭരണവുമുള്ളത്. ചരിത്രം എന്തായിരുന്നു എന്നതല്ല മറിച്ച് വർത്തമാനം എന്താണ് എന്നതാണ് പ്രസക്തം. എല്ലാവരും വന്നവരാണ്, എല്ലാവരും കുടിയേറ്റക്കാരാണ് എന്നൊക്കെ വാദിച്ചുകൊണ്ടിരുന്നാൽ നാഗരികസമൂഹങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല. അതേസമയം അത്തരം തിരിച്ചറിവുകൾ സഹിഷ്ണുത വർദ്ധിപ്പിച്ചേക്കാം.
(12) ചരിത്രത്തിൽ ജീവിക്കുക എന്നത് അയഥാർത്ഥപരവും പരിഹാസ്യമായിരിക്കും. ചരിത്രം ഉദ്ധരിച്ചുള്ള വിലപേശലുകൾ പലപ്പോഴും കൂടുതൽ കാലുഷ്യം നിർമ്മിക്കും. ചരിത്രഖനനം എത്ര ആഴത്തിൽ എന്നതും മറ്റൊരു ചോദ്യമാണ്. തങ്ങൾക്ക് ആവശ്യമുള്ളതിലും ആഴത്തിലേക്ക് പോകാൻ മിക്കവരും തയ്യാറാവില്ല. ഇന്നത്തെ ഓസ്‌ട്രേലിയൻ സമൂഹം അധിനിവേശകരുടെയും കുറ്റവാളികളുടെയും പിൻതലമുറ ആയിരിക്കാം. പക്ഷെ അത്തരമൊരു കുറ്റബോധത്തോടെ പെരുമാറാൻ ഇന്നത്തെ തലമുറയോട് ആവശ്യപ്പെടാനാവില്ല. തങ്ങളുടെ അസ്തിത്വത്തിനും സുരക്ഷിതത്വത്തിനും നേരെ ഉയരുന്ന ഭീഷണിയായി പിന്നീട് വരുന്നവരെ കാണുന്ന പ്രവണത ജീവിസഹജമാണ്. പക്ഷെ അത്തരം ചോദനകൾ നാഗരികമായി പരിഷ്‌കരിക്കാതെ മനുഷ്യന് മുന്നോട്ടുപോകാനാവില്ല. ആദ്യമെത്തിയവർ പിന്നീടെത്തുന്നവരെ സംഘടിതമായി തടയുന്നതും അവർക്കെതിരെ വെറുപ്പും പകയും ചുരത്തുന്നതും മനുഷ്യാവകാശലംഘനമായി കാണാൻ ആധുനിക നാഗരികതയ്ക്ക് കഴിയണം. എങ്കിലേ കുടിയേറ്റപ്രശ്‌നം മനുഷ്യത്വപരമായി പരിഹരിക്കാനാവൂ.
(13) ക്രൈസ്റ്റ് ചർച്ചിലെ കൂട്ടക്കൊലകളുടെ മറ്റൊരു കാരണമായി കൊലയാളി ആരോപിക്കുന്നത് മുസ്ലിംകുടിയേറ്റമാണ്. കുടിയേറ്റക്കാർ സ്വീകാര്യരല്ല, മുസ്ലീങ്ങൾ ഒട്ടും സ്വീകാര്യരല്ല എന്ന നിലപാടാണത്. മുസ്ലിം ആരാധനാലായങ്ങൾ തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ രണ്ടുതരം പ്രചരണങ്ങൾ കൊഴുക്കുന്നു. ലോകത്തിനാകെ ഇസ്ലാമോഫോബിയ പിടിപെട്ടേ എന്നു വിളിച്ചുകൂവി സ്വയംമഹത്വപ്പെടുത്തുന്ന ഇരവാദമാണ് ഒരുവശത്ത്. വേട്ടക്കാർ വേട്ടയാടപ്പെടുന്നതിലെ ഗൂഢാഹ്‌ളാദമാണ് മറുവശത്ത്. രണ്ടും ഒരുപോലെ അപലപനീയമായ നിലപാടുകൾ. നോക്കൂ, ഒരു പ്രത്യക കഥയിൽ വിശ്വസിക്കുന്നു എന്ന ഒരൊറ്റ കാരണമാണ് 50 മുസ്ലീങ്ങൾക്ക് മരണമൊരുക്കിയത്. ഈ ആക്രമണം മനുഷ്യരാശിക്കെതിരെയാണ്. കുട്ടികളടക്കം ഒന്നുമറിയാത്ത നിരപരാധികളാണ് ഒരു വംശീയവെറിയന്റെ മുന്നിൽ കരിഞ്ഞുവീണത്. മനുഷ്യരുടെ പിടച്ചിൽ മുന്നിൽകാണണം.
(14) ദുരന്തങ്ങൾ പരനിന്ദയുടെ ഇന്ധനമാക്കുന്നത് സഹായകരമല്ല. ഇസ്ലാമോഫോബിയ ആണ് പ്രശ്‌നകാരണം എന്ന രീതിയിലുള്ള ഉത്തരവാദിത്വബോധമില്ലാത്ത മതതമാശകൾ നിർമലമായി അവഗണിക്കപ്പെടണം. മതവിശ്വാസികൾ മതത്തിന്റ ഇരകളാണ്, അവർ നിരപരാധികളാണ്. ആധുനികനാഗരികതയുമായി ഐക്യപെടാനും സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്യാനും ഇസ്ലാമിന് ബാധ്യതയുണ്ട്. സമാധാനപൂർണ്ണമായ സംവാദം പ്രോത്സാഹിക്കപ്പെടണം. കണ്ടുംകേട്ടും മനസ്സിലാക്കിയും ഇസ്ലാമിനെ കൂടെ കൂട്ടാൻ മറ്റുള്ളവർക്ക് കഴിയുന്ന സാഹചര്യമുണ്ടാകണം. ഇസ്ലാമോഫോബിയ എന്ന കുറ്റാരോപണം പ്രശ്‌നപരിഹാരത്തിന് താല്പര്യമില്ലെന്ന പ്രതീതി സൃഷ്ടിക്കും. പേടിക്കുന്നവർക്കും പേടിപ്പിക്കുന്നവർക്കും തുല്യതോതിൽ കുറ്റംവിധിക്കണമെന്ന ശാഠ്യം കയ്യൊഴിയപ്പെടേണ്ടതാണ്.
(15) ഇരവാദവും പീഡനവിഭ്രാന്തിയും പരത്തി വളരുക എന്നത്, ചരിത്രപരമായിതന്നെ, മതങ്ങളുടെ പൊതുതന്ത്രമാണ്. പ്രാരംഭകാലത്ത് ക്രിസ്തുമതം കരളലിയിക്കുന്ന പീഡനകഥകളിലൂടെയാണ് ലോകമെമ്പാടും പടർന്നത്.പരപീഡ ഏറ്റുവാങ്ങിയ ദൈവത്തെ അവതരിപ്പിച്ചു. അതേ കൂട്ടർ പിന്നീട് കുരിശുയുദ്ധങ്ങളിലും ഇൻക്വിസിഷനുകളിലും യഹൂദപീഡനത്തിലും അഭിരമിച്ചു. മുൻതൂക്കം ലഭിക്കുന്നിടങ്ങളിൽ ചാട്ടവാറായും പ്രതികൂലസാഹചര്യങ്ങളിൽ ഇരവാദമുയർത്തിയും കളംപിടിക്കുന്ന മതതന്ത്രങ്ങൾ തിരിച്ചറിയപ്പെടണം. സാഹചര്യങ്ങൾ എന്തുമായികൊള്ളട്ടെ, സഹിഷ്ണതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ ബന്ധങ്ങൾ നിർമ്മിക്കപ്പെടണം. കൊന്നുതീർത്തും തുടച്ചുനീക്കിയും ആർക്കും മുന്നോട്ടുപോകാനാവില്ല. മതസഹിഷ്ണുത മതങ്ങളുടെകൂടി ബാധ്യതയാണ്.
(16) ഒരു വിഷയം പരിഹരിക്കാനുള്ള എളുപ്പവഴി അതിന്റെ കാരണങ്ങളെ നേർക്കുനേർ അഭിസംബോധന ചെയ്യുക എന്നതാണ്. മതം നേർപ്പിക്കുകയോ തീവ്രമതബോധത്തിൽ നിന്ന് അകലുകയോ അത് പൂർണ്ണമായി ഉപേക്ഷിക്കുകയോ ചെയ്യുമ്പോൾ മതാത്മക സംഘർഷങ്ങൾ ലഘൂകരിക്കപ്പെടും. മതം ദുർബലപ്പെട്ടാലും വംശീയവിദ്വേഷവും അമിതദേശീയബോധവും കെടുതികൾ കൊണ്ടുവരാം. അപ്പോഴും മതജന്യമല്ലാത്ത സംഘർഷങ്ങളിലും മോശം കൂട്ടുകറിയാവാൻ മതത്തിന് സാധിക്കാറുണ്ടെന്നത് മറക്കരുത്. വംശീയവെറിയുടെ മുന്നിൽ ക്രൈസ്റ്റ്ചർച്ചിൽ കരിഞ്ഞുവീണ ജീവനുകൾ മനുഷ്യകുലത്തിന്റെ നഷ്ടമാണ്. വെടിയൊച്ചകളും പൊട്ടിത്തെറികളും എവിടെ ആയിരുന്നാലും എതിർവശത്ത് നിൽക്കുന്നത് മനുഷ്യരാണെന്ന തിരിച്ചറിവ് ഹിംസയുടെ ചിതയൊരുക്കും.
( എഴുത്തുകാരനും പ്രഭാഷകനുമായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍