Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്തവണ പത്ത് സീറ്റ് കിട്ടിയാൽ പോലും ഭാഗ്യം; പക്ഷേ ഒലിച്ചു പോയ അടിത്തറ ഉണ്ടാക്കിയേ പറ്റൂ; പ്രിയങ്കയുടെ ലക്ഷ്യം യുപിയിൽ കോൺഗ്രസിന് അടിത്തറ ഉണ്ടാക്കി ഭാവിയിൽ നേട്ടം കൊയ്യുക തന്നെ; ഗംഗസ്സ്‌നാന പരിപാടിക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷ ഉയർത്തി; മൂന്ന് കൊല്ലം കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ യുപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടി യാത്ര തുടരും; ശുന്യതയിൽ നിന്നും അടിത്തറയുണ്ടാക്കി കെട്ടിടം തന്നെ തീർക്കാനുള്ള പ്രിയങ്കയുടെ കഠിന പ്രയത്‌നത്തിൽ അത്ഭുതം കൂറി ഇന്ത്യൻ രാഷ്ട്രീയം

ഇത്തവണ പത്ത് സീറ്റ് കിട്ടിയാൽ പോലും ഭാഗ്യം; പക്ഷേ ഒലിച്ചു പോയ അടിത്തറ ഉണ്ടാക്കിയേ പറ്റൂ; പ്രിയങ്കയുടെ ലക്ഷ്യം യുപിയിൽ കോൺഗ്രസിന് അടിത്തറ ഉണ്ടാക്കി ഭാവിയിൽ നേട്ടം കൊയ്യുക തന്നെ; ഗംഗസ്സ്‌നാന പരിപാടിക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷ ഉയർത്തി; മൂന്ന് കൊല്ലം കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ യുപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടി യാത്ര തുടരും; ശുന്യതയിൽ നിന്നും അടിത്തറയുണ്ടാക്കി കെട്ടിടം തന്നെ തീർക്കാനുള്ള പ്രിയങ്കയുടെ കഠിന പ്രയത്‌നത്തിൽ അത്ഭുതം കൂറി ഇന്ത്യൻ രാഷ്ട്രീയം

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: യുപിയിൽ പഴയ പ്രതാപം കോൺഗ്രസിനില്ല. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണ് യുപിയിൽ നിന്നുള്ള കോൺഗ്രസിന്റെ ലോക്‌സഭാ അംഗങ്ങൾ. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കഷ്ടകാലത്തിന് കാരണവും ഇതാണ്. 80 സീറ്റുള്ള യുപിയിൽ പകുതിയിൽ അധികം സീറ്റ് നേടിയാൽ മാത്രമേ ജയിക്കാനാകൂ. അത് അതിവേഗം സാധ്യമല്ലെന്ന് കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിക്ക് അറിയാം. ഇത്തവണ മോദി വിരുദ്ധ തരംഗം മുതലെടുത്ത് മറ്റ് പാർട്ടികളുടെ സഹായത്തോടെ അധികാരം പിടിക്കുക. അതിന് ശേഷം യുപിയിൽ ചുവടുറപ്പിക്കുക. ഇതിന് വേണ്ടിയാണ് സഹോദരി പ്രിയങ്കയെ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയത്. ഈ നീക്കം വിജയിക്കുകയാണ്.

യുപിയിൽ പാർട്ടി സംവിധാനം ശക്തമാക്കും. അതിന്റെ തുടക്കമാണ് ഇപ്പോഴത്തെ പ്രിയങ്കയുടെ ഗംഗാപ്രയാണവും കാൽനട യാത്രയുമെല്ലാം. ഇവ വിജയിക്കുമ്പോൾ യുപി പിടിക്കാനുള്ള ദീർഘകാല തന്ത്രം വിജയിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് വർഷത്തിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ആധിപത്യം തെളിയിക്കാനാണ് പ്രിയങ്കയുടെ ശ്രമം. യുപിയുടെ മുഖ്യമന്ത്രിയാവുക. ബി എസ് പിയേയും എസ് പിയേയും തകർത്ത് ബിജെപിക്ക് ബദലായി മാറുകയാണ് ലക്ഷ്യം. യുപിയിലെ പിടി അയഞ്ഞതോടെയാണ് കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി കുറഞ്ഞത്. ഉത്തരേന്ത്യയിലെ ബാക്കിയെല്ലാ സ്ഥലത്തും കോൺഗ്രസിന് കരുത്തുണ്ട്. ഇതിനൊപ്പം യുപി കൂടിയായാൽ ഇന്ദിരാഗാന്ധിയുടെ കാലത്തെ പ്രതാപത്തിലേക്ക് മടങ്ങി പോകാൻ കോൺഗ്രസിന് കഴിയും. അതുകൊണ്ട് തന്നെ ഇന്ന് പ്രിയങ്ക ഗാന്ധി നടന്നു നീങ്ങുന്നത് 3 വർഷത്തിനു ശേഷമുള്ള ഉത്തർപ്രദേശിലേക്കാണ്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റ് കിട്ടിയാൽ പോലും ഭാഗ്യമെന്ന് കോൺഗ്രസിന് അറിയാം. പക്ഷേ ഒലിച്ചു പോയ അടിത്തറ ഉണ്ടാക്കിയേ പറ്റൂവെന്നതാണ് ആഗ്രഹം. പ്രിയങ്കയുടെ ലക്ഷ്യം യുപിയിൽ കോൺഗ്രസിന്റെ അടിത്തറ ഉണ്ടാക്കി ഭാവിയിൽ നേട്ടം കൊയ്യുക തന്നെയാണ്. അതിന് പ്രതീക്ഷ നൽകുന്നതാണ് യാത്ര. ഗംഗസ്സ്‌നാന പരിപാടിക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷ ഉയർത്തുന്നു. മൂന്ന് കൊല്ലം കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ യുപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടി യാത്ര പ്രയിങ്ക തുടരും. ശൂല്യതയിൽ നിന്നും അടിത്തറയുണ്ടാക്കി കെട്ടിടം തന്നെ തീർക്കാനുള്ള പ്രിയങ്കയുടെ കഠിന പ്രയത്‌നത്തിൽ അത്ഭുതം കൂറി ഇന്ത്യൻ രാഷ്ട്രീയവും. വലിയ ചലനമാണ് പ്രിയങ്ക യുപിയിൽ ഇപ്പോൾ ഉണ്ടാക്കുന്നത്.

മനസ്സ് പിടിക്കാൻ ഗ്രമാങ്ങളിലേക്ക്

ഗംഗാതീരത്തെ ഗ്രാമങ്ങളിലേക്ക് റോഡ് മാർഗം എത്തുന്നതിലായിരുന്നു ഇന്നലെ പ്രിയങ്കയുടെ ശ്രദ്ധ ഏറെയും. മിർസാപുരിലെ കൈത്തറി തൊഴിലാളികളുടെ ഗ്രാമത്തിലും മസാറിലും പ്രിയങ്ക ഇന്നലെ ജനസമ്പർക്ക പരിപാടി തുടർന്നു. ഉദ്ദിഷ്ടകാര്യത്തിനു പലതവണ പൂജയ്‌ക്കെത്തിയ ഇന്ദിര ഗാന്ധിയുടെ അതേവഴിയിൽ, വിന്ധ്യാചൽ ക്ഷേത്രത്തിലെത്തിയ പ്രിയങ്കയ്‌ക്കെതിരെ 'മോദി' വിളിയുമായി ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. വാരാണസിയുടെ അതിർത്തിയിലാണ് സംഭവം. എന്നാൽ ഇതൊന്നും പ്രിയങ്കയെ തളർത്തിയില്ല. ഇവിടെ പതിനഞ്ചോളം കുടുംബങ്ങളാണ് പ്രിയങ്ക എത്തിയതോടെ 'മോദി, മോദി' വിളിയുമായി സംഘടിച്ചത്. ഈ സമയം, പ്രിയങ്ക ക്ഷേത്രത്തിനുള്ളിലായിരുന്നു. 1977 ലെ രാഷ്ട്രീയ തിരിച്ചടികൾക്കിടയിലടക്കം 5 തവണ ഇന്ദിര ഇവിടെ പ്രത്യേക പൂജയ്ക്കായി എത്തിയിട്ടുണ്ടെന്നു ക്ഷേത്രാധികാരികൾ പറയുന്നു.

യുപിയെ അറിയാനായി നേതാക്കളുടെ കണ്ണെത്താത്ത ഉൾഗ്രാമങ്ങളിലേക്കു പോയി, പല വിഭാഗങ്ങളെ കണ്ടു സംസാരിക്കുന്നതു ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാനാണെന്നു പ്രിയങ്ക പറയുന്നു. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും മണ്ണിലെ പിന്മുറക്കാർക്കു കോൺഗ്രസിനോടു സ്‌നേഹമുണ്ടെന്നുറപ്പ്. പക്ഷേ, അവരെ പിന്നോട്ടു വലിച്ച പ്രധാന ഘടകം എടുത്തുപറയാനൊരു നേതാവില്ലെന്നതായിരുന്നു. ഇതാണ് സോണിയ മാറ്റാൻ ഉദ്ദേശിക്കുന്നത്. ഇങ്ങനെ മുമ്പോട്ട് പോയാൽ ആളെത്തുമെന്നാണ് പ്രതീക്ഷ. വമ്പൻ പ്രചാരണയോഗങ്ങളും ആളെക്കൂട്ടുന്ന പരിപാടികൾക്കും പിന്നാലെയല്ല പ്രിയങ്ക. പത്തോ ഇരുപതോ പേരുള്ള ചെറുസംഘങ്ങളുമായുള്ള കൂടിയാലോചനകളാണ് ശൈലി. ഇതിലൂടെ അവരുമായി അടുക്കുന്നു. കോൺഗ്രസിന്റെ ശക്തിയും പോരായ്മയും മുതൽ ബിജെപി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണവും തേടിയാണ് യാത്ര.

ഭാവിയിലേക്കുള്ള നേതാക്കളെ കണ്ടെത്താൻ രാഹുൽ ഗാന്ധിയുടേതിൽ നിന്നു വിഭിന്നമായ ടാലന്റ് ഹണ്ടും പ്രിയങ്ക നടത്തുന്നു. 80 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രിയങ്കയെ എത്തിക്കും. റായ്ബറേലിയിലെ മുതിർന്ന നേതാവ് ധീരജ് ശ്രീവാസ്തയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് ഏകോപന ചുമതല. ഒപ്പം ഡൽഹിയിൽ നിന്നു പ്രത്യേക ദൗത്യസംഘവും ലക്‌നൗ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ഇത്തവണ യുപിയിൽ നിന്നും 15-20 നും ഇടയിൽ സീറ്റാണ് കോൺഗ്രസിന്റെ പരമാവധി സ്വപ്നം. 10 സീറ്റിലേക്ക് എത്തിയാൽ പോലും കോൺഗ്രസിനും പ്രിയങ്കയ്ക്കും വലിയ നേട്ടമാവും.

ബിജെപിയെ തകർത്ത് മുന്നേറ്റം

അടിക്കു തിരിച്ചടിയെന്ന പതിവു രാഷ്ട്രീയ ശൈലിയിൽ നിന്നു വ്യത്യസ്തമാണ് യുപിയിൽ കോൺഗ്രസ് പയറ്റുന്നത്. യുപിയിൽ കോൺഗ്രസിന്റെ തിരിച്ചുവരവു ലക്ഷ്യമിട്ടു നടത്തുന്ന ഗംഗാപ്രയാണത്തിനു സമാപനം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ എത്തും. ഇവിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുന്ന പ്രിയങ്ക ജനസമ്പർക്ക പരിപാടി തുടരും. മോദിയുടെ മണ്ഡലത്തിൽ ഇതാദ്യമായാണ് പ്രിയങ്കയെത്തുന്നത്. മോദിയെ തകർത്തെറിയുകയാണ് ലക്ഷ്യം. ഹിന്ദുത്വ കാർഡ് തന്നെയാണ് ഇവിടെ പ്രിയങ്ക എടുക്കുന്നത്. വോട്ടർമാരെ പരമാവധി അഠുപ്പിക്കാനാണ് ഇതെല്ലാം.

സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കിയായിരുന്നു ഇന്നലെയും പ്രിയങ്കയുടെ ഗംഗാപ്രയാണം. കരയിൽ നിന്നു വിളിച്ച ഗ്രാമീണരുടെ അടുത്തേക്കു പോകാൻ ചെറുബോട്ടിലേക്ക് അപ്രതീക്ഷിതമായി മാറിക്കയറിയതാണ് എസ്‌പിജി സംഘത്തെ കുഴക്കിയത്. ചാന്ദിഗർ ഘട്ടിൽ നിന്നു സിന്ധൗരയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇത്. അകമ്പടി പോയ ചെറുരക്ഷാബോട്ടിലായിരുന്നു പ്രിയങ്ക കയറിയത്. ഇന്ദിരയുടേതിനു സമാനമായി ചുവന്ന സാരിയിലായിരുന്നു പ്രിയങ്കയുടെ വരവ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം പ്രിയങ്ക ഇറ്റലിയിലേക്കു മടങ്ങുമെന്ന ബിജെപിയുടെ വിമർശനത്തിനു മറുപടിയുമായി പ്രിയങ്ക ഗാന്ധി എത്തുകയാണ്.

താൻ 34 വർഷമായി ഇറ്റലിയിൽ പോയിട്ടില്ല. അവിടേക്ക് പോകുന്നത് എന്റെ മുത്തശ്ശിയെ കാണാനാണെന്നു മറക്കരുത്. പ്രിയങ്ക മാധ്യമപ്രവർത്തകരോടു പറഞ്ഞു. പ്രിയങ്കയുടെ വരവ് 'പിക്‌നിക്ക്' പോലെയാണെന്നും തിരഞ്ഞെടുപ്പിനു ശേഷം ഇറ്റലിയിലേക്കു മടങ്ങുമെന്നും ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശർമ വിമർശിച്ചിരുന്നു. ബിജെപി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെയും പ്രിയങ്ക വിമർശിച്ചു. റിപ്പോർട്ട് കാർഡും സ്വയം പുകഴ്‌ത്തലുമെല്ലാം നല്ലതു തന്നെ. ഞാൻ ദിവസവും സാധാരണക്കാരെ കാണുന്നുണ്ട്. അവരിപ്പോഴും ദുരിതത്തിലാണ്. 70 വർഷം ഭരണം കിട്ടിയിട്ടും എന്തു ചെയ്‌തെന്നാണ് ബിജെപി ചോദിക്കുന്നത്. വാക്ക് പാലിക്കുമെന്ന ഉറച്ച വിശ്വാത്തോടെയാണ് കോൺഗ്രസ് ജനങ്ങളെ സമീപിക്കുന്നത്. പ്രിയങ്ക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP