ഒറ്റയടിക്ക് ലോക്സഭയിലേക്ക് പോകാൻ കച്ചകെട്ടി മത്സര രംഗത്ത് ഒമ്പത് എംഎൽഎമാർ; ശബരിമല വിഷയം ശക്തമായി രംഗത്തുള്ളതോടെ ആറ് എംഎൽഎമാരെ തന്നെ നിർത്തി സിപിഎമ്മും വടകരയിൽ കെ മുരളീധരനെ ഉൾപ്പെടെ ഇറക്കി മുന്ന് നിയമസഭാ സാമാജികരെ ഇറക്കി കളിക്കാൻ കോൺഗ്രസും; സംസ്ഥാന രാഷ്ട്രീയത്തിൽ അത്യപൂർവമായി പുതു നേതാക്കളെ പരിഗണിക്കാതെ ഇരു മുന്നണികളും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ രംഗത്തിനാണ് ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒമ്പത് എംഎൽഎമാർ ഇരു മുന്നണികളിലുമായി ഇക്കുറി സംസ്ഥാനത്ത് സ്ഥാനാർത്ഥികളാകുന്നു എന്നതാണ് ആ അപൂർവ വിശേഷം. വട്ടിയൂർക്കാവ് എംഎൽഎ കെ മുരളീധരൻ കൂടി സ്ഥാനാർത്ഥി ആകുകയാണ് വടകരയിൽ ഇതോടെയാണ് ഒമ്പത് എംഎൽഎമാർ മത്സരത്തിന് ഇറങ്ങുന്ന സാഹചര്യം കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇവരിൽ ആര് ജയിച്ചുകയറിയാലും കേരളത്തിൽ അത് ഉപതിരഞ്ഞെടുപ്പിന് വഴിവയ്ക്കും.
കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടാകാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇക്കുറി ശബരിമല വിഷയമുൾപ്പെടെ വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഇത്തരത്തിൽ രാഷ്ട്രീയലോകത്ത് വലിയ മാറ്റങ്ങൾ വന്നിട്ടുള്ളത്. ഏതു നിലയ്ക്കും വിജയം ഉറപ്പിക്കുക എന്നത് രണ്ടു മുന്നണികളുടെയും പ്രെസ്റ്റീജ് വിഷയമായി മാറി. ഇതോടൊപ്പം ബിജെപിയും ചില മണ്ഡലങ്ങളിലെങ്കിലും കരുത്ത് തെളിയിക്കാനും വിജയം ലക്ഷ്യമാക്കിയും ഇറങ്ങുന്നു. ഇതാണ് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും ഞെട്ടിക്കുന്നത്. അതിനാൽ വിജയം അനിവാര്യമാണെന്നും അതുറപ്പിക്കാൻ നിലവിൽ ജയിച്ചുകയറിയവർ തന്നെ സ്ഥാനാർത്ഥിയാകട്ടെ എന്നും ഇരുപക്ഷവും തീരുമാനിക്കുകയായിരന്നു.
പല മണ്ഡലങ്ങളിലും എംഎൽഎമാർ തന്നെ ലോക്സഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാവുന്ന സാഹചര്യമുണ്ടായത്. ഇതിൽ ഏറ്റവും കൂടുതൽ എംഎൽഎമാരെ മത്സര രംഗത്തിറക്കിയിരിക്കുന്നത് ഇടതുപക്ഷമാണ്. എൽഡിഎഫിന്റെ ആറ് എംഎൽഎമാരാണ് ഇത്തവണ പാർലമെന്റിലേയ്ക്ക് മത്സരിക്കുന്നത്. കോഴിക്കോട് നോർത്ത് എംഎൽഎയായ എ പ്രദീപ് കുമാർ- കോഴിക്കോട്, അരൂർ എംഎൽഎ എ. എം. ആരിഫ്- ആലപ്പുഴ, ആറന്മുള എംഎൽഎ വീണാ ജോർജ്- പത്തനംതിട്ട, നിലമ്പൂർ എംഎൽഎ പി. വി അൻവർ- പൊന്നാനി, നെടുമങ്ങാട് എംഎൽഎ സി ദിവാകരൻ- തിരുവനന്തപുരം, അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ- മാവേലിക്കര എന്നിവരാണ് എൽഡിഎഫിൽനിന്ന് മത്സരരംഗത്തുള്ള നിയമസഭാ സാമാജികർ.
കഴിഞ്ഞതവണ കൂടുതൽ സ്വതന്ത്രരെ രംഗത്തിറക്കി ജനവിധി തേടിയായിരുന്നു സിപിഎം മത്സര ചിത്രം ഒരുക്കിയത്. എന്നാൽ ഇത്തവണ സിപിഎം ഇത്തവണ ആശ്രയിച്ചിരിക്കുന്നത് പാർട്ടിയുടെ ജനകീയ എംഎൽഎമാരെയാണ്. കഴിഞ്ഞ തവണകളിൽ കൈവിട്ട സീറ്റുകൾ ബന്ധപ്പെട്ട ജില്ലകളിലെ ഏറ്റവും ജനകീയരായ എം.എൽഎമാരെ ഇറക്കി തിരിച്ചുപിടിക്കുക എന്നതാണ് സിപിഎം ഇത്തവണ സ്വീകരിച്ചിരിക്കുന്ന തന്ത്രം.
അതേസമയം, മറുവശത്ത് മൂന്ന് കോൺഗ്രസ് എംഎൽഎമാരാണ് ലോക്സഭയിലേയ്ക്ക് മത്സരിക്കുന്നത്. വടകരയിൽ സിപിഎമ്മിന്റെ പി. ജയരാജനെതിരെ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കവെയാണ് പൊടുന്നനെ കെ മുരളീധരൻ സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെടുന്നത്. വയനാട്ടിൽ ഉൾപ്പെടെ മുരളിയുടെ പേര് അവസാന ഘട്ടത്തിൽ പരിഗണിക്കപ്പെട്ടു. ഒടുവിൽ അവിടെ ടി സിദ്ദിഖിനെ പരിഗണിച്ചതിന് പിന്നാലെയാണ് വലിയ ട്വിസ്റ്റായി മുരളിയുടെ പേര് വടകരയിൽ വരുന്നത്. മുല്ലപ്പള്ളിയെ മത്സരിപ്പിക്കാൻ പോലും വലിയ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വടകരയിൽ കെ മുരളീധരന് സീറ്റുറയ്ക്കുന്നത്.
മുരളീധരനെ കൂടാതെ എറണാകുളം എംഎൽഎ ഹൈബി ഈഡൻ എറണാകുളം ലോക്സഭാ മണ്ഡലത്തിൽനിന്നും കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങലിൽനിന്നും ലോക്സഭയിലേയ്ക്ക് ജനവിധി തേടുന്നുണ്ട്. ഇത്തരത്തിലായി ഇരു മുന്നണികളിൽ നിന്നും ഒമ്പ്ത് എംഎൽഎമാർ ജനവിധി തേടുന്നു. സംഭവം ഏതായാലും വലിയ ചർച്ചയായിരിക്കുകയാണ് കേരള രാഷ്ട്രീയ ലോകത്ത്. വ്യാപകമായി എംഎൽഎമാർ സ്ഥാനാർത്ഥികളാകുന്നത് വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. നേരത്തെ കോട്ടയത്തെ എംപിയായിരുന്ന ജോസ് കെ മാണി ലോക്സഭാ സീറ്റ് ഉപേക്ഷിച്ച് രാജ്യസഭയിൽ ഒഴിവു വന്നപ്പോൾ മത്സരിച്ച് പോയതുൾപ്പെടെ ഇപ്പോൾ ചർച്ചയാകുന്നു.
സമാന രീതിയിലാണ് ഒരു പാഴ്ച്ചെലവ് ഉണ്ടാക്കാൻ എംഎൽഎമാർ മത്സരിക്കാൻ ഇറങ്ങുന്നതെന്നാണ് വിമർശനം. അഞ്ച് വർഷം എംഎൽഎയാകും എന്ന് ജനങ്ങൾക്ക് കൊടുത്ത ഉറപ്പ് ലംഘിക്കുകയാണ് ഇവരെന്നാണ് ആക്ഷേപം. മണ്ഡലങ്ങളിലെ ജനങ്ങളോട് ഇവർ എന്ത് മറുപടി പറയുമെന്ന ചോദ്യവും ഉയരുന്നു. ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടാക്കുന്ന ഭാരിച്ച ചെലവ് പൊതുപണം ദുരുപയോഗം ചെയ്യുന്നതിന് തുല്യമല്ലേ എന്ന വിഷയമാണ് വിമർശകർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർത്തുന്നത്.
2009-ൽ മൂന്നു എംഎൽഎമാരെയാണ് കോൺഗ്രസ് പാർലമെന്റിലേക്ക് മത്സരിപ്പിച്ചത്. കണ്ണൂരിൽ സുധാകരനും എറണാകുളത്ത് കെ.വി തോമസും ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കുകയും മൂന്നു പേരും ജയിക്കുകയും ചെയ്തിരുന്നു. മത്സരിക്കുന്ന എംഎൽഎമാരെല്ലാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാനത്തുണ്ടാവുമെന്നതാണ് ചർച്ചയാകുന്ന കാര്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍