Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിണറു കുഴിച്ചവർ ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം വാങ്ങി; മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു; ഭയം കാരണം വീടിന് ചുറ്റും ക്യാമറ വച്ചും കാശു പോയി; ജിമിക്കിയും കമ്മലും വാങ്ങിയപ്പോൾ ദീപമോൾക്കും കൊച്ചിനും വാങ്ങി കുറച്ചു സ്വർണം; ബാങ്കിലെ മേഡം പറയുന്നു പണമെല്ലാം തീർന്നുവെന്ന്; സിനിമയിൽ അഭിനയിക്കുന്നത് ചികിൽസയ്ക്ക്; പാവപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യാൻ സ്വതന്ത്രയായി മത്സരിക്കണമെന്നുമുണ്ട്; മോഹങ്ങൾ തീരാതെ ജിഷയുടെ അമ്മ രാജേശ്വരി

കിണറു കുഴിച്ചവർ ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം വാങ്ങി; മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു; ഭയം കാരണം വീടിന് ചുറ്റും ക്യാമറ വച്ചും കാശു പോയി; ജിമിക്കിയും കമ്മലും വാങ്ങിയപ്പോൾ ദീപമോൾക്കും കൊച്ചിനും വാങ്ങി കുറച്ചു സ്വർണം; ബാങ്കിലെ മേഡം പറയുന്നു പണമെല്ലാം തീർന്നുവെന്ന്; സിനിമയിൽ അഭിനയിക്കുന്നത് ചികിൽസയ്ക്ക്; പാവപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യാൻ സ്വതന്ത്രയായി മത്സരിക്കണമെന്നുമുണ്ട്; മോഹങ്ങൾ തീരാതെ ജിഷയുടെ അമ്മ രാജേശ്വരി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ഇപ്പോൾ എപ്പോഴും അസുഖങ്ങളാ.. 102 ഡിഗ്രി പനിയും 600 ഷുഗറമൊക്കെയാ.. ചികത്സിക്കാൻ നല്ല പൈസവേണം. അതിനെങ്കിലും പ്രയോജനപ്പെട്ടാൽ അത്രയുമായല്ലോ എന്നുകരുതിയ ആ പിള്ളേര് പറഞ്ഞപ്പം ഞാൻ സമ്മതിച്ചത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നതായുള്ള പ്രചാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയുടെ ആദ്യപ്രതികരണം ഇങ്ങിനെ.

ഇന്നലെയാണ് താൻ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ച കാര്യം ഇവർ അടുപ്പക്കാരുമായി പങ്കിട്ടത്. നാട്ടുകാർ നൽകിയ പണം പലവഴിക്ക് ചെലവായി. വീട്ടിൽ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറിൽ. അതുകൊണ്ട് ഒരു കിണർകുഴിച്ചു. അതിൽ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണർകൂടി കൂഴിച്ചു. ഇപ്പോൾ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്. ഇതിന് ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം അവർ വാങ്ങി. വീട്ടിൽ വളർത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു. ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി.

അതുകൊണ്ട് വീടിന് ചുറ്റും കാമറ സ്ഥാപിച്ചു. ജിഷയുടെ വലിയ ആഗ്രഹമായിരുന്നു ചെറിയൊരു ജിമിക്കി കമ്മൽ വാങ്ങിക്കണമെന്ന്. അതുകൊണ്ട് പൈസ്സ ഉണ്ടായപ്പോൾ ഞാനത് വാങ്ങി. ദീപമോൾക്കും കൊച്ചിനും എനിക്കും കുറച്ച് സ്വർണം വാങ്ങി. പണം ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ചെലവാക്കാവു എന്ന് സാറന്മാർ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതൊക്കെ വാങ്ങിയത്. രാജമാണിക്യം സാർ എസ് ബി ഐ യിൽ നിക്ഷേപിച്ച ,നാട്ടുകാർ നൽകിയ പണത്തിൽ നിന്നാണ് ഇതൊക്കെ ചെയ്തത്. ആശുപത്രിയിൽ കിടന്നപ്പോഴും ഒരുപാട് കാശ് ചെലവായി. കുറച്ചു പണം കൂടി പണം കൂടി വേണമെന്ന് പറഞ്ഞപ്പോൾ ബാങ്കിലെ മേഡം പറഞ്ഞു പണംമൊക്കെ തീരാറായി എന്ന്. ഇതിലെന്തോ തിരിമറയുണ്ടെന്നാണ് എനിക്ക് തോന്നത്.

ആക്കൗണ്ടിൽ നിന്നും 25,00,000 രൂപ ( ഇരുപത്തിയഞ്ച് ലക്ഷം രൂപ )തിരിമറി നടന്നെന്നും പറഞ്ഞ് ഞാൻ കാറിൽ പഴനിയക്ക് പോകുമ്പോൾ മൂവാറ്റുപുഴ ഭാഗത്ത് വച്ച് പൊലീസുകാർ തടഞ്ഞു നിർത്തി ചോദിച്ചു.എനിയ്‌ക്കൊന്നുമറിയില്ലെന്നും പറഞ്ഞു. ഉമ്മൻ ചാണ്ടി സാർ മുഖ്യ മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ്സുകാർ കൊണ്ടുതന്ന 15 ലക്ഷം 10 വർഷം കഴിഞ്ഞിട്ടേ കിട്ടു എന്നാണ് അർബൻ ബാങ്കുകാർ പറയുന്നേ.അതീന്ന കുറച്ച് കാശെങ്കിലും തരാമോന്ന് എൽദോസ്സ് കുന്നപ്പിള്ളി എം എൽ എയെ കണ്ട് ചോദിച്ചു.അപേക്ഷ എഴുതി താട്ടേ നോക്കാമെന്ന പറഞ്ഞു. എഴുതിക്കൊടുക്കുകയും ചെയ്തു.

മകളുടെ മരണത്തിന് ശേഷം കൂറച്ചുകാലം ജോലിക്കു പോയി. അസുഖങ്ങൾ മൂലം ഇത് തുടരാൻ പറ്റാതായി. ഉറക്കം നിൽക്കാൻ വയ്യ. സമയത്ത് ഉറങ്ങിയില്ലങ്കിൽ നെഞ്ചെരിച്ചിലും മേലുവേദനയും തുടങ്ങും. പിന്നെ ശരീരം നീരുവയ്ക്കും.പനിയും തുടങ്ങും.പിന്നെ ആശുപതിയിൽ അഡ്‌മിറ്റാവാതെ രക്ഷയില്ല. ഇതുകൊണ്ട് ഇപ്പോൾ പണിയ്‌ക്കൊന്നും പോകുന്നില്ല. ചികത്സയ്‌ക്കോ സ്വന്തം ആവശ്യത്തിലോ കൈയിൽ പണമില്ല.സർക്കാർ നൽകിവരുന്ന മാസം 5000 രൂപ വീതമുള്ള പെൻഷൻ രണ്ട് മാസംകൂടുമ്പോഴൊക്കെയാണ് കിട്ടുന്നത്. ഇത് കടം തീർക്കാൻ പോലും തികയുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് ഇപ്പോൾ കഴിയുന്നത്.വിശക്കുമ്പോൾ എന്തെങ്കിലും വാങ്ങിക്കഴിക്കാൻ പോലും ചിലസമയങ്ങളിൽ പണമില്ലാത്ത സ്ഥിതിയാണ്.

സിനിമയിൽ ഒരു വയസ്സായ സ്ത്രീയുടെ വേഷമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അഡ്വാൻസ് ഒന്നും തന്നിട്ടില്ല. മുടിയക്കലേ അവർ സിനിമയ്ക്കായി എടുത്തിട്ടുള്ള മുറിയിൽച്ചെല്ലാൻ പറഞ്ഞു. ഇന്നലെ ചെന്നു. ഇന്നും അവർ വിളിപ്പിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അവരോടൊപ്പം ഇന്ന് വെളിപ്പെടുത്താമെന്നാണ് കരുതുന്നത്. രാഷ്ട്രീയക്കാർ മനസ്സുവച്ചിരുന്നെങ്കിൽ ഒരു കാരണവാശാലും എനിക്കെന്റെ കൊച്ചിനെ നഷ്ടപ്പെടില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയക്കാരോടും താൽപര്യമില്ല. ആരെങ്കിലും മത്സരിക്കാൻ പറഞ്ഞാൽ സ്വതന്ത്രയായി മത്സരിക്കും. പണത്തിനും പദവിക്കും ഒന്നും വേണ്ടിയല്ല, പാവപ്പെട്ടവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ നയം വ്യക്തമാക്കി.

പ്രളയകാലത്ത് നാട്ടുകാർക്കുണ്ടായ ദുരിതങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആത്മാർത്ഥിമായി ആഗ്രഹിക്കുന്നു. ജനങ്ങൾ ജയിപ്പിച്ചുവിട്ടാൽ എന്നാൽകഴിയും വിധം ഞാൻ അവരെ സഹായിക്കും. കേരളത്തിൽ മൊത്തം എന്തോരെ പൈപ്പുകളാ ഇട്ടിട്ടുള്ളത്. ടാങ്കുകളും പണിതിട്ടുണ്ട് . ഒരു തുള്ളി വെള്ളപോലും എത്താത്ത എത്ര പ്രദേശങ്ങളാ ഇവിടെയുള്ളത്. ഇതിലൊക്കെ കുറേശെ വെള്ളം നേരത്തെ തുറന്നുവിട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഡാമിൽ ഇത്രയും വെള്ളം നിറയില്ലായിരുന്നു ഒറ്റയടിക്ക് തുറക്കേണ്ടിയും വരില്ലായിരുന്നു-അവർ പറഞ്ഞു.

പ്രളയകാലത്ത് നാട്ടുകാർക്കുണ്ടായ ദുരിതങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആത്മാർത്ഥിമായി ആഗ്രഹിക്കുന്നു. ജനങ്ങൾ ജയിപ്പിച്ചുവിട്ടാൽ ആദ്യപരിഗണന അവരുടെ കാര്യത്തിനായിരിക്കും രാജേശ്വരി നയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP