Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതത്തിന്റെ വർണ്ണങ്ങളിലേക്ക് പിച്ചവയ്ക്കുന്ന രാജസ്ഥാൻകാരിയായ പതിമൂന്നുകാരിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു; ഇതര ദേശങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് എതിരെയും സ്ത്രീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധം ഉയർത്തുന്ന കേരളത്തിന് ഈ സഭവത്തിൽ എന്തേ മൗനം? നവോത്ഥാനത്തിൽ നമ്പർ വൺ എന്ന് പറയുന്ന കേരളത്തിൽ സർക്കാരും ഇത് കാണുന്നില്ലേ? കുങ്കുമപ്പൂവിലെ നടിയും മോഹൻലാലിന്റെ കസിനുമായ ശ്രീയ രമേശ് ചോദിക്കുന്നത്

ജീവിതത്തിന്റെ വർണ്ണങ്ങളിലേക്ക് പിച്ചവയ്ക്കുന്ന രാജസ്ഥാൻകാരിയായ പതിമൂന്നുകാരിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു; ഇതര ദേശങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് എതിരെയും സ്ത്രീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധം ഉയർത്തുന്ന കേരളത്തിന് ഈ സഭവത്തിൽ എന്തേ മൗനം? നവോത്ഥാനത്തിൽ നമ്പർ വൺ എന്ന് പറയുന്ന കേരളത്തിൽ സർക്കാരും ഇത് കാണുന്നില്ലേ? കുങ്കുമപ്പൂവിലെ നടിയും മോഹൻലാലിന്റെ കസിനുമായ ശ്രീയ രമേശ് ചോദിക്കുന്നത്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ഒരു ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ സിപിഐ നേതാവിന്റെ മകൻ ഉൾപ്പെടുന്ന സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേരളത്തിലെ സാംസ്‌കാരിക നായകർ വലിയ മൗനത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ഇവിടെ പ്രതിസ്ഥാനത്ത ഇടതുപക്ഷം ആകുമ്പോൾ വല്ലാത്തൊരു മൗനമാണ് ഇവിടത്തെ സാംസ്‌കാരിക നായകർക്ക്.

ഇക്കാര്യം ചോദ്യം ചെയ്തുകൊണ്ട് കുങ്കുമപ്പൂവ് സീരിയലിലൂടെ പ്രസിദ്ധയാകുകയും പിന്നീട് എന്നും എപ്പോഴും, ഒടിയൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിടുകുയും ചെയ്ത നടി ശ്രിയ രമേശ് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റ് വലിയ ചർച്ചയാകുകയാണ്. ഇടതുപക്ഷത്തെ ആരെങ്കിലുമായും ബന്ധമുള്ള പീഡനക്കേസുകളോ ആരോപണങ്ങളോ വന്നാൽ അപ്പോൾ മൗനികളാകുന്ന കേരളത്തിലെ സാംസ്‌കാരിക നായകരോടും എഴുത്തുകാരോടും ശക്തമായ ചോദ്യം ഉന്നയിക്കുകയാണ് നടി ശ്രിയ. മോഹൻലാലിന്റെ കസിൻ കൂടിയായ നടി ഇത്തരത്തിൽ പ്രതികരിച്ചത് ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ.

സംഭവത്തെ കുറിച്ച് സമൂഹത്തിൽ കനത്തുവരുന്ന മൗനം വേദനിപ്പിക്കുന്നുവെന്നും വോട്ടർ പട്ടികയിൽ പേരില്ലാത്തതുകൊണ്ടാണോ പെൺകുട്ടിയെ കാണാതായ സംഭവത്തെ ഗൗരവത്തോടെ കാണാൻ സർക്കാരും നേതാക്കളും തയ്യാറാകത്തതെന്നും നടി ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

നടി ശ്രിയ എഴുതുന്നത്:

നാല് പ്രതികൾക്കെതിരെ പോക്‌സോ ചുമത്തി. കേസിൽ പെൺകുട്ടിയെയും പ്രതികളെയും കണ്ടെത്താൻ കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്റെ സഹായം തേടി. പ്രതി റോഷൻ പെൺകുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്റെ സഹായം തേടിയത്.

ജീവിതത്തിന്റെ വർണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ 13 കാരിയായ രാജസ്ഥാൻകാരി പെൺകുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധം ഉയർത്തുന്ന കേരളത്തിൽ അത്തരം സംഭവങ്ങൾ നടക്കുമ്പോൾ വല്ലാത്ത ഒരു മൗനം ആണ്.

ഈ സംഭവത്തിലും കനത്തു വരുന്ന ആ മൗനവും ഭീതിപ്പെടുത്തുന്നു. അനീതിയെ എതിർക്കുന്നതിലല്ല മറിച്ച് അവനവന്റെ രാഷ്ടീയ/മത താല്പര്യത്തിനും വിരുദ്ധമായതിനെ മാത്രം തെരഞ്ഞെടുത്ത് എതിർക്കുക എന്നതാണ് ഇതിന്റെ പിന്നിൽ എന്ന് കരുതുന്നു. പ്രതികൾക്ക് ആരെങ്കിലും ഒത്താശ ചെയ്യുന്നു എങ്കിൽ, ആ കൃത്യത്തെ ഇതര സംസ്ഥാന വിഷയങ്ങളുമായി സമീകരിച്ച് ന്യായീകരിക്കുന്നു എങ്കിൽ ഒരു നിമിഷം ആ കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ വീടുകളിലെ സമപ്രായക്കാരായ കുരുന്നുകളെ പറ്റി ചിന്തിക്കുക. ആ പതിമൂന്ന് കാരിക്കും കുടുമ്പത്തിനും #ജസ്റ്റിസ് കിട്ടേണ്ടതുണ്ട്.

ദാരിദ്രത്തിനിടയിലാണ്, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ജീവിതമെങ്കിലും പതിമൂന്നു കാരിയായ അവളുടെയും മാതാപിതാക്കളുടേയും സന്തോഷങ്ങൾ ഒരു സംഘം ക്രൂരന്മാർ തല്ലിക്കെടുത്തിയിരിക്കുന്നു. അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകൾ ആശങ്കയുടെ കണ്ണീരിലേക്ക് വഴിമാറിയിരിക്കുന്നു. ആസുരജന്മം എടുത്ത ചിലർ തട്ടിക്കൊണ്ടു പോകുമ്പോൾ ആ പെൺകുട്ടി എന്തുമാത്രം വിഹല്വയായിരിക്കും? അവളുടെ വിലാപങ്ങൾ പരസ്യങ്ങളിൽ ഉദ്‌ഘോഷിക്കുന്ന നവോഥാന നമ്പർ:1 എന്ന ഈ കേരളത്തിലെ അന്തരീക്ഷത്തിൽ ഉയർന്നിട്ടുണ്ടാകില്ലെ?

എന്തേ ആരും കേൾക്കാതെയും പ്രതികരിക്കാതെയും പോയത്? അവളുടെ മാതാപിതാക്കളുടെ സങ്കടങ്ങൾക്ക് കാതു കൊടുക്കുവാൻ എന്തേ നമുക്ക് ആകാത്തത്? പ്രവാസികളാണ് മലയാളികളിൽ വലിയ ഒരു വിഭാഗം ഇതര ദേശത്തുവച്ച് നമുക്ക് ഒരു പ്രശ്‌നം വരുമ്പോൾ നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥ അവർക്കും ഉണ്ട് എന്ന് എന്തേ തിരിച്ചറിയാത്തത്? വിദേശത്ത് സ്ത്രീകൾക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ പൊലീസിൽ പരാതിനൽകിയാൽ എത്ര വേഗമാണ് നടപടികൾ ഉണ്ടാകാറുള്ളതെന്ന് പ്രവാസികൾക്കെങ്കിലും അറിയാം. ഇവിടെ ആ കൊച്ചു പെൺകുട്ടിയുടെ നേർക്ക് പീഡന ശ്രമം ഉണ്ടായപ്പോൾ അവളുടെ മാതാപിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നതുമാണ് എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്.

കേരളത്തിലെ പെൺകുട്ടിയുടെയും സ്ത്രീകളുടേയും സുരക്ഷയെ പറ്റി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു പെരുമ്പാവൂർ ജിഷയുടെ ക്രൂരമായ കൊലപാതകം നടന്നപ്പോൾ. അത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അത് ഒറ്റപ്പെട്ടതായി കാണാൻ ആകില്ല. ഭയാനകമാം വിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് സ്ത്രീകൾക്ക് നേരെ നേരിട്ടും സൈബർ സ്‌പേസിലും ഉള്ള അധിക്രമങ്ങൾ. മയക്കുമരുന്നിന്റെ ലഹരിയിലാണ് ചെയ്തത് എന്ന് പല കൊലപാതക, അക്രമ വാർത്തകൾക്കൊപ്പവും കാണാറുണ്ട്.

സമൂഹത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു എന്നതിനെയാണ് അത് അടിവരയിടുന്നത്. ആ കുരുന്നിന്റെ ജീവൻ അപകടത്തിലാകും മുൻപേ എത്രയും വേഗം കണ്ടെത്തുവാൻ പൊലീസിനു ആകട്ടെ. ഇത്തരം സംഭവങ്ങൾ നമ്മളുടെ കുരുന്നുകളെ തേടിയെത്താതിരിക്കുവാൻ മൗനം വെടിയുക, പ്രതികരിക്കുവാനും ജാഗ്രതയോടെ ഇരിക്കുവാൻ തയ്യാറാകുക.

വോട്ട് അഭ്യർത്ഥനയുമായി വരുന്ന രാഷ്ടീയ പ്രവർത്തകരോട് കൂടെയാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തതിനാലാണോ നിങ്ങൾ അവളുടെ തട്ടിക്കൊണ്ടു പോകൽ പ്രശ്‌നത്തെ ഗൗരവത്തിൽ എടുക്കാത്തത്? അവൾ ഒരു മനുഷ്യജീവിയാണ് നാടും ജാതിയും ഏതായാലും നമ്മുടെ സമൂഹത്തിൽ ആണ് അവൾ ജീവിച്ചിരുന്നത്, അവൾക്ക് നീതി ലഭിക്കണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP