യെദ്യൂരപ്പ സ്വന്തം കൈപ്പടയിൽ എഴുതിയത് 2009ലെ കർണാടക നിയമസഭ ഡയറിയിൽ; ആദ്യം പറയുന്നത് കർണാടകയിൽ സർക്കാർ വീഴാതിരിക്കാൻ സ്വതന്ത്രന്മാരെ ചാക്കിട്ടുപിടിക്കാനായി 10 കോടിയും 20 കോടിയും നൽകിയ 'രഹസ്യം'; ബിജെപി കേന്ദ്ര കമ്മിറ്റിക്ക് കൊടുത്ത 1800 കോടി നൽകിയ 26 വ്യക്തികളുടെ പേരും പട്ടികയിൽ; ഒഴിവാക്കിയിരിക്കുന്നത് ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പേരുകൾ: തങ്ങൾ പുറത്തുവിട്ട രേഖകൾ തികച്ചും ആധികാരികമെന്ന് കാരവൻ മാഗസിൻ; എല്ലാം വ്യാജമെന്ന് ബിജെപി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ പേരിൽ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്ന് ബിജെപി തിരിച്ചടിക്കുമ്പോൾ, രേഖകൾ തികച്ചും ആധികാരികമെന്ന് കാരവൻ അവകാശപ്പെട്ടു. ആദായനികുതി വകുപ്പിന്റെ ആധികാരികമായ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. ധനമന്ത്രാലയത്തിൽ ഈ രേഖകൾ നേരത്തെ എത്തിയിട്ടും എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടതാണെന്നും കാരവൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് ജോസ് പറഞ്ഞു.
'ആദായനികുതി വകുപ്പിന്റെ പക്കൽ നിന്നുള്ള കടലാസുകളാണ് കാരവന്റെ കൈവശമുള്ളത്. ഒന്നു രണ്ടു കുറിപ്പുകൾ, യെദ്യൂരപ്പയുടെ കൈപ്പടിയിലുള്ള ഡയറിക്കുറിപ്പുകൾ എന്നിവയുമുണ്ട്. 2009 ലെ കർണാടക നിയമസഭയുടെ ഡയറിയിലാണ് കുറിപ്പുകൾ എഴുതിയിരിക്കുന്നത്. അതിൽ തുടക്കത്തിൽ 2008 ൽ കർണാടകയിൽ ന്യൂനപക്ഷ സർക്കാർ രൂപീകരിച്ച കാര്യമാണ് സൂചിപ്പിക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടി കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള സ്വതന്ത്രന്മാരെ കൊണ്ടുവന്നാണ് ആ സർക്കാർ നിലനിർത്തിയത്. അങ്ങനെയുള്ള ചിലരുടെ 10 കോടി 20 കോടി എന്നിങ്ങനെ കാണിച്ചിരിക്കുന്നു. ജനാർദ്ദന റെഡ്ഡി കാരണമാണ് ഞാൻ മുഖ്യമന്ത്രിയായത് എന്ന കുറിപ്പോടെയാണ്് ഡയറി തുടങ്ങുന്നത്. പിന്നീടുള്ള പേജുകളിൽ കാണുന്നത് ബിജെപി കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി കൊടുത്തുവെന്നാണ്. ബിജെപിയുടെ കർണാടക പ്രഭാരിയായിട്ടുള്ള അരുൺ ജെയ്റ്റ്ലിക്ക് 150 കോടി കൊടുത്തു. ഗഡ്കരിക്ക് 150 കോടി, രാജ്നാഥ് സിംഗിന് 100 കോടി, അദ്വാനിക്ക് 50 കോടി, മുരളീ മനോഹർ ജോഷിക്ക 50 കോടി, നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി, ജഡ്ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് 50 കോടി. അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പേരുകൾ കുറിച്ചിട്ടില്ല.
ഇത് കൂടാതെ എങ്ങനെ എവിടെ നിന്ന് ആരൊക്കെ യെദ്യൂരപ്പയ്ക്ക് പണം കൊടുത്തുവെന്നതിന്റെ 26 പേരുടെ പട്ടികയുമുണ്ട്. അതിൽ 5 കോടി മുതൽ 500 കോടി വരെ കൊടുത്തവരുടെ പട്ടിക കാണുന്നുണ്ട്. 2017 ഓഗസ്റ്റ് മുതൽ ആദായനികുതി വകുപ്പിന്റെ കൈവശമുള്ള രേഖകളാണ് ഇത്. ധനമന്ത്രിയുടെ പക്കൽ ഈ രേഖകൾ എത്തിയെന്നും അത് അന്വേഷിക്കാൻ ഉത്തരവിട്ടുവെന്നും കാരവന് വിവരം ലഭിച്ചിട്ടുണ്ട്', വിനോദ് ജോസ് പറഞ്ഞു.
യെദ്യൂരപ്പയുടെ വിവാദ ഫോൺ സംഭാഷണം
വിവാദഫോൺകോളുകളുടെ പേരിൽ കോൺഗ്രസ് നേരത്തെ യെദ്യൂരപ്പയെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ഈ വിഷയം പാർലമെന്റിലും ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പയും കേന്ദ്ര മന്ത്രി അനന്ത്കുമാറും തമ്മിൽ നടന്ന വിവാദ സംഭാഷണങ്ങൾ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അഴിമതി വിരുദ്ധ ബ്യൂറോ ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. കർണാടക പൊലീസിന്റെ സൈബർ ക്രൈം വിഭാഗമാണ് സിഡി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. സിഡിയിലെ ശബ്ദവും സാമ്പിളുകളും തമ്മിൽ സമാനതകളുണ്ടെന്ന് റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ വിവാദത്തിൽ കഴമ്പില്ലെന്ന മറുപടികൾ വിലപ്പോവില്ല. കോൺഗ്രസ് നേതാവ് ഉഗ്രപ്പയാണ് ഇവരുടെ സംഭാഷണം അടങ്ങിയ വീഡിയോ സി.ഡി. പുറത്തുവിട്ടത് .പാർട്ടി ഓഫീസിൽ വച്ച് ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിനിടെ മൈക്ക് ഓഫ് ചെയ്യാൻ മറന്നതാണ് വിനയായത്. ഇതിന് പിന്നാലെ നേതാക്കൾക്ക് പണം നൽകിയ വിവരങ്ങൾ അടങ്ങിയ ഡയറി ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇതിലെ വിവരങ്ങൾ പുറത്തുവിടാൻ വകുപ്പ് തയ്യാറായിരുന്നില്ല. ഈ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോൾ കാരവൻ പുറത്തുവിട്ടത്. വിവാദമായ സംഭാഷണം:
അനന്തകുമാർ: അധികാരത്തിലിരുന്നപ്പോൾ താങ്കളും ഞാനും പണം കൊടുത്തിട്ടുണ്ട്. പണം കൊടുത്തിട്ടില്ലെന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നാൽ, 1000 കോടി നൽകിയിട്ടില്ല. എത്രയാണെന്ന് പറഞ്ഞാലല്ലേ അറിയൂ.
യെദ്യൂരപ്പ: എല്ലാവരും കൊടുത്തിട്ടുണ്ടാകും. ആരാണ് ഇതെല്ലാം എഴുതിവെക്കുന്നത്?
അനന്തകുമാർ: ഒരു തീപ്പൊരിയുണ്ടായാൽ അതു കാട്ടുതീപോലെ പടരും. 1000 കോടി കൊടുത്തിട്ടില്ലെന്ന് ആരും വിശ്വസിക്കില്ല. കൊടുത്തുവെന്ന് എല്ലാവരും പറയും.
യെദ്യൂരപ്പ: ഡയറി പുറത്തുവരട്ടെ.
അനന്തകുമാർ: അതെ, തിരഞ്ഞെടുപ്പുവരെ അവർ അതിനുത്തരം പറയേണ്ടിവരും. പറയട്ടെ.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് കോൺഗ്രസ് യെദ്യൂരപ്പ ഡയറിയുമായി രംഗത്തത്തെതിയതെന്ന ബിജെപി. നുണകളുടെ ഒരുശൃംഖലയാണ് കോൺഗ്രസ് നെയ്തെടുക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. മലപോലെ വന്നത് എലിപോലെ പോയ അവസ്ഥയാണ്. കേസിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. പുറത്തുവന്ന കടലാസുകൾ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ നൽകിയതാണ്. രേഖയിലുള്ളത് യെഡിയൂരപ്പയുടെ കൈയക്ഷരം അല്ലെന്ന് തെളിഞ്ഞതാണ്. തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ കോൺഗ്രസിന് സമനില തെറ്റിയെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.
ഡയറിയിലെ വെളിപ്പെടുത്തലുകൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ബി.എസ്. യെഡിയൂരപ്പ. ആശയപാപ്പരത്തം കൊണ്ടാണ് കോൺഗ്രസ് ആരോപണമുന്നയിക്കുന്നത്. രേഖകൾ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് തെളിയിച്ചതാണെന്നും യെഡിയൂരപ്പ പറഞ്ഞു.
Stories you may Like
- രഹസ്യങ്ങൾ ചുവപ്പ് ഡയറി പുറത്തുകൊണ്ടുവരുമെന്ന് മോദി; മറുപടിയുമായി ഗെലോട്ട്
- ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സദാനന്ദ ഗൗഡയോട് നേതൃത്വം
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സംസ്ഥാന ബജറ്റ് നാളെ; ധനമന്ത്രിയിൽനിന്നും മാജിക് പ്രതീക്ഷിച്ച് കേരളം
- ജയവും പരാജയവും ബിജെപിക്ക് പുതിയകാര്യമല്ലെന്ന് യെദ്യൂരപ്പ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍