യെഡിയൂരപ്പയുടെ ഡയറി പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കുമ്പോഴും ആധികാരികതെയെക്കുറിച്ച് ഒന്നും പറയാതെ ആദായനികുതി വകുപ്പ്; യഥാർത്ഥ രേഖകൾ ഇല്ലാതെ കൈയാപ്പ് ഒത്തു നോക്കാൻ കഴിയില്ലെന്ന വാദവും വിപരീതഫലം ഉണ്ടാക്കും; 150കോടി കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ധനമന്ത്രിയോട് അന്വേഷിക്കാൻ അനുമതി ചോദിച്ചത് ദുരൂഹം; 1800കോടിയുടെ കൈക്കൂലി കേസിനെക്കുറിച്ചുള്ള ബിജെപിയുടെ വിശദീകരണങ്ങൾ തൃപ്തികരമല്ല; കേട്ടില്ലെന്ന് നടിച്ച് മോദിയും അമിത് ഷായും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി; യെഡിയൂരപ്പയുടെ ഡയറി പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കുമ്പോഴും ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണങ്ങളിൽ വ്യക്തതയില്ല. യഥാർത്ഥ രേഖകൾ ഇല്ലാതെ കൈയാപ്പ് ഒത്തു നോക്കാൻ കഴിയില്ലെന്ന വകുപ്പിന്റെ വാദത്തിലും ദുരൂഹത നിഴലിക്കുന്നുണ്ട്. ഡയറിയുടെ പകർപ്പിലെ പരാമർശങ്ങളുടെ നിജസ്ഥിതി സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാലാണു ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പയ്ക്കെതിരെ തുടർനടപടികളുണ്ടാകാതിരുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി). എന്നാൽ, അന്വേഷണം തുടരേണ്ടെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി നിർദ്ദേശിച്ചതായ ആരോപണം നിഷേധിക്കാൻ സിബിഡിടി തയാറായിട്ടില്ല.
കാരവാൻ മാഗസിന്റെ ''യെഡിയൂരപ്പ ഡയറീസ്'' എന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാവ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. കർണാടകത്തിൽ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ് യെഡിയൂരപ്പ ഇത്രയും തുക മുടക്കിയതെന്നാണ് ആരോപണം. കർണാടകയിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു ബി.എസ്.യെഡിയൂരപ്പ.
സ്വതന്ത്ര അന്വേഷണത്തിന് അധികാരമുള്ള ആദായ നികുതി വകുപ്പ് എന്തിനാണു തുടർനടപടികൾക്കു ധനമന്ത്രിയുടെ അനുമതി ചോദിച്ചതെന്നാണു പ്രസക്തമായ പ്രശ്നം. ആദായ നികുതി വകുപ്പിന്റെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടുന്നുവെന്നും താൽപര്യങ്ങളനുസരിച്ച് അന്വേഷണം നടത്താനും നടത്താതിരിക്കാനും സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നുവെന്നുമുള്ള വിമർശനത്തിലേക്കാണ് ഇത് എത്തുക.
ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്റ്റ്ലിക്കും 150 കോടി വീതം നൽകിയെന്ന് യഡിയൂരപ്പ സ്വന്തം കൈപ്പടയിലെഴുതിയ ഡയറി പറയുന്നു. രാജ് നാഥ് സിങ്ങിന് 100 കോടിയും അഡ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി വീതമാണ് നൽകിയത്.
രേഖകളെക്കുറിച്ചു ശിവകുമാർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ സിബിഡിടി പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടു. ഇത് ആദായ നികുതി നിയമത്തിലെ 138 (2) വകുപ്പിന്റെയും ലംഘനമാണെന്നു വിലയിരുത്തലുണ്ട്. അന്വേഷണ ഭാഗമായി ലഭ്യമാകുന്ന വിവരങ്ങൾ പുറത്തുവിടുന്നതിനു കർശനമായ വിലക്ക് ഏർപ്പെടുത്തിയുള്ളതാണ് ഈ വകുപ്പ്. യെഡിയൂരപ്പയുടെ ഭാഗം ന്യായീകരിക്കാൻ സഹായകമാകുന്ന രീതിയിലാണു ശിവകുമാറിന്റെ മൊഴികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത് എന്നതും ശ്രദ്ധേയം.
ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾതന്നെ, ദുർബലമായ ന്യായീകരണമാണു സിബിഡിടി ഉന്നയിക്കുന്നത്. ഒരു രേഖ ലഭിച്ചാൽ അതു വസ്തുതാപരം എന്ന നിയമപരമായ അനുമാനത്തിൽ മുന്നോട്ടു നീങ്ങുകയെന്നാണു നിയമത്തിലെ 132(4എ) വകുപ്പു നിർദ്ദേശിക്കുന്നത്. എന്നാൽ, സിബിഡിടി ഇന്നലെ ഇറക്കിയ വിശദീകരണക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇവയാണ്
യഥാർഥ രേഖകളില്ലാതെ യെഡിയൂരപ്പയുടെ ൈകയക്ഷരം ഒത്തുനോക്കാനാവില്ലെന്നു ഹൈദരാബാദിലെ ഫൊറൻസിക് ലാബ് കഴിഞ്ഞ വർഷം ഏപ്രിൽ 24നു വ്യക്തമാക്കി. യഥാർഥ രേഖകൾ കണ്ടെത്താൻ എല്ലാ ശ്രമവും നടത്തിയെന്നതിനപ്പുറം എന്തൊക്കെ ചെയ്തുവെന്നു സിബിഡിടിക്കു വിശദീകരണമില്ല. പകരം, രേഖകളിലുള്ള കാര്യങ്ങൾ എഴുതിയതു താനല്ലെന്നുള്ള യെഡിയൂരപ്പയുടെ വാദത്തോടു സിബിഡിടിയും യോജിക്കുന്നു.
ലഭിക്കുന്ന രേഖകളുടെ മാത്രം അടിസ്ഥാനത്തിലാണോ അന്വേഷണം മുന്നോട്ടു പോകുക? പണം ലഭിച്ചവരെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രിമാരുടെയും മറ്റു ബിജെപി നേതാക്കളുടെയും മൊഴി എടുത്തോ? പിടിച്ചെടുക്കാറുള്ള രേഖകൾ കൈയക്ഷ പരിശോധനയിലൂടെ വാസ്തവമെന്നു സ്ഥിരീകരിച്ച ശേഷം മാത്രമാണോ എല്ലാ കേസുകളിലും നടപടിയെടുക്കാറുള്ളത്?
150 കോടി രൂപ ലഭിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളാണു ധനമന്ത്രി. നിയമപരമായി ആവശ്യമില്ലാത്തപ്പോൾ, അദ്ദേഹത്തോടുതന്നെ തുടർനടപടികൾക്ക് അനുമതി ചോദിച്ചു. അനുമതി ലഭിച്ചില്ലെന്ന ആരോപണവും സിബിഡിടി നിഷേധിക്കുന്നില്ല. എന്നാൽ, വിഷയം കർണാടക ലോകായുക്തയുടെയോ അഴിമതി വിരുദ്ധ ബ്യൂറോയുടെയോ ശ്രദ്ധയിൽ പെടുത്താതിരുന്നത് എന്തുകൊണ്ടെന്നു തങ്ങൾക്കു രേഖകൾ നൽകിയ ഡി.കെ.ശിവകുമാറിനോടു ചോദിച്ചെന്നു സിബിഡിടി തന്നെ പറയുന്നു. ഫലത്തിൽ, അത്തരമൊരു നടപടിക്കു പര്യാപ്തമാണു വിഷയമെന്നു സിബിഡിടി സമ്മതിക്കുന്നു. എന്നാൽ, അവരും തുടർനടപടി താൽപര്യപ്പെട്ടില്ല, അല്ലെങ്കിൽ മന്ത്രി വിലക്കി.
തങ്ങൾക്കു ശിവകുമാറിൽനിന്നു ലഭിച്ച 'ഏതാനും കടലാസുകൾ' രേഖകൾ പ്രഥമദൃഷ്ട്യാ വിശ്വസനീയമല്ലെന്നാണു സിബിഡിടി വ്യക്തമാക്കിയത്. ശിവകുമാറാണു രേഖകൾ നൽകിയത് എന്നതാണു അവിശ്വസത്തിന് ഒരു കാരണം. ചീഫ് ജസ്റ്റിസ് 250 കോടി, ഷാങ്ഹായ് ഹോട്ടൽ 1000 ഏക്കർ എന്നിങ്ങനെയുള്ള പരാമർശങ്ങൾ മാത്രമാണുള്ളതെന്നും അൽപംപോലും വിശദാംശങ്ങളില്ലെന്നതും ഉള്ളടക്കത്തിന്റെ വിശ്വാസ്യത സംശയിക്കാൻ കാരണമായെന്നു സിബിഡിടി വൃത്തങ്ങൾ പറഞ്ഞു.
എൽ.കെ.അഡ്വാനിക്ക് 50 കോടി, രാജ്നാഥ് സിങ് 100 കോടി, നിതിൻ ഗഡ്കരി 150 കോടി, മുരളി മനോഹർ ജോഷി- 50 കോടി, ജഡ്ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് (കേസിനുള്ള ഫീസ്)- 50 കോടി, അരുൺ ജെയ്റ്റ്ലി 150 കോടി, നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി, ബിജെപി ദേശീയ കമ്മിറ്റിക്ക് 1000 കോടി എന്നിങ്ങനെയാണ് കോൺഗ്രസ് പത്രസമ്മേളനത്തിൽ വിതരണം ചെയ്ത ഡയറിക്കുറിപ്പിന്റെ പകർപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Stories you may Like
- രഹസ്യങ്ങൾ ചുവപ്പ് ഡയറി പുറത്തുകൊണ്ടുവരുമെന്ന് മോദി; മറുപടിയുമായി ഗെലോട്ട്
- 'രഹസ്യങ്ങളുടെ ഡയറി'കൈയിൽ, സഭാകവാടത്തിൽ പൊട്ടിക്കരഞ്ഞ് രാജേന്ദ്ര സിങ് ഗൂഢ
- വെറ്റിനറി സർവകലാശാല: 12 പേർക്ക് പഠിക്കാൻ ഒരു കോളേജ്
- സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി
- ക്ഷീരകർഷകർക്ക് സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉറപ്പ് വരുത്തും: മന്ത്രി ജെ.ചിഞ്ചുറാണി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍