നീയും നിന്റെ സാറും അനുഭവിക്കും; ഒരു മാസത്തിനുള്ളിൽ റോഷൻ ആൻഡ്രൂസ് എന്ന സാറും നീയും സിനിമയിൽ നിന്ന് പുറത്താകും; അവൻ എന്റെ വീട്ടിൽ കയറി എന്റെ അമ്മയുടെയും അച്ഛന്റെയും മുന്നിൽ എന്നെ പെണ്ണുപിടിയനാക്കി; നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ തന്നോട് പൊട്ടിത്തെറിച്ചത് തുറന്നുപറഞ്ഞ് റോഷന്റെ സഹസംവിധായക; റോഷനെയും തന്നെയും ചേർത്ത് ഇല്ലാക്കഥകൾ പറഞ്ഞെന്നും യുവതിയുടെ വെളിപ്പെടുത്തൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളിൽ കേരളത്തിലെ സിനിമാ ലോകത്തെ ഞെട്ടിച്ച് ഉണ്ടായ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ റോഷൻ ആൻഡ്രൂസിനൊപ്പം സഹ സംവിധായികയായി പ്രവർത്തിച്ച യുവതി. വളരെ മോശം രീതിയിലാണ് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ തന്നോട് പെരുമാറിയതെന്നും അലറി വിളിച്ചുകൊണ്ടാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും ആണ് യുവതിയുടെ വെളിപ്പെടത്തൽ.
എന്റേയും റോഷൻ സാറിന്റേയും ജീവിതം തകർക്കുമെന്നാണ് ആൽവിൻ ജോൺ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നതെന്ന് യുവതി പറയുന്നു. 'നീയും നിന്റെ സാറും അനുഭവിക്കും.. ഒരു മാസത്തിനുള്ളിൽ റോഷൻ ആൻഡ്രൂസ് എന്ന നിന്റെ സാറും നീയും സിനിമയിൽ നിന്നും പുറത്താകും. അവൻ എന്റെ വീട്ടിൽ കയറി എന്റെ അമ്മയുടെയും അച്ഛന്റെയും മുന്നിൽ പെണ്ണുപിടിയനാക്കി.. പൊട്ടിത്തെറിച്ച് കൊണ്ടാണ് അയാൾ ഇങ്ങനെ പറഞ്ഞത്. ഞങ്ങളെ രണ്ടുപേരേയും ചേർത്ത് ഇല്ലാക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുകയാണ്. -യുവതി പറയുന്നു. ആൽവിൻ എന്നോട് സംസാരിച്ചതിന്റെ മുഴുവൻ തെളിവുകളും എന്റെ ഫോണിലുണ്ട്. ഞാൻ റേക്കോർഡ് ചെയ്തിട്ടുണ്ട്. റോഷൻ സാറിനെ കൊല്ലുമെന്ന് വരെ പറഞ്ഞിരുന്നു ആൽവിൻ എന്നും യുവതി വെളിപ്പെടുത്തുന്നു.
നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയാണ് ആദ്യം ഉയർന്നത്. ഇതിന് പിന്നാലെ റോഷനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. റോഷന്റെ സഹസംവിധായിക ആയി പ്രവർത്തിച്ച യുവതിയുമായി ജോൺ ആന്റണി അടുപ്പം കാണിച്ചതിനെ തുടർന്ന് നിർമ്മാതാവിന്റെ വീട്ടിൽ കയറി റോഷൻ ഭീഷണിപ്പെടുത്തിയെന്നും അക്രമം കാണിച്ചെന്നും ആയിരുന്നു ആക്ഷേപം. പിന്നീട് ഇരുകൂട്ടരുടേയും പരാതിയും പൊലീസിൽ എത്തി.
എന്നാൽ ഇപ്പോൾ സ്ഥിതി മാറി. റോഷനെ അനുകൂലിച്ച് കൂടെ പ്രവർത്തിക്കുന്ന യുവതി രംഗത്തെത്തിയതോടെ കേസ് മാറുമെന്ന സ്ഥിതിയായിരിക്കുകയാണ്. നിർമ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനയും പ്രശ്നത്തിൽ ഇടപെട്ടു. നിർമ്മാതാക്കൾ റോഷൻ ആൻഡ്രൂസിനെ വിലക്കുന്ന സാഹചര്യം വരെയെത്തി. ഈ സംഭവത്തിൽ ഉൾപ്പെട്ട റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായികയായി പ്രവർത്തിച്ച പെൺകുട്ടിയാണ് കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നത്.
അഭിനയിക്കാൻ പല അവസരങ്ങൾ വന്നപ്പോഴും സ്വന്തം മേഖല അഭിനയമല്ല സംവിധാനമാണെന്ന് മനസിൽ ഉറപ്പിച്ച് തുടങ്ങിയ യാത്രയാണ് തന്റേതെന്ന മുഖവുരയോടെയാണ് പെൺകുട്ടി മനോരമയോട് പ്രതികരിച്ചത്.
പെൺകുട്ടി പറയുന്നത് ഇങ്ങനെ:
ഇപ്പോൾ വിവാദങ്ങളുടെ കൂട്ടത്തിൽ തന്റെ പേരും ഉൾപ്പെട്ടതിന്റെ പിരിമുറുക്കത്തിലാണ് താനെന്നും അവർ പറയുന്നു. എന്താണ് വിവാദത്തിന് പിന്നിലുള്ള സത്യമെന്ന ചോദ്യത്തിന് അവർ മറുപടിയും നൽകുന്നു.
കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ ഞാൻ റോഷൻ സാറിനൊപ്പം പ്രവർത്തിക്കുന്ന സമയം. സിനിമയ്ക്ക് അകത്തും പുറത്തും വലിയ സൗഹൃദമുള്ള ആളാണ് ഞാൻ. കുറേ നല്ല സുഹൃത്തുക്കളാണ് സിനിമാമേഖലയിൽ നിൽക്കുന്നവരുെട ആദ്യ സമ്പാദ്യം. എന്നാൽ അക്കൂട്ടത്തിൽ എന്റെ ഗുരുനാഥനാണ് റോഷൻ ആൻഡ്രൂസ്.
സാറിനോട് വലിയ കടപ്പാടുണ്ട്. സിനിമയെ പറ്റി പഠിക്കാനുള്ള വലിയ യൂണിവേഴ്സിറ്റിയായിട്ടാണ് സാറിനൊപ്പം പ്രവർത്തിച്ച നിമിഷങ്ങളെ കണ്ടത്. അങ്ങനെ പോകുന്നതിനിടയിലാണ് ആൽവിൻ ജോൺ ആന്റണിയെ പരിചയപ്പെടുന്നത്. ഞങ്ങളുടെ സുഹൃദ്് വലയത്തിലെ ഒരാളിയിരുന്നു ആൽവിനും.
പക്ഷേ ഒരിക്കൽ അയാൾക്ക് എന്നോട് പ്രണയം തോന്നിയിരുന്നു എന്ന് തുറന്നു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ ആൽവിനോട് പറഞ്ഞു. എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്. അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന്. അതു പറഞ്ഞതോടെ ആൽവിൽ എന്നോട് ക്ഷമ ചോദിക്കുകയും നല്ല സുഹൃത്തുക്കളായി ഇരിക്കാം എന്നു പറയുകയും ചെയ്തു. എന്നാൽ പിന്നീട് പലപ്പോഴും ആൽവിന്റെ ഭാഗത്ത് നിന്ന് ചില മോശം പെരുമാറ്റങ്ങളുണ്ടായി. ഒരിക്കൽ കാറിൽ വച്ച് ആൽവിൽ വളരെ മോശമായി എന്നോട് പെരുമാറി. ഒടുവിൽ ഞാൻ കാറിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. പിന്നാലെ ആൽവിൻ എന്നോട് വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തു. ആ സംഭവം എനിക്ക് വല്ലാത്ത മാനസിക പ്രയാസമുണ്ടാക്കി.
എന്റെ വിവാഹം വീട്ടിൽ ഉറപ്പിച്ച സമയമായിരുന്നു. റോഷൻ സാറാണ് എന്റെ പ്രണയകാര്യം വീട്ടിൽ അവതരിപ്പിക്കുന്നതും എന്റെ വിവാഹത്തിന് മുൻകൈ എടുക്കുന്നതും. എന്റെ ഗുരുവിനും ചേട്ടനും തുല്യം കാണുന്ന മനുഷ്യനാണ് അദ്ദേഹം. ആൽവിൽ എന്നോട് മോശമായി പെരുമാറിയ വിവരം സാറും അറിഞ്ഞു. ഒരു പെങ്ങളോട് മോശമായി പെരുമാറിയാൽ ആണുങ്ങളായ ചേട്ടന്മാർ ചോദിക്കും. അതുതന്നെയാണ് ഇവിടെ നടന്നത്. അദ്ദേഹം ആൽവിന്റെ വീട്ടിൽ പോകുന്നത് വരെയുള്ള കാര്യങ്ങൾ ഇങ്ങനെയാണ്.
റോഷൻ സാർ ആൽവിന്റെ വീട്ടിലെത്തി അയാളുടെ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്. ഇത് അയാളിൽ വല്ലാത്ത പകയുണ്ടാക്കി. ഇതിന് പിന്നാലെ അയാൾ എന്നെ വിളിച്ചു. ഞാൻ ആ കോൾ റെക്കാർഡ് െചയ്തിട്ടുണ്ട്. 'നിന്റെ സാർ ഇന്നെന്റെ വീട്ടിൽ വന്നിരുന്നു. എന്നെ വീട്ടുകാരുടെ മുന്നിൽ വെറും പെണ്ണുപിടിയനാക്കി. ഇതിന് അവൻ അനുഭവിക്കും. ഇനി മലയാള സിനിമയിൽ നീയും അവനും കാണില്ല. ഒരു മാസത്തിനുള്ളിൽ നിങ്ങൾ ഫീൽഡിൽ നിന്നും ഔട്ടാകും. നോക്കിക്കോ.' ആൽവിൻ പറഞ്ഞു. റോഷൻ സാറിനെ വിളിച്ചും ഇയാൾ തെറി പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും വരെ അപഹസിച്ച് അയാൾ സംസാരിച്ചു. കൊല്ലുമെന്ന വരെ ആൽവിൽ പറഞ്ഞു.
നിരപരാധിയായ റോഷൻ ആൻഡ്രൂസിനെ മനഃപൂർവം കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു പെണ്ണ് സിനിമയിൽ ഒന്നും ആവരുതെന്ന വാശിയിൽ നടക്കുന്ന കാര്യങ്ങളാണിതെല്ലാം. ഞങ്ങൾ പെണ്ണുങ്ങൾക്ക് സിനിമയിൽ ഒരു സ്ഥാനവുമില്ലന്നാണോ. എന്റെ ഇത്രനാളത്തെ സ്വപ്നവും അധ്വാനവുമാണ് ഈ വിവാദത്തിലൂടെ ഇല്ലാതാകുന്നത്. എന്നെയും സാറിനെയും ചേർത്ത് ഇങ്ങനെ അപവാദം പ്രചരിച്ച് രണ്ടുപേരുടേയും ജീവിതം നശിപ്പിക്കുകയാണ്. ഞാൻ തിരുവനന്തപുരത്തെത്തി തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇപ്പോഴും നന്ദിയുള്ളത് റോഷൻ സാറിനോടാണ്. ഒരു പെങ്ങളെ പോലെ ഇപ്പോഴും പിന്തുണയ്ക്കുന്നതിന്. ഒപ്പം നിൽക്കുന്നതിന്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍