പൈസയില്ലെന്ന് അമ്മ പറയുന്നത് പച്ചക്കള്ളം; അമ്മയ്ക്ക് ഇപ്പോൾ സിനിമയിൽ അഭിനയിക്കേണ്ട യാതൊരു ആവശ്യവുമില്ല; മകൾ പോയി മൂന്നുവർഷം തികയുംമുമ്പേ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല; എനിക്കും കുഞ്ഞിനും നയാപൈസ തന്നിട്ടില്ല; സർക്കാർ പണിതുതന്ന വീട്ടിൽ അമ്മ അടങ്ങിയൊതുങ്ങി ജീവിക്കുകയാണ് വേണ്ടത്; ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെ സിനിമയിൽ അഭിനയിക്കുന്നുവെന്ന ജിഷയുടെ അമ്മ രാജേശ്വരിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മകൾ ദീപ
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: പൈസയില്ലെന്ന് പറഞ്ഞ് അമ്മ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരു സത്യവുമില്ലെന്ന് ജിഷയുടെ സഹോദരി ദീപ. തന്റെ കൈയിൽ ഒരു പൈസപോലും ഇല്ലെന്നും അതിനാൽ സിനിമയിൽ അഭിനയിക്കാൻ പോകുകയാണെന്നും പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി കഴിഞ്ഞദിവസം മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ സിനിമാ പ്രവർത്തകരുമായി ചർച്ച നടത്തുമെന്നായിരുന്നു രാജേശ്വരി പറഞ്ഞത്. ഇതിന്റെ വിവരങ്ങളായി ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് മകൾ അമ്മയ്ക്ക് പൈസയ്ക്ക് ഒരു കുറവുമില്ലെന്ന് മറുനാടനോട് പ്രതികരിച്ചത്.
25 ലക്ഷത്തിലേറെ സഹായമായി അമ്മയ്ക്ക് കിട്ടിയിട്ടുണ്ടെന്നും അതിൽ ഒരു പൈസപോലും തനിക്ക് തന്നിട്ടില്ലെന്നുമാണ് ദീപ പ്രതികരിച്ചത്. അമ്മ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന കാര്യം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും ദീപ പറയുന്നു. 'അമ്മയ്ക്ക് ഇതിന്റെ യാതൊരു ആവശ്യവുമില്ല. എന്റെ സഹോദരി മരിച്ചതിന് പിന്നാലെ എല്ലാ വിധ ആനുകൂല്യങ്ങളും മറ്റൊരു വ്യക്തിക്കും കിട്ടാത്ത വിധം സർക്കാരിൽ നിന്ന് എന്റെ അമ്മയ്ക്ക് കിട്ടി. പെൻഷൻ ഉൾപ്പെടെയുണ്ട്. ഒരു ജോലിക്ക് പുറത്ത് പോകേണ്ടാത്ത രീതിയിൽ തന്നെ പണം കിട്ടിയിട്ടുണ്ട്. കളക്ടറുടെ ജോയിന്റ് അക്കൗണ്ടിൽ ധാരാളം പണം കിട്ടി. സുധീരൻ സാറിന്റെ പക്കൽ നിന്ന് 15 ലക്ഷം കിട്ടി. എനിക്ക് സർക്കാർ ജോലിയുമുണ്ട്. ഒരു വിധത്തിലും അമ്മയ്ക്ക് പുറത്തുപോകേണ്ട സാഹചര്യമില്ല. ഒരു ബുദ്ധിമുട്ടുമില്ല.' - ദീപ പറയുന്നു.
സിനിമയിൽ അഭിനയിക്കാൻ അമ്മ പോകുന്നതിനോട് എനിക്ക് യാതൊരു താത്പര്യവുമില്ല. ചികിത്സയ്ക്ക് പണമില്ല, ആഹാരത്തിന് പണമില്ല എന്നൊക്കെയാണ് പറയുന്നത്. ഈ കിട്ടിയ പൈസ മുഴുവൻ അവർ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. ഇതുവരെ എനിക്കും എന്റെ കുഞ്ഞിനും പത്തുരൂപപോലും ത്ന്നിട്ടില്ല. മക്കളുടെ വീതമൊന്നും തന്നിട്ടില്ല. എന്റെ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ഞാനും എന്റെ കുഞ്ഞും ജീവിക്കുന്നത്. അമ്മയോട് ഇതുവരെ ഒരു രൂപപോലും വാങ്ങിയിട്ടില്ല.
അമ്മയെ മുൻനിർത്തി സിനിമ പിടിക്കുന്നത് അവർക്ക് എന്തെങ്കിലും സാമ്പത്തിക ലാഭത്തിന് വേണ്ടി ആയിരിക്കും. അല്ലെങ്കിൽ അമ്മ മനപ്പൂർവം എന്നെ നാണം കെടുത്തുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. സാധാരണ സ്ത്രീയായി പാവപ്പെട്ട രീതിയിൽ ജീവിച്ച ആളാണ് അമ്മ. മകൾ മരിച്ച് മൂന്നുവർഷം തികയാൻ പോകുന്നേയുള്ളൂ. ഇതിനകം തന്നെ അമ്മ ഈ കാണിച്ചുകൂട്ടുന്നതൊന്നും ശരിയല്ല. സർക്കാർ പണിതുതന്ന ഈ വീട്ടിൽ സ്വസ്ഥമായി ജീവിച്ചാൽ പോരേ- ദീപ ചോദിക്കുന്നു.
ഇപ്പോൾ എല്ലായ്പോഴും അസുഖമാണെന്നും പനിയും ഷുഗറുമൊക്കെ ആണെന്നുമെല്ലാം ആണ് ജിഷയുടെ മാതാവ് രാജേശ്വരി കഴിഞ്ഞദിവസം പറഞ്ഞത്. ചികിത്സിക്കാൻ പൈസയ്ക്ക് വേണ്ടിയാണ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും പണമെല്ലാം തീർന്നുവെന്നും ആയിരുന്നു രാജേശ്വരി കഴിഞ്ഞദിവസം പ്രതികരിച്ചത്. ഇന്നലെയാണ് താൻ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ച കാര്യം ഇവർ അടുപ്പക്കാരുമായി പങ്കിട്ടത്.
നാട്ടുകാർ നൽകിയ പണം പലവഴിക്ക് ചെലവായി എന്നായിരുന്നു രാജേശ്വരി പറഞ്ഞത്. വീട്ടിൽ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറിൽ. അതുകൊണ്ട് ഒരു കിണർകുഴിച്ചു. അതിൽ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണർകൂടി കൂഴിച്ചു. ഇപ്പോൾ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്. ഇതിന് ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം അവർ വാങ്ങി. വീട്ടിൽ വളർത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു. ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി.
അതുകൊണ്ട് വീടിന് ചുറ്റും കാമറ സ്ഥാപിച്ചു. ജിഷയുടെ വലിയ ആഗ്രഹമായിരുന്നു ചെറിയൊരു ജിമിക്കി കമ്മൽ വാങ്ങിക്കണമെന്ന്. അതുകൊണ്ട് പൈസ്സ ഉണ്ടായപ്പോൾ ഞാനത് വാങ്ങി. ദീപമോൾക്കും കൊച്ചിനും എനിക്കും കുറച്ച് സ്വർണം വാങ്ങി. പണം ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ചെലവാക്കാവു എന്ന് സാറന്മാർ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതൊക്കെ വാങ്ങിയത്. രാജമാണിക്യം സാർ എസ് ബി ഐ യിൽ നിക്ഷേപിച്ച ,നാട്ടുകാർ നൽകിയ പണത്തിൽ നിന്നാണ് ഇതൊക്കെ ചെയ്തത്. ആശുപത്രിയിൽ കിടന്നപ്പോഴും ഒരുപാട് കാശ് ചെലവായി. കുറച്ചു പണം കൂടി പണം കൂടി വേണമെന്ന് പറഞ്ഞപ്പോൾ ബാങ്കിലെ മേഡം പറഞ്ഞു പണംമൊക്കെ തീരാറായി എന്ന്. ഇതിലെന്തോ തിരിമറയുണ്ടെന്നാണ് എനിക്ക് തോന്നത്. - ഇതായിരുന്നു രാജേശ്വരിയുടെ പ്രതികരണം.
ആക്കൗണ്ടിൽ നിന്നും 25,00,000 രൂപ ( ഇരുപത്തിയഞ്ച് ലക്ഷം രൂപ )തിരിമറി നടന്നെന്നും പറഞ്ഞ് ഞാൻ കാറിൽ പഴനിയക്ക് പോകുമ്പോൾ മൂവാറ്റുപുഴ ഭാഗത്ത് വച്ച് പൊലീസുകാർ തടഞ്ഞു നിർത്തി ചോദിച്ചു.എനിക്കൊന്നുമറിയില്ലെന്നും പറഞ്ഞു. ഉമ്മൻ ചാണ്ടി സാർ മുഖ്യ മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ്സുകാർ കൊണ്ടുതന്ന 15 ലക്ഷം 10 വർഷം കഴിഞ്ഞിട്ടേ കിട്ടു എന്നാണ് അർബൻ ബാങ്കുകാർ പറയുന്നേ.അതീന്ന കുറച്ച് കാശെങ്കിലും തരാമോന്ന് എൽദോസ്സ് കുന്നപ്പിള്ളി എം എൽ എയെ കണ്ട് ചോദിച്ചു.അപേക്ഷ എഴുതി താട്ടേ നോക്കാമെന്ന പറഞ്ഞു. എഴുതിക്കൊടുക്കുകയും ചെയ്തു.- രാജേശ്വരി മറുനാടനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
Stories you may Like
- 16 കാരനെ അമ്മയും കാമുകനും മുത്തശ്ശിയും തല്ലിച്ചതച്ചതിന് പിന്നിൽ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- ജയലളിതയുടെ വീടിനായി സഹോദരന്റെ മക്കൾ തമ്മിൽ തർക്കം; സ്വാതന്ത്ര്യ ദിനത്തിൽ സംഭവിച്ചത്
- താരറാണി ശ്രീദേവിയുടെ സിനിമാറ്റിക്ക് ജീവിതം
- റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കി കിടത്തി യുവതിയുടെ കവർച്ച
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍