കാറിൽ കൊണ്ടു പോയി മാറിടത്തിൽ സ്പർശിച്ചു! പീഡന കൗണ്ടറിൽ ആൽവിൻ ആന്റണിയുടെ മകനെ കുടുക്കാൻ റോഷൻ ആൻഡ്രൂസ്; വീടാക്രമണക്കേസ് പിൻവലിച്ചില്ലെങ്കിൽ മകനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന ഭീഷണിയുമായി പൊലീസും; ഇവിടം സ്വർഗമാണ് കാലത്തെ രാഷ്ട്രീയ പരിചയം കരുത്താക്കി നിർമ്മാതാവിനെ കുടുക്കി പുതിയ ട്വിസ്റ്റ്; അറസ്റ്റ് ഒഴിവാക്കാൻ ഇടക്കാല ജാമ്യം നേടി കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; സിനിമാ ലോകം ഒന്നടങ്കം തള്ളി പറഞ്ഞിട്ടും റോഷനെ കൈവിടാതെ പിണറായി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി ആക്രമിച്ച കേസിൽ പൊലീസ് നിലപാട് പ്രതിക്ക് അനുകൂലം. വീട്ടിൽ കയറി നിർമ്മാതാവിന്റെ ഭാര്യയേയും മകന്റെ കൂട്ടുകാരനേയും അതിക്രൂരമായാണ് സംവിധായകനായ റോഷൻ ആൻഡ്രൂസും കൂട്ടുകാരും തല്ലി ചതച്ച്. പൊലീസിന് കേസ് കൊടുത്തുവെങ്കിലും നടപടിയൊന്നും എടുത്തില്ല. ഇതിനിടെ തന്നെ മർദ്ദിച്ചുവെന്ന് കാട്ടി റോഷൻ കൗണ്ടർ കേസും നൽകി. എന്നാൽ അടിപടി നടന്നത് ആൽവിന്റെ വീട്ടിലായതുകൊണ്ട് മാത്രം കേസ് നിലനിൽക്കാത്ത അവസ്ഥയുണ്ടായി. ഇതിനിടെ സിനിമാ ലോകം ഒന്നടങ്കം ആൽവിന് പിന്തുണയുമായെത്തി. ഇതിനെ മറികടക്കാൻ ആൽവിന്റെ മകനെതിരെ റോഷൻ പീഡനക്കേസ് കൊടുത്തു. എല്ലാ കേസും ഒത്തുതീർപ്പുണ്ടാക്കിയില്ലെങ്കിൽ ആൽവിന്റെ മകനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് സിനിമാക്കാരെ അറിയിച്ചു കഴിഞ്ഞു.
റോഷൻ ആൻഡ്രൂസിന്റെ ഇവിടെ സ്വർഗ്ഗമാണ് എന്ന ചിത്രത്തിന് സമാനമായ അവസ്ഥകൾ സംവിധായകന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. അച്ഛന്റെ അറസ്റ്റും മറ്റും നടക്കുന്ന സ്ഥിതിയും വന്നു. ഈ സാഹചര്യത്തിൽ രക്ഷിക്കാനെത്തിയ രാഷ്ട്രീയ നേതാവുമായി റോഷൻ അടുപ്പം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും മറ്റും പോയി ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. ഇന്ന് കേരള രാഷ്ട്രീയത്തിലെ നിർണ്ണായക വ്യക്തിത്വമാണ് ഈ നേതാവ്. അതുകൊണ്ട് തന്നെ തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ആൽവിൻ ആന്റണിയുടെ വീട് ആക്രമിച്ച കേസ് വിവാദമായപ്പോൾ റോഷൻ പറഞ്ഞിരുന്നു. ഇതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സാഹചര്യ തെളിവുകളും പൾസർ സുനിയുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പൊലീസ് പ്രതിയാക്കിയത്. എന്നാൽ വിഡിയോ തെളിവു വരെ ഉണ്ടായിട്ടും വീടാക്രമണക്കേസിൽ പൊലീസ് റോഷനെ തൊടുന്നുമില്ല. ഇതിൽ സിനിമയ്ക്കുള്ളിൽ പ്രതിഷേധം വ്യാപകമാണ്. ആൽവിൻ ആന്റണിയുടെ മകനും റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനുമായ ആൽവിൻ ജോൺ ആന്റണിയുമായുള്ള പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്.
ഇന്നലെ നാടകീയ നീക്കങ്ങളാണ് നടന്നത്. സിനിമയിലെ സഹ സംവിധായികയുമായുള്ള പ്രശ്നമാണ് വീടാക്രമണത്തിൽ കലാശിച്ചത്. റോഷന്റെ പെൺ സുഹൃത്തുമായി സംവിധായിക സഹായിയായ ആൽവിൻ ആന്റണിയുടെ മകൻ അടുപ്പം പുലർത്തുന്നവെന്ന സംശയമാണ് റോഷനെ പ്രകോപിപ്പിച്ചത്. നേരത്തെ ഈ പെൺകുട്ടിയുമായി ബന്ധപ്പെട്ട് പല രഹസ്യങ്ങളും റോഷനോട് ആൽവിൻ ആന്റണിയുടെ മകൻ പങ്കുവച്ചിരുന്നു. ഇത് പിന്നീട് കോൾ കോൺഫറൻസിലൂടെ പെൺകുട്ടിയെ റോഷൻ കേൾപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയും ആൽവിൻ ആന്റണിയുടെ മകനും തെറ്റുന്നത്. ഇത് മുതലെടുത്ത് ഈ പെൺകുട്ടിയെ കൊണ്ട് ഡിജിപിക്ക് പീഡന പരാതി കൊടുക്കുകയാണ് റോഷൻ ചെയ്തത്. കുറച്ചു നാൾ മുമ്പ് ആൽവിൻ ആന്റണിയുടെ മകൻ കാറിൽ കയറ്റി കൊണ്ടു പോയി യുവതിയെ വേണ്ടാത്തിടത്ത് പിടിച്ചുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതി. ഇത് കിട്ടിയതോടെ പൊലീസ് ഉണർന്നു.
ആൽവിൻ ആന്റണിയേയും നിർമ്മാതാക്കളേയും പൊലീസ് ബന്ധപ്പെട്ടു. ആൽവിന്റെ മകനെതിരെ പീഡന കേസ് കിട്ടിയിട്ടുണ്ടെന്നും റോഷനുമായുള്ള കേസ് ഒത്തുതീർപ്പായില്ലെങ്കിൽ യുവാവിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നുമാണ് പൊലീസിന്റെ നിലപാട്. അതിനിടെ വീടാക്രമണ കേസിൽ പ്രതിയായ റോഷനും ജാമ്യമില്ലാ കേസിൽ പ്രതിയാണ്. റോഷനൊപ്പം എത്തിയാണ് യുവതി ഡിജിപിക്ക് പരാതി കൊടുത്തതെന്ന വാദവും സജീവമാണ്. എന്നാൽ അത്തരത്തിലൊന്ന് നടന്നിട്ടില്ലെന്നാണ് മറുനാടന്‍ ലഭിക്കുന്ന സൂചന. എന്നാൽ യുവതിയെ കൊണ്ട് പരാതി കൊടുപ്പിച്ചതിന് പിന്നിൽ റോഷൻ ആൻഡ്രൂസാണെന്ന് സിനിമാ ലോകം ഒന്നടങ്കം വിശ്വസിക്കുന്നു. ഇതോടെ വിവാദങ്ങൾ പുതിയ തലത്തിലെത്തുകയാണ്. ക്രിമിനൽ കേസ് സമ്മർദ്ദത്തിലൂടെ ആൽവിൻ ആന്റണിയെ കൊണ്ട് പിൻവലിപ്പിച്ചാലും റോഷനെതിരായ വിലക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടരും.
സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരായ പരാതി പിൻവലിപ്പിക്കാൻ സമ്മർദമെന്ന് ആൽവിൻ ആന്റണിയുടെ കുടുംബം ആരോപിച്ചിരുന്നു. സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ഉപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. എന്നാൽ കേസുമായി ശക്തമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം എന്ന് ആൽവിൻ ആന്റണിയുടെ കുടുംബം ആവർത്തിച്ചു. ഇതിനിടെയാണ് മകനെതിരെ പീഡന കേസ് വരുന്നത്. മകന്റെ ഭാവി ഓർത്ത് കേസ് പിൻവലിക്കുമെന്ന സൂചന ആൽവിൻ ആന്റണിയും സിനിമയിലെ പ്രമുഖർക്ക് നൽകി കഴിഞ്ഞു. നിർമ്മാതാക്കളുടെ സംഘടന റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടായത്. ഇത് ഫലിക്കാതെ വന്നപ്പോഴായിരുന്നു പീഡന കേസ് എത്തിയത്. റോഷൻ ആൻഡ്രൂസും പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തങ്ങള്‍ പ്രതികരിച്ചില്ല. ഒത്തുതീർപ്പിന് വഴങ്ങാത്ത സാഹചര്യത്തിൽ മകനെതിരെ കള്ളക്കേസ് നൽകാനുള്ള ശ്രമമുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ പുരോഗമിക്കുന്നത്.
നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ ഗുണ്ടകളുമായെത്തി ആക്രമിച്ചെന്ന പരാതിയിൽ അറസ്റ്റ് വൈകിക്കുന്നതും ഒത്തുതീർപ്പിലൂടെ കേസ് അട്ടിമറിക്കാനായിരുന്നു. സംഭവത്തിൽ ആൽവിൻ ആന്റണി തന്നെ മർദ്ദിച്ചെന്ന് കാട്ടി റോഷൻ ആൻഡ്രൂസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്ത ശേഷം നടപടിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആൽവിൻ ആന്റണി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ആൽവിൽ ആന്റണിയും ഭാര്യ ഏയ്ഞ്ചലീനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും തിരുവനന്തപുരത്തെത്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നേരിൽ കണ്ട് പരാതി നൽകിയത്. കഴിഞ്ഞദിവസം എറണാകുളം പനമ്പള്ളിനഗറിലുള്ള ആൽവിന്റെ വസതിയിൽ രാത്രി പന്ത്രണ്ടരയോടെ എത്തിയ റോഷൻ അക്രമം അഴിച്ചുവിട്ടെന്നാണ് പരാതി.
ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. റോഷന്റെ പെൺസുഹൃത്തുമായി മകൻ സൗഹൃദത്തിലായിരുന്നു. റോഷൻ മോശമായി പെരുമാറുന്നുവെന്ന് പെൺകുട്ടി മകനെ ധരിപ്പിച്ചിരുന്നു. വേറെ ആർക്കെങ്കിലും ഒപ്പം പ്രവർത്തിക്കാൻ നിർദ്ദേശിച്ചു. ഇക്കാര്യം റോഷൻ അറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് മാതാവ് എയ്ഞ്ചൽ പറഞ്ഞു.
വീട്ടിലെത്തി മകനുമായി സംസാരിക്കണമെന്ന് നിർബന്ധം പിടിച്ച റോഷൻ ഗുണ്ടകളുമായാണ് എത്തിയത്. ആദ്യം സംയമനത്തോടെ സംസാരിച്ച റോഷൻ പ്രകോപിതനായി പുറത്തുകാത്തുനിന്ന 25 ലധികം പേരെ വിളിച്ചു വരുത്തി. വീട്ടിലുണ്ടായിരുന്ന സുഹൃത്തായ ഡോക്ടറോട് ആൽവിൻ ജോൺ എവിടെയുണ്ടെന്ന് ചോദിച്ചെങ്കിലും അതിന് കൂട്ടാക്കാതെ വന്നതോടെ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
റോഷൻ വീട്ടിൽ വന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ തങ്ങളുടെ കൈയിലുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു. സംഭവത്തിന് പിന്നാലെ റോഷൻ ആൻഡ്രൂസിന് നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തി. ഇനി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. റോഷൻ ആൻഡ്രൂസുമായി സിനിമ ചെയ്യുന്ന നിർമ്മാതാക്കൾ ഇനി അക്കാര്യം അസോസിയേഷനെ അറിയിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍