21 വയസ്സിൽത്താഴെയുള്ളവരുടെയും 50 വയസ്സിന് മുകളിലുള്ളവരുടെയും പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കണം; ലൈഫ്ളോങ് വിസയെന്ന് കരുതി എയർപോർട്ടിൽ എത്തുന്നവരുടെ യാത്ര മുടങ്ങുന്നത് പതിവാകുന്നു; ബ്രിട്ടനുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്നവർ മറക്കാതെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
മറുനാടൻ ഡെസ്ക്
പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർക്കുള്ള ലൈഫ്ലോങ് വിസയാണ് ഒ.സിഐ. (ഓവർ സീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ്. പ്രവാസിയാണെന്ന് തെളിയിക്കുന്ന ഈ കാർഡ് ഇന്ത്യയിൽ ഇടപാടുകൾ നടത്താൻ അനിവാര്യമാണ്. വിദേശ പാസ്പോർട്ടാണ് നിങ്ങളുടെ കൈയിലുള്ളതെങ്കിലും ഒസിഐ കാർഡുണ്ടെങ്കിൽ ഇന്ത്യയിൽ വസ്തു ഇടപാടുകളും മറ്റും നടത്താനാവും. ഇപ്പോൾ യാത്രയ്ക്കും ഒസിഐ കാർഡ് നിർബന്ധമാക്കുകയാണ് അധികൃതർ.
യു.കെ.യിൽനിന്ന് വിമാനം കയറുമ്പോഴും ഇന്ത്യയിൽ എവിടെയെങ്കിലും ലാൻഡ് ചെയ്യുമ്പോഴും ഒ.സിഐ. കാർഡ് ചോദിച്ചേക്കാം. ഓസിഐ കാർഡ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി അധികൃതർ ചോദിച്ചേക്കാം. അതുകൊണ്ട് ഇതെല്ലായ്പ്പോഴും പുതുക്കി സൂക്ഷിക്കുന്നത് നന്നാവും. ഓരോ തവണയും പാസ്പോർട്ട് പുതുക്കുമ്പോഴും ഒസിഐ കാർഡുകൂടി പുതുക്കുക. 20 വയസ്സിൽത്താഴെയുള്ളവരുടെയും 50 വയസ്സിൽ മുകളിലുള്ളവരുടെയും പാസ്പോർട്ട് പുതുക്കുമ്പോൾ പ്രത്യേകിച്ചും അത് വേണമെന്ന് നിയമം വ്യക്തമാക്കുന്നു.
യുകെയിൽ നിന്നും നാട്ടിലേക്ക് പോകാനൊരുങ്ങിയ ഒരു മലയാളി കുടുംബത്തിനു സംഭവിച്ച അനുഭവവും ഇതോടൊപ്പം ചേർക്കുന്നു. കുട്ടികളുടെ ഓസിഐ കാർഡ് പുതുക്കാതിരുന്നതാണ് ഈ കുടുംബത്തിന്റെ യാത്രയ്ക്ക് വിനയായി മാറിയത്. കുട്ടികളുടെ പാസ്പോർട്ട് അടുത്തിടെ പുതുക്കിയിരുന്നു. എന്നാൽ യാത്രയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കേയാണ് കുട്ടികളുടെ ഓസിഐ കാർഡിലെ ഫോട്ടോ വർഷങ്ങൾക്കു മുമ്പ് എടുത്തതാണെന്ന് തിരിച്ചറിയുന്നത്.
ഇതുപോലുള്ള അനുഭവങ്ങൾ ഒരുപക്ഷേ, യാത്ര മുടങ്ങുന്നതിനു വരെ കാരണമായേക്കാം. അതുകൊണ്ടു തന്നെ, 20 വയസുവരെ കുട്ടികളുടെ ഓസിഐ കാർഡും പുതുക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഓസിഐ പേജ് ചെക്ക് ചെയ്യുകയാണെങ്കിൽ അതിൽ നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ പ്രിന്റ് ചെയ്തതായി കാണാം. ഇതു നമ്മുടെ കൈവശമുള്ള പാസ്പോർട്ടുമായി മാച്ച് ചെയ്യുന്നതായിരിക്കണം. സാധാരണ എയർപോർട്ട് അധികൃതർ ഇതു ചെക്ക് ചെയ്യാറില്ല. എങ്കിലും നമ്മുടെ യാത്ര സുരക്ഷിതവും മനോഹരവുമാക്കുവാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലേക്ക് പ്രവേശിക്കുവാൻ ഓസിഐ കാർഡ് നിർബന്ധമായിരിക്കെ, അതു പുതുക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർ നിങ്ങളെ ചോദ്യം ചെയ്യും. കാരണം, പാസ്പോർട്ടിനൊപ്പം ഓസിഐ കാർഡിനു മാത്രമാണ് നിയമസാധുതയുള്ളത്. അതിനാൽ തന്നെ ഉദ്യോഗസ്ഥർ നിങ്ങളെ ചോദ്യം ചെയ്താൽ അവരുമായി ഒരിക്കലും തർക്കിക്കുവാൻ പോകരുത്. എത്തിയാൽ ഉടൻ തന്നെ കാർഡ് പുതുക്കുന്നതായിരിക്കും എന്നു മാത്രം പറയണമെന്നാണ് ഈ യുകെ മലയാളി സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്.
പുതിയ പാസ്പോർട്ട് അനുവദിക്കുമ്പോൾ ഒ.സിഐ രജിസ്ട്രേഷനും പുതുക്കി നൽകണമെന്ന് നിയമത്തിൽ പറയുന്നു. 20 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്കും 50 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്കും മുഖത്തിലും ശരീരത്തിലുമുണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങൾ കണക്കിലെടുത്ത് ഒസിഐ രജിസ്ട്രേഷൻ പുതുക്കേണ്ടതാണെന്ന് നിയമത്തിലുണ്ട്. 21-നും 50-നും ഇടയിലുള്ള കാലയളവിൽ ഒ.സിഐ. രജിസ്ട്രേഷൻ പുതുക്കേണ്ടതില്ല. എന്നാൽ, ഇക്കാലയളവിൽ പുതിയൊരു ഒസിഐ കാർഡ് വേണമെന്നുള്ളവർക്ക് അതിന് അപേക്ഷിക്കുകയുമാവാം. 50 വയസ്സുകഴിഞ്ഞാൽ ഒരുതവണ ഒസിഐ പുതുക്കിയാൽ മതിയാകും.
ഒ.സിഐ. രജിസ്ട്രേഷൻ സമയാസമയം പുതുക്കണമെന്നോ പാസ്പോർട്ടിനൊപ്പം ഒസിഐ കാർഡ് കൂടി വേണമെന്നോ ഇതുവരെ നിയമം കർശനമായി ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ വിമാനക്കമ്പനികൾ ചെക്ക്-ഇൻ സമയത്ത് ഇക്കാര്യം ചോദിച്ചുറപ്പാക്കുന്നുണ്ട്. ഒസിഐ രജിസ്ട്രേഷനില്ലാത്ത ചിലരെ ഇമിഗ്രേഷൻ അധികൃതരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകാറുമുണ്ട്. വിഷുവിനോ ഈസ്റ്ററിനോ നാട്ടിൽപ്പോകാൻ ഒരുങ്ങുന്നവരുണ്ടെങ്കിൽ ഒസിഐ രജിസ്ട്രേഷൻ പുതുക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.
20 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്കും 50 വയസ്സ് പിന്നിടുന്ന മുറയ്ക്കുമാണ് ഒസിഐ രജിസ്ട്രേഷൻ പുതുക്കേണ്ടതും അത് പാസ്പോർട്ടിൽ ചേർക്കേണ്ടതും. 21-നും 50-നും മധ്യേയുള്ളവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ രജിസ്ട്രേഷൻ പുതുക്കേണ്ടതില്ല. അങ്ങനെയുള്ളവർ ഇന്ത്യയിലേക്ക് പോകുമ്പോൾ പുതിയ പാസ്പോർട്ടിനൊപ്പം ഒസിഐ യു വിസ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ പാസ്പോർട്ട് കൂടി കൈയിൽ കരുതിയാൽ മതി. രണ്ട് പാസ്പോർട്ടുകൾ കൈവശംവെക്കുന്നതിലെ ബുദ്ധിമുട്ടുള്ളവർക്ക് പുതിയ രജിസ്ട്രേഷന് നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുകയുമാവാം.
50 വയസ്സ് പിന്നിട്ടവർ പിന്നീട് പുതിയൊരു ഒസിഐ രജിസ്ട്രേഷനായി പോകേണ്ടതില്ല. ഒസിഐ സ്റ്റാമ്പ് ചെയ്തിട്ടുള്ള പാസ്പോർട്ടിന്റെ കാലപരിധി കഴിഞ്ഞാൽ ഇന്ത്യയിലേക്ക് പോകുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഒ.സിഐ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ പാസ്പോർട്ട് കൈവശംവെക്കുക, 2013 ഏപ്രിലിൽ നിലവിൽ വന്ന ഒസിഐ ബുക്ക്ലെറ്റ് കൈവശംവെക്കുക, പുതിയ പാസ്പോർട്ട് കൈവശം വെക്കുക എന്നിവയാണ് മറക്കരുതാത്ത മുൻകരുതലുകൾ.
ഒസിഐ കാർഡിൽ മാറ്റം വരുത്തണമെന്നുള്ളവർക്ക് അതിനായി ഒസിഐ മിസെല്ലേനിയസ് സർവീസിനെ സമീപിക്കാവുന്നതാണ്. പുതിയ പാസ്പോർട്ട് അനുവദിക്കുമ്പോഴോ വ്യക്തിപരമായ വിവരങ്ങൾ മാറ്റുമ്പോഴോ, പൗരത്വം മാറ്റുമ്പോഴോ ഒസിഐ രജിസ്ട്രേഷനും വിസയും കൈമോശം വരുമ്പോഴോ ഓൺലൈൻ അപേക്ഷകളിൽ വ്യക്തിവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ രജിസ്ട്രേഷൻ സമയത്ത് തെറ്റായി വിവരങ്ങൾ ചേർത്തിട്ടുണ്ടെങ്കിലോ മേൽവിലാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം വരുമ്പോഴോ ഒക്കെയാണ് പുതിയ ഒസിഐ രജിസ്ട്രേഷനായി അപേക്ഷിക്കേണ്ടി വരിക.
വിദേശത്തുള്ളവർക്ക് പരിധിയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന യു വിസ ഇന്ത്യ അവസാനിപ്പിച്ചതോടെയാണ് ഒസിഐ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. പാസ്പോർട്ട് പുതുക്കുകയും ഒസിഐ രജിസ്ട്രേഷൻ പുതുക്കാതിരിക്കുകയും ചെയ്താലും വിസയ്ക്ക് തടസ്സമുണ്ടാകുമായിരുന്നില്ല. എന്നാലിപ്പോൾ പാസ്പോർട്ടിനൊപ്പം ഒസിഐ രജിസ്ട്രേഷനും നിർബന്ധമാക്കിരിക്കുകയാണ്. വിമാനത്താവളത്തിൽവെച്ച് അധികൃതർ ഒസിഐ രജിസ്ട്രേഷൻ സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ അതെത്രയും പെട്ടെന്ന് പുതുക്കുമെന്ന ഉറപ്പുനൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ചിലപ്പോൾ യാത്ര തന്നെ മുടങ്ങിയേക്കാം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍