ശരത് ലാലിന്റെ വലിയമ്മയുടെ പൊട്ടിക്കരച്ചിലിന് ഇടയിൽ രാജ്മോഹൻ ഉണ്ണിത്താന്റെ വികാരഭരിതമായ തുടക്കം; ഇനിയൊരു മകൻ പോലും കൊല്ലപ്പെടാതിരിക്കാൻ രാജ്മോഹനെ ജയിപ്പിക്കാൻ കല്യോട്ടെ അമ്മമാർ പിരിവിട്ടു നൽകിയ തുക തെരഞ്ഞെടുപ്പു കമ്മീഷനിൽ കെട്ടിവെയ്ക്കും; ധീര രക്തസാക്ഷികളുടെ ജീവൻ എടുത്തവർക്ക് മാപ്പു കൊടുക്കാതിരിക്കാൻ എന്നും ഒപ്പമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി; രാജ്മോഹൻ ഉണ്ണിത്താന്റെ മാസ് എൻട്രിയിൽ ഞെട്ടി ഇതുവരെ ഉറച്ച സീറ്റെന്ന് കരുതിയിരുന്ന സിപിഎമ്മുകാർ
മറുനാടൻ മലയാളി ബ്യൂറോ
കാഞ്ഞങ്ങാട്: കാസർകോടിനെ ഇളക്കിമറിച്ച് പ്രചരണം തുടങ്ങിയ യുഡിഎഫ് രാജ്മോഹൻ ഉണ്ണിത്താൻ പ്രചരണം സജീവമാക്കുന്നു. കല്യോട്ട് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ഓർമകൾ നിറഞ്ഞ കല്യോട്ടെ മണ്ണിൽ നിന്നാണ് ഉണ്ണിത്താൻ പ്രചരണം തുടങ്ങിയത്. കൊലപാതക രാഷ്ട്രീയം തന്നെയാണ് താൻ ചർച്ചയാക്കുന്നത് എന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. രാഹുൽ ഗാന്ധി അധികാരത്തിൽ എത്തിയാൽ സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് രാജ്മോഹന്റെ ആദ്യദിന പര്യടനം. ഉണ്ണിത്താനെ വളരെ വികാരഭരിതമായി തന്നെ അണികൾ സ്വീകരിച്ചു.
കല്യോട്ട് അമ്മമാരുടെ ആശീർവാദത്തോടെയായിരുന്നു ഉണ്ണിത്താൻ തുടക്കം കുറിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള 10,000 രൂപയും ഇവർ കൈമാറി. ശരത്ത് ലാലും കൃപേഷും അന്ത്യനിദ്രകൊള്ളുന്ന സ്ഥലത്തുവച്ചായിരുന്നു ആശിർവാദവും തുക കൈമാറ്റവും. ശരത്ത് ലാലിന്റെ വല്യമ്മമാരായ തമ്പായിയമ്മയും ലക്ഷ്മിയമ്മയും വിതുമ്പലടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഈ രണ്ടുമക്കളെയും കൊന്നവർക്കും കൊല്ലിച്ചവർക്കും തക്കതായ ശിക്ഷകിട്ടാനായി സിബിഐ. അന്വേഷണം ആവശ്യപ്പെടുമെന്ന് ഉണ്ണിത്താൻ പറഞ്ഞു.
പിന്നീട് ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീടുകളിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. നിർമ്മാണം പുരോഗമിക്കുന്ന കൃപേഷിന്റെ വീടും കണ്ടു. തുടർന്ന് സമീപത്തെ വീടുകളിലെത്തി വോട്ടഭ്യർഥിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ രാജ്മോഹൻ ഉണ്ണിത്താന് വൻ വരവേൽപ്പാണ് യുഡിഎഫ് പ്രവർത്തകർ ഒരുക്കിയിരുന്നത്. പ്രവർത്തകരുടെ ആവേശത്തിൽ നിന്ന് ഏറെ പണിപ്പെട്ടാണ് നേതാക്കളും പൊലീസും ചേർന്ന് ഉണ്ണിത്താനെ പുറത്തെത്തിച്ചത്.
സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച സുബ്ബയ്യ റൈ വരും ദിവസങ്ങളിൽ പ്രചരണ രംഗത്ത് സജീവമാകുമെന്നാണ് കരുതുന്നത്. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്താതിരുന്നതെന്നാണ് വിശദീകരണം. എന്നാൽ വരും ദിവസങ്ങളിൽ സുബ്ബയ്യ റൈ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന ആത്മവിശ്വാസത്തിലാണ് ഉണ്ണിത്താൻ. ഇന്ന് മുതൽ സജീവമായി പ്രചരണ രംഗത്തിറങ്ങാനാണ് ഉണ്ണിത്താന്റെ തീരുമാനം. ധീര രക്തസാക്ഷികളുടെ ജീവനെടുത്തവർക്ക് മാപ്പു കൊടുക്കരുത് എന്നു പറഞ്ഞു കൊണ്ടാണ് ഉണ്ണിത്താൻ വോട്ടു ചോദിക്കുന്നത്. ഇനിയൊരു കോൺഗ്രസുകാരൻ കാസർകോട്ടെ മണ്ണിൽ മരിച്ചു വീഴരുതെന്നും അദ്ദേഹം പറയുന്നു.
ഇതുവരെ അനായാസം വിജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിലായിരുന്നു കാസർകോട്ടെ സിപിഎമ്മുകാർ. എന്നാൽ, ഉണ്ണിത്താന്റെ വരവോടെ ഈ ചിത്രം മാറുകയാണ്. കോൺഗ്രസിനൊപ്പം ലീഗ് പ്രവർത്തകരും ഒരുമിച്ചു നിന്ന് പ്രചരണം നടത്തുമെന്നാണ് സൂചന. ഇതോടെ പ്രചരണം മുറുകുമ്പോൾ മണ്ഡലം യുഡിഎഫിന് അനുകൂലമായി മാറുമെന്നാണ് ഉണ്ണിത്താൻ കരുതുന്നത്. അതേസമയം 2019ലെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ പരോക്ഷമായി ബിജെപി.യെ സഹായിക്കുകയാണെന്ന് ആരോപിച്ചാണ് ഉണ്ണിത്താൻ വാർത്താസമ്മേളനം നടത്തിയത്. കോൺഗ്രസ് രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ യോജിപ്പിച്ച് വർഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കാൻ ശ്രമിക്കുമ്പോൾ ഓരോ സംസ്ഥാനത്തിലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുക വഴി മാർക്സിസ്റ്റ് പാർട്ടി ബിജെപി.യെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയമാണ് അഞ്ചുവർഷമായി ബി.െജ.പി. രാജ്യത്ത് കളിച്ചത്. കോൺഗ്രസിന്റെ പ്രധാന പരിഗണന രാജ്യത്ത് മതേതരത്വം നിലനിർത്താനാണ്. ഭരണഘടനാ സ്ഥാപനങ്ങൾ സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കണം. അതിൽ രാഷ്ട്രീയനേതൃത്വം കൈകടത്താൻ പാടില്ല. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം വളരെ വലുതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. 94 വർഷത്തെ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇത്രയും കാലത്തിനിടയിൽ ലോക്സഭയിൽ നിർണായകമായ ഒരു ശക്തിയാകാൻ സാധിച്ചിട്ടില്ല. കേരളത്തിൽ ഓഖി ദുരന്തം വന്നപ്പോൾ മുഖ്യമന്ത്രി അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത്. മനുഷ്യനിർമ്മിതമായ പ്രളയത്തിൽ നഷ്ടപരിഹാരം പോലും കൊടുത്തുതീർത്തിട്ടില്ല -രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താനെ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും നേതൃത്വത്തിന്റെ ഇടപെടലിൽ ഈ എതിർത്ത് അവസാനിച്ചു. എ. ഗോവിന്ദൻ നായർ, ബാലകൃഷ്ണൻ പെരിയ തുടങ്ങിയ ഡിസിസി സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പരസ്യമായ എതിർപ്പ്. എന്നാൽ, ലീഗിന് കൂടി താൽപ്പര്യമുള്ള സ്ഥാനാർത്ഥി എന്ന നിലയിൽ ഉണ്ണിത്താന് വലിയ സ്വീകരണമാണ് ഇപ്പോൾ ലഭിക്കുന്നത്.
Stories you may Like
- ഞാൻ വിശ്വാസി, പത്രികാ സമർപ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചിരുന്നു
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- 'മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി'
- 'വരവേൽപ്പ്' മോഡൽ തർക്കം ഒത്തുതീർന്നത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍