അബ്കാരികളിൽ നിന്ന് പണം വാങ്ങും; തമിഴ്നാട്ടിലും ആന്ധ്രയിലും പോയി കഞ്ചാവും ഹാഷിഷും വാങ്ങും; സെറ്റിട്ട് പ്രതികളെ പിടിക്കും; മൂർഖൻ ഷാജിയും ചക്ക പ്രവീണും എക്സൈസ് സർക്കിളിന്റെ അടുപ്പക്കാർ; രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ഉദ്യോഗസ്ഥന് അടുത്ത ബന്ധമെന്ന് ഊമക്കത്ത്; എക്സൈസിലെ ആക്ഷൻ ഹീറോയ്ക്കെതിരെ മന്ത്രിയുടെ നിർദ്ദശപ്രകാരം ജോയിന്റ് കമ്മീഷണറുടെ അന്വേഷണം
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. തലസ്ഥാനത്ത് ഏറെ ബന്ധങ്ങളുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആണ്ടി അനികുമാർ. തിരുവനന്തപുരം സിറ്റി സർക്കിൾ ഇൻസ്പെക്ടർ ആയ അനികുമാർ മാത്രം എന്നും മയക്കു മരുന്നും ഹഷീഷ് ഓയിലും പിടികൂടുന്നു. ഒരു മാസത്തിൽ കുറഞ്ഞത് ഒരു ഡസനിലധികം മയക്കു മരുന്ന് വേട്ട. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മയക്കുമരുന്ന് പിടിച്ചു. അതിനിടെ സിറ്റി സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിനൊപ്പം ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥൻ അയച്ച ഊമ പരാതിയിന്മേൽ എക്സയിസ് അന്വേഷണം ആരംഭിച്ച വിവരമാണ് പുറത്തു വരുന്നത്. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഊമകത്തിലുള്ളത്.
എക്സൈസ് മന്ത്രിക്കും കമ്മീഷണർ ഋഷിരാജ് സിംഗിനുംമുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉൾപ്പെടെ കിട്ടിയ ഊമ പരാതിയിലെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് കിട്ടിയ പരാതി അദ്ദേഹം പരിശോധിച്ച ശേഷം ഗൗരവം മനസിലാക്കി എക്സൈസ് -നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ശുപാർശയോടെ എക്സൈസ് ആസ്ഥാനത്തേക്ക് അയച്ചു. ഒപ്പം മന്ത്രി ഓഫീസിൽ നിന്നും വിളി കൂടി വന്നതോടെ കമ്മീഷണർ ഋഷിരാജ് സിങ് പരാതി അന്വേഷിക്കാൻ ഉത്തരവിട്ടു. എക്സൈസ് ജോയിന്റ് കമ്മീഷണർ കെ എ ജോസഫ് അന്വേഷണവും ആരംഭിച്ചു. ഋഷിരാജ് സിംഗിന്റെ വലം കൈയായി അറിയപ്പെടുന്ന ടി അനികുമാർ എടുത്തിട്ടുള്ള തൊണ്ണൂറു ശതമാനം കേസുകളും കള്ളകേസുകളാണന്നാണ് ഊമ പരാതിയിലെ ഒരു ആരോപണം.
നഗരത്തിലെ പ്രമുഖ അബ്കാരികളിൽ നിന്നും ലഭിക്കുന്ന കള്ളപ്പണം ഉപയോഗിച്ച് തമിഴ്നാട്, ആന്ധ്രാപ്രദേശ്,തൂത്തുക്കുടി,ഇടുക്കി,മാലി എന്നിവിടങ്ങളിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും മയക്കു മരുന്നും വാങ്ങി പത്രങ്ങളിൽ പേരു വരാനും റിവാർഡുകൾ കിട്ടാനും വേണ്ടി നിരപരാധികളുടെ തലയിൽ കെട്ടിവെച്ച് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതായും ഊമ പരാതിയിൽ പറയുന്നു. ടി അനികുമാറിന് രാജ്യാന്തര മയക്കു മരുന്ന് കച്ചവടക്കാരായ ഇടുക്കി അടിമാലി സ്വദേശി മൂർഖൻ ഷാജി, മാലി സ്വദേശി സക്കീർ ഹുസൈൻ, സ്പിരിറ്റു കടത്തുകാരനായ ചക്ക പ്രവീൺ, എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നും ഇതിൽ മൂർഖൻ ഷാജിയുമായി ഹാഷിഷ് ഓയിൽ വാങ്ങിയതിൽ വിലയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് തെറ്റിയപ്പോൾ 1.8 കിലോ ഹാഷിഷ് ഓയിലുമായി പിടികൂടികൂടിയതായി രേഖയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
മൂർഖൻ ഷാജിയെ പിടികൂടുമ്പോൾ അയാളുടെ കൈയിൽ ഒരു തുള്ളി ഹാഷിഷ് ഓയിലു പോലും ഉണ്ടായിരുന്നില്ല. മൂർഖനെ മുൻപ് ഒളിവിൽ കഴിയാൻ സഹായിച്ചതും ടി അനികുമാർ ആണെന്നും പരാതിയിൽ ഉണ്ട്. എക്സൈസിന്റെ രഹസ്യ ഫണ്ട്്് വാങ്ങി ലക്ഷ കണക്കിന് രൂപക്ക് മയക്കു മരുന്നും കഞ്ചും വാങ്ങിയശേഷം അത് മുൻപ് കേസിൽ പ്രതികളായവരുടെയും വിദ്യാർത്ഥികളുടെയും തലയിൽ കെട്ടി വെച്ച് അകത്താക്കുന്ന പ്രവണതയാണ് അനിൽകുമാറിന് ഉള്ളതെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഊമ പരാതിയിൽ ഉണ്ട്. സർക്കിൽ ഇൻസ്പെക്ടർ ടി അനികുമാറിന്റെയും ഭാര്യയുടെയും മൊബൈൽ നമ്പരുകളിലെ കോൾ ഡീറ്റെയിൽസ് എടുത്താൽ സത്യം പുറത്തു വരുമെന്നും പരാതിക്കാരൻ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ എടുത്ത ഒരു കള്ളക്കേസാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. കഴിഞ്ഞ ഡിസംബർ 10ന് എടുത്ത എൻഡിപിസി കേസ് തികച്ചും കള്ളക്കേസാണ്. കേസിലെ പ്രതികളായ അജിത്ത്, ആഷിക്,അസിം എന്നീ മൂന്ന് ചെറുപ്പക്കാരാണ് അനികുമാറിന്റെ ഇരകളായത്. വരെ പിടികൂടുമ്പോൾ ഇവരുടെ കൈയിൽ നിന്നും ലഭിച്ചത് ഒരു പായ്ക്കറ്റ് സിഗരറ്റും അഞ്ചു ഗ്രാമിനകത്ത് കഞ്ചാവുമായിരുന്നു. ഒരാഴ്ച കസ്റ്റഡിയിൽ സൂക്ഷിച്ച ഇവരെയും കൊണ്ട് തൂത്തുക്കുടിയിലും തമിഴ്നാട്-തിരുനൽവേലി മധുര വഴി ഇടുക്കിയിലും പോയി അവിടെ നിന്നും ഹാഷിഷ് ഓയിൽ വാങ്ങുകയുംതുടർന്ന് തിരുവനന്തപുരത്ത് എത്തിച്ചശേഷം ആക്കുളം ബൈപാസിനടുത്ത് വെച്ച് ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്യുമ്പോൾ പിടിക്കപ്പെട്ടതായി കേസുണ്ടാക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
നിരപരാധികളുടെ മേൽ കേസ് കെട്ടിവെയക്കുമ്പോൾ അവരെ രക്ഷപ്പെടുത്താമെന്ന ഉറപ്പും ഇദ്ദേഹം നല്കും ഇതിനായി പ്രതികളിൽ നിന്നും ലക്ഷങ്ങൾ കൈപറ്റി അഭിഭാഷകനെയും ഏർപ്പാടാക്കുമെന്നും ഊമ പരാതിയിൽ ഉണ്ട്. കഴിഞ്ഞ എക്സൈസ് കമ്മീഷണറുടെ കാലത്ത് സീക്രട്ട് ഫണ്ടിന്റെ തൊണ്ണൂറു ശതമാനവും അനികുമാർ കൈക്കലാക്കിയെന്നും ഇതും അന്വേഷണ വിധേയമാക്കണമെന്നു പരാതിയിലുണ്ട്. അനുകാമറിന്റെ എല്ലാ തട്ടിപ്പിനും കൂട്ടു നിൽക്കുന്നത് എക്സയിസ് എൻഫോഴ്സ്മെന്റ് കമ്മീഷണർ എ വിജയൻ ഐ പി എസ് ആണന്നും പരാതിയുണ്ട്. ഇതേ പരാതി തന്നെ എക്സൈസ് ആസ്ഥാനത്തും ജനുവരി മാസം ലഭിച്ചിരുന്നു. എന്നാൽ ഊമ പരാതി ആയതിനാൽ നടപടിവേണ്ടന്ന് എക്സൈസ് കമ്മീഷണർ തന്നെ നിർദ്ദേശിക്കുകയായിരുന്നു.
ഇതേ തുടർന്ന് എക്സൈസ് ആസ്ഥാനത്ത തന്നെ പരാതി മുക്കിയെന്നാണ് വിവരം കൂടാതെ അനികുമാർ പ്രിയപ്പെട്ടവനായതു കൊണ്ട് തന്നെ കമ്മീഷണർ ഇദ്ദേഹത്തിനെതിരെ വന്ന പല പരാതികളും മുക്കാറുണ്ടെന്ന് എക്സൈസ് ആസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. . എന്നാൽ അതേ എക്സയിസ് കമ്മീഷണർ എക്സൈസ് ഓഫീസർമാരുടെ സംഘടനാ നേതാവിനെതിരെ ലഭിച്ച ഊമ പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും പരാതിയിൽ കഴമ്പില്ലന്ന് ബോധ്യമായിട്ടു കൂടി അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. രാജ്യാന്തര മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന അനികുമാർ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുൻ സംസ്ഥാന സെക്രട്ടറിയാണ്. കോൺഗ്രസ് അനുകൂല സംഘടനയുടെ നേതൃരംഗത്ത് തുടർന്ന ഇദ്ദേഹം ഏതു സർക്കാർ വന്നാലും നിർണായക പോസ്റ്റിൽ വരും എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അബ്കാരികളുമായി അടുത്ത് ബന്ധമുള്ള അനികുമാർ നഗരത്തിലെ ബാർ ഹോട്ടൽസും ആശുപത്രികളും അടക്കം അറുപതിലധികം സ്ഥാപനങ്ങളിൽ സ്പിരിറ്റും മദ്യവും കൊണ്ടു വരുന്നതും വിൽപ്പന നടത്തുന്നതും മോണിട്ടറിങ് നടത്തേണ്ട ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ ഈ പോസ്റ്റിനായി എക്സൈസിൽ തള്ളലാണ് അവിടെ എല്ലാവരെയും തള്ളിമാറ്റിയാണ് മന്ത്രി ഓഫീസിലെ ഉന്നത ഇടപെടലിൽ അനികുമാർ തുടരുന്നത്. അനികുമാറിന്റെ നേതൃത്വത്തിൽ ഇന്നലെയും ഹഷീഷ് വേട്ട നടന്നിരുന്നു. എക്സൈസ് സിറ്റി സർക്കിളിൽ നിന്നും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത് പ്രകാരം . 13 കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. ഹാഷിഷ് ഓയിൽ കാറിലെത്തിച്ച അഞ്ച് പേർ അറസ്റ്റിലായി. . ആന്ധ്രയിൽ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേക്ക് കടത്താൻ എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
ആക്കുളത്ത് വച്ചാണ് കാറിൽ കൊണ്ടുവന്ന ഹാഷിഷ് ഓയിൽ എക്സൈസ് സംഘം പിടിച്ചത്. കാറിലണ്ടായിരുന്ന ആന്ധ്ര സ്വദേശി റാംബാബു, തിരുവനനതപുരം സ്വദേശികളായ ഷഫീഖ്, സാജൻ, ഇടുക്കിയിൽ നിന്നുള്ള അനിൽ, ബാബു എന്നിവരാണ് പിടിയിലായത്. എട്ടരലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെത്തി. പ്രതികളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും. ഇന്നലത്തേതടക്കം കഴിഞ്ഞ ഒരുമാസത്തിനിടെ 45 കോടിരൂപയുടെ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്