മരുന്ന് തിരിമറി കേസിൽ തിരുവനന്തപുരം മുൻ ജില്ലാ സ്റ്റോർ സൂപ്രണ്ടിനും വിതരണക്കാരനും തടവും പിഴയും; വർഷങ്ങൾക്ക് മുൻപ് നടന്ന മരുന്ന് തിരിമറി പുറത്തറിഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികളിൽ അസാധാരണമായ വിറയലും പനിയും പ്രത്യക്ഷപ്പെട്ടതോടെ; പ്രതികൾക്ക് രണ്ടു വർഷം തടവും 15,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി
പി. നാഗരാജ്
തിരുവനന്തപുരം: മരുന്നു തിരുമറി നടത്തിയ കേസിൽ ജില്ലാ സ്റ്റോർ സൂപ്രണ്ടിനും മൊത്ത വിതരണക്കാരനും 2 വർഷം തടവിനും പതിനയ്യായിരം രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലാ സ്റ്റോർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിൽ. പെരുന്താന്നിയിൽ, റ്റി.സി. 36/590 ശാന്താ നിവാസിൽ ജി. കേശവൻ നായരെയും മരുന്ന് വിതരണ കമ്പനിയായ ബയോ-എത്തിക്കൽ ഫാർമ ലിമിറ്റഡ് മാനേജിങ് പാർട്ണറായിരുന്ന കൊല്ലം താമരക്കുളം ഹൗസ് നമ്പർ 18/418 സരസ്വതി ഭവനിൽ താമസം കെ.എസ് ബാബുകുമാറിനെയും ആണ് തിരുവനന്തപുരം വിജിലൻസ് ജഡ്ജ് ഡി. അജിത് കുമാർ 2 വർഷം തടവിനും, 15,000/ രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്.
1996 ജനുവരി മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വാർഡിലെ രോഗികൾക്ക് രോഗാണു വളർച്ച തടയുന്ന മരുന്നു കുത്തിവെപ്പ് ചെയ്തവരിൽ വിറയലും പനിയും കണ്ടതിനെ തുടർന്ന് ചീഫ് ഫാർമസിസ്റ്റ് നടത്തിയ പരിശോധനയിൽ നസ്റ്റർ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്നും വിതരണം ചെയ്ത ആംപിസിലിൻ മരുന്നിൽ നിന്നും ഉണ്ടായ പാർശ്വഫലങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജിൽ ഉപയോഗത്തിലിരുന്ന പരാതിക്കിടയാക്കിയ ബാച്ചിൽപെട്ട ബാക്കി ഉണ്ടായിരുന്ന 63,071 ആംപിസിലിന് മരുന്നുകൾ തിരിച്ചെടുത്ത് പകരം വേറെ ബാച്ചിലെ മരുന്ന് തരാനും, ഡ്രഗ് കൺട്രോളർ മുഖാന്തിരം കൂടുതൽ പരിശോധനയ്ക്കും മെഡിക്കൽ കോളേജ് സൂപ്രണ്ട് നിർദ്ദേശം നൽകി. ഇതിനെ തുടർന്ന് ഡ്രഗ് ഇൻസ്പെക്ടർ ഈ ബാച്ചിൽപെട്ട മരുന്നുകളുടെ സാമ്പിളുകൾ ആശുപത്രിയിൽ നിന്നും ശേഖരിച്ച് സെൻട്രൽ ലാബിൽ പരിശോധനക്ക് അയക്കുകയും ചെയ്തു.
എന്നാൽ ഇതേ കമ്പനിയുടെ ആംപിസിലിൻ മരുന്നിന് മറ്റൊരു സ്റ്റോർ ആയ ജില്ലാ മെഡിക്കൽ സ്റ്റോറിൽ 1996 ഒക്ടോബർ 16 ന് മൂന്ന് ലക്ഷം മരുന്നുകൾ വിതരണം ചെയ്തത് അവിടുത്തെ ജില്ലാ മെഡിക്കൽ സ്റ്റോർ സൂപ്രണ്ടായിരുന്ന ജി.കേശവൻ നായർ സ്വീകരിച്ചു ബില്ലുകളിൽ സാക്ഷിപ്പെടുത്തി രേഖപ്പെടുത്തിയ ശേഷം, കൈവശം കിട്ടിയ സ്റ്റോക്കിൽ നിന്നും 63,071 മരുന്നുകൾ മെഡിക്കൽ കോളേജ് സ്റ്റോറിലേക്ക് നൽകാനുള്ള മരുന്നുകളായി നൽകിയ ശേഷം, പ്രശ്നം ഉള്ളതായികണ്ട് ഒഴിവാക്കി വെച്ചിരുന്ന മെഡിക്കൽ കോളേജിലെ മരുന്നുകൾ, ജില്ലാ സ്റ്റോറിൽ എത്തിച്ചു. മരുന്നിന്റെ ബാച്ച് നമ്പർ ജില്ലാ മെഡിക്കൽ സ്റ്റോറിലെ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ മരുന്നുകൾ സ്വീകരിച്ചു.
വിവാദ ബാച്ച് നമ്പറിൽപ്പെട്ട മരുന്നിനെ തെറ്റായി മറ്റൊരു ബാച്ചിലെ മരുന്നായി രേഖപ്പെടുത്തി അവയെ ജനറൽ ആശുപത്രിയിൽ വിതരണം ചെയ്യാൻ സ്റ്റോർ സൂപ്രണ്ടും, സ്റ്റോർ കീപ്പറും വ്യാജ ഇഷ്യൂ നോട്ട് തയ്യാറാക്കി. അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ വിവാദ മരുന്ന് രോഗികൾക്ക് ഉപയോഗിക്കാൻ കയറ്റി വിടുകയായിരുന്നു. സെൻട്രൽ ലാബിലെ പരിശോധന ഫലത്തിൽ ഈ ബാച്ചിൽപെട്ട മരുന്നുകൾ ഗുണനിലവാരം ഇല്ലാത്തതായി കണ്ടിരുന്നു. ഇതിനെ തുടർന്ന് ഈ ബാച്ചിൽ പെട്ട മരുന്ന് തടഞ്ഞു കൊണ്ടു ഡ്രഗ്സ് കൺട്രോളർ എല്ലാ ആശുപത്രിയിലും അറിയിപ്പ് നൽകി. അപ്പോഴാണ് തെറ്റായ രീതിയിൽ സ്റ്റോക്കിൽ ഉൾകൊള്ളിച്ച് വിതരണം ചെയ്ത വിവരം ജില്ലാ മെഡിക്കൽ ഓഫീസർ, ഡ്രഗ് കൺട്രോളർ എന്നിവർ അറിയുന്നത്. സ്റ്റോക്കിൽ എടുത്ത 63,071 മരുന്നുകളിൽ ഇതിനിടയിൽ ഭൂരിഭാഗവും രോഗികളിൽ കുത്തിവെച്ചിരുന്നു.
ബാക്കി ആകെ 12,234 മരുന്ന് മാത്രമാണ് തിരച്ചിലിൽ തിരികെ കിട്ടിയത്. വിതരണ കമ്പനിക്ക് നഷ്ടപ്പെടുമായിരുന്ന പ്രശ്നങ്ങൾ കണ്ട മരുന്ന്, ബാച്ച് നമ്പർ മറച്ച് വെച്ച് സ്റ്റോക്കിൽ എടുത്ത് വിതരണം ചെയ്യുന്നതിന് സർക്കാർ ഉദ്യോഗസ്ഥരായ ജില്ലാ മെഡിക്കൽ സ്റ്റോർ സൂപ്രണ്ടിലും, സ്റ്റോർ കീപ്പറിലും സ്വാധീനം ചെലുത്തിയത് ബയോ-ഫർമ എന്ന വിതരണ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കെ.എസ് ബാബുകുമാറിന്റെ ഒത്താശയോടെയാണന്നായിരുന്നു വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്പി ചാർജ്ഷീറ്റ് ചെയ്ത കേസിലെ കുറ്റാരോപണം.
സ്റ്റോർ കീപ്പർ വിചാരണക്ക് മുൻപ് മരണപ്പെട്ട് പോയിരുന്നു. ഡ്രഗ് ഇൻസ്പെക്ടർ ഡ്രഗ് ആൻഡ് കോസ്മെറ്റിക് ആക്റ്റ് പ്രകാരം തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസ്സ് സർക്കാർ നിർദ്ദേശം നൽകിയതിനെ തുടർന്ന് പ്രോസിക്യൂഷൻ നടപടി പിൻവലിച്ചിരുന്നു. ഇത് വിജിലൻസ് ചാർജ് ഷീറ്റ് ചെയ്ത കേസിന്റെ തുടർനടപടികൾ പ്രതികൾ നിരവധി പ്രാവശ്യം സുപ്രീംകോടതിവരെ പോയി കേസ് നിലനിൽക്കില്ല എന്ന തർക്കം ഉന്നയിച്ചിരുന്നു.
മരുന്ന് കമ്പനികളുടെ കച്ചവട മത്സരത്തിന്റെ ഭാഗമായി മന:പ്പൂർവ്വം മരുന്നിന് പാർശ്വഫലങ്ങൾ ഉള്ളതായി വരുത്തി തീർത്തു, താൽപ്പര്യം ഉള്ള മരുന്ന് കമ്പനിയിൽ നിന്നും മരുന്ന് വാങ്ങുന്നതിനു വേണ്ടി തെറ്റായ കേസ്സിൽ മരുന്ന് കമ്പനിയെ പെടുത്തുകയായിരുന്നു എന്ന പ്രതി ഭാഗം വാദം കോടതി തള്ളി. 1996 ൽ നടന്ന തിരിമറി കൊണ്ട് മരുന്ന് കമ്പനിക്ക് 2,48,282.22/ രൂപയുടെ അവിഹിത നേട്ടവും, സർക്കാർ ആരോഗ്യ സംവിധാനത്തെ അട്ടിമറിക്കുകയുമാണ് പ്രതികൾ ചെയ്തത് എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതികളെ കുറ്റക്കാരായി കോടതി കണ്ടത്. വിജിലൻസിന് വേണ്ടി അഡീഷണൽ ലീഗൽ അഡൈ്വസർ ഉണ്ണിക്കൃഷ്ണൻ. എസ്സ്. ചെറുന്നിയൂർ ഹാജരായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍