ഇണങ്ങിയിരുന്നപ്പോൾ എൻഎസ്എസിനെ പ്രീണിപ്പിക്കാൻ മത്സരബുദ്ധി കാട്ടിയിരുന്ന പിണറായി സർക്കാരിന് പിണങ്ങിയപ്പോൾ കണ്ടഭാവമേയില്ല; സുകുമാരൻ നായരെ ചൊടിപ്പിച്ചത് മുന്നോക്ക സമുദായങ്ങളിൽ പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാത്തതും മുന്നോക്ക കമ്മീഷനിൽ പിന്നോക്കക്കാരനായ മെമ്പർ സെക്രട്ടറിയെ നിയമിച്ചതും; സ്കോളർഷിപ്പ് വിഷയത്തിൽ ഒന്നുംമിണ്ടാത്ത ബാലകൃഷ്ണപിള്ളയോടും രോഷം; അമർഷം പ്രകടിപ്പിച്ച് തുടരെ വാർത്താക്കുറിപ്പുകൾ
എം മനോജ് കുമാർ
തിരുവനന്തപുരം: എൻഎസ്എസ് വീണ്ടും ഇടതു സർക്കാരുമായി ഇടയുന്നു. മുന്നോക്ക സമുദായ കോർപറേഷൻ, മുന്നോക്ക സമുദായവുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹരിഹരൻനായർ കമ്മീഷൻ എന്നീ വിഷയങ്ങളിലാണ് എൻഎസ്എസ് കടുത്ത അതൃപ്തിയിൽ തുടരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ 19 നും 20 നും സുകുമാരൻ നായർ രണ്ടു വാർത്താക്കുറിപ്പുകളാണ് ഇടതു സർക്കാരിനെതിരെ ഇറക്കിയത്. സുകുമാരൻ നായരുടെ ഫോട്ടോ വെച്ചുള്ള രണ്ടു വാർത്താക്കുറിപ്പുകളും ആഞ്ഞടിക്കുന്നത് ഇടത് സർക്കാരിനെതിരെ തന്നെ. എൻഎസ്എസിന്റെ ശക്തമായ പ്രതികരണം വന്നിട്ടും സർക്കാർ അനങ്ങാതിരിക്കുന്നത് എൻഎസ്എസിനെതിരെയുള്ള കടുത്ത സർക്കാർ നിലപാടിന്റെ സൂചനയുമാകുന്നു.
എൻഎസ്എസിനു ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത രണ്ടു സംഭവങ്ങളിലാണ് എൻഎസ്എസ് ഇടയുന്നത്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ഇക്കുറി നൽകിയില്ല. ബജറ്റിൽ 17 കോടി രൂപ നീക്കിവച്ചിരിക്കുന്ന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കാതിരുന്നത്. പ്രളയക്കെടുതി കാരണം 20 ശതമാനം വെട്ടിക്കുറച്ചാണ് തുക നൽകിയത്. തുക കുറഞ്ഞതിനാൽ സ്കോളർഷിപ്പ് നൽകുന്നതിൽ നിന്നും ഹൈസ്കൂൾ കുട്ടികളെ ഒഴിവാക്കിയിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥികളെ ഒഴിവാക്കി പട്ടിക ക്ഷണിച്ച മുന്നോക്ക സമുദായ കോർപറേഷൻ നടപടികളാണ് എൻഎസ്എസിന്റെ എതിർപ്പ് ക്ഷണിച്ചു വരുത്തിയത്. മാർച്ച് 31 നു തന്നെ ഈ സ്കോളർഷിപ്പ് തുക വിദ്യാർത്ഥികൾക്ക് നൽകാനുള്ള സത്വര നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നാണ് വാർത്താക്കുറിപ്പിൽ സുകുമാരൻ നായർ ആവശ്യപ്പെട്ടത്.
ഹൈസ്കൂൾ വിദ്യാർത്ഥികളെ ഒഴിവാക്കി പട്ടിക ക്ഷണിച്ചത് മുന്നോക്കസമുദായ കോർപറേഷൻ ആണെന്നത് സുകുമാരൻ നായരെ പ്രകോപിപ്പിക്കുകയും ചെയ്തു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ രണ്ടു തട്ടിൽ നിൽക്കുകയാണ് സുകുമാരൻ നായരും എൻഎസ്എസും. അതുകൊണ്ട് തന്നെ സ്കോളർഷിപ്പ് നിഷേധം വന്നപ്പോൾ ഉടൻ തന്നെ സുകുമാരൻ നായർ രംഗത്തു വരുകയായിരുന്നു. ശബരിമല പ്രശ്നത്തിൽ തന്നെയാണ് ഇടതു സർക്കാരും സുകുമാരൻ നായരും അകലുകയും ചെയ്യുന്നത്. സ്കോളർഷിപ്പ് പ്രശ്നത്തിൽ 19 നു പത്രക്കുറിപ്പ് ഇറക്കിയപ്പോൾ 20 നു സുകുമാരൻ നായർ വീണ്ടും പത്രക്കുറിപ്പ് ഇറക്കി. അതും ഫോട്ടോ വെച്ചുള്ള പത്രക്കുറിപ്പ് തന്നെയായിരുന്നു.
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നോക്ക വിഭാഗങ്ങൾക്കുള്ള ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷനിലെ മെമ്പർ സെക്രട്ടറി അന്യമതസ്ഥനും പിന്നോക്ക വിഭാഗക്കാരനുമായത് സുകുമാരൻ നായരെ ചൊടിപ്പിച്ചു. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്ക വിഭാഗക്കാർക്കുള്ള കമ്മീഷനിൽ മെമ്പർ സെക്രട്ടറി തന്നെ പിന്നോക്ക വിഭാഗക്കാരനായത് ഗൗരവമുള്ള കാര്യമായാണ് എൻഎസ്എസ് കണ്ടത്. സംസ്ഥാന സർക്കാർ ഇതിന്റെ നിജസ്ഥിതി മനസിലാക്കി തീരുമാനം പുനഃപരിശോധിക്കണം- എൻഎസ്എസ് ആവശ്യപ്പെട്ടു. പക്ഷെ രണ്ടു കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അനങ്ങിയില്ല. എൻഎസ്എസിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്നതിൽ മത്സര ബുദ്ധി പുലർത്തിയിരുന്ന സർക്കാരായിരുന്നു മുൻപ് ഇടത് സർക്കാർ. ഇതേ ഇടത് സർക്കാർ തന്നെയാണ് നിരന്തരമായി എൻഎസ്എസിന്റെ ആവശ്യങ്ങളെ പടിക്ക് പുറത്ത് നിർത്തുകയും ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ച് അപമാനിക്കുകയും ചെയ്യുന്നത്. മുന്നോക്ക വിഭാഗങ്ങൾക്കായുള്ള സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ തന്നെ പറയുന്നത് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള കമ്മീഷനിൽ ഉള്ളവർ മുന്നോക്ക സമുദായങ്ങളെക്കുറിച്ച് അവഗാഹം ഉള്ളവരും ഇതേ സമുദായത്തിൽപ്പെട്ടവരുമായിരിക്കണം എന്നാണ്. വിജ്ഞാപനം തന്നെ നോക്കുകുത്തിയാക്കിയാണ് കമ്മീഷനിലെ മെമ്പർ സെക്രട്ടറിയുടെ നിയമനം സർക്കാർ നടത്തിയിരിക്കുന്നത്. വിജ്ഞാപനം തന്നെ ഇങ്ങിനെയായിരിക്കെയാണ് സർക്കാർ തീരുമാനത്തിൽ ഔചിത്യം സുകുമാരൻ നായർ ചോദ്യം ചെയ്യുന്നത്. .
സുകുമാരൻ നായരെ വ്യക്തിപരമായ അലോസരപെടുത്തുകയും ചെയ്യുന്ന ഒരു കാര്യം മുന്നോക്ക വിഭാഗ കോർപറേഷൻ ചെയർമാൻ ആയി എൻഎസ്എസ് ബാനറിൽ തന്നെ നിയമിക്കപ്പെട്ട ആർ.ബാലകൃഷ്ണപിള്ളയുടെ നിലപാടുകളാണ്. പ്രളയത്തിന്റെ പേരിൽ ഹൈസ്കൂൾ തലം വരെയുള്ള മുന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് നിഷേധിക്കപ്പെട്ടപ്പോൾ ചെയർമാനായ പിള്ള ഒരക്ഷരം പോലും ശബ്ദിക്കാതെ പിള്ള അതിനും മുകളിലെ വിദ്യാർത്ഥികൾക്കായി അപേക്ഷ ക്ഷണിക്കുകയായിരുന്നു. കമ്പനി ആക്ട് പ്രകാരം കേരള സർക്കാർ രൂപവത്ക്കരിച്ച മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് എഴുപത് വയസ് കഴിഞ്ഞാൽ തുടരാൻ സാധിക്കില്ല. പക്ഷെ ഇപ്പോൾ 85ആം വയസിൽ എത്തിനിൽക്കുമ്പോഴും മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് ആർ.ബാലകൃഷ്ണപിള്ള തുടരുകയാണ്.
കമ്പനി നിയമപ്രകാരം ആദ്യം ഡയറക്ടർമാരെ നിയമിക്കുകയും പിന്നീട് ഡയറക്ടർമാരിലൊരാളെ ചെയർമാനാക്കുകയുമാണ് ചെയ്യുന്നത്. ചെയർമാൻ എന്ന രീതിയിലും ഡയറക്ടർ എന്ന രീതിയിലും അയോഗ്യനായി കഴിഞ്ഞിട്ടും ഇപ്പോഴും പിള്ള ചെയർമാൻ സ്ഥാനത്ത് തുടരുക തന്നെയാണ്. ഇത് സർക്കാരിന് അറിയാം. ഇത്തരം പ്രശ്നങ്ങൾ മുന്നിൽ ഉള്ളതിനാൽ സ്കോളർഷിപ്പ് പ്രശ്നം വന്നപ്പോൾ പിള്ള അനങ്ങിയില്ല. മുന്നോക്ക വിഭാഗക്കാർക്ക് വേണ്ടി നിലപാട് എടുത്തതുമില്ല.
പ്രധാനമായി സ്കോളർഷിപ്പുകൾ ഉപയോഗിക്കുന്നത് മുന്നോക്ക വിഭാഗങ്ങളിലെ ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കാണ്. അവരാണ് സ്കോളർഷിപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ എന്ന നിലയിൽ സമുദായത്തിന് എതിരായാണ് പിള്ളയുടെ നിലപാടുകൾ എന്ന് ആരോപണവും ഉയരുന്നുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ് പ്രശ്നത്തിൽ സത്വരമായി ഇടപെടേണ്ടതിനു പകരം പിള്ള തന്ത്രപൂർവം പിൻവലിഞ്ഞത്. സ്കോളർഷിപ്പ് പ്രശ്നത്തിൽ പിള്ളയോടുള്ള അമർഷം എൻഎസ്എസിന്റെ പത്രക്കുറിപ്പിൽ വ്യക്തവുമാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍