Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീരേന്ദ്രകുമാറിന്റെ നേതാവ് ലാലുവിന്റെ പാർട്ടിയിൽ ലയിക്കുന്നു; ഇക്കുറി ബീഹാറിൽ മത്സരിക്കുന്നത് ആർജെഡിയുടെ ലേബലിൽ; കോൺഗ്രസ് 9 സീറ്റു കൊണ്ട് തൃപ്തിപ്പെട്ടപ്പോൾ ചെറുകക്ഷികൾ 11 സീറ്റുകൾ ഉറപ്പിച്ചു; മോദി-നിതീഷ് വിരുദ്ധ സഖ്യത്തിന്റെ മുഴുവൻ വോട്ടുകളും ഒരുമിച്ചപ്പോൾ പുറത്തായത് സിപിഎമ്മും സിപിഐയും; ബീഹാറിൽ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോക്‌സഭാ മത്സരം

വീരേന്ദ്രകുമാറിന്റെ നേതാവ് ലാലുവിന്റെ പാർട്ടിയിൽ ലയിക്കുന്നു; ഇക്കുറി ബീഹാറിൽ മത്സരിക്കുന്നത് ആർജെഡിയുടെ ലേബലിൽ; കോൺഗ്രസ് 9 സീറ്റു കൊണ്ട് തൃപ്തിപ്പെട്ടപ്പോൾ ചെറുകക്ഷികൾ 11 സീറ്റുകൾ ഉറപ്പിച്ചു; മോദി-നിതീഷ് വിരുദ്ധ സഖ്യത്തിന്റെ മുഴുവൻ വോട്ടുകളും ഒരുമിച്ചപ്പോൾ പുറത്തായത് സിപിഎമ്മും സിപിഐയും; ബീഹാറിൽ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോക്‌സഭാ മത്സരം

പട്‌ന: ബിഹാറിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മഹാസഖ്യം സീറ്റ് വിഭജനം പ്രഖ്യാപിക്കുമ്പോൾ ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദൾ പാർട്ടി ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ചേർന്നു. കേരളത്തിൽ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലെ പാർട്ടിയുടെ ദേശീയ നേതാവാണ് ശരത് യാദവ്.

ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ആർജെഡിയിൽ ലയിക്കും. എൽജെഡി സ്ഥാനാർത്ഥികൾ ഇത്തവണ ആർജെഡി ചിഹ്നത്തിലാകും മൽസരിക്കുക. ശരദ് യാദവിന്റെ സാന്നിധ്യം ആർജെഡിക്കു ദേശീയതലത്തിൽ ശക്തിപകരും. ജനതാദളിൽ (യു) നിന്നു വേർപിരിഞ്ഞു ശരദ് യാദവ് രൂപീകരിച്ച എൽജെഡിക്കു ബിഹാറിൽ ശക്തിയാർജിക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിൽ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എൽജെഡി ശരദ് യാദവിന്റെ തീരുമാനം അംഗീകരിച്ചാൽ ആർജെഡിയുടെ ഭാഗമാകും.

ബീഹാറിൽ ആർജെഡി 20ഉം കോൺഗ്രസിന് 9ഉം രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്‌പി) 5, ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) 3, വികാസ്?ശീൽ ഇൻസാൻ പാർട്ടി (വിഐപി) 3 എന്നിങ്ങനെയാകും സീറ്റുകളിൽ മത്സരിക്കുക. അതിനിടെ സിപിഐ യുവനേതാവ് കനയ്യകുമാറിന്റെ രാഷ്ട്രീയ മോഹങ്ങൾക്കു തിരിച്ചടി. മഹാസഖ്യ സ്ഥാനാർത്ഥിയായി ബേഗുസരായി മണ്ഡലത്തിൽ മൽസരിക്കാനുള്ള കനയ്യയുടെ തയ്യാറെടുപ്പുകൾ പാഴായി. ബേഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെ സ്ഥാനാർത്ഥിയാക്കാനുള്ള ബിജെപി നീക്കമാണ് കനയ്യയ്ക്കു വിനയായത്. ഭൂമിഹാർ സമുദായക്കാരാണ് ഗിരിരാജും കനയ്യയും.

ഭൂമിഹാർ സമുദായ പിന്തുണ ഗിരിരാജിനാകുമെന്ന കണക്കുകൂട്ടലിലാണ് മഹാസഖ്യം കനയ്യയെ ഒഴിവാക്കിയത്. സിപിഐ, സിപിഎം കക്ഷികളെ തഴഞ്ഞ ആർജെഡി സ്വന്തം ക്വാട്ടയിൽ നിന്ന് ഒരു സീറ്റ് സിപിഐ (എംഎൽ)നു നൽകും. ബിഹാറിൽ സ്വാധീനം കൂടുതൽ സിപിഐ (എംഎൽ)നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP