കാവൽക്കാരൻ കള്ളനായാൽ!
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്ത്യ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് മുദ്രാവാക്യങ്ങളുണ്ട്. ഒന്ന്, ''ചൗകിദാർ ഹി ചോർ ഹേ - കാവൽക്കാരൻ കള്ളനാണ്.'' രണ്ട്, ''മേം ഭി ചൗകിദാർ - ഞാനും കാവൽക്കാരനാണ്.''
ഈശോ പറയുന്ന ഇന്നത്തെ ഉപമയിലും വിഷയം ഇതു തന്നെയാണ്. കാവൽക്കാരൻ കള്ളനാകുന്ന അവസ്ഥ. കാവൽക്കാരായ കൃഷിക്കാർ ഉടമസ്ഥാവകാശം തട്ടിയെടുക്കാൻ നടത്തുന്ന ശ്രമമാണ് കഥയുടെ കാതൽ. 'കാവൽക്കാർ ഉടമസ്ഥരാകാൻ ശ്രമിക്കുന്നു' എന്നർത്ഥം.
ഈശോ പറയുന്നു: ''ഒരു വീട്ടുടമസ്ഥൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റം വേലികെട്ടി. അതിൽ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിർമ്മിക്കുകയും ചെയ്തു. അനന്തരം അത് കൃഷിക്കാരെ ഏൽപ്പിച്ചിട്ട് അവൻ പോയി'' (മത്താ 21:33). വീട്ടുടമസ്ഥനാണ് തോട്ടവും അതിന്റെ അനുസാരികളും ഉണ്ടാക്കുന്നത്. അതിനാൽ തന്നെ അയാളാണ് യഥാർത്ഥ ഉടമസ്ഥൻ. പാട്ടകൃഷിക്കാർ വെറും കാവൽക്കാരും കാര്യസ്ഥന്മാരും മാത്രം.
ഇവിടെ നമ്മൾ ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, ഈശോ ആരോടാണ് ഈ ഉപമ പറയുന്നത് എന്നാണ്. ജറുസലേം ദേവാലയത്തിൽ വച്ചാണ് ഇത് സംഭവിക്കുന്നത്. ഈശോ ദേവാലയയത്തിൽ നിന്നും കച്ചവടക്കാരെ പുറത്താക്കുന്നതാണ് സന്ദർഭം (മത്താ 21:12-14). അപ്പോൾ അവനോട് രോഷാകുലരായി പ്രതികരിക്കുന്നത് പ്രധാന പുരോഗിതന്മാരും നിയമജ്ഞരുമാണ് (മത്താ 21:15). പിറ്റെ ദിവസം യഹൂദനേതാക്കൾ ഇതേകാര്യത്തിന് ഈശോയെ ചോദ്യം ചെയ്യുന്നുമുണ്ട്: ''പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു. എന്ത് അധികാരത്തലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നൽകിയത് ആരാണ്?'' (മത്താ 21:23).
അവരുടെ ചോദ്യത്തിനുള്ള മറുപടിയായി ഈശോ പറയുന്ന ഉപമകളിൽ രണ്ടാമത്തേതാണ് ഈ ഉപമ (മത്താ 21: 28-44). ഉപമ പറഞ്ഞവസാനിക്കുമ്പോൾ അതിനോട് പ്രതികരിക്കുന്നത് യഹൂദ മതനേതാക്കൾ തന്നെയാണ്: ''പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകൾ കേട്ടപ്പോൾ, അവൻ തങ്ങളെപ്പറിറിയാണ് സംസാരിക്കുന്നതന്ന് മനസ്സിലാക്കി...'' (മത്താ 21:45).
ചുരുക്കത്തിൽ ഈശോ സംസാരിക്കുന്നത് പ്രധാന പുരോഹിതന്മാരോടും നിയമജ്ഞരോടും ജനപ്രമാണികളോടും ഫരിസേയരോടുമാണ്. ഇവരിൽ ആദ്യത്തെ മൂന്നു ഗണം കൂടുന്നതാണ് സെൻഹെദ്രിൻ, അതായത് യഹൂദരുടെ സൂന്നഹദോസ്. മാറ്റുവാക്കുകളിൽ, യഹൂദ മതത്തിന്റെ അധികാരസ്ഥാനത്തിരിക്കുന്ന നേതാക്കളോടാണ് ഈശോ ഈ ഉപമ പറയുന്നത്.
എന്താണ് ഈശോ പറയുന്നതിന്റെ രത്നച്ചുരുക്കം? ഈശോ പറയുന്നത് "കാവൽക്കാർ കള്ളന്മാരാണെന്നാണ് - ചൗകിദാർ ഹി ചോർ ഹേ." അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം മതാധികാരികളുടെ മുഖത്തു നോക്കി ഈശോ പറയുന്നു, 'കാവൽക്കാരായ നിങ്ങൾ കള്ളന്മാരാണ്.' ജറുസലേം ദേവാലയത്തിലെ കച്ചവടം നിർത്തുമ്പോൾ ഈശോ പറയുന്നത് ശ്രദ്ധിക്കണം: ''എന്റെ ഭവനം പ്രാർത്ഥാനലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അത് കള്ളന്മാരുടെ ഗുഹയാക്കുന്നു'' (മത്താ 21:13).
എന്താണ് യഹൂദ മതനേതാക്കൾ കവർന്നെടുത്തത്? അത് വ്യക്തമാകുന്നത് ഈശോ പറയുന്ന കഥയിലെ പാട്ടകൃഷിക്കാരുടെ സംഭാഷണത്തിലൂടെയാണ്: ''അവനെ കണ്ടപ്പോൾ കൃഷിക്കാർ പരസ്പരം പറഞ്ഞു. ഇവനാണ് അവകാശി. വരുവിൻ നമുക്കിവനെ കൊന്ന് അവകാശം സവന്തമാക്കാം'' (മത്താ 21:38). കാവൽക്കാരായ പാട്ടകൃഷിക്കാർ കവർന്നെടുക്കുന്നത് 'ഉടമസ്ഥാവകാശമാണ്.'
ഇന്ന് ഈശോ ഈ ഉപമ പറുന്നത് ആരോടൊക്കെയാണ്? ഉടമസ്ഥാവാകശം കവർന്നെടുക്കുന്നവർ ആരൊക്കെയാണോ, അവരോടെല്ലാമാണ് ഈശോ ഇന്ന് ഉപമ പറയുന്നത്. തങ്ങൾ ഉടമസ്ഥരാണ് എന്ന് കരുതുന്നവരോടൊക്കെ. അതായത്, തങ്ങൾ കാവൽക്കരാണെന്ന് തിരിച്ചറിയാൻ കഴിയാത്തവരോടൊക്കെയാണ് ഈശോ ഈ ഉപമ പറയുന്നത്.
ഈ കാര്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്ന സഭാപിതാവ് വിശുദ്ധ ബേസിലാണ്. അദ്ദേഹം പറയുന്നു: "ഭക്ഷിച്ച ശേഷം നീ മിച്ചം സൂക്ഷിച്ചു വച്ചിരിക്കുന്ന ഭക്ഷണം നിന്റെതല്ല, തെരുവിൽ വിശന്നു കഴിയുന്ന ദരിദ്രരുടേതാണ്. നിന്റെ അലമാരയിൽ നീ അടുക്കി വച്ചിരിക്കുന്ന നിന്റെ ഉടുപ്പുകൾ നിനക്ക് അവകാശപ്പെട്ടതല്ല, മറിച്ച് ഉടുപ്പില്ലാത്ത പാവപ്പെട്ടവന് അവകാശപ്പെട്ടതാണ്. നിന്റെ മേശയിൽ നീ പൂട്ടി സൂക്ഷിച്ചു വച്ചിരിക്കുന്ന പണത്തിന്റെ ഉടമസ്ഥൻ നീയല്ല, നിന്റെ ചുറ്റുമുള്ള ദരിദ്രരുടെ പണമാണത്.'' ആരാണ് യഥാർത്ഥ ഉടമസ്ഥൻ, ആരാണ് കാവൽക്കാരൻ എന്നതിനുള്ള വളരെ പ്രായോഗികമായ നിരീക്ഷണമാണിത്.
തങ്ങൾ കാവൽക്കരാണെന്ന് തിരിച്ചറിയാൻ കഴിയാത്തവരോടൊക്കെയാണ് ഈശോ ഈ കഥ പറയുന്നത്. എന്നിരിക്കിലും മതമേഖലയിലെ നേതാക്കന്മാരോടാണ് ഈ ഉപമ ഈശോ അന്ന് പറഞ്ഞത് എന്ന കാര്യം നാം മറക്കരുത്. അതിനാൽ തന്നെ, ആത്മീയ മേഖലയിലെ ഇന്നത്തെ നേതാക്കന്മാരോട് തന്നെയാണ് ഒന്നാമതായിട്ട് ഈശോ ഇന്നീ കഥ പറയുന്നത്. അതായത് ഇന്നത്തെ വൈദികരോടും മെത്രാന്മാരോടും മെത്രാപ്പൊലീത്താമാരോടും ധ്യാനഗുരുക്കന്മാരോടുമൊക്കെ. അവരോടൊക്കെ ഈശോ പറയുന്നു: ''നിങ്ങൾ വെറും കാവൽക്കാരാണ്, അല്ലാതെ ഉടമസ്ഥരും അവകാശികളുമല്ല''
എന്തിന്റെയൊക്കെ കാവൽക്കാർ? അതു തിരിച്ചറിയണമെങ്കിൽ നിന്റെ കൈയിലിരിക്കുന്ന തോട്ടവും മുന്തിരിച്ചക്കും ഗോപുരവും എന്താണെന്ന് നീ തിരിച്ചറിയണം. അതായത്, എന്തൊക്കെയാണ് നിനക്കു ദാനമായി കിട്ടിയത്? മറിച്ച് പറഞ്ഞാൽ, എന്താണ് നിനക്കു ദാനമായി കിട്ടാത്തതായിട്ടുള്ളത്?
നിന്റെ ജീവൻ തന്നെ തമ്പുരാൻ ഔദാര്യമായി നിനക്ക് തന്ന വലിയ ദാനമല്ലേ? പിന്നെ, നീ ശ്വസിക്കുന്ന വായുവും, നീ കുടിക്കുന്ന കുടിവെള്ളവും, നീ സ്വീകരിക്കുന്ന സൂര്യപ്രകാശവും, നീ കഴിക്കുന്ന ഫലമൂലാദികളും തമ്പുരാൻ സൗജന്യമായി തരുന്നതല്ലേ? നിന്റെ ജീവൻ തന്നെ ദാനമാണെങ്കിൽ, അതിനെ ചുറ്റിപ്പറ്റി നിൽക്കുന്ന നിന്റെ കഴിവുകളും, നിന്റെ സമ്പത്തും, നിന്റെ അധികാരവും, നിന്റെ സ്ഥാനമാനങ്ങളും ദൈവിക ദാനങ്ങൾ അല്ലാതെ വരില്ലല്ലോ?
ഇവയെല്ലാം ദാനമാണെന്ന തിരിച്ചറിവാണ് നിനക്കുണ്ടാകേണ്ടത്. ഇവയെല്ലാം സൗജന്യമായി സ്വീകരിച്ചതാണെന്ന തിരിച്ചറിവാണ് നിനക്കുണ്ടാകേണ്ടത്. അത്തമൊരു തിരിച്ചറിവിൽ ജീവിക്കുന്നവൻ, കൊടക്കും; ഉദാരമായി കൊടുക്കും. ആർക്കൊക്കെ? ആവശ്യക്കാർക്കൊക്കെ കൊടുക്കും. മുമ്പിൽ വന്ന് കൈ നീട്ടുന്നവർക്കൊക്കെ കൊടുക്കും. കാരണം, അവരാണ് യഥാർത്ഥ അവകാശികളെന്ന് അവനറിയാം.
മാർച്ച് 15ാം തീയതി ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണം. മോസ്കിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അൻപത് മുസ്ലിം സഹോദരങ്ങളെയാണ് തീവ്രവാദിയായൊരു വെള്ളക്കാരൻ തുരുതുര വെടിവച്ചു കൊന്നത്. അതിനോടുള്ള അവിടുത്തെ പ്രധാന മന്ത്രിയായ ജസീന്ത ആർഡന്റെ പ്രതികരണമായിരുന്നു ശ്രദ്ധേയം.
മുസ്ലിം സ്ത്രീകളുടെ വസ്ത്രമായ ഹിജാബ് ധരിച്ചെത്തിയ ജസീന്ത, ഇരകളായവരുടെ ബന്ധുക്കളെ ഓരോരുത്തരെ ഓരോരുത്തരെയായി കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. അതിനു ശേഷം അവർ പാർലമെന്റിൽ പറഞ്ഞു: "ഏറ്റവും വലിയൊരു ദുരന്തത്തെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. കൊല്ലപ്പെട്ടവരെല്ലാം കുടിയേറ്റക്കാരാകാം. അല്ലെങ്കിൽ അഭയാർത്ഥികളാകാം. രണ്ടായാലും ന്യൂസിലാന്റിനെ സ്വന്തം വീടാക്കാൻ ആഗ്രഹിച്ചവരാണവർ. ഞാൻ ഉറപ്പിച്ചു പറയുന്നു, ന്യൂസിലാന്റ് അവരുടെ വീടാണ്." എന്നിട്ടവർ കൂട്ടിച്ചേർത്തു: "They are us- അവർ നമ്മളാണ്.''
പിന്നീട് ആ രാജ്യത്താകമാനം അലയടിച്ച മുദ്രാവാക്യമിതായിരുന്നു: "They are us- അവർ നമ്മളാണ്.'' ലോകം എഴുന്നേറ്റു നിന്നു കൈയടിച്ചു പ്രസ്താവനയായിരുന്നു ജസീന്ത ആർഡന്റേത്. അതിനു കാരണം, താനും ഒരു കുടിയേറ്റ കുടുംബത്തിൽ ജനിച്ചവളാണെന്ന കാര്യം ജസീന്ത മറന്നിട്ടില്ലായിരുന്നു.
ആത്മബോധമുള്ളവനു മാത്രമേ ഉദാരമായി കൊടുക്കാനാകൂ. സൗജന്യമായി സ്വീകരിച്ചതിനെക്കുറിച്ചൊക്കെ അവബോധമുള്ളവനു മാത്രമേ സ്നേഹത്തോടെ കൊടുക്കാനാവൂ. താൻ ഉടമസ്ഥനല്ല, മറിച്ച് വെറും കാവൽക്കാനാണ് എന്ന ആത്മബോധമുള്ളവന് മാത്രമേ കരുണയോടെ പങ്കു വയ്ക്കാനാകൂ.
ചുരുക്കത്തിൽ, കാവൽക്കാരനാണെന്ന ആത്മാബോധമുള്ളവൻ ഉദാരമായി കൊടുക്കും. മറിച്ചു, ഉടമസ്ഥനാണെന്ന മിഥ്യാബോധത്തിൽ ജീവിക്കുന്നവൻ, കൊടുക്കില്ലെന്ന് മാത്രമല്ല, സ്വീകരിക്കാൻ വരുന്നവരെയൊക്ക അവൻ പരിക്കേൽപ്പിക്കുകയും കൊല്ലുകയും ചെയ്യും. തീവ്രവാദിയായ വെള്ളക്കാരൻ ചെയ്തത് അതാണ്.
കാവൽക്കാരനാണെന്ന ആത്മബോധമുള്ളവൻ ഉദാരമായി കൊടുക്കുന്നതിന്റെ ഫലമായി എല്ലായിടവും ദേവാലയമായി മാറും. നേരെ മറിച്ച്, അവകാശിയാണെന്ന മിഥ്യാബോധത്തിൽ ജീവിക്കുന്നവൻ കൊടുക്കില്ലെന്ന് മാത്രമല്ല, ദേവാലയം പോലും അവൻ കച്ചവടസ്ഥലമാക്കും; കള്ളന്മാരുടെ ഗുഹയാക്കും (മത്തായി 21:13).
അതിനാൽ ഈശോ ഇന്ന് ഈ ഉപമയിലൂടെ എന്നോട് ആവശ്യപ്പെടുന്നത് ഒരു ആത്മപരിശോധനാണ് - "കാവൽക്കാരനായ നീ കള്ളനാണോ?"
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്