Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോര കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; സിപിഎം ഓഫീസിൽ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി; രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന പരാതി മുക്കാൻ ശ്രമം നടക്കുന്നതായും ആരോപണം; പരാതിക്കാരിയും ആരോപണ വിധേയനും ഡിവൈഎഫ് ഐ ഭാരവാഹികളും മുൻ സഹപാഠികളും; മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഓഫീസിലെ കുട്ടി സഖാവിന്റെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്ന് യുവതിയുടെ മൊഴി

ചോര കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; സിപിഎം ഓഫീസിൽ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി; രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന പരാതി മുക്കാൻ ശ്രമം നടക്കുന്നതായും ആരോപണം; പരാതിക്കാരിയും ആരോപണ വിധേയനും ഡിവൈഎഫ് ഐ ഭാരവാഹികളും മുൻ സഹപാഠികളും; മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഓഫീസിലെ കുട്ടി സഖാവിന്റെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്ന് യുവതിയുടെ മൊഴി

മറുനാടൻ ഡെസ്‌ക്‌

പാലക്കാട് ; ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. സിപിഎമ്മിൽ പീഡനവിവാദം വീണ്ടും കത്തിപ്പടരുന്നു. പാർട്ടി ഓഫീസിൽ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗർഭിണിയായത് എന്ന് യുവതി പരാതി നൽകി. യുവജനസംഘടനയിൽ ഒപ്പം പ്രവർത്തിച്ചിരുന്ന ആളിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇയാൾ കേളേജിൽ പെൺകുട്ടിയുടെ സഹപാഠിയുമായിരുന്നു. അതേസമയം പരാതി തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള വെറും പ്രഹസനമെന്നാണ് സിപിഎമ്മിന്റെ വാദം

പെൺകുട്ടിയുടെ പരാതിയിൽ മങ്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ചെർപ്പുളശേരി പൊലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചിരിക്കേ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന പരാതി ഒത്തുതീർക്കാൻ ശ്രമം നടക്കുന്നതായും സൂചനയുണ്ട്. സിപിഎം നേതാക്കാൾ വാദിക്കുന്നത് പരാതി കെട്ടിച്ചമച്ചതെന്നാണ്.

16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ചു മൊഴി നൽകിയത്. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പിന്നീട്, ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി.

യുവജനസംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയിലെ ഒരു കോളജിൽ പഠിക്കുന്ന സമയത്തു കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഒാഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു.

അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു യുവതിയും കുടുംബവും. എന്നാൽ, യുവതിയുടെ വീട്ടിൽ താൻ പോയിരുന്നതായാണ് യുവാവിന്റെ മൊഴിയെന്നാണു സൂചന. പാർട്ടി ഓഫിസിൽ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും സിപിഎം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. പാർട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP