പിണറായിയുടെ കെണിയിൽ സെൻകുമാറിന്റെ കരിയർ സ്വപ്നങ്ങൾ അടഞ്ഞു; എല്ലാ കേസുകളും തീർപ്പാക്കി അപേക്ഷിക്കാനുള്ള സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നിടത്തോളം കേന്ദ്ര അഡ്മിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാക്കാനുള്ള ശ്രമം വിജയിക്കില്ല; കേന്ദ്രത്തിന് നിർദ്ദേശം കൊടുക്കണം എന്നാവശ്യപ്പെട്ട് സെൻകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ ഇനി മുമ്പിലുള്ള വഴി പൊതുപ്രവർത്തനം സജീവമാക്കുക മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമനത്തിന് ശുപാർശയ്ക്ക് നിർദ്ദേശിക്കണമെന്ന മുൻ ഡി.ജി.പി. ടി.പി. സെൻകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നിൽ പിണറായി സർക്കാരിന്റെ കാർക്കശ്യമാണ്. കേസിൽ കുടുക്കി സെൻകുമാറിനെ തളയ്ക്കാനുള്ള നീക്കം വിജയിക്കുകയാണ്. ഐഎസ്ആർഒ കേസിൽ നഷ്ടപരിഹാരം സംബന്ധിച്ചൊരു കേസ് സെൻകുമാറിന്റെ പേരിലുണ്ടെന്നത് മുൻനിർത്തിയാണ് ഹൈക്കോടതി ഹർജ ിതള്ളിയത്. എല്ലാ കേസും തീർപ്പായാൽ ഫയൽ വീണ്ടും സമർപ്പിക്കണമെന്ന് ഇന്ത്യൻ ചീഫ് ജസ്റ്റിസ് തന്നെ കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ നിയമനഃശുപാർശ വീണ്ടും സമർപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞു.
നിയമന ശുപാർശയ്ക്കുള്ള ഫയൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വീണ്ടും സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സെൻകുമാറിന്റെ പേരിൽ ചില സിവിൽ, ക്രിമിനൽ കേസുകളുണ്ടെന്ന് സംസ്ഥാനസർക്കാർ അറിയിച്ചതിനെത്തുടർന്ന് ശുപാർശ ചീഫ് ജസ്റ്റിസ് മടക്കിയിരുന്നു. പിണറായി സർക്കാരിന്റെ തന്ത്രപരമായ നീക്കമാണ് ഇത്. ക്രിമിനൽ കേസുകൾ തീർപ്പായെന്നു കാണിച്ചാണ് സെൻകുമാർ ഹർജി നൽകിയത്. ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനായ നമ്പിനാരായണൻ സെൻകുമാറിൽനിന്നുൾപ്പെടെ നഷ്ടപരിഹാരംതേടി നൽകിയ സിവിൽകേസാണ് തീർപ്പാകാനുള്ളത്. ഇതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാകാനുള്ള സെൻകുമാറിന്റെ സാധ്യത അടഞ്ഞു. വളരെ കരുതലോടെ കരുക്കൾ നീക്കിയാണ് സെൻകുമാറിന്റെ കരിയർ മോഹത്തെ പിണറായി തകർത്തത്. ഇതോടെ പൊതു പ്രവർത്തനത്തിൽ സജീവമാവുക മാത്രമാണ് ഇനി സെൻകുമാറിന് മുമ്പിലുള്ള വഴി.
നിയമനക്കാര്യം തീരുമാനിച്ചു നടപടിയെടുക്കേണ്ടതു സംസ്ഥാനമാണെന്നും ചട്ടപ്രകാരം ശുപാർശ ലഭിച്ചാൽ അതിന്മേൽ നടപടിക്കുള്ള പരിമിത അധികാരം മാത്രമാണു തങ്ങൾക്കുള്ളതെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഐഎസ്ആർഒ ചാരക്കേസിൽ പ്രതിചേർത്ത് പീഡിപ്പിച്ചതിന് ഒരുകോടി രൂപ നഷ്ടപരിഹാരം തേടി മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ തിരുവനന്തപുരം സബ്കോടതിയിൽ നൽകിയ കേസിലെ എതിർകക്ഷിയാണ് സെൻകുമാറെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. തന്റെ നിയമനം തടസ്സപ്പെടുത്താൻ നിരന്തരം കേസെടുത്ത് അപമാനിക്കുകയാണെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും സെൻകുമാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. കെഎടി അംഗമായി സെൻകുമാറിനെ നിയമിക്കാമെന്ന് സെലക്ഷൻ കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തെങ്കിലും സിവിൽ, -ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ശുപാർശ മടക്കുകയായിരുന്നുവെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദും സീനിയർ ഗവ. പ്ലീഡർ വി മനുവും കോടതിയെ അറിയിച്ചു.
തിരുവനന്തപുരം സബ്കോടതിയിലെ കേസിലെ ഏഴാം എതിർകക്ഷിയായ സെൻകുമാർ ഏഴുലക്ഷം രൂപ നൽകണമെന്നാണ് നമ്പി നാരായണന്റെ ആവശ്യം. അതിനാൽ സെൻകുമാറിന്റെ പേര് വീണ്ടും സമർപ്പിക്കാനാകില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നേരത്തെ നൽകിയ ശുപാർശ 2017ൽ ചീഫ്ജസ്റ്റിസിന് നൽകിയെങ്കിലും കേസുകൾ ചൂണ്ടിക്കാട്ടി മടക്കിയെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കേസുകൾ തീർന്നശേഷം മതി ശുപാർശ വീണ്ടും സമർപ്പിക്കലെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കി. ഈ സാഹചര്യവും സെൻകുമാറിന് വിനയായി. ഇതോടെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ എത്താൻ ഇനി സെൻകുമാറിന് കഴിയില്ലെന്നതാണ് വസ്തുത. നമ്പി നാരായണന്റെ കേസ് തീരാൻ നാളുകൾ ഏറെ എടുക്കും. നേരത്തെ നിരവധി ക്രിമിനൽ കേസുകൾ സംസ്ഥാന സർക്കാർ സെൻകുമാറിനെതിരെ എടുത്തിരുന്നു. ഇതെല്ലാം നിയമ പോരാട്ടത്തിലൂടെ സെൻകുമാർ മറികടന്നു. അപ്പോഴാണ് കുടുക്കായി നമ്പി നാരായണൻ കേസ് എത്തുന്നത്.
ബിജെപിയോട് അടുത്താണ് സെൻകുമാറിന്റെ പ്രവർത്തനം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ പ്രചരണത്തിൽ സജീവമാണ് സെൻകുമാർ. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ പ്രചരണത്തിലും സജീവ ഇടപെടൽ നടത്തുന്നു. ഇത്തരം വഴികളിൽ കൂടുതൽ ശ്രദ്ധേ കേന്ദ്രീകരിക്കാനാകും ഇനി സെൻകുമാർ ശ്രമിക്കുക. കുമ്മനത്തിന് ജയിക്കാൻ ഒരു അഡ്ജസ്റ്റ്മെന്റിന്റെയും ആവശ്യമില്ലെന്നും ജനങ്ങൾക്ക് വിവരം വെച്ചുവെന്നും അഭിപ്രായപ്പെടുന്ന സെൻകുമാർ ഇപ്പോൾ ശബരിമല കർമ്മ സമിതിയുടെ നേതാവാണ്. കേരളത്തിലെ മുഴുവൻ ലോക്സഭ സീറ്റിലും ബിജെപി ജയിക്കുമെന്നും അമ്പത് ശതമാനത്തിലധികം വോട്ട് നേടിയായിരിക്കും ബിജെപി ജയിക്കുകയെന്നും സെൻകുമാർ പറഞ്ഞിരുന്നു. കേരളത്തിൽ കോൺഗ്രസ്- മാർക്സിസ്റ്റ് സഖ്യമായ 'കോമ' ഉണ്ടെന്നും ഇനി അത് വിലപോവില്ലെന്നും സെൻകുമാർ പറഞ്ഞു. ബിജെപിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവെഷനിൽ സംസാരിക്കുകയായിരുന്നു സെൻകുമാർ. ഇത്തരത്തിൽ ബിജെപിയുടെ പ്രചരണത്തിൽ സജീവമാവുകയാണ് സെൻകുമാർ.
പിണറായി അധികാരത്തിലെത്തുമ്പോൾ ഡിജിപിയായിരുന്നു സെൻകുമാർ. എന്നാൽ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെ വിവാദമാക്കി സെൻകുമാറിനെ പിണറായി മാറ്റി. ഇതിനെതിരെ സുപ്രീംകോടതിവരെ നിയമ പോരാട്ടം സെൻകുമാർ നടത്തി. അങ്ങനെ വീണ്ടും ഡിജിപിയായി. ഇതോടെയാണ് പിണറായിയുടെ പ്രധാന ശത്രുവായി സെൻകുമാർ മാറുന്നത്. ഇടത് സർക്കാരിന് സെൻകുമാറിന്റെ നിയമ വിജയം ഏറെ നാണക്കേടുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍