കോതമംഗലം മാർത്തോമ്മാ ചെറിയപള്ളിയിൽ വീണ്ടും യാക്കോബായ-ഓർത്തഡോക്സ് സംഘർഷം; രാവിലെ യാക്കോബായ വിശ്വാസികൾ പ്രാർത്ഥന നടത്തുന്നതിനിടെ പള്ളിയിലേക്കെത്തി ഓർത്തഡോക്സിന്റെ തോമസ് പോൾ റമ്പാനും വൈദികരും; മുപ്പതോളം പേർ പള്ളിയിൽ പ്രവേശിക്കാൻ എത്തിയത് ഏഴോളം വാഹനങ്ങളിൽ; വിവരമറിഞ്ഞ് പള്ളിയിലേക്ക് യാക്കോബായക്കാർ ഒഴുകിയെത്തിയതോടെ പൊലീസ് അനുനയത്തിന് പിന്നാലെ മടങ്ങി റമ്പാനും കൂട്ടരും; തൽക്കാലം സംഘർഷമൊഴിഞ്ഞ ആശ്വാസത്തിൽ സർക്കാർ
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷാവസ്ഥ വീണ്ടും. ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടാകുന്നതിന്റെ മൂലകാരണമെന്ന് പറയാവുന്നത് ഈ പള്ളിയിൽ നിന്ന് ഉടലെടുത്ത പ്രശ്നങ്ങളാണ്. ഇതിന്റെ തുടർച്ചയെന്നോണം ഇവിടെ ഇന്ന് രാവിലെ തന്നെ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. രാവിലെ തന്നെ പ്രശ്നങ്ങൾ തുടങ്ങിയത് ഓർത്തഡോക്സ് വൈദികർ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ എത്തിയതോടെയാണ്.ഇതിന് സാധ്യത മുന്നിൽ കണ്ട് നേരത്തേ തന്നെ യാക്കോബായ വിശ്വാസികൾ പള്ളിയിൽ തടിച്ചുകൂടുകയായിരുന്നു. രാവിലെ ഒമ്പതരയോടെ എത്തിയ റമ്പാനേയും കൂട്ടരേയും പള്ളിയിൽ കയറാൻ സമ്മതിക്കാതെ യാക്കോബായക്കാർ തടഞ്ഞതോടെ അൽപനേരം അവിടെ നിന്നതിന് പിന്നാലെ റമ്പാനും സംഘവും മടങ്ങി. പൊലീസിന്റെ അനുനയത്തിന് പിന്നാലെയാണ് റമ്പാൻ മടങ്ങാൻ സന്നദ്ധത അറിയിച്ചത്. ഇതോടെ തൽക്കാലം സംഘർഷ സാധ്യത ഒഴിയുകയും ചെയ്തിട്ടുണ്ട്.
കോടതി വിധി അനുസരിച്ചാണ് പള്ളിയിൽ പ്രവേശിപ്പിക്കാൻ റമ്പാൻ എത്തിയത്. ഇതിന് മുന്നേ നൂറുകണക്കിന് യാക്കോബായക്കാർ പള്ളിയിൽ തടിച്ചുകൂടിയിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാൻ സഹകരിക്കണമെന്ന് ഡിവൈഎസ്പി ഇരുവിഭാഗത്തോടും അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൽക്കാലം മടങ്ങുന്നതായി അറിയിച്ച് റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗക്കാർ ഒഴിഞ്ഞുപോകുകയായിരുന്നു.
ഇടതുമുന്നണി സർക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് ഓർത്തഡോക്സ്-യാക്കോബായ തർക്കം. ഇരു കക്ഷികളേയും പിണക്കാതെ കാര്യം ഒത്തുതീർപ്പാക്കാൻ വഴിതേടുകയാണ് സർക്കാർ. ഇതിനിടെയാണ് ഇന്ന് വീണ്ടും മാർത്തോമാ ചെറിയപള്ളിയിൽ സ്ഥിതി വഷളായത്. ഇരു കക്ഷികളും തമ്മിൽ ചർച്ചയ്ക്ക് സർക്കാർ സമിതിയെ രൂപീകരിച്ചെങ്കിലും പ്രശ്നപരിഹാരത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഏതായാലും ഇന്ന് പ്രശ്നം തൽക്കാലം ഒഴിഞ്ഞത് സർക്കാരിന് ആശ്വാസമാകുകയാണ്.
ഓർത്തഡോക്സ് വിഭാഗത്തിന്റെ തോമസ് പോൾ റമ്പാനും കൂട്ടരും എത്തുമെന്നറിഞ്ഞ് യാക്കോബായ വിശ്വാസികൾ തടിച്ചുകൂടിയതോടെയാണ് ഇന്ന് രാവിലെ സംഘർഷ സാധ്യത കനത്തത്. ഒരു കാരണവശാലും റമ്പാനെയും ഓർത്തഡോക്സ് അധികാരികളേയും വിശ്വാസികളേയും പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടുമായി യാക്കോബായ കക്ഷികൾ നിലകൊള്ളുകയായിരുന്നു.
പള്ളിയിൽ കുർബാന നടന്നുകൊണ്ടിരിക്കെയാണ് ഓർത്തഡോക്സ് സംഘവും പള്ളിയിൽ പ്രവേശിക്കാൻ എത്തിയത്. ഇതോടെ സംഘർഷ സാധ്യത ഉണ്ടാകുമെന്നറിഞ്ഞ് കനത്ത പൊലീസ് സന്നാഹവും ഏർപ്പെടുത്തി. കൂടുതൽ യാക്കോബായ വിശ്വാസികൾ പള്ളിയിലേക്ക് എത്തിച്ചേർന്നു. റമ്പാനും അൽമായരും വൈദികരുമടക്കം മുമ്പതോളം പേർ എത്തുമെന്നാണ് രാവിലെ അറിയിച്ചിരുന്നത്. ഒമ്പതരയോടെ ഇതിന് പിന്നാലെ ഏഴോളം കാറുകളിലായി റമ്പാനും കൂട്ടരും എത്തി.
ഇതോടെ യാക്കോബായ വിശ്വാസികൾ റമ്പാനെതിരെ മുദ്രാവാക്യം വിളികളും പ്രാർത്ഥനാ വചനങ്ങളും ഉരുവിട്ട് റമ്പാനെ തടയുകയായിരുന്നു. പള്ളിയുടെ ഗെയ്റ്റ് പൂട്ടിയിട്ട് അകത്ത് യാക്കോബായക്കാർ നിലയുറപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അനുരഞ്ജന നീക്കം നടന്നത്. ഒരുമണിക്കൂറോളം പള്ളിക്ക് പുറത്ത് ചെലവിട്ട് റമ്പാനും കൂട്ടരും പൊലീസ് മധ്യസ്ഥത മാനിച്ച് തിരിച്ചുപോകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
ഏതായാലും സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികൾ യാക്കോബായ പക്ഷത്തിന്റെ ഭാഗത്ത് തടിച്ചുകൂടി. ഇതോടെ പൊലീസും കനത്ത ജാഗ്രതയുമായി നിലയുറപ്പിച്ചു. മുമ്പും ഇതേ തരത്തിൽ പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ അന്നും സംഘർഷാവസ്ഥയാകുകയും പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെ തൽക്കാലം ഓർത്തഡോക്സ് വിഭാഗം പിൻവാങ്ങിയെങ്കിലും ഇന്ന് വീണ്ടും എത്തി.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളികളുടെ അവകാശം ഓർത്തഡോക്സ് വിഭാഗത്തിന് ആണ്. എന്നാൽ യാക്കോബായ വിശ്വാസികൾ ഈ വിധി അംഗീകരിക്കാൻ തയ്യാറല്ല. ഇത്തരത്തിൽ പല പള്ളികളിലും തർക്കം നിലനിൽക്കുകയാണ്. ഇതിനിടെയാണ് ഇന്ന് വീണ്ടും ഈ പ്രശ്നങ്ങളെല്ലാം ഇരുവിഭാഗങ്ങളും തമ്മിൽ തുടങ്ങിയ ഓർത്തഡോക്സ് ചെറിയ പള്ളിയിൽ തന്നെ തർക്കം തുടങ്ങിയതും സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതും.
ഡിസംബറിലും ഉണ്ടായത് വലിയ സംഘർഷം
കഴിഞ്ഞ ഡിസംബറിലും കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ ഉണ്ടായിരുന്നു. കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് അന്നും പ്രശ്നങ്ങളുണ്ടായത്. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കാൻ അന്നും അനുവദിച്ചിരുന്നില്ല. പള്ളിക്ക് 50 മീറ്റർ മുമ്പിലായി വന്ന കാറിൽ തന്നെ ഇരിക്കുകയായിരുന്നു അന്ന് റമ്പാൻ. കോടതി വിധി നടപ്പായി പള്ളിയിൽ കയറിയേ പോകൂവെന്ന നിലപാടിലായിരുന്നു അന്നും റമ്പാനും ഓർത്തഡോക്സുകാരും.
പിന്നീട് സംഘർഷം മൂർച്ഛിച്ചു. പള്ളിയിൽ ശുശ്രൂഷ നടത്താൻ പൊലീസ് സംരംക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തിൽആണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ പുതിയ നീക്കങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍