പത്തനംതിട്ടയുടെ സസ്പെൻസ് പുറത്തുവിടാതെ ബിജെപി ഉരുണ്ടുകളിക്കുമ്പോൾ ചുറ്റിക്കറങ്ങുന്നത് പുതിയ സീറ്റ്മോഹികളുടെ പേരുകൾ; ഹോട്ട്സീറ്റിലേക്ക് കോൺഗ്രസിൽ നിന്നും പേരുകൾ കെട്ടിയിറക്കി സോഷ്യൽ മീഡിയ; തന്റെ പേര് അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ കുപിതനായി പ്രയാർ ഗോപാലകൃഷ്ണൻ; താൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ..അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ലെന്ന് പ്രയാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് പി.ജെ.കുര്യനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ ആരു മത്സരിക്കുമെന്ന കാര്യത്തിൽ ബിജെപി സസ്പെൻസ് പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഊഹാപോഹങ്ങൾ ഏറെയാണ്. കെ.സുരേന്ദ്രന് നറുക്കുവീഴുമെന്ന് പ്രതീക്ഷിച്ചിരിക്കെ കാര്യങ്ങൾ അനിശ്ചിതത്വത്തിലാക്കി കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വം പത്തനംതിട്ട സീറ്റ് ഒഴിച്ചിട്ടു. ഇതോടെ, സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശീധരൻ പിള്ളയുടെ സമ്മർദ്ദം മൂലമാണ് പ്രഖ്യാപനം മാറ്റി വച്ചതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായി. സംഗതി വെറും സാങ്കേതികം മാത്രമെന്ന് ബിജെപി നേതാക്കൾ ഇന്നലെ പറഞ്ഞെങ്കിലും വെള്ളിയാഴ്ചയും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായില്ല.
കോൺഗ്രസിൽ നിന്നും ചിലരെ അടർത്തിയെടുത്ത് ബിജെപിയിലേക്ക് കൊണ്ടുവരാനാണ് പ്രഖ്യാപനം വൈകിക്കുന്നതെന്നും വ്യാഖ്യാനങ്ങൾ വന്നു.സർപ്രൈസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസിനെ ഞെട്ടിക്കാനാണ ബിജെപിയുടെ നീക്കമെന്ന് വ്യാഖ്യാനവും വന്നു. ഇക്കൂട്ടത്തിൽ വന്ന അത്ഭുതനാമമാണ് പ്രയാർ ഗോപാലകൃഷ്ണൻ. പ്രമുഖ കോൺഗ്രസ് നേതാവ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തയും വന്നു. എന്നാൽ, തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെതിരെ പ്രയാർ രംഗത്തെത്തി.
കോൺഗ്രസിൽ നിന്നും രാജ്യവ്യാപകമായി നേതാക്കൾ ബിജെപിയിലേക്ക് വരുന്നുണ്ടെന്നും, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള രണ്ട് ദേശീയ നേതാക്കളുമായി ബിജെപി.കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിലൊരാൾ അർദ്ധസമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരമെന്നായിരുന്നു വാർത്ത. എന്നാൽ, ഈ വാർത്ത പരാമർശിച്ചുകൊണ്ട് പ്രയാർ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇങ്ങനെയാണ്.
ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല...
എന്തായാലും ഞാൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ....
അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ല..
എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവർക്ക് നല്ല നമസ്ക്കാരം....
നേരത്തെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യന്റെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു. പത്തനംതിട്ടയിൽ ബിജെപി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് കുര്യന് വേണ്ടിയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായി. കുര്യന്റെ ജന്മനാടായ മല്ലപ്പള്ളിയിലും സംഗതി വൈറൽ ആയിരിക്കുകയാണ്. ഇന്നലെ പത്തനംതിട്ടയിൽ ബിജെപി സീറ്റ് പ്രഖ്യാപിക്കാതിരുന്നതോടെ ഊഹാപോഹങ്ങളുടെ പ്രവാഹമായിരുന്നു. ടോം വടക്കൻ മുതൽ പ്രയാർ ഗോപാലകൃഷ്ണന്റെ പേരു വരെ ഉയർന്നു കേട്ടു. ഇന്ന് രാവിലെ മുതലാണ് കുര്യന്റെ് പേരും കൂട്ടത്തിൽ ഉയർന്നത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിവിധ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട വാർത്ത പെട്ടെന്ന് വൈറൽ ആയി.
ഇടതു സൈബർ സഖാക്കളും സംഗതി ഏറ്റെടുത്തു പ്രചരിച്ചു. ആരാണ് തനിക്കിട്ട് സ്നേഹപ്പാര നീട്ടിയത് എന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് കുര്യൻ. മൽസരിക്കാനായിരുന്നെങ്കിൽ കോൺഗ്രസ് സീറ്റിൽ പത്തനംതിട്ടയിൽ കുര്യനുണ്ടാകുമായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ആന്റോയ്ക്ക് മൂന്നാമതും അവസരം നൽകുന്നതിന് മുൻപ് പിജെ കുര്യനുമായി ദേശീയ സംസ്ഥാന നേതൃത്വം സംസാരിച്ചിരുന്നു. പത്തനംതിട്ടയിൽ കുര്യന് സീറ്റ് നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ, അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഈ നിരാസം ബിജെപിയിൽ മൽസരിക്കാൻ വേണ്ടിയാണെന്നാണ് ഇപ്പോഴുള്ള പ്രചാരണം. പത്തനംതിട്ടയിൽ കുര്യൻ ജയിച്ചില്ലെങ്കിലും കുഴപ്പമില്ല. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഗവർണർ, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി എന്നിങ്ങനെയുള്ള ഓഫറുകളും ഉണ്ടെന്ന് പറയുന്നു. കോൺഗ്രസുകാർ വരെ കിംവദന്തി വിശ്വസിച്ചിരിക്കുകയാണ്. പത്രം ഓഫീസുകളിലേക്ക് വിളിച്ച് ചില കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യം ആരായുന്നുണ്ട്. എന്തായാലും വൈറലായ പ്രചാരണത്തിന് മറുപടി നൽകാൻ കുര്യന് നേരിട്ട് ഇറങ്ങേണ്ടി വരും.
കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് വിവാദത്തിന്റെ കുന്തമുനയായി കരുതുന്ന പത്തനംതിട്ടയിൽ ആരു സ്ഥാനാർ്ഥിയാകുമെന്നു തീരുമാനിക്കാൻ കേരള നേതൃത്വത്തിനു കഴിയാതെ പോകുന്ന അവസ്ഥയിൽ സാധാരണ ഗതിയിൽ കേന്ദ്ര നേതൃത്വം അർത്ഥശങ്കയില്ലാതെ സ്ഥാനാർത്ഥി നിർണ്ണയം നടത്തുകയാണ് പതിവ്. ഈ രീതിയിലാണ് ബിജെപി അധ്യക്ഷൻ കേരളത്തിലെ ബിജെപി കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിന്റെ തൊട്ടു മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തെ രാത്രിക്ക് രാത്രി മിസോറാം ഗവർണർ ആയി പറപ്പിച്ചതും വി.മുരളീധരന് സംസ്ഥാന അധ്യക്ഷൻ ആയ കുമ്മനം പോലും അറിയാതെ എംപിയായി നിയമിച്ച തീരുമാനങ്ങൾ എല്ലാം കേന്ദ്ര നേതൃത്വം പ്രത്യേകിച്ച് അമിത് ഷാ ഇങ്ങിനെ എടുത്ത തീരുമാനങ്ങൾ ആണ്. ഇതേ അമിത് ഷായ്ക്ക് പോലും പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലാ എന്നത് ബിജെപിയുടെ കേരളത്തട്ടിലെ പ്രതിസന്ധിയുടെ ആഴം തന്നെയാണ് കാണിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍